മകളുടെ കല്യാണ ദിവസം നാട്ടിലേക്ക് പോവാൻ കഴിയാതിരുന്ന ഉസ്മാൻക്ക അന്നേ ദിവസം തന്റെ പ്രവാസി കൂട്ടുകാർക്കല്ലാം റൂമിൽ വിരുന്നൊരുക്കി .
എങ്കിലും ഉസ്മാൻ ക്കയുടെ മുഖം മ്ലാനമായിരുന്നു.
''ഉസ്മാനിക്കാ ....കല്യാണത്തിനു ഇങ്ങക്ക് പോകാൻ
കഴിഞ്ഞില്ലെങ്കിലെന്താ ..നമുക്ക് ഇത് പോലെ
ഇവിടെ ഒന്ന് ഒത്ത് കൂടാൻ പറ്റിയില്ലേ...?
പിന്നെന്തിനാ
നിങ്ങൾ ഇങ്ങനെ വിഷമിക്കുന്നത് ...?
പോരാത്തതിന് കുട്ടിയുടെ അമ്മാവൻ അവിടെ ഉണ്ടല്ലോ .
അദ്ധേഹം കാര്യങ്ങങ്ങൾ എല്ലാം നോക്കുമല്ലോ .''
''എനിക്ക് സങ്കടമോന്നുമില്ലടോ ...
നിനക്കറിയോ ..? പതിനഞ്ചാം വയസ്സിൽ രണ്ട്
പെങ്ങമ്മാരെ അടക്കം ഒരു കുടുംബത്തെ എന്റെ തലയിൽ
കെട്ടിവെച്ച് ഉപ്പ യാത്രയായി .
അന്ന് തുടങ്ങിയതാണീ അധ്വാനം .
ഇന്നും എനിക്കിത് അവസാനിപ്പിക്കാൻ
കഴിഞ്ഞില്ല .
ഇരുപത്തി മൂന്നാം വയസ്സിൽ ദുരിതത്തിന്റെ ഭാന്ധവും പേറി
ഞാനീ മരുഭൂമിയിൽ കാലു കുത്തി . ഞാനിവിടെ ദുരിത ക്കയത്തിൽ കിടന്നു തിരിയുമ്പോഴും വീട്ടുകാരെ അതിൽ നിന്നും കരകയറ്റി . പെങ്ങമ്മാരെ കെട്ടിച്ചയച്ചു .
എങ്കിലും രണ്ട് പെങ്ങമ്മാരുടെയും കല്യാണത്തിനു ഞാൻ ഇവിടെത്തന്നെയായിരുന്നു.
കൂട്ടത്തിൽ എന്റെ പൊന്നുമ്മയും ഞങ്ങളെ വിട്ടു പോയി. അവസാനമായി ഒരു നോക്കുപോലും എന്റെ ഉമ്മാനെ കാണുവാൻ കഴിയാത്ത നിർഭാഗ്യവാനാണു ഞാൻ .
അതിനിടയിൽ എന്റെ കല്യാണം.
ആരോ എണ്ണിച്ചുട്ട അപ്പംപോലെ
എണ്ണി തിട്ടപ്പെടുത്തിയ ദിവസങ്ങളിൽ നാട്ടിൽ പോയി വരാൻ കുറച്ച് മധുരം നുണയും നാളുകൾ.
അങ്ങനെ കാലങ്ങൾ കാത്തിരുന്ന് ഞാങ്ങൾക്കൊരു കുഞ്ഞുണ്ടായി .
എന്റെ പൊന്നുമോൾ .
അവളുടെ കൊഞ്ചലുകൾ കാണുവാനോ അവളുടെ വളർച്ച കാണുവാനോ ഉള്ള ഭാഗ്യം എനിക്കുണ്ടായില്ല .
ഒരു വാപ്പയെന്ന നിലയിൽ ഞാൻ എന്റെ കടമകൾ നിറവേറ്റിയോ എന്ന് പോലും എനിക്കറിയില്ല .
എങ്കിലും ഞാനവരെ പൊന്നുപോലെ നോക്കി വളർത്തി.
ഇന്ന് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാനപ്പെട്ട ദിവസം . ഇന്നും എനിക്ക് അവിടെയെത്താൻ കഴിഞ്ഞില്ല . ഇതെല്ലാം അവർക്ക് വേണ്ടിയല്ലേ ..? അത് അവർക്ക് മനസ്സിലാവുമോ .? മനസ്സിലാകുമായിരിക്കും അല്ലെ..? ''
ഉസ്മാനിക്കാ ഇങ്ങള് വിഷമിക്കണ്ടാ ..എല്ലാം ശരിയാവും . ഞങ്ങളും ഇത് പോലെതന്നെയല്ലേ .നമുക്ക് എല്ലാം ശരിയാവാൻ പടച്ചോനോട് പ്രാർഥിക്കാം..!
ഇവിടെ ഉസ്മാനിക്ക കണ്ണീരിൽ കുതിർന്ന വിരുന്ന് ഒരുക്കുംനേരം അങ്ങ് ദൂരെ ഈ പാഴ്മണലും കടന്ന് അറബിക്കടലിനും അപ്പുറം ആ മാമല നാട്ടിൽ
ഒരു കുഞ്ഞു വീട്ടിൽ ആളൊഴിഞ്ഞ കല്യാണ പന്തലിൽ തലേദിവസം ആരുടെയോ കൂടെ ഒളിച്ചോടിയ മകളെ കുറിച്ച് ഓർത്തും ഇതെങ്ങനെ അവളുടെ ഉപ്പാനോട് പറയും എന്നോർത്തും വിതുമ്പുന്ന ഒരു പാവം ഉമ്മയെ കാണാം.
No comments:
Post a Comment