ദിലീപ് കാവ്യ വിവാഹം ജനു: 14 ന്
★★★★★★★★★★★★★★★★
ഇന്നലെ തൃശൂർ സ്റ്റാൻറിൽ
കോഴിക്കോട്ടേക്കുള്ള ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു .
"ചൂടുള്ള വാർത്ത... ചൂടുള്ള വാർത്ത ..ജലാറ്റിൻ
കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ... "
ആരും പത്രം വാങ്ങുന്നില്ല.
"ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത്"
അപ്പോഴുമില്ല ഒരനക്കവും.
"ദിലീപ് കാവ്യ മാധവൻ
വിവാഹം ജനുവരി 14 ന് "
നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നത.
ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി....
ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്,
അങ്ങിനെ ഒരു വാർത്തയെ ഇല്ല...
എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്
പക്ഷെ ഒന്നും മിണ്ടുന്നില്ല.
അന്യൻറെ സ്വകാര്യതയിലേക്കുള്ള
ഒളിഞ്ഞ്നോട്ടമാണ്
മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന്
പഠിച്ച് വെച്ചിരിക്കുന്നു...
( നിങ്ങളും ഇതിൻറെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു.. )
Saturday, 29 November 2014
ദിലീപ് കാവ്യ വിവാഹം
വയറ്റിലെ കൊക്കപ്പുഴുവിനെ കൊല്ലാന്‍ എളുപ്പ വഴി
വയറ്റിലെ കൊക്കപ്പുഴുവിനെ കൊല്ലാന്‍ എളുപ്പ വഴി ....
ഇതിനായി ആറു ആപ്പിളും ഒരു മുന്തിരിയും ഒരു കൊട്ട് വടിയും കരുതുക ....
ദിവസവും മുടങ്ങാതെ ആപ്പിള്‍ കഴിക്കുക ..ഏഴാമത്തെ ദിവസം മുന്തിരി കഴിക്കണം ...അപ്പോള്‍ കൊക്കപ്പുഴു ഇറങ്ങി വന്നു ചോതിക്കും "എന്താ ഇന്ന് ആപ്പിള്‍ ഇല്ലേ "
ഉടനെ തന്നെ കയ്യിലുള്ള കൊട്ടുവടിഎടുത്തു പുഴുവിന്റെ തലയ്ക്കു ഒറ്റ അടി കൊടുക്കണം .....
ഇങ്ങിനെ സിമ്പിള്‍ ആയ രീതിയില്‍ കൊക്കപ്പുഴുവിനെ കൊല്ലാവുന്നതാണ് ..........
Thursday, 27 November 2014
സർദ്ദാർജി
ഒരിക്കൽ മൂന്ന് സർദ്ദാർജിമാർ ചേർന്ന് പിക്‌നികിനു പോയി... അവിടെ ചെന്ന് അടിച്ച് പൊളിച്ച് വൈകുന്നേരം ആയപ്പോ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴാൺ അവർ ഒരു കാര്യം ഓർത്തത് വെള്ളം കോണ്ടുവരാൻ മറന്നു പോയി... ഒടുവിൽ കൂട്ടത്തിൽ ചെറിയ സർദ്ദാർജി പറഞ്ഞു ഞാൻ ഉടൻ പോയി വെള്ളം വാങ്ങിച്ചു വരാം പക്ഷെ ഒരു കാരണവശാലും ഞാൻ തിരിച്ചു വരും മുൻപ് നിങ്ങൾ ഒറ്റയ്ക് ഭക്ഷണം കഴിച് തീർക്കില്ലാ എന്ന ഉറപ്പു തരണം എന്ന്...മറ്റു രണ്ടു സർദ്ദാർജി മാർ അതു സമ്മതിച്ചു... തുടർന്ന് ചെറിയ സർദ്ദാർജ്ജി വെള്ളം വാങ്ങിക്കാൻ പോയി...
ഒരു മണിക്കൂർ കഴിഞ്ഞു... രണ്ട് മനിക്കൂർ കഴിഞ്ഞു...മൂന്ന് മനിക്കൂർ കഴിഞ്ഞു... ഒരു ദിവസം തന്നെ അങ്ങനെ കടന്നു പോയി... വെള്ളം വാങ്ങിക്കൻ പോയ സർദ്ദാർജിയെ മാത്രം കണ്ടില്ല... ഒടുവിൽ വിശപ്പ് സഹിക്കാൻ വയ്യാതെ മറ്റു രണ്ട് സർദ്ദാർ ജി മാരും കൂടി ഭക്ഷണം കഴിക്കാൻ തുടങ്ങാം എന്ന് തീരുമാനിച്ചു, ഭക്ഷണ പ്പൊതി അഴിക്കാൻ തുടങ്ങി...
പെട്ടന്ന് തൊട്ടടുത്ത പാറയുടെ പിറകിൽ നിന്നും ചെറിയ സർദ്ദാർജി ഇറങ്ങി വന്ന് പറഞ്ഞു...
.
.
.
.
.
.
.
.
" ഇങ്ങനെയാണെങ്കിൽ ഞാൻ വെള്ളം വാങ്ങിക്കാൻ പോകില്ല"!!!
മാതാവ്
മാതാവിനെ തോളില്‍ കയറ്റി അയാള്‍ നടന്നു
കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോഴേക്ക് ഭർത്താവിന്റെ മാതാവിനെ കുറിച്ച് അവൾ തലയണ മന്ത്രം തുടങ്ങിയിരുന്നു
ഭാര്യയുടെ ഉപദേശങ്ങൾ കേട്ട് അയാള്‍ വൃദ്ധയായ നടക്കാന്‍ പോലും വയ്യാത്ത തന്റെ മാതാവിനെ വെറുത്ത് തുടങ്ങിയിരുന്നു...
ഈ തള്ളയെ എവിടെയെങ്കിലും ഒന്ന് കളഞ്ഞിട്ട വരൂ മനുഷ്യാ എനിക്ക് വയ്യ ഇനി ഇതിനെ നോക്കാന്‍ ഭാര്യയുടെ അലർച്ച കേട്ടാണ് അന്ന് അയാള്‍ ഉണർന്നത്
വയ്യ ഇനിയും ഇത് കേൾക്കാൻ വയ്യ എവിടെയെങ്കിലും ഇതിനെ ഒന്ന് ഉപേക്ഷിച്ചാലെ
അല്പം മനസ്സമാധാനം കിട്ടൂ
ഒട്ടും സമയം കളഞ്ഞില്ല തന്റെ ചുമലിൽ മാതാവിനെ എടുത്ത് അടുത്തുള്ള വനം ലക്ഷ്യമാക്കി അയാള്‍ നടന്നു
കണ്ണുകള്‍ നിറഞ്ഞതല്ലാതെ ഒരു വാക്കും മിണ്ടിയില്ല ആ അമ്മ ആറ്റുനോറ്റ് ഉണ്ടായ ഒരേ ഒരു മകന്‍ അഞ്ചാം വയസ്സിൽ അച്ഛന്‍ മരിച്ചപ്പോ
ഒരു ബുദ്ധി മുട്ടും അറിയിക്കാതെ വളരെ കഷ്ടപ്പെട്ട് വളര്‍ത്തി ഈ നിലയില്‍ എത്തിച്ചു അവനൊരു ബാധ്യതയായി ഞാന്‍ മാറിയല്ലോ എന്ന് സ്വയം ശപിച്ച് കണ്ണുകളില്‍ കണ്ണുനീര്‍ ചാലിട്ടൊഴുകി
വന്യ മൃഗങ്ങൾ ധാരാളം ഉള്ള ആ
കാടിന്റെ ഒത്ത നടുവില്‍ എത്തിയപ്പോള്‍ അവിടെ അമ്മയെ ഉപേക്ഷിച്ച് തിരിഞ്ഞു നോക്കാതെ അയാള്‍ നടന്നു
ഒരല്പം പോലും കുറ്റബോധം ഇല്ലാതെയും ശല്യം തീര്‍ന്നല്ലലോ എന്ന ആശ്വാസത്തിലും
കുറച്ച് നേരത്തിന് ശേഷം വിറക് മുറിക്കാനായി വന്ന ഒരാള്‍ ഈ പൊട്ടി കരയുന്ന അമ്മയെ കാണാന്‍ ഇടയായി
അയാൾക്ക് അത്ഭുതം തോന്നി ഈ ഘോര വനത്തിൽ ഒന്ന് എണീറ്റ് നിൽക്കാനും കഴിവില്ലാതെ ഈ അമ്മ എങ്ങനെ എത്തിപ്പെട്ടു
അമ്മേ നിങ്ങള്‍ എങ്ങനെ ഇവിടെ എത്തി ..? എന്തിനാണ് താങ്കള്‍ കരയുന്നത് ..?
മോനേ .. എന്റെ മകനാണ് എന്നെ ഇവിടെ ഉപേക്ഷിച്ച് പോയത് ഇങ്ങോട്ട് വരുമ്പോള്‍ അവന്റെ കൂടെ ഞാന്‍ ഉണ്ടായിരുന്നു പക്ഷെ തിരിച്ച് അവന്‍ ഒറ്റയ്ക്കാണ് വന്യ മൃഗങ്ങൾ ഒരുപാടുള്ള ഈ കാട്ടിൽ നിന്ന് സുരക്ഷിതമായി അവന്‍ വീട്ടില്‍ എത്തി കാണുമോ എന്ന് ഓര്‍ത്തു എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല അതാണ് ഞാന്‍ കരയുന്നത്
കാലം തന്നെ സാക്ഷി മാതാവിന്റെ പ്രാർത്ഥന നമുക്ക് അനുകൂലമല്ലാത്ത കാലത്തോളം നമുക്ക് സമാധാനം ഉണ്ടാവുകയില്ല
മാതാവ് നമുക്ക് നല്‍കുന്ന സ്നേഹത്തിന്റെ അത്രതന്നെ തിരിച്ച് നല്‍കാന്‍ സാധിക്കില്ല എങ്കിലും ഒരംശം എങ്കിലും തിരിച്ച് നല്‍കാന്‍ ശ്രമിക്കാം നമുക്ക്
ഉസ്മാൻക്ക
മകളുടെ കല്യാണ ദിവസം നാട്ടിലേക്ക് പോവാൻ കഴിയാതിരുന്ന ഉസ്മാൻക്ക അന്നേ ദിവസം തന്റെ പ്രവാസി കൂട്ടുകാർക്കല്ലാം റൂമിൽ വിരുന്നൊരുക്കി .
എങ്കിലും ഉസ്മാൻ ക്കയുടെ മുഖം മ്ലാനമായിരുന്നു.
''ഉസ്മാനിക്കാ ....കല്യാണത്തിനു ഇങ്ങക്ക് പോകാൻ
കഴിഞ്ഞില്ലെങ്കിലെന്താ ..നമുക്ക് ഇത് പോലെ
ഇവിടെ ഒന്ന് ഒത്ത് കൂടാൻ പറ്റിയില്ലേ...?
പിന്നെന്തിനാ
നിങ്ങൾ ഇങ്ങനെ വിഷമിക്കുന്നത് ...?
പോരാത്തതിന് കുട്ടിയുടെ അമ്മാവൻ അവിടെ ഉണ്ടല്ലോ .
അദ്ധേഹം കാര്യങ്ങങ്ങൾ എല്ലാം നോക്കുമല്ലോ .''
''എനിക്ക് സങ്കടമോന്നുമില്ലടോ ...
നിനക്കറിയോ ..? പതിനഞ്ചാം വയസ്സിൽ രണ്ട്
പെങ്ങമ്മാരെ അടക്കം ഒരു കുടുംബത്തെ എന്റെ തലയിൽ
കെട്ടിവെച്ച് ഉപ്പ യാത്രയായി .
അന്ന് തുടങ്ങിയതാണീ അധ്വാനം .
ഇന്നും എനിക്കിത് അവസാനിപ്പിക്കാൻ
കഴിഞ്ഞില്ല .
ഇരുപത്തി മൂന്നാം വയസ്സിൽ ദുരിതത്തിന്റെ ഭാന്ധവും പേറി
ഞാനീ മരുഭൂമിയിൽ കാലു കുത്തി . ഞാനിവിടെ ദുരിത ക്കയത്തിൽ കിടന്നു തിരിയുമ്പോഴും വീട്ടുകാരെ അതിൽ നിന്നും കരകയറ്റി . പെങ്ങമ്മാരെ കെട്ടിച്ചയച്ചു .
എങ്കിലും രണ്ട് പെങ്ങമ്മാരുടെയും കല്യാണത്തിനു ഞാൻ ഇവിടെത്തന്നെയായിരുന്നു.
കൂട്ടത്തിൽ എന്റെ പൊന്നുമ്മയും ഞങ്ങളെ വിട്ടു പോയി. അവസാനമായി ഒരു നോക്കുപോലും എന്റെ ഉമ്മാനെ കാണുവാൻ കഴിയാത്ത നിർഭാഗ്യവാനാണു ഞാൻ .
അതിനിടയിൽ എന്റെ കല്യാണം.
ആരോ എണ്ണിച്ചുട്ട അപ്പംപോലെ
എണ്ണി തിട്ടപ്പെടുത്തിയ ദിവസങ്ങളിൽ നാട്ടിൽ പോയി വരാൻ കുറച്ച് മധുരം നുണയും നാളുകൾ.
അങ്ങനെ കാലങ്ങൾ കാത്തിരുന്ന് ഞാങ്ങൾക്കൊരു കുഞ്ഞുണ്ടായി .
എന്റെ പൊന്നുമോൾ .
അവളുടെ കൊഞ്ചലുകൾ കാണുവാനോ അവളുടെ വളർച്ച കാണുവാനോ ഉള്ള ഭാഗ്യം എനിക്കുണ്ടായില്ല .
ഒരു വാപ്പയെന്ന നിലയിൽ ഞാൻ എന്റെ കടമകൾ നിറവേറ്റിയോ എന്ന് പോലും എനിക്കറിയില്ല .
എങ്കിലും ഞാനവരെ പൊന്നുപോലെ നോക്കി വളർത്തി.
ഇന്ന് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാനപ്പെട്ട ദിവസം . ഇന്നും എനിക്ക് അവിടെയെത്താൻ കഴിഞ്ഞില്ല . ഇതെല്ലാം അവർക്ക് വേണ്ടിയല്ലേ ..? അത് അവർക്ക് മനസ്സിലാവുമോ .? മനസ്സിലാകുമായിരിക്കും അല്ലെ..? ''
ഉസ്മാനിക്കാ ഇങ്ങള് വിഷമിക്കണ്ടാ ..എല്ലാം ശരിയാവും . ഞങ്ങളും ഇത് പോലെതന്നെയല്ലേ .നമുക്ക് എല്ലാം ശരിയാവാൻ പടച്ചോനോട് പ്രാർഥിക്കാം..!
ഇവിടെ ഉസ്മാനിക്ക കണ്ണീരിൽ കുതിർന്ന വിരുന്ന് ഒരുക്കുംനേരം അങ്ങ് ദൂരെ ഈ പാഴ്മണലും കടന്ന് അറബിക്കടലിനും അപ്പുറം ആ മാമല നാട്ടിൽ
ഒരു കുഞ്ഞു വീട്ടിൽ ആളൊഴിഞ്ഞ കല്യാണ പന്തലിൽ തലേദിവസം ആരുടെയോ കൂടെ ഒളിച്ചോടിയ മകളെ കുറിച്ച് ഓർത്തും ഇതെങ്ങനെ അവളുടെ ഉപ്പാനോട് പറയും എന്നോർത്തും വിതുമ്പുന്ന ഒരു പാവം ഉമ്മയെ കാണാം.
ലൂപ്പ് ഹോള്സ്
രണ്ട് വക്കീലന്മാര് ഒരു ഹോട്ടലില് കയറി... രണ്ടു ചായയ്ക്ക് ഓര്ഡര് കൊടുത്തു... വെയിറ്റര്.. ചായയുമായി വന്നു.... ഉടന് രണ്ടു പേരും അവരുടെ ബാഗ് തുറന്ന്... അതില് നിന്നും ഓരോ സാന്ട്- വിച്ച് വീതം എടുത്തു കഴിച്ച് തുടങ്ങി..... ഉടന് വെയിറ്റര് വന്നു പറഞ്ഞു.... സോറി സാര്... നിങ്ങള്ക്ക് നിങ്ങളുടെ സ്വന്തം ഭക്ഷണം ഇവിടെ ഇരുന്നു കഴിക്കാന് അനുവാദം ഇല്ല്യാ.. അത് ഇവിടുത്തെ നിയമത്തിനു എതിരാണ്...... ഉടന് തന്നെ വക്കീലന്മാര് ഒന്ന് തമ്മില് തമ്മില് നോക്കി,, എന്നിട്ട് തങ്ങളുടെ ഭക്ഷണം പരസ്പ്പരം കൈമാറി ,, എന്നിട്ട് കഴിച്ച് തുടങ്ങി.... ഇത് കണ്ടു നിന്ന വെയിറ്റര്... ങേ..? ഇതില് നിന്നും എന്ത് മനസിലാക്കാം... ? വക്കീലന്മാര് വിചാരിച്ചാല് ഏതു നിയമത്തിനും ലൂപ്പ് ഹോള്സ് കണ്ടുപിടിക്കാം
ഒരു പെണ്‍കുട്ടിയുടെ ഡയറിയിലെ ഒരു പേജ്
ഒരു പെണ്‍കുട്ടിയുടെ ഡയറിയിലെ ഒരു പേജ് ഇങ്ങനെ:
"ഇന്ന് വളരെ നേരത്തെ ആണ് അമ്മ ജോലിയ്ക്ക് പോയത്. തിരിച്ചെത്തിയത് വളരെ വൈകിയും. എനിക്കിന്ന് കോളേജില്‍ വളരെ അലസമായ ഒരു ദിനമായിരുന്നു. അച്ഛന്‍ പതിവ് പോലെ എത്തിയത് ഓഫീസ് ടെന്‍ഷനില്‍ തന്നെ. രാത്രി ഞങ്ങള്‍ക്ക് അമ്മ ചപ്പാത്തിയും കറിയും ഉണ്ടാക്കി വച്ചു. അത്താഴത്തിനു ഇരുന്ന്, ചപ്പാത്തി എടുക്കുന്നതിന് ഇടയ്ക്കാണ് പലതും കരിഞ്ഞു പോയി എന്ന് ഞാന്‍ കണ്ടത്. അതുകൊണ്ട് സാധാരണ മൂന്നു ചപ്പാത്തി കഴിക്കുന്ന ഞാന്‍ രണ്ടെണ്ണം എടുക്കുകയും അതില്‍ അര ഭാഗം ബാക്കി വയ്ക്കുകയും ചെയ്തു. അച്ഛന് പക്ഷെ ഒരിക്കലും ഇതൊന്നും ഒരു പ്രശ്നമല്ല. കരിഞ്ഞ ചപ്പാത്തിയും അല്‍പം ഉപ്പു കൂടിയ കറിയും അച്ഛന്‍ ഏറ്റവും സ്വാദിഷ്ടം ആയിട്ടാണ് കഴിച്ചത്. അച്ഛന്‍ അപ്പോള്‍ എന്നോട് അന്ന് കോളേജിലെ വിശേഷങ്ങള്‍ ചോദിക്കുകയും വരുന്ന വഴിയില്‍ കണ്ട നാട്ടുകാര്യങ്ങളെ കുറിച്ച് പറയുകയും ചെയ്തു. സന്തോഷമായി കഴിച്ച്, കൈ കഴുകി അച്ഛന്‍ ബെഡ് റൂമിലേക്ക് പോയി. ഞാന്‍ പുറകെ ചെന്നു. കരിഞ്ഞ ചപ്പാത്തി എങ്ങനെ കഴിക്കുന്നുവെന്നു ചോദിച്ചു. അച്ഛന്‍ പറഞ്ഞത് ഇതാണ്:
"ചപ്പാത്തി കരിഞ്ഞതും കറിയ്ക്ക് ഉപ്പു കൂടിയതും അമ്മ ശ്രദ്ധിച്ചിട്ട് പോലുമില്ല എന്ന് മോള്‍ കണ്ടിരുന്നോ? അത്രയ്ക്ക് ക്ഷീണിതയായിരുന്നു അമ്മ. ക്ഷീണവും വിശപ്പും ഒക്കെ കൂടുമ്പോള്‍ ആര്‍ക്കും ആഹാരത്തെക്കാള്‍ പ്രധാനമാവില്ല അതിന്‍റെ സ്വാദ്. ഒരു ടൈംപാസ് പോലെ ആഹാരം കഴിക്കുന്നവര്‍ക്കാണ് സ്വാദ് കുറഞ്ഞാല്‍ പ്രശ്നം. ഒരു ദിവസം ഓടിനടന്ന് ഓഫീസില്‍ ജോലി ചെയ്തു തളര്‍ന്നിട്ടാണ് അമ്മ നമുക്ക് ആഹാരം ഉണ്ടാക്കി തന്നത്. അമ്മയുടെ ആ സ്നേഹത്തെയാണ് ഞാന്‍ ഏറ്റവും സ്വാദിഷ്ടമായി കഴിച്ചതും. ആ അമ്മയെ എന്തിനാണ് വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുന്നത്? എന്ത് വന്നാലും, കരിഞ്ഞ ചപ്പാത്തി ആരെയും വേദനിപ്പിക്കില്ലല്ലോ!"
ഇത് കേട്ടുകൊണ്ടാണ് അമ്മ ബെഡ്റൂമിലേക്ക് വന്നത്. കേട്ടപ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞു. അത് കണ്ട് അച്ഛന്‍ എഴുന്നേറ്റു ചെന്ന് അമ്മയുടെ തോളില്‍ തട്ടി "സാരമില്ലെടോ... താന്‍ റസ്റ്റ് എടുക്ക്!" എന്ന് പറഞ്ഞു. എന്നിട്ട് തിരിഞ്ഞ്, "വെറുതെ അമ്മയെ കരയിക്കാതെ പോവുന്നുണ്ടോ!" എന്ന് എന്നോട് തമാശയായി പറഞ്ഞു.
ഇന്ന് വരെ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ കാഴ്ച അതായിരുന്നു..."
വായിക്കുന്ന ഓരോരുത്തരുടെയും ഓര്‍മ്മകള്‍ പിറകിലേക്ക് മറിയുന്നുണ്ടാവും എന്ന് ഞാന്‍ ഊഹിക്കുന്നു. നല്ലത്. ചില പശ്ചാത്താപങ്ങള്‍, ചില തിരിച്ചറിവുകള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ നല്ലതേ വരുത്തൂ
എലി
ഒരു സായംസന്ധ്യയില് ഒരു
പാവം പുലി സിഗരറ്റിനു
തിരി കൊളുത്തി. . .
അപ്പോള് അതുവഴി ഒരു
എലി കടന്ന് വന്നു
പുലിയോട് ചോദിച്ചൂ
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത് ...വരൂ
നിനക്ക്
ഈ കാട് എത്ര സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
അതുകേട്ട പുലി സിഗരറ്റ് കളഞ്ഞ്
എലിയുടെ
പുറകേ നടന്നൂ..
അല്പ്പം ദൂരം ചെന്നപ്പോള്
അതാ ഒരു ആന
ചുണ്ടിന്റെ അടിയില് 'ഹാന്സ്'
വയ്ക്കുന്നൂ . .
എലി ആനയോട്
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത് വരൂ
നിനക്ക്
ഈ കാട് എത്ര സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
ആനയും എലിക്കൊപ്പം നടന്നൂ. . .
കുറച്ചു കൂടി ദൂരം ചെന്നപ്പോള്
അതാ ഒരു
സിംഹം ചാരായം കുടിക്കുന്നൂ . . .
എലി സിംഹത്തോട്
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത് വരൂ
നിനക്ക്
ഈ കാട് എത്ര സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
ഇതു കേട്ടപ്പോള്
തന്നെ സിംഹം എലിയുടെ കരണം നോക്കി
ഒരെണം കൊടുത്തൂ . . .
സ്തബ്ദരായി നിന്ന പ്രജകള്
ചോതിച്ചൂ ' രാജാവേ അങ്ങ്
എന്തിനാണ് ഈ
നന്മയുടെ ദുതനെ തല്ലിയത് ??
അപ്പോള് സിംഹം പറഞ്ഞു
ഈ കള്ളപ്പന്നി കഞ്ചാവു
അടിച്ച്
എന്നെ ഇന്നലെ ഈ കാട് മുഴുവന്
നടത്തീതാ....ഇതി
വന്റെ സ്ഥിരം പരിപാടിയാ...
...
😂😜😝
.ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?
പ്രിയപ്പെട്ടവരേ,
ദയവ് ചെയ്ത് ഇത് വായിക്കൂ
1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക.
2.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്
3.പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്.
4.നിർഭാഗ്യവശാൽ അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല
5.CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ നിങ്ങളെ അതഭ്യസിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല
6.ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?
കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും.അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട് കിട്ടാനേ സാധ്യതയുള്ളൂ
7.എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളത്.ഓരോ ചുമയ്ക്ക് മുന്പും ദീർഘശ്വാസംഎടുക്കുകയും,നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം
ശ്വസനവും ചുമയുംരണ്ട് സെക്കണ്ട് ഇടവിട്ട് മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്
8.ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും,ചുമമൂലംഹൃദയം അമരുകയുംഅത് വഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻ സഹായിക്കും.ഇപ്പ്രകാരം ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും
9.നിങ്ങളാൽ കഴിയുന്നവരോടൊക്കെ ഇതേ കുറിച്ച് പറയുക.അത് പലരുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കും.
10.ഒരു ഹൃദ്രോഗവിദഗ്ധൻ പറയുന്നതെന്തെന്നാൽ ഈ മെയിൽ കിട്ടുന്ന എല്ലാവരും അത് പത്ത് പേർക്ക് ഫോർവേഡ് ചെയ്യുകയാണെങ്കിൽ,ഉറപ്പാണ് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നുളളത്.
11.ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക
12.ഈ മെസേജ് കറങ്ങിത്തിരിഞ്ഞ് ഒന്നിലേറെ പ്രാവശ്യം നിങ്ങളിലെയ്ക്ക് തന്നെ എത്തുന്നെങ്കിൽ ദയവു ചെയ്ത് ദേഷ്യം തോന്നരുത്.നിങ്ങളുടെ നന്മയുദ്ദേശിക്കുന്ന,നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് വീണ്ടും വീണ്ടുംഓർമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടിയത്.
എങ്ങനെ പ്രതികരിക്കാം
സുഹൃത്തൂക്കളേ.. നവംബർ മാസം മുതൽ ATM വഴി പണമിടപാട് നടത്തുന്നതിനു വിവിധ ബാങ്കുകൾ നിയന്ത്രണം ഏർപെടുത്തിയത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. സ്വന്തം ബാങ്ക് എടിഎം വഴി 5 തവണയും മറ്റു ബാങ്കുകളുടെ എടിഎം വഴി 3 തവണയും മാത്രമാണു മാസത്തിൽ പണമിടപാട് നടത്താൻ സാധിക്കുക. അധിക ഉപയോഗത്തിനു 20+service charge ഈടാക്കുന്നതാണു. വലിയ വലിയ പണമിടപാട് നടത്തുന്നവർക്ക് ഈ നിയന്ത്രണം അത്ര ഭാധിക്കില്ലെന്നു വരാം. എന്നാൽ ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചടി ആണ്. കാരണം അവൻ/അവൾ ഓരോ ദിവസവും സമ്പാധിക്കുന്നത് ബാങ്കിൽ നിക്ഷേഭിക്കുകയും ആവിശ്യമുളളത് മാത്രം പിൻവലിക്കുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം 20+service tax എന്നത് ഒരു വലിയ കൊളള തന്നെ ആണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് നമ്മൾ തന്നെയാണ്.
എനി എങ്ങനെ പ്രതികരിക്കാം എന്നുളളതിനു ഒരു മാർഗം പറഞ്ഞു തരാം.
എത്ര കുറഞ്ഞ തുക പിൻവലിക്കാനാണെങ്കിലും ബാങ്കിൽ പോയി എഴുതി കൊടുക്കുക. ഇനി ബാലൻസ് അറിയാനാണേലും ബാങ്കിൽ പോയി അക്കൗൺട് നമ്പർ പറഞ്ഞ് കൊടുത്ത് ചെക്ക് ചെയ്യിപ്പിക്കുക. അധികമാളുകൾ ഈ മാർഗം സ്വീകരിക്കുകയാണേൽ തീർച്ചയായിട്ടും അത് ബാങ്കുകളുടെ മൊത്തം പ്രവർത്തനത്തെ ഭാധിക്കും. അത്മൂലം എന്തെങ്കിലും ഒരു മാറ്റം വരുമെന്നു ഉറപ്പാണ്. നമുക്ക് ആശ്രയിക്കാൻ സ്വിസ് ബാങ്കുകളില്ല. 100ഉം 200ഉം ആയി നിക്ഷേപിക്കാനും പിൻവലിക്കാനും സാധാരണ ബാങ്കുകൾ മാത്രമേ ഉളളൂ. ബാങ്കുകൾ സാധാരണക്കാരെക്കൂടി ഉൾകൊളളുന്നതാവണം. എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ മാത്രം ഉണ്ടായത് കൊണ്ടായില്ല. അത് അവർക് ഉപയോഗപരവുമാകണം. അവരെ പിഴിയാനല്ല, അവരെ സേവിക്കാനായിരിക്കണം.
ഈ ആശയം നിങ്ങൾ അംഗീകരിക്കുന്നു എങ്കിൽ പരമാവധി share ചെയ്യുക....
മുനി
ഒരിടത്ത് ഒരൂ മുനി ഉണ്ടായീന്നു. ആ
മുനീ ഒരിക്കല് നദിക്കരയിലൂടെ നടക്കൂമ്പോള്
ഒരു കുട്ടയില് ആരോ ഉപേക്ഷീച്ച ഒരു
കുഞ്ഞീനെ കിട്ടീ. മുനീ തന്റെ വീട്ടീല് കൊണ്ട്
പോയീ അവനെ വളര്ത്താന് തുടങ്ങീ. അവന്
വളര്ന്ന് അഞ്വു വയസ്സായപ്പോള്
മുനീ തനിക്ക് അവനെ കിട്ടീയത്
എങ്ങനെയാണെന്ന് പറഞ്ഞു.
കുട്ടീയായതിനാല് അവനതിന്
പകരമായീ എനിക്ക് ഒരൂ
വാഴപഴം വേണം എന്ന് പറഞ്ഞു. അവന്
വളര്ന്നു പത്ത് വയസ്സായീ.
അപ്പോഴും മുനീ അവനോട് ഈ കഥ പറഞ്ഞു.
അപ്പോ അവനൊന്ന് ആലോചിച്ച
ശേഷം വീണ്ടൂം വാഴപഴം വേണമെന്ന്
പറഞ്ഞു. മുനീ കൊടുത്തു. അവന് വളര്ന്ന് 15
വയസ്സായീ. ഗൂരൂകുല
വിദ്യാഭ്യാസം പൂര്ത്തീയാക്കീ.
അപ്പോളും മുനീ വിളീച്ച് ഈ കഥ പറഞ്ഞു.
അവനപ്പോള് കുറേ നേരം ആലോചീച്ച
ശേഷം വാഴപ്പഴം ചോദീച്ചൂ. മുനീ കൊടുത്തൂ.
മുനീ ചിന്തീച്ചു. ഇത് പറയുമ്പോളെല്ലാം
ഇവനെന്താണ് വാഴപ്പഴം ചോദീക്കുന്നത്?വ
ീണ്ടും വര്ഷങ്ങള് കടന്നുപോയീ. അവന്
സുന്ദരനായ ഒരു മുനീ കുമാരനായീ മാറീ.
അവന്റെ വിവാഹം കഴിഞ്ഞു.
അപ്പോഴും മുനീ ഈ കഥ അവനോട് പറഞ്ഞൂ.
അവന് പതിവു
പോലെ വാഴപ്പഴം ആവശ്യപ്പെട്ടു.
മുനീ അത് നല്കിയശേഷം ചോദീച്ചു.
നീ എന്താണ് നാം ഈ കഥ
പറയുമ്പോളെല്ലാം
വാഴപ്പഴം ചോദീക്കുന്നത്? അവനതിന്
ഉത്തരം പറഞ്ഞീല്ല.മുനീ ദുഃഖിതനായീ.
കാലങ്ങള് കടന്നുപോയീ. മുനീക്കു
പ്രായമായീ. മുനികുമാരന് കുട്ടീകള് ഉണ്ടായീ.
അവരെ കാണാന് വന്നപ്പോഴും മുനീ ഈ കഥ
പറഞ്ഞു. അന്നും മുനീകുമാരന്
പഴയപടീ വാഴപ്പഴം ആവശ്യപ്പെട്ടു.
മുനീ അത് നല്കീ യാത്രയായീ.
വീണ്ടും കാലങ്ങള് കഴിഞ്ഞ്
മുനീ മരണകിടക്കയിലായീ.
മുനികുമാരനെ ആളെ വിട്ട് വിളീപ്പീച്ചു.
മുനീ മുനീ കുമാരനോട് ഞാന് മരിക്കും.
അതിനുമുന്പായീ നീ എന്താണ് ഞാനാ കഥ
പറയുമ്പോളെല്ലാം
വാഴപ്പഴം ചോദീക്കുന്നത് എന്ന് അറിയണം.
എന്റെ അന്ത്യാഭിലാഷമാണ് എന്ന്
പറഞ്ഞു.ഇത് കേട്ടതും മുനീകുമാരന് വീടീന്
പുറത്തേക്ക് ഇറങ്ങീ. സ്വന്തം വീട്ടീലേക്ക്
പോയീ. മുനീ അതീവദുഃഖീതനായീ.കുമാരന്
വീട്ടീലെത്തീ വളരെയധികം ആലോചിച്ച്
ഒടുവില് ആ രഹസ്യം മുനിയോട് പറയാമെന്ന്
തീരുമാനിച്ചു . അപ്പോള്
തന്നെ മുനീയുടെ വീട്ടീലേക്ക് പുറപ്പെട്ടു .
വഴിയീല് വച്ച് മുനീകൂമാരനെ ഒരു ഒറ്റയാ൯
ചവീട്ടീകൊന്നു.!!!!
ഗുണപാഠം: ഒറ്റയാനുള്ള വഴിക്ക് ഒറ്റക്ക്
പോവരുത്!!
---------------------------------------------
--------------
തെറി വിളിക്കരുത് ... ഷെയർ ചെയ്ത
ദേഷ്യം തീർതൊലൂ
😱😱😱😰😨😨😨😆😆😆
ഭാര്യയും ഭർത്താവും
ഒരു ഭാര്യയും ഭർത്താവും സന്തോഷത്തോടെ ജീവിക്കുകയായിരു
ന്നു.. അങ്ങേനെയിരികെ ഒരു നാൾ ഭാര്യക്ക് മാരകമായ രോഗം പിടിപെട്ടു.. വളരെ വൈകി അത്
ശരീരത്തെ കാർന്നു കാര്ന്നു തിന്നുന്ന കാൻസർ ആണെന്ന് ആ ദമ്പതികൾ തിരിച്ചറിഞ്ഞു.. അവർ വാവിട്ടു കരഞ്ഞുകൊണ്ട് ആകാശത്തേക്ക്
നോക്കി.. മുകളില് ആകാശം .. നീലയും വെള്ളയും കലർന്ന ആകാശം.. നീല
കണ്ടപ്പോൾ അവർ ഓർത്തു.. ഉജാല തീർന്നുപോയി.. പെട്ടന്ന് പോയി ഉജാല മേടിച്ചു
അവർ തിരിച്ചു വന്നു.. പിന്നെയും അവർ വാവിട്ടുകരഞ്ഞു .. പെട്ടന്നാണ് തേങ്ങ
കുലകളെ തഴുകി ഒരു മന്ദമാരുതൻ വന്നത്.. ആ തഴുകലിൽ ചങ്കുപൊട്ടുന്ന വേദനയോടെ ആ
ഭാര്യ പറഞ്ഞു.. ചേട്ടാ.. ചേട്ടൻ വേറൊരു
കല്യാണം കഴിക്കണം.. പൊട്ടി കരഞ്ഞുകൊണ്ട് ആ നിസ്സഹായനായ മനുഷ്യൻ പറഞ്ഞു ..
ഇല്ല പ്രിയതമേ.. എനിക്ക് അതിനു കഴിയില്ല.. അന്ത്യസമയം അടുത്തു എന്ന് മനസിലായ
ഭാര്യ ഒരു കത്ത് എഴുതി ഭർത്താവിന്റെ കയ്യിൽ കൊടുത്തു.. എന്നിട്ട് പറഞ്ഞു .. ചേട്ടാ എന്നോട് സ്നേഹം ഉണ്ടെങ്കിൽ ചേട്ടൻ വേറൊരു കല്യാണം കഴിക്കണം എന്നിട്ട് ഈ കത്ത് ചേട്ടൻ കെട്ടുന്ന പെണ്ണിന് കൊടുക്കണം.
ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ആ
മനുഷ്യൻ ആ കത്ത് ഒരു നിധി പോലെ സൂക്ഷിച്ചുവെച്ചു. അടുത്ത ദിവസം ഭാര്യ മരിച്ചു.. ദുഃഖം താങ്ങാനാവാതെ അയാൾ അലമുറയിട്ടു
കരഞ്ഞു.. ഒരു ഭ്രാന്തനെ അയാൾ
പിച്ചും പേയും പറഞ്ഞു നടന്നു.. അയാൾ പതുക്കെ ഒരു കുടിയനായി മാറി.. കുടിയനിൽ നിന്ന് മുഴു കുടിയനിലെക്കുള്ള യാത്ര അയാൾ
എളുപ്പമാക്കി.. സകലതും വിറ്റുതുലച്ചു
അയാൾ കുടിച്ചു.. എല്ലാം നഷ്ടപെട്ട അയാൾ ഒരു ദേശാടന കിളിയെ പോലെ തനിക്ക് വേണ്ടപ്പെട്ടത് മാത്രം ഒരു സഞ്ചിയിൽ എടുത്തു നടന്നു തുടങ്ങി.. വർഷങ്ങൾ കഴിഞ്ഞു .. ഒരു
സുപ്രഭാതത്തിൽ അയാൾ ഒരു കോവിലകത്തിന്
മുന്നില് എത്തുന്നു.. ആ
കോവിലകം അയാളെ വല്ലാതെ ആകർഷിക്കുന്നു.. പിന്നയും നടന്നു നടന്നു ഒരു ചായക്കടയിൽ
എത്തുന്നു. അയാൾ അവിടുന്ന് ചായകുടിച്ചു. 100 രൂപ കൊടുത്തു.. ബാക്കി ഇല്ലാഞ്ഞതിനാൽ
കേരള സർക്കാരിന്റെ കാരുണ്യ ബംബർ
എടുക്കുന്നു.. അത്ഭുതം എന്ന് പറയട്ടെ.. പിറ്റേ ദിവസം അയാൾക്ക് ആ ലോട്ടറി അടിക്കുന്നു.. 50 കോടി.
കോടീശ്വരനായ അയാൾ തിരിച്ചു ആ
കോവിലകത്തിന് മുന്നിൽ എത്തുന്നു.. ആ കോവിലകം അയാൾ വിലയ്ക്ക് മേടിക്കുന്നു.. അവിടെ ഉണ്ടായിരുന്ന വയസായ
വല്യപ്പനെയും അയാളുടെ സുന്ദരിയായ 25 വയസുള്ള കൊച്ചു മകളെയും ഈ വലിയ മനുഷ്യൻ ഏറ്റെടുക്കുന്നു. അവരുടെ കുടുംബ
ക്ഷേത്രത്തിലെ മുടങ്ങി കിടന്ന ഉൽത്സവം ഈ
മനുഷ്യൻ ആഘോഷമാക്കി നടത്തുന്നു.. അയാൾ
നാട്ടുകാരുടെ കണ്ണിലുണ്ണി ആവുന്നു.. ആ നാടിന്റെ തമ്പുരാനായി അയാളെ
നാട്ടുകാർ വാഴ്ത്തുന്നു. ആയാളും ആ സുന്ദരിയായ മകളും തമ്മിൽ പ്രണയത്തിൽ
ആവുന്നു.. അയാൾ അയാളുടെ ചരിത്രം മുഴുവൻ അവളോട് പറഞ്ഞു.. അവർ ഒരുമിക്കാൻ തീരുമാനിച്ചു. അങ്ങനെ ആഘോഷമായി അവരുടെ കല്യാണം നടന്നു. അന്ന് അവരുടെ ആദ്യ രാത്രി..
കണ്ണും കണ്ണും തമ്മിൽ തമ്മിൽ ഹൃദയം കൈമാറികൊണ്ട് ഇരുന്നപ്പോൾ ..
പെട്ടന്ന് അവളുടെ മൊബൈൽ ചിലച്ചു..
"മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ നിന്നൊരു ..".. അതായിരുന്നു അവളുടെ Ring Tone. അത് കേട്ടപ്പോളാണ് അയാൾ ഓർത്തത് ..
താൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന ഭാര്യ
തന്ന കത്ത്.. അയാൾ ആ സഞ്ചി തിരഞ്ഞു..
കിട്ടിയില്ല.. അവസാനം തട്ടിന്റെ മുകളിൽ
നിന്ന് അയാൾക്ക് ആ സഞ്ചി കിട്ടി.. അതിൽ
നിന്ന് കത്ത് എടുത്തു അവൾക്കു കൊടുത്തു. അയാളുടെ നെഞ്ചിൽ കിടന്നു അവൾ ആ കത്ത് വായിച്ചു തുടങ്ങി..
പെട്ടന്നായിരുന്നു അത് സംഭവിച്ചത്.. അവൾ
ചാടി എണീറ്റ് അരികിൽ വെച്ചിരുന്ന Britelite ന്റെ പുത്തൻ ടോർച് എടുത്തു അയാളുടെ തലമണ്ട
നോക്കി കൊടുത്തു ഒരടി ... അയാൾക്ക്
ഒന്നും മനസിലായില്ല.. അവൾ പെട്ടന്ന് നാട്ടുകാരെ എല്ലാം വിളിച്ചു കൂട്ടി.. എല്ലാരേയും ഈ കത്ത് കാണിച്ചു.. തമ്പുരാൻ
എന്ന് വിളിച്ച വാ കൊണ്ട്
എല്ലാരും പലതും കൂട്ടിയും കൊറച്ചും വിളിച്ചു.. നാട്ടുകാര്
അയാളെ അച്ചറം പുച്ചറം തല്ലി കാലും കൈയും ഒടിച്ചു..
ആശുപത്രിയിൽ നിന്ന് തിരിച്ചു വന്ന അയാള്
ആ കത്തിൽ എന്താണ് എഴുതിയിരിക്കുന്നത്
എന്ന് അറിയാൻ ആഗ്രഹിച്ചു.. ആരും കാണാതെ അയാള് ആ കത്ത് എടുത്തു ഓടി.. ഓടി ഓടി ദൂരെ ഒരു ഗ്രാമത്തിൽ എത്തിയ അയാൾ ഒരു മല കണ്ടു.. കുത്തനെ കിടന്ന ആ മലയുടെ മുകളിൽ കഷ്ടപ്പെട്ട് വലിഞ്ഞു കയറി.. മലയുടെ മുകളിൽ എത്തിയ അയാൾ
അല്പ്പം വിശ്രമിച്ച ശേഷം മരിച്ചു പോയ
ഭാര്യയോട് മാപ്പ് ചോദിച്ചു കൊണ്ട് ആ കത്ത് തുറന്നു.. പെട്ടന്നായിരുന്നു അത് സംഭവിച്ചത്.. ഒരു പണ്ടാരം പിടിച്ച കാറ്റടിച്ചു ആ കത്ത്
പറന്നു പോയി...
നിങ്ങൾക്ക് ആർക്കേലും ആ
കത്ത് കിട്ടിയോ ?
അനക്കോണ്ട
ഞാന്‍ മൃഗശാലയില്‍ കൊണ്ടിട്ട അനക്കോണ്ടയെ 🐍🐍നോക്കി നില്‍ക്കുകയായിരുന്നു. സിനിമയിലൊക്കെ കണ്ട, മനുഷ്യനെ മൊത്തമായി വിഴുങ്ങുന്ന അനക്കോണ്ടയെ കാണാമെന്നു കരുതിയാ പോയത്. അവിടെ ചെന്നപ്പോ മനുഷ്യനെ പോയിട്ട് മാങ്ങാണ്ടി വിഴുങ്ങാന്‍ പോലും ത്രാണിയില്ലാത്ത രണ്ടു പാമ്പുകള്‍.😏😒 ശ്രീലങ്കയില്‍ നിന്ന് വന്നതാ പോലും! ഇതിനി നീര്‍ക്കൊലിയുടെ🐛 വിസയിലെങ്ങാനുമാണോ വന്നത് എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ കുറച്ചു പിന്നില്‍ നിന്നും കുറെ പെണ്ണുങ്ങളും👭 കുട്ടികളും 😩😩അലമുറയിടുന്നു
.അനക്വാണ്ട! അനക്വാണ്ട!!🐍
കണ്ണൂര് നിന്നും വന്ന ഒരു ഫാമിലിയാണ് കോലാഹലമുണ്ടാക്കുന്നത്. അവരവിടെ വലിയ അനക്കൊണ്ടയെ വല്ലതും കണ്ടു കാണും എന്ന് കരുതി അങ്ങോട്ട് പോയി നോക്കി. അതനക്കോണ്ടയോന്നുമല്ല. താടിയും കണ്ണാടിയും വച്ച,👳 ഒരു പ്രൈമറി സ്കൂള്‍ മാഷേപോലെ ഇരിക്കുന്ന ഗ്രഹനാഥന്‍ കുറച്ചു പേട്ട് കപ്പലണ്ടി 🏉🏉വാങ്ങി കൂടെയുള്ള പെണ്ണുങ്ങളെയും കുട്ടികളെയും തീറ്റിക്കാന്‍ നോക്കുന്നു. പെണ്ണുങ്ങളും കുട്ടികളും കോറസ്സായി പറയുന്നു
അനക്വാണ്ട! അനക്വാണ്ട!!😀😀
അബോര്‍ഷന്
23 വയസ്സ് മാത്രം പ്രായമുള്ള വിവാഹിതയായ ഒരു യുവതി ഗൈനക്കോളജിസ്റ്റിന്‍റെ അടുക്കല്‍ വന്നു. അവളുടെ കയ്യില്‍ ഒരു ആണ്‍കുഞ്ഞുമുണ്ട്. വളരെ പ്രയാസപ്പെട്ടുകൊണ്ട് അവള്‍ ഡോക്ടറോട്:" ദയവുചെയ്ത് എന്നെ സഹായിക്കണം ഡോക്ടര്‍. എന്‍റെ മോന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. ഞാന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു. എന്‍റെ ഓഫിസ് ജോലിയോടൊപ്പം രണ്ട് ചെറിയ മക്കളെ കൂടി ഒന്നിച്ച് പരിപാലിക്കാന്‍ എനിക്ക് കഴിയില്ല." ഡോക്ടര്‍: "ഞാന്‍ എങ്ങിനെ സഹായിക്കണം എന്നാണ് പറയുന്നത്?" യുവതി: "ഡോക്ടര്‍ ഒന്ന് മനസ്സുവെച്ചാല്‍ ഒരു അബോര്‍ഷന്‍ നടത്തി എന്‍റെ ഗര്‍ഭസ്ഥശിശുവിനെ ...." വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഡോക്ടര്‍ ഇടപെട്ടു. "ഹോ അബോര്‍ഷന്‍ അല്ലെ?" യുവതി തലയാട്ടി. ഡോകടര്‍ അല്‍പസമയം തലതാഴ്ത്തി മൗനമവലംബിച്ചു. ശേഷം: " ശരി ഒരു അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ നിന്‍റെ ജീവന്‍ അപകടത്തിലാകും. അതുമാത്രമല്ല ഭാവിയില്‍ അത് വലിയ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കും. പക്ഷെ എന്‍റെ പക്കല്‍ നല്ലൊരു പരിഹാരമുണ്ട്. അത് നിന്‍റെ ജീവനോ ആരോഗ്യത്തിന്നോ ഒരു ഭീഷണിയും ഉണ്ടാക്കില്ല." ആകാംഷയോടെ യുവതി: "എന്താണത്?" ഡോകടര്‍: "ഒരേ സമയത്ത് രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രയാസമാണെങ്കില്‍ എറ്റവും നല്ല പരിഹാരം. ആദ്യത്തെ കുട്ടിയെ കൊന്നുകളയുക. അതാവുമ്പോള്‍ ഒരു അബോര്‍ഷന്‍റെ വേദനയോ ഭാവിയിലെ ആരോഗ്യ പ്രശ്നങ്ങളോ ഭയപ്പെടേണ്ടതില്ല.ഫലത്തില്‍ ഒരു കുട്ടി മാത്രമേ അവശേഷിക്കു." ഡോക്ടറുടെ പരിഹാരം കേട്ട മാത്രയില്‍ യുവതി കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് ഡോക്ടറോട് ദേഷ്യത്തോടെ ചോദിച്ചു: "എന്‍റെ ഈ മകനെയാണോ താങ്കളുദ്ദേശിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം" മകന്‍റെ നെറുകയില്‍ ഉമ്മവെച്ച് യുവതി തുടര്‍ന്നു: "ഇല്ല! ഒരിക്കലുമില്ല.എന്‍റെ ഈ പൊന്നുമോനെയാണോ നിങ്ങള്‍ കൊല്ലാന്‍ പറയുന്നത്?" വിതുമ്പുന്ന ചുണ്ടുകളോടെ മകനെയും എടുത്ത് പോകാനൊരുങ്ങിയ യുവതിയെ ഡോക്ടര്‍ പിടിച്ചിരുത്തി. എന്നിട്ട് ശാന്തയായി പറഞ്ഞു: "ഏറ്റവും ഉചിത മെന്ന് കരുതിയാണ് ഈ പരിഹാരം ഞാന്‍ നിര്‍ദേശിച്ചത്. കാരണം ലോകത്തെ വെളിച്ചം കാണാത്ത നിന്‍റെ ഗര്‍ഭസ്ഥശിശുവാണെങ്കിലും നീ മുലയൂട്ടുന്ന കുഞ്ഞാണെങ്കിലും കൊല്ലപ്പെടുന്നത് നിന്‍റെ കുഞ്ഞാണ്. ഒരു പക്ഷെ ഗര്‍ഭപാത്രത്തിലെ കുഞ്ഞ് ഒരു മിണ്ടാപ്രാണിയെന്ന നിലയില്‍ അതിനെ കൊല്ലുന്നതായിരിക്കും കൂടുതല്‍ കുറ്റകരം." യുവതി ഏറെ നേരം തല താഴ്ത്തിയിരുന്നു. ശേഷം വിതുമ്പി വിതുമ്പി കണ്ണുകളുയര്‍ത്തി പറഞ്ഞു: "ദൈവമേ സ്വാര്‍ത്ഥയായ എന്നോട് പൊറുക്കുക.." ഡോക്ടറുടെ റൂമില്‍ നിന്നിറങ്ങി യുവതി നേരെ കൌണ്ടറിലേക്ക് നടന്നു. എല്ലാ മാസവും ഡോക്ടറെ കാണാനുള്ള അപ്പോയിമെന്‍റ് വാങ്ങി വീട്ടിലേക്ക് യാത്രയായി.
.....
കുറെ ഗ്രൂപ്പ് ചാറ്റ് ചെയ്യുന്ന സമയത്ത് ഈ ഒരു മെസ്സെജ്ജും ഒന്നു എല്ലാവര്ക്കും എത്തിക്കുമോ?
എന്ത് കൊണ്ട്? എന്ത് കൊണ്ട്? എന്ത് കൊണ്ട് ?
എന്ത് കൊണ്ട്? എന്ത് കൊണ്ട്? എന്ത് കൊണ്ട് ?
''പൈപ്പ് തുറന്നാല്‍ വെള്ളം വരും പക്ഷെ വെള്ളം തുറന്നാല്‍ പൈപ്പ് വരില്ല ! എന്ത് കൊണ്ട് ?
പോലിസ് സ്റ്റേഷനില്‍ പോലിസ് കാണും ,പക്ഷെ ഫയര്‍ സ്റ്റേഷനില്‍ ഫയര്‍ കാണില്ല! എന്ത് കൊണ്ട് ?
ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്ക് വരുന്നു എന്ന് വിളിച്ചു പറയും പക്ഷെ വരുന്നത് പാളത്തിലേക്കും ! എന്ത് കൊണ്ട് ?
ഒടുക്കത്തെ ചോദ്യം !
ബസ് പോകുമ്പോള്‍ ബസ് സ്റ്റാന്റ് കൂടെ വരുന്നില്ല പക്ഷെ സൈക്കിള്‍ പോകുമ്പോള്‍ സൈക്കിള്‍ സ്റ്റാന്റ് കൂടെ പോകുന്നു ! എന്ത് കൊണ്ട് ?
വായിച്ച എല്ലാരും ഉത്തരം പറഞ്ഞിട്ട് പോയാ മതി
മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കും മുമ്പ് സ്വന്തം തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക...
നഗര ഹൃദയത്തെ കീറിമുറിച്ചു ആ കെഎസ്ആര്‍ടി സി ബസ് അതി വേഗം നീങ്ങുകയാണ്.. സാമാന്യം തെറ്റില്ലാത്ത തിരക്കുമുണ്ട്.. എല്ലാ സീറ്റും ഫുള്ളാണ്... ജനാലക്കരികിലെ സീറ്റില്‍ ഇരുന്നു ഉച്ചക്ക് കണ്ട പടത്തിലെ കുഞ്ചാക്കോ ബോബന്റെ പ്രണയ രംഗങ്ങള്‍ അയവിറക്കുകയാണ് ഒരു ചെറുപ്പക്കാരന്‍..പെട്ടെന്ന് തൊട്ടടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു സുന്തരിയായ ചെറുപ്പക്കാരി ബസ്സില്‍ കയറി.. അവന്റെ കണ്ണുകള്‍ വിടര്‍ന്നു.. കാറ്റില്‍ ഉലഞ്ഞ തലമുടി കൈകൊണ്ടവന്‍ മാടിയൊതുക്കി... അവള്‍ പിറകോട്ടു വന്നു അവന്റെ സീറ്റിന്റെ തൊട്ടടുത്ത് നിന്നു... അവന്‍ ചുറ്റിനും ഒന്ന് കണ്ണോടിച്ചു... ദേ സ്ത്രീകളുടെ സീറ്റില്‍ ഒരുത്തന്‍ ഇരിക്കുന്നു... അവന്റെ മനസ്സിലെ സാമൂഹ്യ സേവകന്‍ സട കുടഞ്ഞെണീറ്റു...
'' ഡോ സ്ത്രീകളുടെ സീറ്റില്‍ നിന്ന് ഒന്ന് എണീറ്റേ...
അയാളുടെ ശബ്ദം കേട്ട് അവള്‍ അവനെ ഒന്ന് നോക്കി... അവന്‍ ചെറുതായൊന്നു പുഞ്ചിരിച്ചു... മനസ്സില്‍ ചെറിയ ഒരു ലഡ്ഡു പൊട്ടി.. അയാള്‍ കേട്ടില്ല എന്ന് തോന്നുന്നു... ആ ചെറുപ്പക്കാരന്‍ ഒന്ന് കൂടെ ശബ്ദം ഉയര്‍ത്തി...
. ''ഡോ തന്നോടാ പറഞ്ഞത്.. തനിക്കെന്താ ചെവി കേട്ട് കൂടെ.. സ്ത്രീകളുടെ സീറ്റില്‍ നിന്നും എണീറ്റ് കൊടുക്കെടോ....'''
ഇത്തവണ അയാള്‍ കേട്ടു... അയാള്‍ ആയാസപ്പെട്ട് സീറ്റില്‍ നിന്നിറങ്ങി.. അപ്പോഴാണ് എല്ലാവരും അയാളെ ശ്രദ്ധിച്ചത്.. രണ്ടു കാലും ഇല്ലാത്ത ഒരു പാവം വികലാംഗന്‍...അയാള്‍ പതിയെ ഞരങ്ങി നീങ്ങി ആ ചെറുപ്പക്കാരന്റെ അടുതെത്തി... അപ്പോഴാണ് ആ ചെറുപ്പക്കാരന്‍ തന്റെ സീറ്റിന്‍റെ മുകളില്‍ എഴുതിയത് ശ്രദ്ദിച്ചത്.. '' വികലാംഗര്‍'''' അവന്റെ തല താഴ്ന്നു.. പതിയെ അവിടെ നിന്നും എണീറ്റു....
നുമ്മ മലയാളികള്‍ ഇങ്ങനെയാണ് .. സ്വന്തം കുറ്റങ്ങള്‍ പലപ്പോഴും കാണാറില്ല.. എന്നാലോ മറ്റുള്ളവരുടെ കുറ്റങ്ങള്‍ കാണുകയും ചെയ്യും...
വാല്‍കഷ്ണം... മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കും മുമ്പ് സ്വന്തം തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക... —
നമ്മളെ പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി
നല്ലൊരു സമര രീതി ഇതാ .. നമ്മളെ പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി .....
പുതിയ ബാങ്ക് നിയമം അനുസരിച്ച് നമ്മുടെ അക്കൗണ്ട് ഉള്ള ബാങ്ക് atm ല്‍ നിന്നും പണം എടുക്കണോ ബാലന്‍സ് നോക്കാനോ വെറും 5 തവണ മാത്രമേ സൗജന്യം ഉള്ളു .. അതില്‍ കൂടുതല്‍ ആയാല്‍ ഓരോ തവണയും 20 രൂപ അധികം ഈടാക്കും എന്ന് ...
മറ്റു ബാങ്ക് atm ല്‍ ഇതു 3 തവണയും .....
ഇതില്‍ കൂടുതല്‍ ഏതു ബാങ്കില്‍ ആയാലും ബാലന്‍സ് ചെക്ക് ചെയ്താലും 20 രൂപ ചാര്‍ജ് ഈടാക്കും .,
അതും കോടാനു കോടി രൂപ കള്ളപണം ഉള്ള നമ്മുടെ നാട്ടില്‍ ...
പാവപെട്ടവന്‍ 100 ഉം 500 ഉം സ്വരുക്കൂട്ടിയ പണം ബാങ്കില്‍ ഇടുമ്പോള്‍ ആവശ്യത്തിനു മാത്രം എടുത്താല്‍ മതി എന്ന് കരുതിയാല്‍ നമ്മള്‍ പെട്ടു .
..നമ്മുടെ പണം എടുക്കാന്‍ നമ്മള്‍ ബാങ്കിന് 20 അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ ...
ഇതിനു നമ്മള്‍ വിചാരിച്ചാല്‍ എല്ലാ ബാങ്ക്കള്‍ക്കും ഒരു ഉത്തരം കൊടുക്കാം ... എന്താണെന്നോ ?
നമ്മള്‍ പണം ആവശ്യം ഉള്ളപ്പോള്‍ എല്ലാം ബാങ്കില്‍ ചെന്ന് എഴിതികൊടുത്തു പണം വാങ്ങുക ...അത് 100 രൂപ ആയാല്‍ പോലും ...പിന്നെ ബാലന്‍സ് ചെക്ക് ചെയ്യാനും ,.. നമ്മള്‍ ആവശ്യപെട്ടാല്‍ അത് പറഞ്ഞു തരാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട് ..അവര്‍ പറഞ്ഞു തന്നെ പറ്റു ...
ഇങ്ങനെ എല്ലാരും ചെയ്തു തുടങ്ങിയാല്‍ ബാങ്കുകാര്‍ അവരുടെ നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും ...തീര്‍ച്ചയായും ...
കാരണം അവരുടെ ജോലി ഭാരം ഇരട്ടിക്കും ......
ഒന്ന് ഓര്‍ത്ത് നോക്കു നമ്മുക്ക് വേണ്ടി ആരും മിണ്ടില്ല കാരണം നമ്മുടെ കയ്യില്‍ പണമില്ല .. ഉള്ളതാണേല്‍ തിരിച്ചു കിട്ടാന്‍ വീണ്ടും പണം കൊടുക്കേണ്ട അവസ്ഥയും ....
Pls SHARE ...........................
ഡല്‍ഹിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ചാകര
ഡല്‍ഹിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ചാകര. 2000 മോഡല്‍ കാറിനും വാനിനും ഏറ്റവുംകൂടിയവില അരലക്ഷത്തില്‍ താഴെ. ബസ്സിന് വില ഒന്നര ലക്ഷം. ബന്‍സിന് രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ മാത്രം!
2000 ന് മുമ്പ് നിര്‍മ്മിച്ച മുഴുവന്‍ വാഹനങ്ങളുംഡല്‍ഹിയില്‍ ദേശീയ ഗ്രീന്‍ ട്രിബൂണല്‍ നിരോധിച്ചതിനെതുടര്‍ന്നാണ് ഡല്‍ഹിയില്‍ വാഹന വില കുത്തനെ ഇടിഞ്ഞത്. ഉപയോഗിച്ച കാറു വില്‍പ്പന കേന്ദ്രങ്ങളില്‍ 1999 മോഡല്‍ സെന്‍കാറിന്റെ വില 30,000 രൂപ വരെയായി.
കരോള്‍ ബാഗ്, നാരായണ തുടങ്ങിയ കാര്‍ മാര്‍ക്കറ്റില്‍ പഴയവാഹനങ്ങളുടെ തള്ളികയറ്റമാണ്. ടയോടളട കൊറോള, ടാറ്റാ സഫാരി, മാരുതി, ബന്‍സ് എന്നിവയാണ് മാര്‍ക്കറ്റില്‍ കെട്ടിക്കിടക്കുന്നത്. ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവോടെ 10 ലക്ഷം വാഹനങ്ങളാണ് ഡല്‍ഹി റോഡുകളില്‍ നിന്ന് പുറത്തായതെന്ന് ഡല്‍ഹി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ഒളിച്ചോടാന്‍ വെമ്പുന്ന കമിതാക്കളുടെ പ്രത്യേക ശ്രദ്ധക്ക്...
ഒളിച്ചോടാന്‍ വെമ്പുന്ന കമിതാക്കളുടെ പ്രത്യേക ശ്രദ്ധക്ക്...
1) നിങ്ങള്‍ ഓടിപ്പോകുന്നതിനു മുമ്പ് മാതാപിതാക്കള്‍ക്ക് ഹൃദ്രോഗം,രക്ത സമ്മര്‍ദം, ഷുഗര്‍,ഡിപ്രഷന്‍, അപസ്മാരം ഇതൊന്നുമില്ലെന്ന് നിങ്ങള്‍ ഉറപ്പു വരുത്തുക.
2) മാതാപിതാക്കള്‍ കഷ്ടപ്പെട്ട് സമ്പാദിച്ചു സ്വരൂക്കൂട്ടി വച്ചിരിക്കുന്ന പണം, പണ്ടങ്ങള്‍, വസ്ത്രങ്ങള്‍ കിടപ്പാടത്തിന്റെ പട്ടയങ്ങള്‍ ഇതൊന്നും എടുത്തുകൊണ്ടു പോകാതിരിക്കുക.
3) നിച്ചയിച്ചു ഉറപ്പിച്ച കല്യാണ തലേന്നോ,കല്യാണ രാത്രിയിലോ കല്യാണം നിച്ചയിച്ച ശേഷമോ ഓടിപ്പോകാതിരിക്കുക.
4) നിങ്ങള്‍ക്കൊരു പ്രണയമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മാതാപിതാക്കളെ അറിയിക്കുക.
5) നിങ്ങള്ക്ക് മാതാപിതാക്കളോട് പറയാന്‍ മടിയാണെങ്കില്‍ പ്രതിശ്രുതവധു വരനെയോ അറിയിക്കുക.അവര്‍ വേറെ നല്ല ആലോചനകള്‍ നോക്കിക്കോളും,എച്ചില് തിന്നാന്‍ ആരും ഇഷ്ടപ്പെടില്ലല്ലോ...
6) ഓടിപ്പോകുന്നതിനു മുമ്പ് കെട്ടിക്കാനും കെട്ടാനും ഉള്ള സഹോദരങ്ങളുടെ ഭാവിയെക്കുറിച്ച് നന്നായി ആലോചിക്കുക.
7) നിങ്ങളെ ഇക്കാലമത്രയും കാക്കക്കും പൂച്ചക്കും പട്ടിക്കും പീഡനവീരന്മാര്‍ക്കും നല്‍കാതെ ഒരു കുറവും വരുത്താതെ ഭക്ഷണം തന്നും വസ്ത്രം കിടപ്പാടം വിദ്യാഭ്യാസം ,താങ്ങും തണലും തന്നു പെറ്റ് പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ ഓര്‍ക്കുക.നാളെ തകരാന്‍ പോകുന്ന സഹോദരങ്ങളുടെ അഭിമാനത്തെക്കുറിച്ച് ഓര്‍ക്കുക.
8) വിളിച്ചിറക്കി കൊണ്ട് പോകുന്നവന് സ്ഥിരവരുമാനമുള്ള ജോലിയുണ്ടെന്നു കാമുകി ഉറപ്പു വരുത്തുക.
9) പോറ്റിവളര്‍ത്തിയ മാതാപിതാക്കളെയും സഹോദരങ്ങളെയും വഞ്ചിച്ചു തനിക്കൊപ്പം ഇറങ്ങി വന്ന കാമുകി നാളൊരിക്കല്‍ മറ്റൊരുവനൊപ്പം ഓടിപ്പോകില്ലെന്നു കാമുകന്‍ ഉറപ്പുവരുത്തുക.
10) സ്വജാതിയില്‍ ഉള്ളവരുടെ കൂടെ ഓടിപ്പോകാന്‍ പ്രത്യേകം ശ്രദ്ധിക്കുക.ജാതി മാറ്റം,പേര് മാറ്റല്‍,ഇതിനെല്ലാം പിന്നീട് കുറെ ഓടേണ്ടിവരും.അതില്‍ നിന്നെല്ലാം മുക്തരാകാം.
11) ഓടിപ്പോകുന്നതിനു ഒരു മാസം മുമ്പ് വിവാഹ രജിസ്ട്രാര്‍ക്ക് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നത് കാണിച്ചു അപേക്ഷ കൊടുക്കുക.
12) വനിതാ കമ്മിഷനോ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളോ നടത്തുന്ന പ്രീ മാരേജ് കൌന്സിലിങ്ങില്‍ കമിതാക്കള്‍ തീര്‍ച്ചയായും പങ്കെടുക്കുക.
13) പത്തിലധികം പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ കമിതാക്കള്‍ ഓടിപ്പോകും മുമ്പ് തന്നെ എടുത്തു വയ്ക്കുക.പിന്നീട് സമയത്തിന് ഫോട്ടോക്ക് വേണ്ടി കിടന്നോടെണ്ടി വരില്ല.
14) കാമുകിക്ക് പതിനെട്ടു വയസു പൂര്‍ത്തിയായെന്നു കാമുകന്‍ ഉറപ്പിച്ചു മനസ്സിലാക്കി വയ്ക്കുക,അല്ലെങ്കില്‍ മണിയറയില്‍ കിടക്കേണ്ട കാമുകന്റെ കിടപ്പ് പിന്നീട് ജയിലറയില്‍ ആയിരിക്കും.(പെണ്ണിന് പതിനെട്ടു വയസും പുരുഷന് ഇരുപത്തി ഒന്ന് വയസുമാണ് നിയമപ്രകാരം ഉള്ള വിവാഹ പ്രായം )
15) ഓടിപ്പോകും മുമ്പ് കമിതാക്കള്‍ വയസു തെളിയിക്കാനുള്ള രേഖകള്‍ കൈയ്യില്‍ സൂക്ഷിക്കുക.പാസ്പോര്‍ട്ട്,സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്,ട്രൈവിംഗ് ലൈസന്‍സ്,ജനന സര്‍ട്ടിഫിക്കറ്റ് ഇതിലേതെങ്കിലും ഒന്ന് കൈയ്യില്‍ കരുതുക.
16) ഓടിപ്പോകാന്‍ സഹായിക്കുന്ന കൂട്ടുകാര്‍ പിന്നീട് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാകുന്ന പ്രതിസന്ധികളില്‍ കൂടെയുണ്ടാകില്ല എന്നത് മനസ്സില്‍ ഓര്‍ത്തു വയ്ക്കുക.സിനിമാ താരങ്ങളുടെ ഒളിച്ചോട്ട വിവാഹങ്ങളെ അനുകരിക്കാതിരിക്കുക.
17) ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ അപ്പനുമമ്മയും വീട്ടില്‍ വിളിച്ചു കേറ്റും എന്നുള്ള ധാരണ കമിതാക്കള്‍ മുളയിലേ നുള്ളുക.ഇപ്പോഴുള്ള മാതാപിതാക്കള്‍ വളരെ പ്രാക്ടിക്കല്‍ ആണ്.അവര്‍ നിങ്ങള്ക്ക് തരാനുള്ള ഓഹരി ഏതെങ്കിലും അനാഥാലയങ്ങള്‍ക്ക് നല്‍കും.
18) ഓടിപ്പോകും മുമ്പ് അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം ഉള്ള നല്ലൊരു വീട്,കുറെ പണം,വീട്ടു സാധനങ്ങള്‍,ഭക്ഷണ പദാര്‍ഥങ്ങള്‍,വസ്ത്രങ്ങള്‍ ഇതെല്ലാം തയ്യാറാക്കി വയ്ക്കുക.
19) തന്നെ വിശ്വസിച്ചു ഇറങ്ങി വന്ന പെണ്ണിനെ കാമുകന്‍ കൈവെടിയാതെ നോക്കുക.
കണ്കണ്ട കാമുകനെ കാമുകിയും വന്ചിക്കാതിരിക്കുക.
20) ഓടിപ്പോകും മുമ്പ് പലവട്ടം നന്നായി ചിന്തിക്കുക...