ഒരു ഭാര്യയും ഭർത്താവും സന്തോഷത്തോടെ ജീവിക്കുകയായിരു
ന്നു.. അങ്ങേനെയിരികെ ഒരു നാൾ ഭാര്യക്ക് മാരകമായ രോഗം പിടിപെട്ടു.. വളരെ വൈകി അത്
ശരീരത്തെ കാർന്നു കാര്ന്നു തിന്നുന്ന കാൻസർ ആണെന്ന് ആ ദമ്പതികൾ തിരിച്ചറിഞ്ഞു.. അവർ വാവിട്ടു കരഞ്ഞുകൊണ്ട് ആകാശത്തേക്ക്
നോക്കി.. മുകളില് ആകാശം .. നീലയും വെള്ളയും കലർന്ന ആകാശം.. നീല
കണ്ടപ്പോൾ അവർ ഓർത്തു.. ഉജാല തീർന്നുപോയി.. പെട്ടന്ന് പോയി ഉജാല മേടിച്ചു
അവർ തിരിച്ചു വന്നു.. പിന്നെയും അവർ വാവിട്ടുകരഞ്ഞു .. പെട്ടന്നാണ് തേങ്ങ
കുലകളെ തഴുകി ഒരു മന്ദമാരുതൻ വന്നത്.. ആ തഴുകലിൽ ചങ്കുപൊട്ടുന്ന വേദനയോടെ ആ
ഭാര്യ പറഞ്ഞു.. ചേട്ടാ.. ചേട്ടൻ വേറൊരു
കല്യാണം കഴിക്കണം.. പൊട്ടി കരഞ്ഞുകൊണ്ട് ആ നിസ്സഹായനായ മനുഷ്യൻ പറഞ്ഞു ..
ഇല്ല പ്രിയതമേ.. എനിക്ക് അതിനു കഴിയില്ല.. അന്ത്യസമയം അടുത്തു എന്ന് മനസിലായ
ഭാര്യ ഒരു കത്ത് എഴുതി ഭർത്താവിന്റെ കയ്യിൽ കൊടുത്തു.. എന്നിട്ട് പറഞ്ഞു .. ചേട്ടാ എന്നോട് സ്നേഹം ഉണ്ടെങ്കിൽ ചേട്ടൻ വേറൊരു കല്യാണം കഴിക്കണം എന്നിട്ട് ഈ കത്ത് ചേട്ടൻ കെട്ടുന്ന പെണ്ണിന് കൊടുക്കണം.
ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ആ
മനുഷ്യൻ ആ കത്ത് ഒരു നിധി പോലെ സൂക്ഷിച്ചുവെച്ചു. അടുത്ത ദിവസം ഭാര്യ മരിച്ചു.. ദുഃഖം താങ്ങാനാവാതെ അയാൾ അലമുറയിട്ടു
കരഞ്ഞു.. ഒരു ഭ്രാന്തനെ അയാൾ
പിച്ചും പേയും പറഞ്ഞു നടന്നു.. അയാൾ പതുക്കെ ഒരു കുടിയനായി മാറി.. കുടിയനിൽ നിന്ന് മുഴു കുടിയനിലെക്കുള്ള യാത്ര അയാൾ
എളുപ്പമാക്കി.. സകലതും വിറ്റുതുലച്ചു
അയാൾ കുടിച്ചു.. എല്ലാം നഷ്ടപെട്ട അയാൾ ഒരു ദേശാടന കിളിയെ പോലെ തനിക്ക് വേണ്ടപ്പെട്ടത് മാത്രം ഒരു സഞ്ചിയിൽ എടുത്തു നടന്നു തുടങ്ങി.. വർഷങ്ങൾ കഴിഞ്ഞു .. ഒരു
സുപ്രഭാതത്തിൽ അയാൾ ഒരു കോവിലകത്തിന്
മുന്നില് എത്തുന്നു.. ആ
കോവിലകം അയാളെ വല്ലാതെ ആകർഷിക്കുന്നു.. പിന്നയും നടന്നു നടന്നു ഒരു ചായക്കടയിൽ
എത്തുന്നു. അയാൾ അവിടുന്ന് ചായകുടിച്ചു. 100 രൂപ കൊടുത്തു.. ബാക്കി ഇല്ലാഞ്ഞതിനാൽ
കേരള സർക്കാരിന്റെ കാരുണ്യ ബംബർ
എടുക്കുന്നു.. അത്ഭുതം എന്ന് പറയട്ടെ.. പിറ്റേ ദിവസം അയാൾക്ക് ആ ലോട്ടറി അടിക്കുന്നു.. 50 കോടി.
കോടീശ്വരനായ അയാൾ തിരിച്ചു ആ
കോവിലകത്തിന് മുന്നിൽ എത്തുന്നു.. ആ കോവിലകം അയാൾ വിലയ്ക്ക് മേടിക്കുന്നു.. അവിടെ ഉണ്ടായിരുന്ന വയസായ
വല്യപ്പനെയും അയാളുടെ സുന്ദരിയായ 25 വയസുള്ള കൊച്ചു മകളെയും ഈ വലിയ മനുഷ്യൻ ഏറ്റെടുക്കുന്നു. അവരുടെ കുടുംബ
ക്ഷേത്രത്തിലെ മുടങ്ങി കിടന്ന ഉൽത്സവം ഈ
മനുഷ്യൻ ആഘോഷമാക്കി നടത്തുന്നു.. അയാൾ
നാട്ടുകാരുടെ കണ്ണിലുണ്ണി ആവുന്നു.. ആ നാടിന്റെ തമ്പുരാനായി അയാളെ
നാട്ടുകാർ വാഴ്ത്തുന്നു. ആയാളും ആ സുന്ദരിയായ മകളും തമ്മിൽ പ്രണയത്തിൽ
ആവുന്നു.. അയാൾ അയാളുടെ ചരിത്രം മുഴുവൻ അവളോട് പറഞ്ഞു.. അവർ ഒരുമിക്കാൻ തീരുമാനിച്ചു. അങ്ങനെ ആഘോഷമായി അവരുടെ കല്യാണം നടന്നു. അന്ന് അവരുടെ ആദ്യ രാത്രി..
കണ്ണും കണ്ണും തമ്മിൽ തമ്മിൽ ഹൃദയം കൈമാറികൊണ്ട് ഇരുന്നപ്പോൾ ..
പെട്ടന്ന് അവളുടെ മൊബൈൽ ചിലച്ചു..
"മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ നിന്നൊരു ..".. അതായിരുന്നു അവളുടെ Ring Tone. അത് കേട്ടപ്പോളാണ് അയാൾ ഓർത്തത് ..
താൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന ഭാര്യ
തന്ന കത്ത്.. അയാൾ ആ സഞ്ചി തിരഞ്ഞു..
കിട്ടിയില്ല.. അവസാനം തട്ടിന്റെ മുകളിൽ
നിന്ന് അയാൾക്ക് ആ സഞ്ചി കിട്ടി.. അതിൽ
നിന്ന് കത്ത് എടുത്തു അവൾക്കു കൊടുത്തു. അയാളുടെ നെഞ്ചിൽ കിടന്നു അവൾ ആ കത്ത് വായിച്ചു തുടങ്ങി..
പെട്ടന്നായിരുന്നു അത് സംഭവിച്ചത്.. അവൾ
ചാടി എണീറ്റ് അരികിൽ വെച്ചിരുന്ന Britelite ന്റെ പുത്തൻ ടോർച് എടുത്തു അയാളുടെ തലമണ്ട
നോക്കി കൊടുത്തു ഒരടി ... അയാൾക്ക്
ഒന്നും മനസിലായില്ല.. അവൾ പെട്ടന്ന് നാട്ടുകാരെ എല്ലാം വിളിച്ചു കൂട്ടി.. എല്ലാരേയും ഈ കത്ത് കാണിച്ചു.. തമ്പുരാൻ
എന്ന് വിളിച്ച വാ കൊണ്ട്
എല്ലാരും പലതും കൂട്ടിയും കൊറച്ചും വിളിച്ചു.. നാട്ടുകാര്
അയാളെ അച്ചറം പുച്ചറം തല്ലി കാലും കൈയും ഒടിച്ചു..
ആശുപത്രിയിൽ നിന്ന് തിരിച്ചു വന്ന അയാള്
ആ കത്തിൽ എന്താണ് എഴുതിയിരിക്കുന്നത്
എന്ന് അറിയാൻ ആഗ്രഹിച്ചു.. ആരും കാണാതെ അയാള് ആ കത്ത് എടുത്തു ഓടി.. ഓടി ഓടി ദൂരെ ഒരു ഗ്രാമത്തിൽ എത്തിയ അയാൾ ഒരു മല കണ്ടു.. കുത്തനെ കിടന്ന ആ മലയുടെ മുകളിൽ കഷ്ടപ്പെട്ട് വലിഞ്ഞു കയറി.. മലയുടെ മുകളിൽ എത്തിയ അയാൾ
അല്പ്പം വിശ്രമിച്ച ശേഷം മരിച്ചു പോയ
ഭാര്യയോട് മാപ്പ് ചോദിച്ചു കൊണ്ട് ആ കത്ത് തുറന്നു.. പെട്ടന്നായിരുന്നു അത് സംഭവിച്ചത്.. ഒരു പണ്ടാരം പിടിച്ച കാറ്റടിച്ചു ആ കത്ത്
പറന്നു പോയി...
നിങ്ങൾക്ക് ആർക്കേലും ആ
കത്ത് കിട്ടിയോ ?
No comments:
Post a Comment