മാതാവിനെ തോളില്‍ കയറ്റി അയാള്‍ നടന്നു
കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോഴേക്ക് ഭർത്താവിന്റെ മാതാവിനെ കുറിച്ച് അവൾ തലയണ മന്ത്രം തുടങ്ങിയിരുന്നു
ഭാര്യയുടെ ഉപദേശങ്ങൾ കേട്ട് അയാള്‍ വൃദ്ധയായ നടക്കാന്‍ പോലും വയ്യാത്ത തന്റെ മാതാവിനെ വെറുത്ത് തുടങ്ങിയിരുന്നു...
ഈ തള്ളയെ എവിടെയെങ്കിലും ഒന്ന് കളഞ്ഞിട്ട വരൂ മനുഷ്യാ എനിക്ക് വയ്യ ഇനി ഇതിനെ നോക്കാന്‍ ഭാര്യയുടെ അലർച്ച കേട്ടാണ് അന്ന് അയാള്‍ ഉണർന്നത്
വയ്യ ഇനിയും ഇത് കേൾക്കാൻ വയ്യ എവിടെയെങ്കിലും ഇതിനെ ഒന്ന് ഉപേക്ഷിച്ചാലെ
അല്പം മനസ്സമാധാനം കിട്ടൂ
ഒട്ടും സമയം കളഞ്ഞില്ല തന്റെ ചുമലിൽ മാതാവിനെ എടുത്ത് അടുത്തുള്ള വനം ലക്ഷ്യമാക്കി അയാള്‍ നടന്നു
കണ്ണുകള്‍ നിറഞ്ഞതല്ലാതെ ഒരു വാക്കും മിണ്ടിയില്ല ആ അമ്മ ആറ്റുനോറ്റ് ഉണ്ടായ ഒരേ ഒരു മകന്‍ അഞ്ചാം വയസ്സിൽ അച്ഛന്‍ മരിച്ചപ്പോ
ഒരു ബുദ്ധി മുട്ടും അറിയിക്കാതെ വളരെ കഷ്ടപ്പെട്ട് വളര്‍ത്തി ഈ നിലയില്‍ എത്തിച്ചു അവനൊരു ബാധ്യതയായി ഞാന്‍ മാറിയല്ലോ എന്ന് സ്വയം ശപിച്ച് കണ്ണുകളില്‍ കണ്ണുനീര്‍ ചാലിട്ടൊഴുകി
വന്യ മൃഗങ്ങൾ ധാരാളം ഉള്ള ആ
കാടിന്റെ ഒത്ത നടുവില്‍ എത്തിയപ്പോള്‍ അവിടെ അമ്മയെ ഉപേക്ഷിച്ച് തിരിഞ്ഞു നോക്കാതെ അയാള്‍ നടന്നു
ഒരല്പം പോലും കുറ്റബോധം ഇല്ലാതെയും ശല്യം തീര്‍ന്നല്ലലോ എന്ന ആശ്വാസത്തിലും
കുറച്ച് നേരത്തിന് ശേഷം വിറക് മുറിക്കാനായി വന്ന ഒരാള്‍ ഈ പൊട്ടി കരയുന്ന അമ്മയെ കാണാന്‍ ഇടയായി
അയാൾക്ക് അത്ഭുതം തോന്നി ഈ ഘോര വനത്തിൽ ഒന്ന് എണീറ്റ് നിൽക്കാനും കഴിവില്ലാതെ ഈ അമ്മ എങ്ങനെ എത്തിപ്പെട്ടു
അമ്മേ നിങ്ങള്‍ എങ്ങനെ ഇവിടെ എത്തി ..? എന്തിനാണ് താങ്കള്‍ കരയുന്നത് ..?
മോനേ .. എന്റെ മകനാണ് എന്നെ ഇവിടെ ഉപേക്ഷിച്ച് പോയത് ഇങ്ങോട്ട് വരുമ്പോള്‍ അവന്റെ കൂടെ ഞാന്‍ ഉണ്ടായിരുന്നു പക്ഷെ തിരിച്ച് അവന്‍ ഒറ്റയ്ക്കാണ് വന്യ മൃഗങ്ങൾ ഒരുപാടുള്ള ഈ കാട്ടിൽ നിന്ന് സുരക്ഷിതമായി അവന്‍ വീട്ടില്‍ എത്തി കാണുമോ എന്ന് ഓര്‍ത്തു എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല അതാണ് ഞാന്‍ കരയുന്നത്
കാലം തന്നെ സാക്ഷി മാതാവിന്റെ പ്രാർത്ഥന നമുക്ക് അനുകൂലമല്ലാത്ത കാലത്തോളം നമുക്ക് സമാധാനം ഉണ്ടാവുകയില്ല
മാതാവ് നമുക്ക് നല്‍കുന്ന സ്നേഹത്തിന്റെ അത്രതന്നെ തിരിച്ച് നല്‍കാന്‍ സാധിക്കില്ല എങ്കിലും ഒരംശം എങ്കിലും തിരിച്ച് നല്‍കാന്‍ ശ്രമിക്കാം നമുക്ക്
No comments:
Post a Comment