Thursday, 25 December 2014

ഫൈനൽ എക്സിറ്റ്

രാവിലെ എളാപ്പയാണു വീട്ടിൽ
വന്ന്പറഞ്ഞത്..
" റഫീഖ് നാളെ നാട്ടിലേക്ക്
വരികയാണെന്ന് "
എല്ലാവരും ഒരു
നിമിഷം നിശബ്ദരായി.......!
ആരും തിരിച്ചൊന്നും
ചോദിക്കാത്തത് കൊണ്ട് കൂടുതൽ
പറയാതെ
എളാപ്പ തിരിച്ച് പോയി....!
"പോയിട്ടതികം ആയില്ലല്ലൊ....

കടങ്ങളൊക്കെ ഇനി ആരാണു
വീട്ടുക.."
അത്
ആലോചിച്ചതും ഉമ്മയുടെ മനസ്സ്
ഒന്ന് പിടഞ്ഞു....!
ഉപ്പയുടെ മനസ്സിൽ ആവലാതി
കൂടുകയായിരുന്നു....
"'മൂത്ത മകൾക്ക് കൊടുക്കാനുള്ളത്‌
മുഴുവൻ
കൊടുക്കാതെ ഇനിയെങ്ങനെ...'"
ഭാര്യക്കത് കേട്ടപ്പോൾ
തുടങ്ങിയ കണ്ണീരാണു..
"വരുന്നത് തന്നോട്
പറഞ്ഞില്ലല്ലൊ..
കൊണ്ട്വരാനുള്ള
സാധനങ്ങൾസ്വപ്നംകണ്ടത്
വെറുതെയായല്ലൊ..
ഇങ്ങൊട്ട് വരട്ടെ ,ഒരു മിനിറ്റ്
ഞാൻ
സ്വൈര്യം കൊടുക്കൂല.....!
എല്ലാവരുടെയും ചിന്തകൾ
കൂടിക്കൂടി
വരുന്നതിനോടൊപ്പം വീടിന്റെ
നിശബ്ദതയും കൂടിക്കൂടി വന്നു..
അപ്പോഴും റഫീഖ് മുൻപ്
കൊണ്ട് വന്ന
സാധനങ്ങളുടെ പെട്ടികൾ
അലമാരക്ക്
മുകളിലും അട്ടത്തുമിരുന്ന്
മുഖം കനപ്പിച്ച്
വീട്ടുകാരെ നോക്കുന്നുണ്ടായ
ിരുന്നു..
പിറ്റേന്ന് റഫീഖ് വരുന്നത്
എക്സിറ്റിലാണെന്നറിഞ്ഞതും,
കൊണ്ട് വരാൻ
പോകുന്നില്ലെന്നും പറഞ്ഞ്
അനുജന്മാർ ഓരോ വഴിക്ക്
പോയി....!
പിന്നെ കൊണ്ട് വരാൻ
പോയത്
കൂട്ടുകാരനും എളാപ്പയും..
പണ്ട് മകൻ വരുമ്പോൾ
അങ്ങാടിയിൽ കാത്ത് നിന്നിരുന്ന
'ഉപ്പ'
ഇപ്പ്രാവശ്യം വീട്ടിൽ
തന്നെയിരുന്നു..
വീട്ടുപടിക്കൽ വന്ന് നിന്ന
വാഹനത്തിന്റെ
ശബ്ദം കേട്ടാണു
മനസ്സില്ലാമനസ്സോടെ ഉപ്പ
പുറത്തേക്കിറങ്ങിയത്..
അന്നൊക്കെ ഉമ്മ അടുക്കളയിൽ
നിന്ന്
ഓടിക്കിതച്ച് വരുമായിരുന്നു..
ഇത്തവണ
കടങ്ങളൊക്കെ എങ്ങനെ
വീട്ടുമെന്നോർത്ത് ഉമ്മ കട്ടിലിൽ
തന്നെ
കിടന്നു.. ...!
പ്രിയതമന്റെ എല്ലാ വരവിലും
അണിഞ്ഞൊരുങ്ങി നിൽക്കാറുള്ള
ഭാര്യക്ക് ഇത്തവണ
എന്തോ അതിനു
കഴിഞ്ഞില്ലെന്ന്
തോന്നുന്നു..ഉടുത്ത
മേക്സി തന്നെ ധാരാളം..
വാഹനത്തിനരികിൽ നിന്നും
എളാപ്പയാണു
ഉപ്പയെ വിളിച്ചത്..
"എവിടേക്കാണു വെക്കുന്നത്.."
"അകത്തേക്ക് വെക്കാം.."എന്ന്
പറഞ്ഞ്
വാഹനത്തിനകത്തേക്ക്
നോക്കിയപ്പോഴാണു
ആണിയടിച്ച പെട്ടികൾ കണ്ടത്..
ആവലാതികൾ മനസ്സിൽ
നിറഞ്ഞത് കൊണ്ടാകാം
ഉപ്പയുടെ വിതുമ്പലിനപ്പുറ
ത്തേക്ക് വാക്കുകൾ
പുറത്തേക്ക് വന്നില്ല.
പതിവില്ലാതെ കോലായിലേക്ക്
കയറുന്ന
ആളുകളുടെ സംസാരം കേട്ടുകൊണ്ടിരിക
്കുന്ന
ഉമ്മയുടെ മനസ്സിലപ്പോഴും അവനോട്
ചോദിക്കാനുള്ള ചോദ്യങ്ങൾ
മാത്രമായിരുന്നു..
"എന്താണു ഈ
കടങ്ങളൊക്കെ വീട്ടാൻ
നീ കണ്ടിട്ടുള്ളത്.."
ഉമ്മ മനസ്സിൽ പറഞ്ഞു..
ആളുകളുടെ സംസാരം കൂടിക്കൂടി വന്നു..
അപ്പോഴാണു വീട്ടിലെത്തിയിട
്ടും
തന്റെ അടുത്തേക്ക് വരാത്തതിൽ
അരിശം വന്ന ഭാര്യ
അടുക്കളയിൽ നിന്ന്
വന്നൊന്ന്
എത്തി നോക്കിയത്..
കോലായിൽ കിടത്തിയ
പെട്ടി നോക്കിയപ്പോൾ
ഞെട്ടിപ്പോയി....!
തലകറങ്ങി വീഴാൻ
പോയപ്പോൾ
ആരോ വന്ന് പിടിച്ച്
അകത്തേക്ക് കൊണ്ട് പോയി....!
പുറത്ത് നിന്ന്
ആരൊക്കെയോ കരയുന്നത്
കേട്ട് ഉമ്മ പുറത്തേക്ക് വന്നു..
എന്നിട്ട് കോലായിൽ
വെച്ചിട്ടുള്ള
ആ പെട്ടിയിലേക്കൊന്ന്
നോക്കിയതേയുള്ളു..
ഒരു അലർച്ചയായിരുന്നു..
"എന്റെ പൊന്നു മോനേ.."
ഉമ്മ അവിടെ തളർന്ന്
വീഴുകയായിരുന്നു.
തൊട്ടപ്പുറത്തെ മുറിയിൽ നിന്ന്
ബാപ്പ
"എന്നെ വിട്..ഞാൻ
അവനെയൊന്ന് കണ്ടോട്ടെ "
എന്നൊക്കെ വിളിച്ചു
പറയുന്നുണ്ടായിരുന്നു..
അനുജന്മാർക്കൊന്
നും ഒന്നും പറയാനുണ്ടായിരുന
്നില്ല...ഒരു നിർവ്വികാരത....!
"മൂന്ന് ദിവസമായതല്ലേ..കൂടുതൽ
വെക്കണ്ട.."
ആരോ വിളിച്ച് പറയുന്നത്
കേട്ടു....!
പിന്നെ വൈകിയില്ല..പെട്
ടി മുഴുവൻ
തുറന്നു..
എല്ലാ പ്രാവശ്യവും പെട്ടി തുറക്കുമ്പോൾ
കിട്ടാത്തതിന്റെ കണക്ക്
പറഞ്ഞ്
പരാതികളായിരുന്നു..
അന്ന് റഫീഖ് പറഞ്ഞിരുന്നത്രേ..
"ഒരു വരവിൽ നിങ്ങളുടെ ഈ
പരാതികളെല്ലാം ഞാൻ
തീർക്കും ..എന്ന്..!
അന്ന് പറഞ്ഞത്
ഓർത്തിട്ടാണോ എന്നറിയില്ല ..
ഈ പെട്ടി തുറന്നപ്പോൾ
ആർക്കും
പരാതികളില്ലായിരുന്നു....!
റഫീഖിന്റെ മയ്യത്ത് മയ്യത്ത്
കട്ടിലിൽ കയറ്റി
പള്ളിപ്പറമ്പിലേക്കുള്ള
അവസാന യാത്ര
പുറപ്പെട്ടു....!
പക്ഷേ..ഇപ്പ്രാവ
ശ്യം എല്ലാവരും കരയുന്നത്
തങ്ങളെ സന്തോഷിപ്പിക്കാൻ
ഇനി ഒരിക്കലും അവൻ തിരിച്ച്
വരില്ലല്ലോ എന്നോർത്താണോ..അ
തോ ..
പ്രാരാബ്ധങ്ങൾ മുഴുവൻ
തീർക്കാതെയാണു മടങ്ങുന്നത്
എന്ന
പരിഭവം കൊണ്ടായിരിക്കുമ
ോ ...എന്നെല്ലാമോർത്ത്
ഫൈനൽ എക്സിറ്റ് അടിച്ച
പാസ്പോർട്ട്
തേങ്ങിയത് ആരും കണ്ടില്ല.......!!

No comments:

Post a Comment