Thursday, 27 November 2014

മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കും മുമ്പ് സ്വന്തം തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക...

നഗര ഹൃദയത്തെ കീറിമുറിച്ചു ആ കെഎസ്ആര്‍ടി സി ബസ് അതി വേഗം നീങ്ങുകയാണ്.. സാമാന്യം തെറ്റില്ലാത്ത തിരക്കുമുണ്ട്.. എല്ലാ സീറ്റും ഫുള്ളാണ്... ജനാലക്കരികിലെ സീറ്റില്‍ ഇരുന്നു ഉച്ചക്ക് കണ്ട പടത്തിലെ കുഞ്ചാക്കോ ബോബന്റെ പ്രണയ രംഗങ്ങള്‍ അയവിറക്കുകയാണ് ഒരു ചെറുപ്പക്കാരന്‍..പെട്ടെന്ന് തൊട്ടടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു സുന്തരിയായ ചെറുപ്പക്കാരി ബസ്സില്‍ കയറി.. അവന്റെ കണ്ണുകള്‍ വിടര്‍ന്നു.. കാറ്റില്‍ ഉലഞ്ഞ തലമുടി കൈകൊണ്ടവന്‍ മാടിയൊതുക്കി... അവള്‍ പിറകോട്ടു വന്നു അവന്റെ സീറ്റിന്റെ തൊട്ടടുത്ത്‌ നിന്നു... അവന്‍ ചുറ്റിനും ഒന്ന് കണ്ണോടിച്ചു... ദേ സ്ത്രീകളുടെ സീറ്റില്‍ ഒരുത്തന്‍ ഇരിക്കുന്നു... അവന്റെ മനസ്സിലെ സാമൂഹ്യ സേവകന്‍ സട കുടഞ്ഞെണീറ്റു... 

'' ഡോ സ്ത്രീകളുടെ സീറ്റില്‍ നിന്ന് ഒന്ന് എണീറ്റേ... 

അയാളുടെ ശബ്ദം കേട്ട് അവള്‍ അവനെ ഒന്ന് നോക്കി... അവന്‍ ചെറുതായൊന്നു പുഞ്ചിരിച്ചു... മനസ്സില്‍ ചെറിയ ഒരു ലഡ്ഡു പൊട്ടി.. അയാള്‍ കേട്ടില്ല എന്ന് തോന്നുന്നു... ആ ചെറുപ്പക്കാരന്‍ ഒന്ന് കൂടെ ശബ്ദം ഉയര്‍ത്തി...

. ''ഡോ തന്നോടാ പറഞ്ഞത്.. തനിക്കെന്താ ചെവി കേട്ട് കൂടെ.. സ്ത്രീകളുടെ സീറ്റില്‍ നിന്നും എണീറ്റ്‌ കൊടുക്കെടോ....'''

ഇത്തവണ അയാള്‍ കേട്ടു... അയാള്‍ ആയാസപ്പെട്ട്‌ സീറ്റില്‍ നിന്നിറങ്ങി.. അപ്പോഴാണ്‌ എല്ലാവരും അയാളെ ശ്രദ്ധിച്ചത്.. രണ്ടു കാലും ഇല്ലാത്ത ഒരു പാവം വികലാംഗന്‍...അയാള്‍ പതിയെ ഞരങ്ങി നീങ്ങി ആ ചെറുപ്പക്കാരന്റെ അടുതെത്തി... അപ്പോഴാണ്‌ ആ ചെറുപ്പക്കാരന്‍ തന്റെ സീറ്റിന്‍റെ മുകളില്‍ എഴുതിയത് ശ്രദ്ദിച്ചത്‌.. '' വികലാംഗര്‍'''' അവന്റെ തല താഴ്ന്നു.. പതിയെ അവിടെ നിന്നും എണീറ്റു....

നുമ്മ മലയാളികള്‍ ഇങ്ങനെയാണ് .. സ്വന്തം കുറ്റങ്ങള്‍ പലപ്പോഴും കാണാറില്ല.. എന്നാലോ മറ്റുള്ളവരുടെ കുറ്റങ്ങള്‍ കാണുകയും ചെയ്യും...

വാല്‍കഷ്ണം... മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കും മുമ്പ് സ്വന്തം തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക... —

No comments:

Post a Comment