Monday, 5 December 2016

ഭാര്യയും ഭര്‍ത്താവും ചിന്തകളില്‍ എങ്ങനെ വ്യത്യസ്തരാകുന്നു എന്നു വ്യക്തമാക്കുന്ന ഒരു കഥ.
💑💑💑💑💑💑💑

ഹണിമൂണ്‍ ട്രിപ്പിനിടക്ക് ഒരു ദിവസം കോയമ്പത്തൂരിൽ താമസിക്കേണ്ടി വന്നിരുന്നു. ( ഊട്ടിയിലേക്കുള്ള ട്രെയിൻ പിടിക്കാൻ) താമസസ്ഥലത്തിനടുത്തുള്ള ഒരു പാർക്ക് കണ്ടപ്പോൾ കുറച്ചു നേരം അവിടെ പോയിരിക്കാൻ തീരുമാനിച്ചു ഞങ്ങൾ..

പാർക്ക് എന്ന് പറയാൻ പറ്റില്ല. ഒരു ഗ്രൌണ്ട്, സമ്മേളനങ്ങൾ ഒക്കെ നടക്കുന്ന സ്ഥലമാണെന്ന് തോന്നുന്നു, കുറെ കപിൾസ് ഇരുന്നു പ്രണയിക്കുന്ന ഒരു സ്ഥലം...

ഞങ്ങൾ രണ്ടാളും നിർഭാഗ്യവശാൽ പാർക്കിലേക്ക് കയറാനായി എത്തി പെട്ടത് പാർക്കിന്റെ പിറകു വശത്തുള്ള ഗേറ്റിലാണ്. ചെറിയ വഴിയിലൂടെ ഞങ്ങൾ അകത്തേയ്ക്ക് കടന്നു, സ്ട്രീറ്റ് ലൈറ്റിന്റെ നേരിയ വെളിച്ചം മാത്രമേ അവിടെയുള്ളൂ..

ഞങ്ങൾ അകത്തു കടന്നതും എവിടെ നിന്നോ ഒരു നായ കുരച്ചു കൊണ്ട് ഞങ്ങളുടെ നേരെ ചാടി, അത് കടികുമെന്നു ഉറപ്പാണ്, തിരിഞ്ഞോടാൻ സമയമില്ല. എന്റെ മുന്നിലായിരുന്ന അവൾ എന്റെ അടുത്തേയ്ക്ക് ചേർന്ന് നിന്നു..
നായ അടുത്തെത്തി, അത് എന്റെ മുന്നിലുള്ള അവളെ കടിക്കുമെന്ന് തോന്നിയതും ഞാൻ ഒന്നും ചിന്തിച്ചില്ല. രണ്ടു കൈ കൊണ്ടും അവളെ കോരിയെടുത്തു എന്റെ നെഞ്ചിന്റെ അത്രേം ഉയരത്തിൽ പൊക്കി പിടിച്ചു.

നായ കടിക്കുന്നെങ്കിൽ എന്നെ കടിച്ചോട്ടെ,, അവളെ കടിക്കാൻ സമ്മതിക്കില്ല. ഇതെല്ലം രണ്ടോ മൂന്നോ സെകന്റിനുള്ളിൽ നടന്ന കാര്യങ്ങളാണ്.
ഓടി വന്ന നായ പെട്ടെന്ന് എന്റെ കാലിനടുത്തു നിന്നു,ഞാൻ അനങ്ങിയില്ല,

ഞാനരികിലുള്ളപ്പോൾ നീയല്ല നിന്റെ അപ്പൂപ്പൻ വന്നാൽ പോലും ഇവളെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസ്സിൽ കരുതി ഞാൻ നായയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി...

എന്റെ പ്രണയത്തിന്റെ തീവ്രത കണ്ടിട്ടാണോ എന്തോ നായ ഒന്ന് രണ്ടു വട്ടം അവിടെ നിന്നു കുരച്ചിട്ടു തിരിച്ചു നടന്നു..

എന്ത് സംഭവിച്ചാലും അവൾക്കു ഞാനുണ്ട് എന്നവൾക്ക് മനസ്സിലാവാൻ ഇതിലും വലിയ സംഭവം വേറെ ഒന്നും വേണ്ടല്ലോ? ഞങ്ങൾ ആണേൽ ജസ്റ്റ്‌ ജീവിതം തുടങ്ങിയിട്ടേയുള്ളൂ.... ഞാൻ അവളെ താഴെ വെച്ചു. നെഞ്ചൊന്നു വിരിച്ചു നിന്നു. സത്യം പറഞ്ഞാൽ ഒരുമ്മയും പ്രതീക്ഷിച്ചു.

അപ്പോഴാണ്‌ എന്നെ ഞെട്ടിച്ചുകൊണ്ട് ലെവളുടെ ഡയലോഗ്..

കല്ലെടുത്തും, കമ്പെടുത്തുമൊക്കെ നായ്ക്കളെ എറിയുന്നവരെ കണ്ടിട്ടുണ്ട്, സ്വന്തം ഭാര്യയെ എടുത്തു നായയെ എറിയാൻ നോക്കിയ ആളെ ആദ്യമായി കാണാണ്...

😳😳😳😳😳😳😳

NB- ഈ കഥയിലെ സ്ത്രീകഥാപാത്രത്തിന് നിങ്ങളുടെ ഭാര്യയുടെ സ്വഭാവുമായി എന്തെങ്കിലും സാമ്യമുണ്ടെങ്കില്‍ അതു സര്‍വ്വസാധാരണം മാത്രം
☺☺☺☺☺☺☺☺

Tuesday, 25 October 2016

*ഒരു പെണ്ണ് കാണൽ*
〰〰〰〰〰〰〰〰〰〰

വൈകുന്നേരം 5.00 മണിയായിട്ടുണ്ടാകും.

ഞാൻ ആകെ വിയർക്കുകയാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണുകാണൽ.

*"എന്താ മോന്റെ പേര്?''*

നിശബ്ധതയെ കീറി മുറിച്ചു കൊണ്ട് പെണ്ണിന്റെ അച്ഛന്റെ ചോദ്യം!

*"വിനു.."* ഞാൻ പറഞ്ഞു.

*"വിദേശത്താണ് ജോലി അല്ലെ?"* വീണ്ടും ചോദ്യം പെണ്ണിന്റെ അച്ഛന്റെ വക തന്നെ.

💬എനിക്ക് എന്തെങ്കിലും പറയാൻ സാധിക്കുന്നതിന് മുൻപേ മറുപടി അമ്മാവൻ പറഞ്ഞു *"അവന് അവിടെ സ്വകാര്യ കമ്പനിയില് മാനേജറാ. ജീവിച്ച് പോകാനുള്ള വരുമാനം ഒക്കെ ഉണ്ട്. ഇവന്റെ മൂത്തത് ഒരു പെണ്ണാ. അവളുടെ കല്യാണത്തിന് വന്നതാ. രണ്ടാഴ്ച്ച മുൻപേ ആയിരുന്നു കല്യാണം. അമ്പതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്താ കെട്ടിച്ചത്."* ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് എന്തോ മഹാകാര്യം ചെയ്തതു പോലെ എന്നെ നോക്കി.

ഞാൻ ആകെ ചമ്മി. ഇതൊന്നും പറയേണ്ടിയിരുന്നില്ല. സ്ത്രീധനമായിട്ട് ഒരു ചില്ലി പൈസ പോലും വാങ്ങില്ല എന്നത് സഹോദരിയുടെ കല്യാണം കഴിഞ്ഞപ്പോഴെ തീരുമാനിച്ചിരിന്നു. സഹോദരി അണിഞ്ഞിട്ട് പോയ പൊന്നിലും പണത്തിലും എന്റെ ചോരയുടെ മണമുണ്ട്.. അവളുടെ സന്തോഷമായിരുന്നു വലുത്. അതുകൊണ്ടാണ് അവര് ഡിമാന്റ് ചെയ്ത പണം അതേപോലെ കൊടുത്തത്, ഒരേ സമയം അച്ഛനും അനിയനുമെല്ലാം ഞാൻ തന്നെ ആയിരുന്നു..

👁🗨അമ്മാവന്റെ ഈ മറുപടി ഒരു കറുത്ത പുകപടലം പോലെ ആ വീടിനുള്ളിൽ ഉള്ളവരുടെ മുഖത്ത് പതിച്ചു. ചിരിച്ചു കൊണ്ടിരുന്ന മുഖങ്ങൾ എല്ലാം കറുത്തു. പെണ്ണിന്റെ അച്ഛന്റെ മുഖത്ത് ഒരു വിഷാദ ഭാവം നിഴലിക്കുന്നുണ്ട്. അത് മറച്ചുവെക്കാനായി അയാൾ പെട്ടെന്ന് അകത്തേക്ക് നോക്കി മകളെ വിളിച്ചു...

രണ്ടു സെക്കന്റിനു ശേഷം വാതിൽപടിമറികടന്ന്, ചായ പാത്രവും ആയി അവൾ എത്തി.

എന്റെ മുഖത്തൊന്നു ശരിക്കു നോക്കാതെ ചായ തന്ന് അവൾ തിരിഞ്ഞു നടന്നു.അവളുടെ അച്ഛന്റെ മുഖത്ത് കണ്ട അതേ വിഷാദ ഭാവം ഞാൻ അവളിലും കണ്ടു....

*"എന്നാ പിന്നെ അവരെന്തെങ്കിലും സംസാരിക്കട്ടെ "* എന്റെ കൂട്ടുകാരനാണ് പറഞ്ഞത്.

*"നമുക്ക് എന്നാ അപ്പുറത്തേക്ക് ഇരിക്കാം"* പെണ്ണിന്റെ അച്ഛൻ പറഞ്ഞു... തുടർന്ന് എല്ലാവരും മുറിയിൽ നിന്ന് പുറത്തേക്ക് പോയി.

🚻വലിയ വിലപിടിപ്പുള്ള ഫർണിച്ചറുകൾ ഒന്നും ഇല്ലാത്ത മുറിയിൽ ഞാനും അവളും ഒറ്റയ്ക്കായി..

വീടിന്റെ സ്ഥിതിയും ചുറ്റുപാടും കണ്ടപ്പോഴെ, വലിയ സാമ്പത്തിക ഭദ്രത ഒന്നുമില്ലാത്ത വീടാണെന്നെനിക്ക് മനസിലായിരുന്നു. നാണത്താൽ ചുവന്ന് തുടക്കേണ്ട മുഖത്ത് വിഷാദ ഭാവം മിന്നിമറയുന്നതിന്റെ കാരണവും അതു തന്നെ ആവാം..

*"എന്നെ ഇഷ്ടം ആവാത്തത് കൊണ്ടാണോ മുഖം ഇങ്ങനെ വല്ലാണ്ടിരിക്കുന്നത്?"* ഞാൻ ചോദിച്ചു.

*"ഹേയ് അതുകൊണ്ടല്ല."* പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.

*"എന്നു വച്ചാൽ ഇഷ്ടം ആയി എന്നാണോ?"*വിടാൻ ഞാൻ തയ്യാറല്ലായിരുന്നു. അതിനവൾ മറുപടി പറഞ്ഞില്ല. പകരം മുഖത്ത് ഒരു കൃത്രിമ പുഞ്ചിരി വരുത്തി.....

*"എനിക്കെന്തായാലും തന്നെ ഇഷ്ടായി.. ഇനിയെല്ലാം താൻ തീരുമാനിക്ക് "*

എവിടന്നോ വീണു കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു.

*"എനിക്ക് ഇഷടമായിട്ട് എന്തു കാര്യം. ഇവിടെ എല്ലാം തീരുമാനിക്കുന്നത് പൊന്നും പണവുമല്ലെ.?? നിങ്ങൾ വിചാരിക്കുന്നതു പോലെ സത്രീധനം തന്ന് എന്നെ ഇറക്കി വിടാൻ എന്റെ അച്ഛന് നിവർത്തി ഇല്ല. ഈ വീട് ശ്രദ്ധിച്ചോ ഇത്  എനിക്ക് പത്തു വയസുള്ളപ്പോൾ പണിതതാ. ഈ വീട്ടിൽ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വം ഉണ്ട്. ആ സുരക്ഷിതത്വം മാത്രമേ ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളു. അച്ഛന്റെ കണ്ണീരു വീണിട്ട് എനിക്ക് ഇങ്ങനൊരു കല്യാണം വേണ്ട! എന്റെ കൈയിൽ തരാൻ പരിശുദ്ധമായൊരു മനസും പവിത്രമായൊരു ശരീരവും മാത്രേ ഉള്ളു."*

💧ഇത്രയും പറഞ്ഞിട്ട് കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കളഞ്ഞ് അവൾ താഴേക്ക് നോക്കി നിന്നു...

അവളുടെ വാക്കുകൾ അത്ഭുതത്തോടും ഒരൽപം ആവേശത്തോടു കൂടിയുമാണ് ഞാൻ കേട്ടു നിന്നത്. അതിരു കടന്ന സന്തോഷമാവാം ഒന്നും പറയാനാവാതെ ഞാൻ മുറിയിൽ നിന്നും ഇറങ്ങി. പുറത്ത് എന്റെ വരവും കാത്ത് പെണ്ണിന്റെ അച്ഛൻ നിൽക്കുന്നുണ്ട്.

💬ഞാൻ പതിയെ പുള്ളിയെ അടുത്തു വിളിച്ചു. എന്നിട്ട് പറഞ്ഞു *"ആ മുറിക്ക് അകത്തൊരു നിധി ഉണ്ട്, ഒരു വീട് പണിഞ്ഞ് നിങ്ങൾ പൊന്നുപോലെ സൂക്ഷിച്ച നിധി. പൊന്നും പണവും തൂക്കി ഇനി ആരും അതിന്റെ മാറ്റു കുറക്കില്ല. അതിനി എന്റേതു മാത്രമാണ്."*

ഇത്രയും പറഞ്ഞ് ഞാൻ കാറിലേക്ക് കയറുമ്പോൾ ജനൽ പാളിക്കിടയിലൂടെ ഒരു മുഖം കണ്ടു, നിറഞ്ഞൊഴുകുന്ന കണ്ണുമായി പുഞ്ചിരിക്കുന്ന മുഖം....

----

---

--

🚘വണ്ടി മെയിൻ റോഡിലേക്ക് കയറി. ഞാനും അമ്മാവനും എന്റെ കൂട്ടുകാരനും ആണ് വണ്ടിയിൽ.

*"എടാ ഈ ബന്ധം ശരിയാവും എന്നെനിക്ക് തോന്നണില്ല. വലിയ സ്ഥിതി ഒന്നുമുള്ള വീടൊന്നുമല്ല. കാര്യം ആയിട്ട് നിനക്കൊന്നും ലഭിക്കില്ല. ഒന്നാമത് ഇപ്പോ നിന്റെ പെങ്ങട കല്യാണം, വീട് വെപ്പ് എല്ലാം കൂടെ നീ ആകെ ഞരുക്കത്തിലാ".* വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ കൂട്ടുകാരൻ പറഞ്ഞു നിർത്തി.

*"എനിക്കും അങ്ങനാ തോന്നണത്. "*അമ്മാവന്റെ വക കൂട്ടുകാരന് സപ്പോർട്ട്...

പോക്കറ്റിൽ കൈയിട്ട് ഞാൻ എന്റെ പേഴ്സ് വലിച്ചെടുത്തു തുറന്ന് കൂട്ടുകാരനെ കാണിച്ചിട്ട് പറഞ്ഞു : *"നീ ഇത് കണ്ടോ ഈ മൂവായിരം രൂപ കൂടി കഴിഞ്ഞാൽ പിന്നെ എന്റെ കൈയിൽ ഒന്നുമില്ല.. പോരാത്തതിന് കുറച്ച് കടവുo ഉണ്ട്. എന്നു കരുതി, നമുക്ക് ഒരാപത്ത് വരുമ്പോകൂടെ ഇരുന്ന് കരയുകേം വയ്യാണ്ടാകുമ്പോ അറപ്പും വെറുപ്പം ഇല്ലാതെ നമ്മുടെ എല്ലാ കാര്യങ്ങളും നോക്കുകേം ചെയ്യണ പെണ്ണിനാണോ നീ വില ഇടുന്നത്.?? ഞാൻ ഒരു ആണായിട്ടാ ജനിച്ചത് ആണായിട്ട് തന്നെ മരിക്കുകയും ചെയ്യും. എന്റെ വിയർപ്പു മണമുള്ള ഈ നോട്ടിന്റെ ഇടയിൽ ആരുടേം കണ്ണീരു വീണ നോട്ടു ഞാൻ വെക്കില്ല.*

*സ്വന്തം ശരീരം വിറ്റ് പണമുണ്ടാക്കുന്ന വേശ്യകളുടെ കൈയ്യിലെ പണത്തിന് ചിലപ്പോൾ സത്രീധനായി കിട്ടണ പണത്തിനേക്കാം മഹത്വം ഉണ്ടാകും. കണക്കു പറഞ്ഞ് സ്ത്രീധനം വാങ്ങി കെട്ടിയ നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല."* ഞാൻ പറഞ്ഞു നിർത്തി.

കുറച്ച് നേരത്തേക്ക് അവനൊന്നും മിണ്ടിയില്ല. പക്ഷെ അവന്റെ മുഖം ആകെ ചുവന്നു തുടുത്തു. വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരുന്നു. വലത്തേക്ക് തിരിയണ്ട വണ്ടി ദിശ മാറി ഇടത്തേക്ക് തിരിഞ്ഞ് ഒരു വീടിനു മുന്നിൽ നിന്നു..

*"എന്താടാ ഇവിടെ?"* ഞാൻ ചോദിച്ചു.

*"നീ ഇതിനു മുൻപ് ഇവടെ വന്നിട്ടില്ലല്ലോ.ഇതെന്റെ ഭാര്യ വീടാ.."*

ഇത്രയും പറഞ്ഞ് എന്നെ ഒന്ന് വിഷമത്തോടെ നോക്കിയിട്ട് അവൻ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്കു പോയി.

ഞങ്ങളുടെ വണ്ടി കണ്ട് തൊടിയിലെങ്ങോ നിന്നിരുന്ന ഒരു വയസൻ കാറിനു സമീപത്തേക്കു പരിഭ്രമത്തോടെ വന്ന് എന്നോടായി പറഞ്ഞു. *"ഒരു നിവർത്തിം ഇല്ലാഞ്ഞിട്ടാ മോനേ അല്ലെങ്കിൽ ഞാൻ, ബാക്കി കൊടുക്കാനുള്ള സ്ത്രീധനം കൊടുക്കാൻ എന്തെങ്കിലും മാർഗം ചെയ്തേനെ.*

*അവനെ പറഞ്ഞിട്ട് കാര്യം ഇല്ല, ഇതിപ്പോ കുറേ തവണ ആയി. അവനും പ്രശ്നങ്ങൾ കാണില്ലെ. പക്ഷെ ഇതിപ്പോ ആദ്യാ,അവളെ ഇവിടെ കൊണ്ട് നിർത്തിട്ട് പോണത് ".*

ഇത്രയും പറഞ്ഞ് തീരുമ്പോഴേക്കും ആ വ്യദ്ധൻ ശരിക്കും കരഞ്ഞു പോയി. വിറയാർന്ന ചുണ്ടുകൾ കടിച്ച് തൊഴുകൈയ്യോടെ എന്റെ നേർക്കു നിന്നു. ഒരു വലിയ കത്തി എന്റെ വാരിയെല്ല് ചികഞ്ഞ് ഹൃദയത്തിലാഴ്ന്നു..

🚻അപ്പോഴേക്കും കൂട്ടുകാരനും,ഒരു പെട്ടിയുമായി അവന്റെ ഭാര്യയും എത്തി. രണ്ടു പേരുടേയും കണ്ണു നിറഞ്ഞൊഴുക്കുന്നുണ്ട്. തൊഴുകൈയ്യുമായി നിക്കണ വൃദ്ധന്റെ കാലിൽ വീണവൻ മാപ്പു ചോദിച്ചു...

*ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ലന്നവൻ ഉറപ്പ് കൊടുത്ത് അവളുമായി കാറിനകത്തു കയറുമ്പോഴേക്കും ഞാൻ കണ്ടു, നിറകണ്ണുമായി ചിരിക്കുന്ന മറ്റൊരു പെൺകുട്ടിയെ...*

Tuesday, 18 October 2016

അക്ഷയ സേവനങ്ങൾ

അക്ഷയ സേവനങ്ങൾ ഓൺലൈൻ ആയി നമുക്കും ചെയ്യാം

ഇപ്പോൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ഇൻകം സർട്ടിഫിക്കറ്റ് എന്നിവയൊക്കെ ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിൽ കയറി ഇറങ്ങുകയാണല്ലോ. അവിടെ ചെല്ലുംമ്പോഴോ എങ്ങുമില്ലാത്ത തിരക്കും. ഒരുപാടു സമയവും നമ്മുടെ ക്ഷമയും വരെ നശിക്കാറുണ്ട്. അതിനൊരു ഉപായമാണ് ഞാൻ എവിടെ കാണിച്ചു തരാൻ പോകുന്നത്.

അക്ഷയ കേന്ദ്രങ്ങളിൽ പോയി നാം ചെയ്യുന്ന എല്ലാം നമുക്ക് ഒരു കമ്പ്യൂട്ടർ , ഇന്റർനെറ്റ്‌ കണക്ഷന്‍ , ബാങ്ക് അക്കൗണ്ട്‌ എന്നിവ ഉണ്ടെങ്കിൽ വീട്ടിലിരുന്നു ചെയ്യാവുന്നതേയുള്ളൂ. അതിനായി നാം ആദ്യം https://edistrict.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ കയറുക.

അതിൽ portal use എന്നത് സെലക്ട്‌ ചെയ്യുക. അവിടെ നിന്നും New Portal User Creation എന്നതില്‍ ക്ലിക്ക് ചെയ്യുക.അപ്പോൾ അവിടെ ഒരു പേജ് വരും.
എവിടെ നിങ്ങളുടെ വിവരങ്ങൾ ചേർത്ത് രജിസ്റ്റർ ചെയ്യാം. അപ്പോൾ നിങ്ങള്ക് ഒരു user name കൂടെ password ലഭിക്കും. ഇനി ഇതു ഉപയോഗിച്ച് നിങ്ങൾക്ക് പേജിൽ ലോഗിൻ ചെയ്യാം.
ലോഗിൻ ചെയ്തു കഴിയുമ്പോൾ നിങ്ങൾ മറ്റൊരു പേജിൽ എത്തും.
ഇവിടെ നിന്ന്
one time registration
എന്നത് ക്ലിക്ക് ചെയ്തു വിവരങ്ങൾ നല്കി അത് സേവ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ഒരു രജിസ്റ്റർ നമ്പർ ലഭിക്കും. ഇനി താഴെയുള്ള
apply for certificate
ക്ലിക്ക് ചെയ്തു അതിൽ കയറി ഏതു സർട്ടിഫിക്കറ്റ് ആണോ വേണ്ടത് അത് സെലക്ട്‌ ചെയ്തു ആവശ്യമായ വിവരങ്ങൾ നല്കുക.
അപ്പോൾ ഓൺലൈൻ വഴി പേ ചെയ്യാനുള്ള ഓപ്ഷന്‍ വരും. അത് പേ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു റെസിപ്റ്റ് ലഭിക്കും. ഇതു വച്ച് നിങ്ങൾക്ക് നിങ്ങളുടെ അപ്ലിക്കേഷൻ സ്റ്റാറ്റസ് ചെക്ക്‌ ചെയ്യാൻ സാധിക്കും.

Thursday, 8 September 2016

🍀🍀🍀ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!! എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാനുള്ള ആറ്റിക്കുറുക്കിയ ചില നിർദ്ദേശങ്ങൾ ഇതാ:

🍀1. നമ്മുടെ  സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും, പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറകളിൽ നിന്നും എടുത്തു വലിച്ഛെറിയുക.

🍀2. എണ്ണയുടെ ഉപയോഗം പാടേ കുറക്കുക. എണ്ണപ്പലഹാരങ്ങളും കരിച്ചതും പൊരിച്ചതു ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക.

🍀3. വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക. ഉലുവയോ  കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം  കുടിക്കാതിരിക്കുക.

🍀4. നടത്തം കൂടുതൽ ആക്കുക. നിങ്ങൾ പോകാൻ ഉദ്ധേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക.

🍀5. ചിക്കൻ ഒഴിവാക്കു

🍀6. പച്ചക്കറികളും ഫ്രൂട്സുകളു ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക. അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്.

🍀7. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ  കഴിയുന്നവർ മാക്സിമം ഒഴിവാക്കുക.
🍀8. രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത് . കഴിക്കാതിരുന്നാൽ കുടൽപുണ്ണും അൾസറും  ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്.

🍀9. കഴിയുന്നവർ എന്നും  ഒരേ സമയം കൃത്യമായി ഭക്ഷണം  കഴിക്കാൻ ശ്രമിക്കുക.

🍀10. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി.വി.യുടേയും ഉപയോഗം  നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക.
ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക.

🍀11. പച്ചക്ക് തിന്നുന്ന ഇലകളായ ജർജീർ, കസ്സ്‌ പോലെയുള്ള ഇലകൾ ധാരാളമായി കഴിക്കുക അതും കഴിക്കുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിഷാംശങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്. വീണ്ടും വിഷാംശം പോവുന്നതിന് വേണ്ടി മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് വെക്കുക.

🍀12. പൊറാട്ട പാടേ  ഒഴിവാക്കുക.
🍀13. എരിവ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക (മാക്സിമം ഒഴിവാക്കുക).

🍀14. കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ്ജ്യൂസുകളും,ടാങ്കും ഒഴിവാക്കുക ദാഹം ശുദ്ധമായ പച്ച   വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക.

🍀15. ഭക്ഷണത്തിന്റെ 60 മിനിറ്റെങ്കിലും മുമ്പോ പിമ്പോ വെള്ളം  കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ  വെള്ളം കുടിക്കരുത്.

🍀16. പൗഡർ ഇടുന്നവർ അതൊഴിവാക്കുക.

🍀17. ചൂടുള്ള ഭക്ഷണം സുപ്രയിൽ ഒന്നായിട്ട്  കൊട്ടി ഭക്ഷിക്കരുത്. അത് കൊണ്ട് ഒരുപാട് ദൂശ്യ  ഫലങ്ങൾ ഉണ്ട്
അത് പല രോഗങ്ങൾക്കും കാരണമായേക്കാം.

🍀18. പുകവലി ഒഴിവാക്കുക. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ് എന്ന് മനസ്സിലാക്കുക.

🍀19. ചെറിയ ചെറിയ അസുഖങ്ങക്ക് വേദനസംഹാരി ഗുളികകൾ ഒരു കാരണവശാലും  കഴിക്കരുത്. നിവൃത്തിയില്ലെങ്കിൽ
അങ്ങനത്തെ രോഗങ്ങളെ ഭക്ഷണ ക്രമീകരണത്തിലൂടെ ശരിയാക്കാം, ശ്രമിക്കുക.

🍀20. മൊബൈൽ ഉപയോഗിക്കുമ്പോൾ  ഡിസ് പ്ലെ ബ്രൈറ്റ്നസ് മാക്സിമം കുറക്കുക. മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ ബ്ലാക്ക് സ്റ്റിക്കർ ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന്  സുരക്ഷ നൽകും.

🍀21. റൂമിലും കാറുകളിലും ഫുൾ ടൈം എയർ ഫ്രഷ്ണർ സ്പ്രേ ഉപയോഗിക്കരുത്.

🍀22. എ.സി. യുടെ ഉപയോഗം മാക്സിമം കുറക്കുക.
എ.സി. യിലേറെ നല്ലത് ഫാൻ ആണ്.

🍀23. നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്.

🍀24. കഴിവതും നിന്ന് കൊണ്ട് മൂത്രം ഒഴിക്കരുത്.

🍀25. എ.സി. യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്. എ.സി. റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്.

🍀26. 'നെറ്റ് കോളുകൾ' ചെയ്യുമ്പോൾ ഹെഡ് ഫോൺ ഉപയോഗിക്കുക.
ബ്ലൂടൂത്ത് ഹെഡ് ഫോൺ ഒരു കാരണവശാലും ഉപയോഗിക്കരുത്.
🍀27. കഴിയുന്നവർ  ഹോട്ടൽ,  മെസ്സ് എന്നിവയിൽ നിന്നും ഒഴിയാൻ  ശ്രമിക്കുക. ഹോട്ടലുകളിൽ ഭക്ഷണത്തിൽ ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിശമായ അജീന മോട്ടോ  സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാകാതം വലുതാണ്  (ഹോട്ടൽ ജീവനക്കാർ ക്ഷമിക്കുക).

🍀28. ഭക്ഷണത്തിന് ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന സോസുകൾ മറ്റു കൃതൃമ കൂട്ടുകൾ ഒഴിവാക്കുക.
ഭക്ഷണത്തിന് എത്ര രുചി കാക്കാൻ പറ്റുമോ അത്രയും രുചി കുറച്ചിട്ട് ഭക്ഷിക്കാൻ ശ്രമിക്കുക. രസക്കൂട്ടുകൾ വേണ്ട.

🍀29. ഓർക്കുക, ഭക്ഷണത്തിന് എത്ര ടേസ്റ്റ് കൂടുന്നുവോ അത്രയും നമ്മുടെ ശരീരത്തിന് ഹാനികരമാണ്.

🍀30. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക.

🍀31. ഹെഡ്ഫോണിൽ ഓവർസൗണ്ടിൽ പാട്ട് കേൾക്കരുത്.
അത് ശ്രവണശേഷി കാലക്രമേണ നാം അറിയാതെ കുറക്കുന്നതാണ്.

🍀32. മാസത്തിൽ ഒന്നോ രണ്ടോ  ദിവസമെങ്കിലും വ്രതമെടുക്കാൻ ശ്രദ്ധിക്കുക.

🍀33. രാത്രി പതിവായി ഒരു ഗ്ലാസ്സ്  വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അത് ശരീരത്തിന് വളരെ നല്ലതാണ്. രാവിലെ എണീറ്റ ഉടനെയും.

🍀34. ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത്  (ബ്രോസ്റ്റ് തന്നെ മാരകം).

🍀35. പ്രാർത്ഥന മുറതെറ്റാതെ ചെയ്യുക. മാനസികാരോഗ്യത്തിനുള്ള ഒറ്റമൂലിയാണു ദൈവസാമീപ്യം നിലനിർത്തൽ.

എല്ലാറ്റിനും മുമ്പ്‌, സൂര്യോദയത്തിനു മുമ്പുതന്നെ ഉണരണം. ഉണർന്ന് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ്‌ വീണ്ടും കിടക്കുന്നത്‌ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും.📌 പ്രപഞ്ചത്തിലെ സസ്യലതാദികളോടും എല്ലാ ജീവജാലങ്ങളോടുമൊപ്പം നാമും കണ്ണുതുറക്കണം, നമ്മുടെ പുതുദിനം തുടങ്ങണം!!📌 അല്ലാതെയുള്ള ഉറക്കം 100% വും ആരോഗ്യത്തെ പ്രതികൂലമായേ ബാധിക്കൂ.📌

ഓർക്കുക, ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന്.📌📌📌

വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു കടമയാണു😊 അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും😄 ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്.
visit :-  www.trueandfun.blogspot.in 
  www.facebook.com/TruenFun

Monday, 1 August 2016

Teacher :
😀😆😋മുട്ടയാണോ കോഴിയാണോ ആദ്യം
വന്നത് ?
Student:
ആദ്യം 1 ബിയർ വന്നു..
😆പിന്നെ അച്ചാറും കപ്പലണ്ടിയും...
അത് കഴിഞ്ഞാണ് മുട്ട വന്നത്.
പിന്നെ 2 ബിയർ.
അത് കഴിഞ്ഞാണ് കോഴി വന്നത്
എന്ന് തോന്നുന്നു...
.
.
.
പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല.
😁😁😁😁😁😁

visit :- www.trueandfun.blogspot.in 
www.facebook.com/TruenFun

Thursday, 21 July 2016


ഒരു 🐇കഥ

ഒരു ദിവസം ജോലി കഴിഞ്ഞെത്തിയപ്പോൾ രൂപേഷിനെ എതിരേറ്റത് ഞെട്ടിക്കുന്നൊരു കാഴ്ചയായിരുന്നു..

അവന്റെ പട്ടിയുടെ വായിൽ അയൽപക്കത്തെ ചേട്ടൻ ഓമനിച്ചു വളർത്തിയിരുന്ന മുയൽ 😳

നായയുടെ വായിൽ നിന്നും മുയലിനെ വലിച്ചെടുത്തു. അതിൻറ കാര്യത്തിന് എന്തായാലും തീരുമാനമായി. ആ ചേട്ടൻ ഒരുപാട് ലാളിക്കുന്ന മുയലാണ്. അതിനെ പട്ടി പിടിച്ചൂന്നറിഞ്ഞാൽ ആ മനുഷ്യനുമായുളള ബന്ധം തീർന്നു.

ആ വീട്ടിലേക്കൊന്ന് ഉളിഞ്ഞു നോക്കി... ഭാഗ്യം ആരുമില്ല

ചത്തുകിടക്കുന്ന മുയലിനെ രൂപേഷ് കയ്യിലെടുത്തു. അതിൻറെ ശരീരത്തിൽ പറ്റിയിരുന്ന ചെളിയും ഉണങ്ങിയ രക്തവും മറ്റും കഴുകി വൃത്തിയാക്കി. ടവലു കൊണ്ട് വെളളം ഒപ്പിക്കളഞ്ഞു. ഫാനിനടിയില് കൊണ്ടുവച്ച് ശരീരം ഉണക്കിയെടുത്തു.

ആരും കാണാതെ അതിനെ തുറന്നു കിടന്ന കൂട്ടിൽ കൊണ്ടുവച്ചു. മുയലിൻറെ മരണം സ്വാഭാവികമായിട്ടാന്ന് അവിടത്തെ ചേട്ടൻ കരുതിക്കോട്ടേ..

കുഴപ്പമൊന്നുമില്ലാതെ അന്നത്തെ ദിവസം കഴിഞ്ഞു പോയി.

പിറ്റേ ദിവസം രൂപേഷ് അപ്പോളോയിൽ നിന്ന് ജോലി കഴിഞ്ഞു വരുമ്പോൾ ചേട്ടൻ അവരുടെ ഗേറ്റിനു മുന്നിൽ നില്ക്കുന്നു. കുറ്റബോധത്തോടെ വീട്ടിലേക്ക് വലിയാൻ നോക്കിയ അവനെ ചേട്ടൻ വിളിച്ചു.

"എന്തേ ചേട്ടാ?"

"നീ അറിഞ്ഞില്ലേ?"

"ഇല്ല..എന്തേയ്??"

"ഞങ്ങടെ മുയൽ ചത്തു"

"അയ്യോ.... ഞാനതറിഞ്ഞില്ല, എങ്ങനെയാ😳"

"അതിൻറെ മേലൊരു തേങ്ങ വീണതാ..."

"അയ്യോ !!"

"പ്രശ്നം അതല്ല...
ഇന്നലെ മൂന്നു മണിക്കാണ് സംഭവം. ഞാനതിനെ കുഴിച്ചിടുകയും ചെയ്തു. ഞങ്ങളൊന്നു പുറത്തു പോയിട്ടു വന്ന് രാത്രി നോക്കിയപ്പോൾ ആ മുയലിനെ ആരോ കുഴിയിൽ നിന്നും തോണ്ടിയെടുത്ത് കഴുകി വൃത്തിയാക്കി ദേ വീണ്ടും കൂട്ടിൽ കൊണ്ടിട്ടിരിക്കുന്നു !!!"
😝😃😝

visit :-
www.trueandfun.blogspot.in
  www.facebook.com/TruenFun

Sunday, 10 July 2016

ഭാരതീയ സംസ്കാരത്തില്‍ സംഖ്യക്ക് (ഗണിതം)വളരെയധികം പ്രാധാന്യം ഉണ്ട്. പല രൂപങ്ങളെയും പ്രതീകങ്ങളെയും സങ്കല്പങ്ങളെയും ചില എണ്ണത്തിന്റെ അടിസ്ഥാനത്തില്‍എകീകരിക്കപ്പെട്ടിട്ടുണ്ട് ഭാരതത്തില്‍. അങ്ങനെ ഒന്ന് മുതല്‍ പത്തു വരെ ഉള്ള എണ്ണങ്ങളില്‍ എകീകരിക്കപ്പെട്ട ചിലതിനെ കുറിച്ചാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.

*ഏകദന്തന്‍* :
ഗണപതി

*എകാന്ന*:
ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ഒരു വ്രതം

*എകരാത്ര* :
ഒരു രാത്രി മാത്രം നീണ്ടു നിക്കുന്ന ഒരു കര്‍മം.

*ത്രികര്‍മങ്ങള്‍*:
യാഗം, വേദാധ്യായനം, ദാനം.

*ത്രിദണ്ടി*:
വാക്ക്, മനസ്, കായം

*ത്രിദോഷങ്ങള്‍*:
വാതം, പിത്തം, കഫം.

*ത്രിമൂര്‍ത്തി*:
ബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍ (ശിവന്‍)

*ത്രിലോകം*:
സ്വര്‍ഗം, ഭൂമി, പാതാളം.

*ത്രിവര്‍ഗം*:
ധര്‍മം, അര്‍ഥം, കാമം.

*ത്രിവിദ്യ*:
ഋക്, യജുസ്, സാമം എന്നീ വേദശാഖകള്‍.

*ത്രിവേണി*:
ഗംഗ, യമുനാ സരസ്വതി സംഗമ സ്ഥാനം.

*ത്രിസ്തലി*:
കാശി, പ്രയാഗം, ഗയ എന്നീ പുണ്യസ്ഥലങ്ങള്‍.

*ത്രേതാ*:
ദക്ഷിണം, ഗര്‍ഹാപത്യം, ആവഹനീയം എന്നീ മൂന്നു ഔപാസതാഗ്നികള്‍

*ദുഖത്രയം*:
ആദ്ധ്യാത്മികം, ആദിഭൌതികം, ആദിദൈവികം എന്നീ മൂന്നു ദുഃഖങ്ങള്‍.

*ചതുരുപായം*:
സാമം, ദാനം, ഭേദം, ദണ്ഡം.

*ചതുര്‍യുഗം* :
കൃത യുഗം (സത്യാ യുഗം), ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം.

*ചതുര്‍വര്ഗ*:
ധര്‍മം, അര്‍ഥം, കാമം, മോക്ഷം.

*ചതുര്‍വേദം* :
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അതര്‍വവേദം.

*പഞ്ചാമൃതം*:
പാല്, പഞ്ചസാര, നെയ്യ്, തൈര്, തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ദ്രവ്യം.

*പഞ്ചായുധം*:
വിഷ്ണുവിന്റെ കയ്യില്‍ ഉള്ള ചക്രം, ധനുസ്, ഖഡ്ഗം, ഗദ, ശംഖ് എന്നീ ആയുധങ്ങള്‍.

*പഞ്ചാവയങ്ങള്‍*:
പ്രജ്ഞ, ഹേതു, ഉദാഹരണം, ഉപനയം, നിഗമനം, തര്‍ക്കശാസ്ത്രം.

*പഞ്ചേന്ദ്രിയം* (ജ്ഞാനേന്ദ്രിയങ്ങള്‍):
ചെവി, തൊലി, കണ്ണ്, മൂക്ക്, നാക്ക്.

*പഞ്ചേന്ദ്രിയം* (കര്‍മേന്ദ്രിയങ്ങള്‍)
വാക്ക്, കയ്യ്, കാലു, ഗുദം, ഗുഹ്യം.

*പഞ്ചോഷ്മന* :
പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍, എന്നീ ഭക്ഷണത്തെ ദഹിപ്പിക്കുന്ന അഞ്ചു ശരീരാശികള്‍..

*പഞ്ചപാണ്ടവര്* :
ധര്‍മ പുത്രര്‍, ഭീമന്‍, അര്‍ജുനന്‍, നകുലന്‍, സഹദേവന്‍

*പഞ്ചകന്യ* :
അഹല്യ, ദ്രൌപദി,സീത, താര, മണ്ടോദരി .

*ഷഡ്കര്‍മങ്ങള്‍*:
ശാന്തി, വശ്യം, സ്തംഭനം, ദ്വേഷണം, ഉച്ചാടനം, മാരണം.

*ഷഡ്ചക്രങ്ങള്‍* :
ആധാരം, സ്വാധിഷ്ടാനം, മണിപൂരകം, അനാഹതം, വിശുദ്ധി, പ്രജ്ഞ എന്നീ ശരീരത്തില്‍ ആറു ചക്രങ്ങള്‍.

*ഷഡ് ഗുണങ്ങള്‍*:
സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമശ്രയം.

*ഷഡ്തിലി*:
തിലോദ്വിര്‍ത്തനം, തൈലസ്നാനം, തിലഹോമം, തിലദാനം, തിലഭോജനം, തിലവാപനം എന്നിങ്ങനെ മോക്ഷം കിട്ടുന്നതിനു വേണ്ടി എള്ള് കൊണ്ട് ചെയ്യുന്ന ആറ് കര്‍മങ്ങള്‍.

*ഷഡ് ദര്‍ശനങ്ങള്‍*:
ന്യായം, വൈശേഷികം, മീമാംസ, വേദാന്തം, സാംഖ്യം, യോഗം.

*ഷഡൂര്‍മ്മികള്‍* :
വിശപ്പ്‌, ദാഹം, ദുഃഖം, മോഹം, ജരാ, മൃത്യു.

*ഷട്വര്‍ഗ്ഗം* :
കാമം, ക്രോധം, ലോഭം, മോഹം, മഠം, മാത്സര്യം തുടങ്ങിയ ദുര്‍ഗുണങ്ങള്‍.

*ഷഡ്അംഗങ്ങള്‍*: 
1) ശിക്ഷാ, കല്പം, നിരുക്തം, ചന്ദസ്, ജ്യോതിഷം, വ്യാകരണം.

2) ഗോമ്മോത്രം, ചാണകം, പാല്‍, നെയ്യ്, തൈര്, രോചന.

*ഷഡ് കര്‍മങ്ങള്‍*:
അധ്യാപനം, അധ്യയനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം.

*ഷഡ് ദുര്‍ഗം*:
ധന്വദുര്‍ഗം, മഹീ ദുര്‍ഗം, ഗരിടുര്‍ഗം, മനുഷ്യ ദുര്‍ഗം, മൃദുര്‍ഗം, വനദുര്‍ഗം, എന്നീ ആറു വിധം കോട്ടകള്‍.

*സപ്ത നദികള്‍*:
ഗംഗ, യമുനാ, സരസ്വതി, നര്‍മദ, കാവേരി, സിന്ധു, ഗോദാവരി.

*സപ്തധാതുക്കള്‍* :
രസം, മാംസം, മേദസ്, മജ്ജ, അസ്ഥി, ശുക്ലം.

*സപ്താവസ്ഥകള്‍*:
അജ്ഞാനം, ആവരണം, വിക്ഷേപം, പരോക്ഷം, അപരോക്ഷം, ശോകനിവൃത്തി, ആനന്ദം.

*സപ്ത പാതാളങ്ങള്‍*:
അതലം, വിതലം, സ്ഥലം, രസാതലം, മഹാതലം, തലാതലം, പാതാളം.

*സപ്തദ്വീപങ്ങള്‍*:
ജംബുദ്വീപം, പ്ലക്ഷദ്വീപം, കിശദ്വീപം, ക്രൌന്ച്ചദ്വീപം, ശാത്മലീദ്വീപം, പുഷ്കരദ്വീപം.

*സപ്തപുരികള്‍*:
അയോദ്ധ്യ, മധുര, ഹരിദ്വാരം, കാശി, കാഞ്ചി, ഉജ്ജയിനി, ദ്വാരക.

*സപ്തമാതാക്കള്‍*:
ബ്രാഹ്മീ, മാഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുന്ടാ.

*സപ്ത സാഗരങ്ങള്‍*:
ലവണം, ഇക്ഷുദധി, ക്ഷീരം, മധു, മദിരാ, ഘൃതം.

*സപ്തര്‍ഷികള്‍*:
കശ്യപന്‍, അത്രി, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗൌതമന്‍, ജമദഗ്നി, വസിഷ്ടന്‍

*സപ്തസിന്ധുക്കള്‍* :
1) ഗംഗ, യമുനാ, സരസ്വതി, ശതദ്രു, പരുര്നി, മരുദ്വൃധ, ആജീകിയ (വേദപ്രകാരം)

2) വാസ്വോകസാര, നളിനി, പാപനി, ഗംഗ, സീതാ, സിന്ധു, ജംബുനദി (മഹാഭാരത പ്രകാരം)

*സപ്താശ്വങ്ങള്‍*
ഗായത്രി, ബ്രുഹതി, ഉഷ്ണിക്, ജഗതി, ത്രിഷ്ടുപ്, അനുഷ്ടുപ്പ്, പങ്ക്തി എന്നിങ്ങനെ സൂര്യന്റെ ഏഴു കുതിരകള്‍.

*സപ്തസ്വരങ്ങള്‍*:
ഷഡ്ജം, ഗാന്ധാരം, ഋഷഭം, നിഷാദം, മാധ്യമം, ധൈവതം, പഞ്ചമം.

*അഷ്ടഗുണങ്ങള്‍*:
ദയ, ക്ഷമ, അസൂയാരാഹിത്യം, ശുചിത്വം, അനായാസം, മംഗളം, അകര്‍പ്പന്യം, അസ്ഹ

*അഷ്ടധാതു*:
സ്വര്‍ണം, വെള്ളി, ചെമ്പു, തകരം, നാകം, ഈയം, ഇരുമ്പു, രസം.

*അഷ്ടടിക്പാലകന്മാര്‍*:
ഇന്ദ്രന്‍, അഗ്നി, യമന്‍, നിര്യതി, വരുണന്‍, വായു, വൈശ്രവനന്‍, ഈശന്‍.

*അഷ്ടദിക്കരന്യ* :
അഭ്രാമു, കപിലാ, പിംഗലാ, അനുപമാ, താമ്രകര്ണി , ശുഭദന്തി, അംഗനാ, അന്ജനാവതി എന്നിങ്ങനെ അഷ്ടദിക്കുകളില്‍ സ്ഥിതി ചെയ്യുന്ന പെണ്ണാനകള്‍.

*അഷ്ട ദിഗ്ഗജങ്ങള്‍*: ഐരാവതം, പണ്ടരീകാന്‍, വാമനന്‍, കുമുദന്‍, അഞ്ചനന്‍, പുഷ്പദന്‍, സാര്‍വ ഭൌമന്‍, സുപ്രതീകന്‍ എന്നിങ്ങനെ അഷ്ടദിക്കുകളില്‍ സ്ഥിതി ചെയ്യുന്ന കൊമ്പന്മാര്‍.

*അഷ്ടദ്രവ്യം*:
അരയാല്‍, പേരാല്‍, അത്തി, ഇത്തി, എള്ള്, കടുക്, പായസം, നെയ്‌ എന്നിങ്ങനെ യാഗത്തിനുള്ള എട്ടു സാധനങ്ങള്‍.

*അഷ്ടനാഗങ്ങള്‍*:
വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖന്‍, ഗുളികന്‍, പത്മന, മഹാപത്മന്‍, അനന്തന്‍.

*അഷ്ടപുഷ്പങ്ങള്‍*:
പുന്ന, വെള്ളെരിക്ക്, ചെമ്പകം, നന്ത്യാര്‍വട്ടം, നീലോല്‍പലം, പാതിരി, അരളി, ചെന്താമര.

*അഷ്ടപ്രമാനങ്ങള്‍*:
പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം, അര്‍ത്ഥാപത്തി, അനുപലബ്ടി, സംഭവം, ഐതീഹ്യം.

*അഷ്ടബന്ധം*:
ശംഖുപൊടി, കടുക്കാപ്പൊടി, ചെഞ്ചല്യപ്പൊടി, കൊഴിപ്പരല്‍, ആറ്റ്മണല്‍, നെല്ലിക്കാപ്പൊടി, കോലരക്ക്, നൂല്പ്പഞ്ഞി.

*അഷ്ടമംഗല്യം*:
1) കുരവ, കണ്ണാടി, വിളക്ക്, പൂര്‍ണകുംഭം, വസ്ത്രം, നിറനാഴി, മംഗള സ്ത്രീ, സ്വര്‍ണം.

2) ബ്രാഹ്മണന്‍, പശു, അഗ്നി, സ്വര്‍ണം, നെയ്‌, ആദിത്യന്‍, ജലം, രാജാവ്

3) അരി നെല്ല്, കുരുത്തോല, അമ്പ്‌, കണ്ണാടി, വസ്ത്രം, കത്തുന്ന കൈവിളക്ക്, ചെപ്പ്.

*അഷ്ടമൂര്‍ത്തികള്‍* 
ഭൂമി, ജലം, വായു, അഗ്നി, ആകാശം, യജമാനന്‍, സൂര്യന്‍, ചന്ദ്രന്‍.

*അഷ്ടവൈദ്യന്മാര*്‍:
കുട്ടഞ്ചേരി മൂസ്, പ്ലാന്തോട്ടു മൂസ്, ചിരട്ടമന്‍ മൂസ്, ഇളയിടത്തു മൂസ്, തൈക്കാട്ട് മൂസ്, വെള്ളാട്ട് മൂസ്, ആലത്തൂര്‍ നമ്പി, കാത്തോള്‍ നമ്പി.

*അഷ്ടസിദ്ധികള്‍*:
അണിമാ, മഹിമാ, ലഘിമാ, ഗരിമാ, പ്രാപ്തി, പ്രാകാശ്യം, ഈശിത്വം, വശിത്വം എന്നീ എട്ടു യോഗ സിദ്ധികള്‍.

*അഷ്ടവിവാഹം*:
ബ്രാഹ്മം, ദൈവം, ആര്‍ഷം, പ്രാജാപത്യം, ഗാന്ധര്‍വം, ആസുരം, രാക്ഷസം, പൈശാചം.

*അഷ്ടാംഗം*:
യാമം, നിയമം, ആസനം, പ്രാനായാം, പത്യാഹാരം, ധാരണം, ധ്യാനം, സമാധി.

*അഷ്ടാംഗാര്ഘ്യ*:
വെള്ളം, പാല്‍, ദര്ഭാപ്പുല്ല്, തൈര്, നെയ്‌, അരി, യവം, കടുക് എന്നീ പൂജാ സാധനങ്ങള്‍.

*അഷ്ടാംഗ ഹൃദയം*:
കായം (സാമാന്യ ശരീരം), ബാലം (ബാലശരീരം), ഗ്രഹം (ബാല പീടയുളവാക്കുന്ന ഭൂതാദി), ഊര്ധ്വാംഗം (ശിരസ്), ശല്യം (ശസ്ത്രക്രിയ), ദംഷ്ട്രം (പല്ല്), ജരാ, വൃഷം (ശുക്ലം) എന്നിങ്ങനെ എട്ടു അംഗങ്ങളെ ക്രമമായി വിവരിക്കുന്ന ചികിത്സ ശാസ്ത്രം.

*നവഗ്രഹങ്ങള്‍*:
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, രാഹു, കേതു.

*നവദോഷങ്ങള്‍*:
ഗുളികന്‍, വിഷ്ടി, ഗണ്ഡാന്തം, വിഷം, ഉഷ്ണം, ഏകാര്ഗ്ഗളം, സര്‍പ്പശിരസ്, ലാടം, വൈധൃതം.

*നവനിധികള്‍*:
മഹാപത്മം, പത്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കന്ദം, നീലം, ചര്‍ച്ചം.

*നവഭക്തികള്‍*:
ശ്രവണം, കീര്‍ത്തനം, സേവനം, സ്മരണം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മ നിവേദനം.

*നവരത്നങ്ങള്‍*:
1) മുത്തു, മാണിക്യം, വൈദൂര്യം, ഗോമേദകം, വജ്രം, വിദൃമം, പത്മരാഗം, മരതകം, നീലം എന്നീ രത്നങ്ങള്‍.

2) ധന്വന്തരി, ക്ഷപനകന്‍, അമരസിംഹന്‍, ശങ്കു, വേതാളഭട്ടന്‍, ഘടകര്‍പ്പരന്‍, കാളിദാസന്‍, വരാഹമിഹിരന്‍, വരരുചി എന്നെ വിദ്വാന്മാര്‍.

*ദശ പുഷ്പങ്ങള്‍* 
വിഷ്ണുക്രാന്തി, കറുക, മുയല്‍ച്ചെവിയന്‍, തിരുതാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാംകുറുന്നില, മുക്കൂറ്റി, ഉഴിഞ്ഞ.

*ദശമൂലങ്ങള്‍*:
പയ്യാനി, മുഞ്ഞ, കുമിഴ്ഹ, പത്തിരി കൂവളങ്ങളീയഞ്ചുമൊക്കില്‍ വലുതാകിയ പഞ്ച മൂലം ഞെരിഞ്ഞില്‍ കണ്ടകാരി ചുണ്ട ബ്രുഹത്തോരില മൂവില ഇവയഞ്ചിന്റെയും പേര് ഹ്രസ്വമാം പഞ്ചമൂലം. ഇവ രണ്ടും ചേര്‍ന്നാല്‍ ദശമൂലം.

*ദശകര്മങ്ങള്‍*:
ഗര്‍ഭാധാനം, പുംസവനം, സീമാന്തോന്നയണം, ജാതകര്‍മം, നിഷ്ക്രമണം, നാമകരണം, അന്നപ്രാശനം, ചൂടാകര്മം, ഉപനയനം, വിവാഹം.

*ദശവിദ്യകള്‍*:
കാളി, താര, ഷോടാശി, ഭുവനേശ്വരി, ഭൈരവി, ചിന്നമസ്ത, ധൂമാവതി, ബഗല, മാതംഗി, കമല.

*ദശപാപങ്ങള്‍*:
കൊല, മോഷണം, അര്ഹതയില്ലാത്തതില്‍ ഉള്ള ആഗ്രഹം, പിശുക്ക്, വ്യാജം, അസംബന്ധം പറയല്‍, ദ്രോഹചിന്ത, അന്യരുടെ ധനത്തിലുള്ള ആഗ്രഹം, നാസ്ഥികബുദ്ധി, പരുഷമായ പെരുമാറ്റം.

*ദശാവതാരങ്ങള്‍*:

മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ബലരാമന്‍, കല്കി.

visit :-  www.trueandfun.blogspot.in
  www.facebook.com/TruenFun

Wednesday, 6 July 2016

Laugh till u fall 😀😀😀😀😀😀

✨Huccha Venkat

Venkat went  to a bank to open a S.B.  A/C.
After seeing the Form he went to Delhi for filling it up.
You know why?
Form said: 'Fill Up In Capital.'
😀   
Venkat standing below a tube light with open mouth.
Why?
Because his doctor advised him: 'Today's dinner should be light !'
😃
On romantic date Venkat  gf asks him:
'Darling ! On our engagement will you give me a ring?'
He said: 'Sure ! What's your phone no.?'
😀
Venkat found the answer to the most difficult question ever.
What will come first, chicken or egg?
what ever u order first will come first.
😀
Teacher told all students to write an essay on a cricket match.
All were busy writing except Venkat
He wrote:'Due To Rain, No Match!'
😀
What does Venkat  do after taking a Xerox?
He will compare it with the original for any spelling mistakes.
😀
Venkat& wife buy coffee in a shop.
Venkat: Drink quickly before it gets cold.
Wife: Why?
Venkat: Hot coffee $5 and cold coffee $10.
😀

What happens when  Venkat  wife delivers twins????
He does not sleep whole night, thinking who is the father of second child...😝

Manager asked Venkat  at an interview.
Can you spell a word that has more than 100 letters in it?
Venkat replyed: -P-O-S-T-B-O-X.
😃

After returning back from a foreign trip, Venkat  asked his wife,
Do I look like a foreigner?
Wife: No! Why?
Venkat: In London a lady asked me Are you a foreigner?
😁😉

Lecturer: write a note on Gandhi Jayanthi
Venkat writes, "Gandhi was a great man, but I don't know who is Jayanthi.
😖😠

Interviewer: just imagine you are on the3rd floor, it caught fire
and how will you escape?
Venkat: its simple. I will stop my imagination!!!
😝😜✌

Venkat: My mobile bill how much?
Call centre girl: sir, just dial 123to know current bill status
Venkat: Stupid, not CURRENT BILL my MOBILE BILL.
🙌👉😝😁

Friend: I got a brand new Ford IKON for my wife!
Venkat: Wow!!! That's an unbelievable exchange offer!!!
😘😍

Teacher: "What is common between JESUS, KRISHNA , RAM, GANDHI and BUDHA?"
Venkat : "All are born on government holidays...!!!
😭😂✨

Sir: What is difference between Orange and Apple?
Venkat : Color of Orange is orange, but color of Apple is not APPLE
👏✋😜😝✨
Dont laugh alone..jst pass 2 ur contactss.😂😂😂😉😜

visit :-  www.trueandfun.blogspot.in
www.facebook.com/TruenFun

Sunday, 26 June 2016

പ്രേമം എന്ന വാക്കു കേൾക്കുന്നതു തന്നെ അമ്മക്കു കലിയാണ്.....,

നല്ല തല്ലിന്റെ കുറവാണെന്ന് അമ്മ എപ്പോഴും പറയും....., ആരുടെ കാര്യത്തിലായാലും അമ്മ എന്നും പ്രേമത്തിനെതിരായിരുന്നു.....

പ്രേമിക്കണം എന്നു എനിക്കു വലിയ ആഗ്രഹമൊക്കെയുണ്ടായിരുന്നു പക്ഷേ ജീവൻ പോയാലും അമ്മ സമ്മതിക്കില്ല എന്നറിയാവുന്നതു കൊണ്ട് ആ മോഹംഎന്നെന്നെക്കുമായി ഉപേക്ഷിച്ചതാണ്.....,

പിന്നെ എന്റമ്മക്കു ഇഷ്ടമാവില്ല എന്നറിഞ്ഞു കൊണ്ട് ഞാൻ ചെയ്യുന്നത് ശരിയുമല്ലല്ലൊ..., 

അങ്ങിനെയിരിക്കെ ഒരു ദിവസം അമ്മ എന്നോട് അമ്മയെ എന്റെ ബൈക്കിൽ ഓഫീസിൽ കൊണ്ടു വിടാൻ പറഞ്ഞു ഞാൻ സമ്മതിച്ചു...,,,     

രാവിലെ സ്ക്കൂൾ കോളേജ് സമയം റോഡു നിറയെ പെൺകുട്ടികൾ മിട്ടായി വാരി വിതറിയ പോലെ കളർഫുൾ ആയിട്ട്........,

ഞാൻ കഷ്ടപ്പെട്ട് ഇതൊന്നും കാണാത്ത വിധത്തിൽ വണ്ടി ഒാടിച്ചു,.......,   

പോകും വഴി ഒരു കോളേജിനു മുന്നിലെത്തിയതും അമ്മ എന്നോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.....,

അവിടെ ഇറങ്ങിയ അമ്മ    ചുറ്റുപാടും ഒന്നു നോക്കിയ ശേഷം എന്നെ തൊട്ടു വിളിച്ച് ഒരു പെൺകുട്ടിയെ ചൂണ്ടി കാണിച്ചു തന്നു....., 

ഒന്നേ നോക്കിയുള്ളു വീണ്ടും നോക്കാൻ ഭയം  ആ നിമിഷം ഞാനവളിൽ അലിഞ്ഞു പോയേക്കുമോ എന്ന ഭയം അത്രയേറെ തേജസ്സുറ്റ മുഖവും കണ്ണുകളും....    അവൾക്കു വേണ്ടി സ്വന്തം അമ്മയെ പോലും കൊന്നു കളയാൻ പ്രേരിപ്പിക്കുന്ന കത്തുന്ന സൗന്ദര്യത്തിനുടമ പക്ഷേ

എന്തു ചെയ്യാനാ അമ്മയെ മറികടക്കാൻ കൂടി നമ്മളേ കൊണ്ടാവില്ല

പിന്നെയാണു കൊല...., തുടർന്ന് എന്നെ നോക്കി അമ്മ പറഞ്ഞു
നല്ല കുട്ടിയാ.....,   

നീ എന്തു ചെയ്യുന്നു എന്നെനിക്കറിയേണ്ട
പക്ഷെ അവളെ മരുമകളായിട്ട് എനിക്കു വേണം....,   

ദുബായ് ഫെസ്റ്റിവെൽ ലോട്ടറിയും ഓണം  ബംബറും ഒന്നിച്ചടിച്ചു നിൽക്കുന്ന നേരത്ത് റിസർവ്വ് ബാങ്കിന്റെ നോട്ടു കൊണ്ടു പോകണ കണ്ടെയ്നർ നോട്ടടക്കം ഗിഫ്റ്റു കിട്ടിയ ഒരു ഫീലിങ്ങ്.....,

അമ്മക്ക് ആ സമയം ഒരു മാലാഖയുടെ രൂപമായിരുന്നു......,,

ഇതെന്റെ അമ്മ തന്നെയാണോന്ന് എനിക്കു തന്നെ സംശയം......, 

പിന്നെ ഒരാവേശമായിരുന്നു കഴിവു തെളീക്കാനും കൂടി കിട്ടിയ ഒരവസരം വളരെ നാളത്തെ പ്രയത്നം കൊണ്ട് അവളെ ഞാൻ സ്വന്തമാക്കി.....,

അവളുടെ വീട്ടുക്കാരുടെ അവഗണിച്ച് രജിസ്റ്റർ മേര്യേജ് ചെയ്ത് അമ്പലത്തിൽ പോയി മാലയും ഇട്ടു,.,..,

എല്ലാവർക്കും അൽഭുതമായിരുന്നു അമ്മയുടെ മനം മാറ്റത്തിൽ അല്ലെങ്കിലും അവളെ കണ്ടാൽ ആരാ മാറാത്തത് അത്രക്ക് തേജസ്സിനി അല്ലെ അവൾ.....,

കല്ല്യാണത്തിന്റെ അന്നു വൈകിട്ടു തന്നെ അയൽവാസികളേയും സുഹ്യത്തുക്കളേയും അടുത്ത ബന്ധുക്കളേയും വിളിച്ച് ഒരു പാർട്ടിയും കഴിച്ചു..,.,  

എല്ലാം കഴിഞ്ഞ് എല്ലാവരും പോയ ശേഷം അവളോടൊത്ത് ചേരുന്നതിനു മുന്നേ അമ്മയെ ഒന്നു കാണണമെന്നു തോന്നി അമ്മയുടെ നാവിൽ നിന്നു തന്നെ അവളെ പറ്റി ഒരഭിപ്രായം അറിഞ്ഞ ശേഷം അവളെ അതറീക്കാമെന്ന ആഗ്രഹത്തോടെ ഞാനമ്മയുടെ അടുത്തിരുന്നു   എന്നിട്ടമ്മയോട് ചോദിച്ചു 

ഞാൻ: അമ്മക്കവളെ അത്രക്കിഷ്ടമാണോ..?

അമ്മ: അങ്ങിനെയെന്നുമില്ല...,

ഞാൻ: പിന്നെ....?

അമ്മ: അതോ...? അത് ഞാനും നിന്റെ ചേച്ചിയും  അനുമോളും കൂടി ഒരു ദിവസം ബസ്സിൽ വരുമ്പോൾ ഇവളും ആ ബസ്സിലുണ്ടായിരുന്നു അനുമോളേ ഞാൻ

എടുത്തിട്ടാണ് നിൽക്കുന്നത് അതു കണ്ടിട്ടും ആ ലക്ഷണം കെട്ടവൾ ഇരുന്ന സീറ്റിൽ നിന്ന് ഒന്നെഴുന്നേറ്റ് തന്നില്ല... അവളുടെ കൈയിലെ ബേഗും കേളേജ് സ്റ്റോപ്പിലെ ഇറക്കവും കണ്ടപ്പോൾ മനസ്സിലായി അവളവിടെ പഠിക്കുന്നതാന്ന്...,  

കെട്ടിലമ്മയെ പോലെ എന്റെ മുന്നിൽ ഞെളിഞ്ഞിരുന്ന അന്ന് ഞാൻ ഉറപ്പിച്ചതാ ഇനി ഈ മൂദേവിയെ എന്റെ മുന്നിൽ ഇരുത്തൂലാന്നും ഇവളെ ഒരു പാഠം .പഠിപ്പിക്കുമെന്നും ......  

അതിനാ നിന്നെ കൊണ്ട് അവളെ ഇവിടെ എത്തിച്ചത്......!!     

ആ സമയം എന്റ ഉള്ളീന്നൊരു വിളി      

ദേവ്യേൃൃൃൃൃൃൃൃൃ

സഞ്ചാരം...അവസാന ഭാഗം...✈☺

ലോകസഞ്ചാരം കഴിഞ്ഞ്‌ ഞാൻ വീട്ടിലേക്കു മടങ്ങി.
പ്ലെയിന്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ഞാന്‍ വീട്ടിലെത്തി. ഞാന്‍ വീടിന്‍റെ പ്രധാന കവാടത്തിലേക്കു നടന്നു. അവിടെ പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ഒരു റഷ്യന്‍ നാടോടി സ്ത്രീയെ അനുസ്മരിപ്പിക്കും വിധം എന്‍റെ ഭാര്യ നിന്നിരുന്നു. ഞാന്‍ അകത്തേക്ക് കടന്നു. വിശാലമായ ഉള്‍വശം.
ഞാന്‍ ഡൈനിങ്ങ്‌ ഹാള്‍ ലക്ഷ്യമാക്കി നടന്നു. അല്പം ഭക്ഷണം കഴിക്കുകയാണു ലക്‌ഷ്യം. അവിടെ പരിചാരകര്‍ ഭക്ഷണവും മറ്റും വിളംബുന്നുണ്ടായിരുന്നു. ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. മഴപെയ്തു തകര്‍ന്നുകിടക്കുന്ന കോഴിക്കൂടു കണ്ടു. തകര്‍ന്നടിഞ്ഞ ഏതോ പൌരാണിക നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍ പോലെയുണ്ട്. ഞാന്‍ വീടിനു പുറകിലേക്കു നടന്നു. അവിടെയാണ് വിറകുപുര. വീടിനെ അപേക്ഷിച്ച് ഇതിനു പഴക്കം തീരെ കുറവാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്‍റെ അപ്പാപ്പനാണിത് പണികഴിപ്പിച്ചത്.
കൈ കഴുകുവനായി ഞാന്‍ വാട്ടര്‍ ടാപ്പിനടുത്തെക്ക് നടന്നു. വളരെ സങ്കീര്‍ണ്ണവും സവിശേഷവുമാണ് ഈ വീട്ടിലെ ജലവിതരണ ശൃംഖല. ടാപ്പുതുറന്നു . പക്ഷെ വെള്ളം വരുന്നില്ല. ടെറസിനു മുകളില്‍ പോകുവാനുള്ള ഗോവണിയുടെ പടവുകള്‍ ഞാന്‍ കയറി. വാട്ടര്‍ ടാങ്ക് പരിശോധിക്കുകയാണ് ലക്‌ഷ്യം. ഞാന്‍ ടാങ്കിനു മുകളിലെത്തി. മുച്ചിങ്ങ വീണ് വെള്ളം പോകുന്ന കുഴല്‍ അടഞ്ഞിരിക്കുകയാണ്. അതു ഞാന്‍ എടുത്തു മാറ്റി. ജലവിതരണ കാര്യത്തില്‍ വളരെ ഉദാസീനരും അലസരു മാണ് ഈ വീട്ടുകാര്‍. വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നുകൊണ്ട് ഞാന്‍ പരിസരമാകെ വീക്ഷിച്ചു. ഗ്രാമം മുഴുവന്‍ അവിടെനിന്നാല്‍ കാണാം. പറമ്പിനു പുറകില്‍ കൃഷിയിടങ്ങളും പുല്‍മേടുകളും ദൃശ്യമാണ്.. അങ്ങിങ്ങായി കന്നുകാലിക്കൂട്ടങ്ങള്‍ മേയുന്നു. ഡെന്‍മാര്‍ക്കിലെക്കോ തുര്‍ക്കിയിലെക്കോ ഒരു സഞ്ചാരം കൂടി നടത്തിയാലോ എന്ന് എനിക്ക് തോന്നി. പക്ഷെ എന്‍റെ അടുത്ത സഞ്ചാരം റോക്കറ്റില്‍ കയറി ചോവ്വയിലെക്കാണ്. ഇനി അതിന്‍റെ പരിശീലനപരിപാടികളാണ്.

മുകളിൽ നിന്ന് സമയം പോയതറിഞ്ഞില്ല , ഞാൻ അല്പം മുൻപ് പറഞ്ഞ സ്ത്രീ ഭക്ഷണം കഴിക്കുവാൻ വിളിക്കുന്നു , അവരുടെ കുട്ടിയാവണം. ഹാളിൽ ഇരുന്നു ഏതോ ഹിന്ദി സിനിമ കാണുകയാണ് വിരുതൻ.
പൈപ്പ് ശെരിയാക്കിയെങ്കിലും കൈ കഴുകുവാൻ ഞാൻ മറന്നു , മേശയിൽ അധികം വിഭവങ്ങൾ ഒന്നും തന്നെയില്ല. അരി വെള്ളത്തിൽ ഇട്ട് വെറുതെ തിളപിച്ച ശേഷം പാത്രങ്ങളിലേക്ക് പകരുകയാണ് ഇവിടുത്തെ രീതി. കൈ കൊണ്ടോ നിർബന്ധമെങ്കിൽ സ്പൂണ് കൊണ്ടോ കഴിക്കാം.

അകത്തെ മുറികള്‍ വിശാലവും കൗതുകമുണര്‍ത്തുന്നതുമാണ്. ഒരു ഇന്ത്യന്‍ ബാലന്‍ എന്റെ അടുക്കല്‍ വന്നു നിന്നു എന്റെ ജാക്കറ്റില്‍ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു വല്ല വാഴയും വച്ചാല്‍ മതിയായിരുന്നു എന്ന ചിന്ത എന്റെ മനസ്സില്‍ കൂടി കടന്നു പോയി.

അകത്തേക്ക് കടക്കുമ്പോഴാണ് ചാരുകസേരയിൽ ഇരിക്കുന്ന അപ്പൂപ്പൻ താടി പോലെ വെളുത്ത മുടിയുള്ള ഒരു വൃദ്ധനെ ഞാൻ ശ്രദ്ധിച്ചത്. അപ്പൂപ്പൻ അകത്തേക്ക് നോക്കി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അയാളുടെ ഭാഷ മുഴുവൻ മനസ്സിലായില്ലെങ്കിലും അത് മലയാളത്തിലാക്കുമ്പോൾ '' ഊരുതെണ്ടി എത്തീ'' എന്നാണെന്ന് എനിക്ക് മനസ്സിലായി. ..😇😎

visit :-  www.trueandfun.blogspot.in
  www.facebook.com/TruenFun

ചില ക്ഷേത്ര അറിവുകൾ ചുവടെ ചേർക്കുന്നു..., 👇👇

🔸ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം?

🚩തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
🔔🔔🔔🔔🔔🔔🔔🔔🔔

🔸വർഷത്തിൽ 6 മാസം  നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം?

🚩ബദരിനാഥ്
🔔🔔🔔🔔🔔🔔🔔🔔🔔

🔸തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം?

🚩ബ്രഹദീശ്വര ക്ഷേത്രം
🔔🔔🔔🔔🔔🔔🔔🔔🔔

🔸27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം?

🚩തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്)
🔔🔔🔔🔔🔔🔔🔔🔔🔔

🔸108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം?

🚩വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)
🔔🔔🔔🔔🔔🔔🔔🔔🔔

🔸1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം?

🚩ചിദംബരം (തമിഴ്നാട്)
🔔🔔🔔🔔🔔🔔🔔🔔🔔

🔸108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്?

🚩തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ)
🔔🔔🔔🔔🔔🔔🔔🔔🔔

🔸108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം?

🚩ശ്രീരംഗം (തൃശ്ശിനാപ്പിള്ളി)
🔔🔔🔔🔔🔔🔔🔔🔔🔔

🔸പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം
🚩കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ)
🔔🔔🔔🔔🔔🔔🔔🔔🔔

🔸4 തന്ത്രിമാർ ഉള്ള ക്ഷേത്രം?

🚩തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ)
🔔🔔🔔🔔🔔🔔🔔🔔🔔

🔸7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്?

🚩ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്)
🔔🔔🔔🔔🔔🔔🔔🔔🔔

🔸16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്‌?

🚩തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)
🔔🔔🔔🔔🔔🔔🔔🔔🔔

🔸ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്?

🚩ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക - ശ്രംഗേരി)
🔔🔔🔔🔔🔔🔔🔔🔔🔔

🔸നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്?

🚩ചിദംബരം ക്ഷേത്രഗോപുരത്തിൽ (തമിഴ്നാട്)
🔔🔔🔔🔔🔔🔔🔔🔔🔔

🔸വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം

🚩തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)
🔔🔔🔔🔔🔔🔔🔔🔔🔔

🔸ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്?

🚩തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി)
🔔🔔🔔🔔🔔🔔🔔🔔🔔

🔸അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്
🚩മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ)
🔔🔔🔔🔔🔔🔔🔔🔔🔔

🔸നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ?

🚩തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട)
🔔🔔🔔🔔🔔🔔🔔🔔🔔

🔸ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്?

🚩തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)
🔔🔔🔔🔔🔔🔔🔔🔔🔔

🔸വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത്

🚩തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ)
🔔🔔🔔🔔🔔🔔🔔🔔🔔

🔸മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം?

🚩നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം)
🔔🔔🔔🔔🔔🔔🔔🔔

ഷെയർ ചെയ്തു  എല്ലാവരിലും എത്തിക്കുക
   🚩🚩🚩🙏🚩🚩🚩


visit :-  www.trueandfun.blogspot.in
  www.facebook.com/TruenFun

🔎സൈക്കാേപ്പാത് ടെസ്റ്റ്...
.
.
താഴെ കൊടുത്തിരിക്കുന്ന ചോദ്യം ശ്രദ്ധിച്ച് വായിച്ചതിനു ശേഷം ഒരുത്തരം മനസ്സിൽ സൂക്ഷിക്കുക. റിസൽറ്റിനായി താഴേക്ക് സ്ക്രോൾ ചെയ്യുക. ഇത് ഒരു കുസൃതി ചോദ്യം അല്ല. നിങ്ങൾ അത് വായിക്കുംബോൾ മനസ്സിലായിക്കൊള്ളും. കുറച്ച് പേർ ചിലപ്പോള്‍ ശരിയുത്തരം നൽകിയേക്കാം!!   
.
.
.
"ഒരു സ്ത്രി, തൻെറ അമ്മയുടെ ശവസംസ്കാര ചടങ്ങില്‍ വെച്ച് തനിക്ക് അപരിചിതനായ ഒരു പുരുഷനെ കാണുവാനിടയായി. അവന്‍ കാഴ്ചയിൽ  ‍ തന്നെ അവളെ അംബരപ്പിച്ചു കളഞ്ഞു.
അവൾ അവനിൽ ആകൃഷ്ടയായി. അവള്‍ അവിടെവെച്ചു തന്നെ അവനോട് മനസ്സുകൊണ്ട് ഇഷ്ടത്തിലായി, പക്ഷെ അവൾ അവൻെറ ഫോണ്‍ നംബർ ചോദിച്ചില്ല. തനിക്കു കഴിയുംപോലെയൊക്കെ ശ്രമിച്ചിട്ടും അവൾക്ക് അവനെ കണ്ടെത്താനായില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍  അവൾ തൻെറ സഹോദരിയെ കൊന്നുകളഞ്ഞു.
.
.
ചോദ്യം: എന്തുകൊണ്ട് അവള്‍ തൻെറ സഹോദരിയെ കൊലപ്പെടുത്തി?"
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

മാന്യ സുഹ്രുത്തുക്കളെ  കേന്ദ്ര സർക്കാരിന്റെ  ജന ഔഷധി  എന്ന  മെഡിക്കൽ ഷോപ്പുകൾ  കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും  തുടങ്ങിയ വിവരം നിങ്ങൾ അറിഞിരിക്കുമല്ലോ    വളരെ തുച്ഛമായ  വിലക്കാണ്   നമുക്ക് ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കുന്നത്‌  1350 രൂപ വില വരുന്ന ഒരു മാസത്തെ മരുന്നുകൾ സ്ഥിരമായി വാങ്ങിയിരുന്ന  ഞാൻ അവിടെ ആ ലിസ്റ്റ് കൊടുത്തു ചെക്ക് ചെയ്തപ്പോൾ അതിനു  അവിടെ വരുന്ന വില കെട്ടു ശരിക്കും അന്തം വിടുകയാണ് ചെയ്തത് 320 രൂപയാ ആകെ വരുനത്.‌  നമ്മളിൽ പല ആളുകളും പല തരം മരുനുകൾ കുടിക്കുന്നവരാന്  അത് കൊണ്ടു   ഇതുപോലുള്ള ആനുകൂല്യം കിട്ടുന്ന ഷോപുകളിൽ നിന്ന് വാങ്ങാൻ ശ്രമിക്കുക  കേന്ദ്ര സർക്കാരിന്റെ നല്ല ഒരു പധതിയാണ് ഇത്.

കടപ്പാട്‌ ഉമർ ഫറൂക്‌

S.No. District Address Contact Person Contact Details

1 Kozhikode

Jan Aushadhi Store,
KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
Mr. Shukoor M. 0495-2293500(Tel),+91 9446161710(Mob) kmctmch@gmail.com

2 Thrissur

Jan Aushadhi Store,
Room No-19/44/6,Ground Floor,
Centre Point,Thrissur, Kerala-680004
Ms. Divya Babu +91 9744702851(Mob), 0487 -2380990(Tel) divyababudevna@gmail.com

3 Kollam

Jan Aushadhi Store,
Punchakonam, Elamadu, P.O. Ayur, Kollam,Kerala - 691533
Mr. Susan K. Cherukulath +91 9961410350(Mob) cap1map@hotmail.com

4 Anagamaly

Jan Aushadhi Store,
Door No.V/478/G/5,
KPB'S Prime Trade Centre, Angamaly, Kerala - 683572 Mr. Rajesh R +91 9847670036(Mob) janaushadhikerala@gmail.com

5 Ernakulam

Jan Aushadhi Store,
35/1015 C3, V M Towers, Opp. Axis Bank,
M K K Nair Road,Palarivattom,
Ernakulam, Kerala-682025
Mr. Kailas R Kartha +91 9895758575(Mob) kartha.kailas@gmail.com

6 Ernakulam

Jan Aushadhi Store,
Door No.44/488/ B2,Penta Tower,Kaloor,Ernakulam, Kerala - 682017 Mr. Rajesh R +91 9847670036(Mob) janoushadhi@gmail.com

7 Thrissur

Jan Aushadhi Store,
Jayasree castle. 27/7/B2,
Karunakaran Nambiar Road,
Aswani Junction,Thrissur, Kerala - 680020 Ms. Sindhu Gopinath +91 9847467595(Mob) varadabasi@yahoo.com

8 Thrissur

Jan Aushadhi Store,
Shefas, Sringapuram, Kodungallur,
Trichur Distt., Kerala - 680664
Mr. Siddique K.S. +91 8157957198(Mob), 0480-2803784(Tel) siddique_shefas@yahoo.com

9 Kollam

Jan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala - 691571
Mr. Praveen.PS +91 9747443811(Mob), 0474-2533811(Tel) janaushadhikottiyam@gmail.com

10 Manjeri

Jan Aushadhi Store, 20/2625 F,
Opposite Main Gate Medical College Manjeri, Manjeri,Kerala - 676121
Mr. Jubin Thomas P +91 9447358761(Mob) jubinthomaspv@gmail.com

11 Thrissur

Jan Aushadhi Store,10/789/5,
New No. 16/880,Mannuthy PO,
Thrissur, Kerala-680651
Mr. Asharaf +91 8590026421(Mob), 091487 2375421(Tel) dubaiin77@gmail.com

12 Trivandrum

Jan Aushadhi Store,
NMC 11/484E, Park View Building,Neyyattinkara P.O.,
Trivandrum, Kerala - 695121 Ms. Sabana V.S. Nair +91 9400580197(Mob), 0471-2222210(Tel) neyyattinkarascb170@gmail.com

13 Ernakulam

Jan Aushadhi Store, Door No.8/262 A1,
North Paravur Muncipality,
North Paravur,Ernakulam, Kerala - 683513 Mr. Rajesh R +91 9847670036(Mob) janoushadhi@gmail.com

14 Perinthalmanna

Jan Aushadhi Store,
Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322
Mr. Muhammed Shameem +91 9895378362(Mob), 04933-218218(Tel) janaushadhipmna@gmail.com

15 Thiruvananthapuram

Jan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala - 695513
Ms. Anitha Suresh +91 8086961440, 9544540091(Mob)  anithasuresh506@gmail.com

*ആധാരം സ്വയമെഴുതാം. സര്ക്കാര് ഉത്തരവ് പുറത്തിറങ്ങി ആധാരമെഴുത്തിലെ ചൂഷണം ഒഴിവാകും.*

_ഏറെ സാമൂഹികപ്രസക്തിയുള്ള ഈ തീരുമാനംവഴി, ആധാരമെഴുത്തിന് കനത്ത ഫീസ് നല്കാതെതന്നെ ഇടപാടുകള് നിയമപരമായി രജിസ്റ്റര് ചെയ്യാന് ജനങ്ങള്ക്ക് കഴിയും._

തിരുവനന്തപുരം: വസ്തുവകകള് വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്നവര്ക്ക് സ്വന്തമായി ആധാരമെഴുതുന്നതിന് അധികാരം നല്കി സര്ക്കാര് ഉത്തരവായി ആധാരമെഴുത്ത് ലൈസന്സുള്ളവര്ക്കും അഭിഭാഷകര്ക്കുമായിരുന്നു ഇതുവരെ ആധാരമെഴുതുന്നതിനുള്ള അധികാരം. ഇനിമുതല് ആര്ക്കും അതിനുള്ള അധികാരം കൈവന്നു. ഏറെ സാമൂഹികപ്രസക്തിയുള്ള ഈ തീരുമാനംവഴി, ആധാരമെഴുത്തിന് കനത്ത ഫീസ് നല്കാതെതന്നെ ഇടപാടുകള് നിയമപരമായി രജിസ്റ്റര് ചെയ്യാന് ജനങ്ങള്ക്ക് കഴിയും.

958-ലെ നിയമംവഴിയാണ് ആധാരമെഴുതുന്നതിന് ലൈസന്സ് ഏര്പ്പെടുത്തിയിരുന്നത്. ഈരംഗത്ത് അമിതചൂഷണമാണ് നടക്കുന്നതെന്ന പരാതി ഏറെക്കാലമായി നിലനിന്നിരുന്നു.  മൂന്നുലക്ഷംമുതല് അഞ്ചുലക്ഷംവരെയുള്ള ആധാരങ്ങള്ക്ക് 5000 രൂപയാണ് ആധാരമെഴുത്തുകാര്ക്കായി സര്ക്കാര് നിശ്ചയിച്ച ഫീസ്. എട്ടുലക്ഷത്തിന് മുകളില് എത്ര രൂപയാണെങ്കിലും 7500 രൂപ നല്കിയാല് മതിയാകും. എന്നാല്, സാധാരണ ജനങ്ങളുടെ അജ്ഞത മുതലെടുത്ത് കനത്ത ഫീസ് ആധാരമെഴുത്തുകാര് ഈടാക്കുന്നതായി ആക്ഷേപമുയര്ന്നിരുന്നു. എട്ടുലക്ഷത്തിന് മുകളിലുള്ള ആധാരങ്ങള്ക്ക് ഓരോ എട്ട് ലക്ഷത്തിനും 7500 രൂപ വീതം ഈടാക്കിയിരുന്നു. ഇതുസംബന്ധിച്ച് വ്യാപകമായ പരാതിയുയര്ന്നതിനെത്തുടര്ന്നാണ് സര്ക്കാര് ആധാരമെഴുത്ത് മേഖലയില് സുതാര്യത ഉറപ്പാക്കാനും നടപടിക്രമം ലളിതമാക്കാനും തീരുമാനിച്ചത്. ആധാരമെഴുത്തിന്റെ ഭാഷ ക്ലിഷ്ടമാണെന്ന പരാതിയുള്ളതിനാലാണ് മാതൃക വെബ്സൈറ്റില് ലഭ്യമാക്കുന്നത്. നികുതിസെക്രട്ടറിയായിരുന്ന ഡബ്ല്യു.ആര്.റെഡ്ഡിയാണ് ഇതിന് മുന്കൈയെടുത്തത്.

  നിലവില് ആന്ധ്രപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ് സംസ്ഥാനങ്ങളില് ഈ പരിഷ്കാരം നേരത്തേ നടപ്പാക്കിയിട്ടുണ്ട്. ഈ മാതൃക പിന്തുടര്ന്നാണ് കേരളവും ആധാരമെഴുത്തുരംഗത്ത് മാറ്റത്തിന് തുടക്കംകുറിച്ചത്. .

*രജിസ്ട്രേഷന് ജീവനക്കാര്ക്കുള്ള ലൈസന്സും റദ്ദാക്കി.*

രജിസ്ട്രേഷന് വകുപ്പ് ജീവനക്കാര്ക്ക് ആധാരമെഴുതാന് നല്കിയിരുന്ന ലൈസന്സും സര്ക്കാര് റദ്ദാക്കി. രമിക്കുന്ന രജിസ്ട്രേഷന് വകുപ്പ് ജീവനക്കാര്ക്ക്, അപേക്ഷിച്ചാല് ആധാരമെഴുതാന് ലൈസന്സ് നല്കിയിരുന്നു. ആധാരമെഴുതാന് എല്ലാവര്ക്കും അധികാരം നല്കുന്ന ഉത്തരവിനൊപ്പമാണ് ഈ ഉത്തരവും സര്ക്കാര് ഇറക്കിയത്.

*മാതൃകാ ആധാരം വെബ്സൈറ്റില്.*

രജിസ്ട്രേഷന് വകുപ്പിന്റെ വെബ്സൈറ്റില് മാതൃകാ ആധാരമുണ്ടാകും.
വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്നയാളിന് ഇതു നോക്കി നിശ്ചിത മുദ്രപ്പത്രത്തില് ആധാരമെഴുതാം. നിലവില് എഴുതിയ ആളിന്റെ സ്ഥാനത്ത് ലൈസന്സുള്ള ആധാരമെഴുത്തുകാരന്റെ പേരാണ് രേഖപ്പെടുത്തുക. ഇനിമുതല് ആരാണോ ആധാരമെഴുതുന്നത് ആ ആളിന്റെ പേര് ചേര്ത്താല് മതിയാകും......

http://keralaregistration.gov.in/pearlpublic/model_documents/Sale_Deed/Sale_Deed_Mal.pdf

*എല്ലാവര്ക്കും അയച്ചു കൊടുക്കൂ ഇ സന്ദേശം . പൊതുജനം ചൂഷ്ണങ്ങളിൽ നിന്നും രക്ഷപെടട്ടെ.*

visit :-  www.trueandfun.blogspot.in
www.facebook.com/TruenFun

Saturday, 25 June 2016

KSEB

കെ.എസ്.ഇ.ബി (ഇലട്രിക്ക് സെക്ഷൻ) കീഴിലുളള ഉപഭോക്താക്കളുടെ ശ്രദ്ധക്ക്,
**************************

മിക്ക ദിവസങ്ങളിലും നമ്മുടെ വീടുകളിൽ വൈദ്യുതിയുടെ ഒരുതരം ഒളിച്ചുകളി പതിവാണല്ലോ, കാറ്റും മഴയും ഇല്ലാത്ത അവസരങ്ങളിൽ പോലും കറന്റ് വരുകയും പോകുകയും ചെയ്യുക.

പോയാൽ തന്നെ മണിക്കൂറുകളോളം കറന്റ് വരാതിരിക്കുക,

ഈ സമയത്ത് കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിച്ചാൽ അവിടെ നിന്നും ഫോൺ എടുക്കാതെ റിസീവർ എടുത്ത് പുറത്ത് വെക്കുക ഇതൊക്കെ സാധാരണ സംഭവിക്കാറില്ലേ?

ഇതിനുളള ഒരു പരിഹാര മാർഗമാണ് നിർദേശിക്കുന്നത്,

ഇനി അങ്ങിനെ സംഭവിക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

നിങ്ങൾ നിങ്ങളുടെ വൈദ്യുതി കൺസ്യൂമർ നമ്പർ ഓർമിക്കുക

നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്ഫോൺ നമ്പറിൽ നിന്നോ 1912 എന്ന നാലക്ക നമ്പറിലേക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുക

ഫോണിൽ നിന്നുളള നിർദേശമനുസരിച്ച് കസ്റ്റമ്മർ കെയർ എക്സിക്യുട്ടീവുമായി സംസാരിക്കാൻ 9 അമർത്തുക

9 അമർത്തുന്നതിന്  മുമ്പായി നിർദേശിക്കപ്പെടുന്ന ഒരു നമ്പറും നിങ്ങൾ അമർത്തേണ്ടതില്ല,

അവിടെ നിന്നും നിങ്ങളുടെ കൺസ്യുമർ നമ്പർ ചോദിക്കും അപ്പോൾ പറഞ്ഞു കൊടുക്കുക,

ഉടനെ തലസ്ഥാനത്ത് നിന്ന് നിങ്ങളെ തിരിച്ചു വിളിച്ച് കറന്റില്ലാത്ത കാരണം, കറന്റ് വരുന്ന സമയം ഇതൊക്കെ വിശദമായി പറഞ്ഞുതരും

റിസീവർ താഴെ എടുത്ത് വെച്ച് സുഖം കൊളളുന്നവരെ വിളിച്ച് നിങ്ങളും അവരും ബുദ്ധിമുട്ടേണ്ടതില്ല,

കേരളത്തിലുളള എല്ലാവർക്കും 1912 എന്ന ഈ നാലക്ക നമ്പർ തന്നെയാണ്,

ഈ നമ്പർ എല്ലാവരിലേക്കും എത്തിക്കുക


visit :-
www.trueandfun.blogspot.in
www.facebook.com/TruenFun

Tuesday, 21 June 2016

നകുലൻ : ഗംഗ ഇപ്പൊ പോകണ്ട.

ഗംഗ : അതെന്താ ഞാൻ
പോയാല് ?

നകുലൻ : പോകണ്ടാന്ന് അല്ലേ പറഞ്ഞത്?

ഗംഗ : ഞാൻ നേരത്തെ പറഞ്ഞതാണല്ലോ അല്ലിക്ക്
ആഭരണം വാങ്ങിക്കാൻ
ഞാനൂടെ പോകൂന്ന്

നകുലൻ : ഇപ്പൊ പോകണ്ടാന്നാ 
പറഞ്ഞത് ?

ഗംഗ : അതിനു ഞാൻ
ഇവിടെത്തന്നെ ഒണ്ടല്ലോ. .അപ്പൊ എങ്ങും പോയിട്ടില്ലല്ലോ

നകുലൻ : അല്ല
മോളേ. . .നീ ഇവിടൂന്ന്
പോകാൻ ഇറങ്ങില്ലേ?

ഗംഗ : ങാ....

നകുലൻ : അപ്പൊ നീ പോയില്ലേ?

ഗംഗ : പോകണ്ടാന്ന്
പറഞ്ഞപ്പൊ ഞാൻ
ഇവിടെത്തന്നെ ഉണ്ടല്ലോ. .അപ്പൊ ഞാൻ
പോയിട്ടില്ലല്ലോ??

നകുലൻ : നീ ഇവിടൂന്നിറങ്ങുപ്പോൾ നീ പോയില്ലേ ? അപ്പൊ പോകണ്ടാന്നാ പറഞ്ഞത്.

ഗംഗ : ഞാൻ ഇവിടൂന്ന്
ഇറങ്ങീട്ടില്ലല്ലോ നകുലേട്ടാ...
അപ്പൊ ഞാൻ
ഇവിടെത്തന്നെ ഒണ്ടല്ലോ...

നകുലൻ : ഓഓഓ... നീ എവിടെയേലും പോയി തൊലയ്...

ഗംഗ : ങേ.. അപ്പൊ അല്ലിക്ക്
ആഭരണം എടുക്കാൻ
ഞാൻ പൊണ്ടേ?

നകുലൻ : ങാ.... അല്ലിക്ക്
ആഭരണം എടുക്കാൻ
നീ പോകില്ലേ?

ഗംഗ : ഉവ്വ് പോകും..

നകുലൻ : അപ്പൊ ഇവിടൂന്ന്
ഇറങ്ങില്ലേ?

ഗംഗ : ഉം... ഇറങ്ങും..

നകുലൻ : അപ്പൊ പോകണ്ടെന്നാ പറഞ്ഞത്.

ഗംഗ : അതെങ്ങനാ നകുലേട്ടാ... പോയില്ലെങ്കിൽ
ഞാൻ ഇവിടെത്തന്നെ ഒണ്ടല്ലോ... അപ്പൊ പിന്നെ എങ്ങും പോകില്ലല്ലോ...

സണ്ണി : എന്താ നകുലാ..?
എന്താ ഇവിടെ ഒരു
ബഹളം?

നകുലൻ : എന്റെ സണ്ണീ,
ഞാനീ ** ന്റെ മോളോട്
ഒരായിരം പ്രാവശ്യം പറഞ്ഞതാ ഇപ്പൊ പോകണ്ടാ പോകണ്ടാന്ന്... പോകണ്ടാന്ന്
തന്നെയല്ലേടീ പറഞ്ഞത്... അക്ഷരം മാറീട്ടൊന്നൂല്ലല്ലോ?
അപ്പൊ അവടെ അമ്മേടെ...

സണ്ണി : നകുലാ...

നകുലൻ : അവടെ അമ്മേടെ ദേഹത്ത് നാഗവല്ലി കേറിയപ്പൊഴും ഞാൻ
തന്നെയാ നോക്കിയെ... എന്നിട്ടാ അവളെന്നോട്
ഇങ്ങനെ...

സണ്ണി : നകുലാ... സാരമില്ല
നമുക്ക് എല്ലാം ശരിയാക്കാം..
ഗംഗ പൊക്കോ...

ഗംഗ : ഞാനെങ്ങും പോണില്ല..

നകുലൻ : അതെന്താടീ നീ പോകാത്തെ ? നീ പോടീ...
പോയി ആഭരണോം മേടിച്ച്
കടേലെ ബില്ലും കാണിച്ചിട്ടേ നിന്നെ വീട്ടി കേറ്റുന്നൊള്ളു 😂

visit :-  www.trueandfun.blogspot.in
  www.facebook.com/TruenFun

Saturday, 4 June 2016

തന്നേക്കാള്‍ പത്ത് വയസ്സിന് ഇളയതായ തന്‍റെ കുഞ്ഞനിയന്‍ ഏതോ ഒരു പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോയി റെജിസ്റ്റര്‍ മാര്യേജ് ചെയ്തെന്ന വിവരമറിഞ്ഞ് സുരേഷ് തന്‍റെ പണി മതിയാക്കി സൈക്കിളുമെടുത്ത് വീട്ടിലേക്ക് കുതിച്ചു......

മുപ്പത്തിയഞ്ച് വയസ്സായിട്ടും പെണ്ണുശരിയാവാതെപുരനിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന സുരേഷിന് ഇതറിഞ്ഞുള്ള സങ്കടവും വേദനയും സഹിക്കാവുന്നതിലപ്പുറമായിരുന്നു....

തുടയില്‍ കീറലുള്ള നരച്ച മൂന്ന് ജീന്‍സും , രണ്ട് ജോഡി ഷൂസും , രണ്ട് ജോഡി ജോക്കിയുടെ ജട്ടിയും , ഒരു കൂളിംങ് ഗ്ലാസ്സും , ഒരു മൊബൈലും , അടവ് തെറ്റിയിട്ട് സേട്ട് പിടിക്കാറായ ഒരു ബൈക്കും മാത്രം സമ്പാദ്യമുള്ള അവനെന്ത് ധൈര്യത്തിലാണ് ഈ പണി ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും സുരേഷിന് മനസ്സിലായില്ല..

അവനെന്ത് പറഞ്ഞാലും , അവനെന്ത് തെറ്റ് ചെയ്താലും അവന്‍ കൊച്ച് കുട്ടിയല്ലേ എന്ന് പറഞ്ഞ് അവനെ കൊഞ്ചിക്കാറുള്ള അമ്മ അവനെ ഇപ്പോള്‍ വീട്ടില്‍ നിന്ന് അടിച്ചിറക്കിയിട്ടുണ്ടാവും എന്ന് കരുതി വീട്ടിലേക്ക് ഓടി ചെന്ന സുരേഷ് ആ കാഴ്ച്ച കണ്ട് ഞെട്ടി...

സന്തോഷത്തോടെ ഒരു ഞാലിപ്പൂവന്‍ പഴം തൊലിയുരിഞ്ഞ് കസേരയിലിരിക്കുന്ന വധൂവരന്‍മാരുടെ വായയില്‍ വച്ച് കൊടുത്ത് അവരെ സത്ക്കരിക്കുകയാണ് അമ്മ... ചുറ്റും കാഴ്ച്ചക്കാരായി കുറച്ച് അയല്‍ക്കാരുമുണ്ട്...

കല്ല്യാണം കഴിപ്പിച്ച് വിട്ട ഒരേയൊരു പെങ്ങള്‍ തൊട്ടടുത്ത് നില്‍പ്പുണ്ട്... അവള്‍ സുരേഷിനെ കണ്ടതും പറഞ്ഞു ' ദേ വല്ല്യേട്ടന്‍ വന്നല്ലോ ' എന്ന്...

അനിയന്‍റെ കല്ല്യാണം കഴിഞ്ഞതറിഞ്ഞ് ഓടിപ്പിടിച്ച് വന്നതാണവള്‍... ഇന്ന് തനിക്കൊരു പെണ്ണ് കാണാന്‍ കൂടെ വരാമോന്ന് ഇന്നലെ വിളിച്ച് ചോദിച്ചപ്പോള്‍ അളിയന് വയറിളക്കമായതോണ്ട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞ അവളാണ് ഇപ്പോ ഇവിടെ നില്‍ക്കുന്നതെന്ന് സുരേഷ് മനസ്സിലോര്‍ത്തു...

വധൂവരന്മാരെ ഒന്ന് നോക്കി , ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി സുരേഷ് തന്‍റെ മുറിയിലേക്ക് പോയി കതകടച്ചു....

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ചന്‍ മരിച്ചതും , പിന്നെ കുടുംബം പോറ്റാന്‍ കല്ലു ചെത്താനിറങ്ങിയതും , ഒാല വീട് മാറ്റി ഓടിട്ട വീട് പണിതതും , പെങ്ങളെ മാന്യമായി കെട്ടിച്ച് വിട്ടതും , ഇതിനെല്ലാം വേണ്ടി താന്‍ നേരിട്ട കഷ്ടപ്പാടുകളും , വിഷമങ്ങളും ഒരു സിനിമാ കഥപോലെ സുരേഷിന്‍റെ മനസ്സില്‍ മിന്നിമറഞ്ഞു...

ആ ഓര്‍മ്മകള്‍ കണ്ണ് നിറച്ചതിനിടയിലാണ് പുറത്ത് നിന്ന് ആരോ അമ്മയോട് ചോദിച്ചത് ''മൂത്ത മോന് ഇതുവരെ പെണ്ണൊന്നും ശരിയായില്ലേ '' എന്ന്.

''അവനതിന് കാണുന്ന കുട്ടികളെ വല്ലതും പറ്റണ്ടേ , നൂറു കൂട്ടം സങ്കല്പങ്ങളല്ലേ അവന് ' എന്നുള്ള അമ്മയുടെ മറുപടി കേട്ട് പെണ്ണുങ്ങളെല്ലാരും കൂടി പൊട്ടിച്ചിരിക്കുന്നത് അകത്തിരുന്ന് സുരേഷ് കേട്ടു...

ഒരുപാട് കുട്ടികളെ പോയി പെണ്ണ് കണ്ടു.. കണ്ടതില്‍ ഭൂരിഭാഗവും അവര്‍ക്കിഷ്ടമായില്ല. കാരണം പഠിപ്പും ജോലിയും തന്നെ... ഇനി അഥവാ അവര്‍ക്കിഷ്ടപ്പെട്ടതാണേല്‍ ആ കുട്ടികളെ പെങ്ങള്‍ക്ക് പറ്റില്ല.. അഥവാ പെങ്ങള്‍ക്ക് പറ്റിയാല്‍ അമ്മക്ക് പറ്റില്ല... നൂറു കൂട്ടം കുറ്റം കണ്ടു പിടിക്കും .... നിറം പോര , മുടി പോരാ , തടി പോരാ എന്നൊക്കെ . എന്നാല്‍ ഇതെല്ലാം ഒത്ത കുട്ടിയാണേല്‍ പെങ്ങള് പറയും അവളെ കണ്ടാലറിയാം അഹങ്കാരിയാണെന്ന് , അതോണ്ട് നമുക്കിത് വേണ്ടാ എന്ന്.. അങ്ങനെ വേണ്ടാന്ന് വച്ചതാണ് എല്ലാം....

ആ അമ്മയാണല്ലോ ഇപ്പോള്‍ എന്‍റെ സങ്കല്‍പ്പത്തെ കുറിച്ച് പറയുന്നതെന്നോര്‍ത്ത് , ആ പെങ്ങളാണല്ലോ ഒരു സാധാരണ കുട്ടിയായ അനിയന്‍റെ ഭാര്യയെ ഇപ്പോള്‍ സ്നേഹിച്ച് കൊല്ലുന്നതെന്നോര്‍ത്ത് , ഒരു ദീര്‍ഘനിശ്യാസം വിട്ട് സുരേഷ് വാതില്‍ തുറന്ന് പുറത്തിറങ്ങി..

അങ്ങാടിയിലേക്ക് പോവ്വാനായി സൈക്കിളുമെടുത്ത് ഇറങ്ങിയപ്പോള്‍ അമ്മ പുറകില്‍ നിന്ന് വിളിച്ച് സുരേഷിന്‍റെ അടുത്തേക്ക് ഓടിയെത്തി കാതില്‍ പറഞ്ഞു ' നീ വരുമ്പോള്‍ കുറച്ച് പാലും പഴവും കൊണ്ട് വരണംട്ടോ , അവന്‍ കൊച്ചു കുട്ടിയല്ലേ , അവനിതൊന്നും അറിയില്ല , ഇന്നവരുടെ ആദ്യ രാത്രിയാണ് ''

നാണത്തോടെ ഇതും പറഞ്ഞ് അമ്മ പോയപ്പോള്‍ സുരേഷിന്‍റെ നെഞ്ചിനകത്തൊരു കൊള്ളിയാന്‍ മിന്നി..

ഒന്നും മിണ്ടാതെ തല താഴ്ത്തി അങ്ങാടിയിലേക്ക് പോയ സുരേഷിന് നേരിടേണ്ടി വന്നത് അനിയന്‍റെ ഒളിച്ചോട്ടത്തെകുറിച്ചുള്ള ചോദ്യങ്ങളും , കല്ല്യാണ വിശേഷങ്ങളുമായിരുന്നു...

ഇരുട്ടാവുന്നതിന് മുന്നെ വീട്ടിലേക്കെത്തിയ സുരേഷ് വേഗം ചോറുണ്ട് വാതിലടച്ച് കിടന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല. പഴയ ഓടിട്ട വീടായതിനാല്‍ മുറികള്‍ തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന ചുമരുകള്‍ മേല്‍ക്കൂരയോട് മുട്ടാത്തവയായിരുന്നു..

അനിയനും ഭാര്യയും ചോറുണ്ട് വാതിലടക്കുന്ന ശബ്ദം കേട്ടതും സുരേഷിന്‍റെ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങി... ആദ്യരാത്രിയിലേക്ക് കടന്ന വധൂവരന്മാരുടെ അടക്കി പിടിച്ച സംസാരവും, പുഞ്ചിരികളും തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന സുരേഷിനെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു.... ഇടക്കിടെ വരുന്ന കൊലുസ്സിന്‍റെ ശബ്ദം സുരേഷിന്‍റെ കാതിലേക്ക് തുളച്ച് കയറി... സഹിക്ക വയ്യാതെ ഒടുവില്‍ സുരേഷ് ഒരു ഭ്രാന്തനെപോലെ പുതപ്പെടുത്ത് ഇരു കയ്യാലും ചെവി മൂടി തലയിണയില്‍ കടിച്ചു പിടിച്ച് കമിഴ്ന്നുകിടന്നു...

നേരം വെളുത്തു...എണീറ്റ് വാതില്‍ തുറന്ന സുരേഷ് കണ്ടത് കുളിച്ച് കുറി തൊട്ട് ഒരു കപ്പ് ചായയുമായി തന്‍റെ ഭര്‍ത്താവിന്‍റെ മുറിയിലേക്ക് പോവുന്ന അനിയന്‍റെ ഭാര്യയെയാണ്....

ഒരു കപ്പ് ചായ അടുക്കളയില്‍ പോയെടുത്ത് കോലായിലേക്ക് വന്ന സുരേഷ് കണ്ടത് , മധുവിധു രാത്രിയില്‍ മണിയറയില്‍ വിതറിയ മുല്ലപൂക്കള്‍ വടക്കേ മുറ്റത്തെ തെങ്ങിന്‍റെ ചോട്ടില് ചിതറിക്കിടക്കുന്നതാണ്....

ഒന്നും മിണ്ടാതെ വേഗം കുളിച്ച് കുപ്പായം മാറ്റി സുരേഷ് പണിക്കിറങ്ങി... അനിയന്‍റെ കല്ല്യാണം കഴിഞ്ഞതിന് ചിലവ് ചോദിച്ച ചങ്ങാതിമാരോട് സുരേഷ് ഒന്നും പറഞ്ഞില്ല..

പണി കഴിഞ്ഞ് സുരേഷ് ആദ്യം പോയത് ഒരു ഇലക്ട്രോണിക്സ് കടയിലേക്കാണ്.. ഒരു നല്ല സി. ഡി പ്ലെയറും വാങ്ങിയാണ് സുരേഷ് അന്ന് വീട്ടിലേക്ക് പോയത്..

അന്നു രാത്രി ചോറുണ്ട് ഉറക്കെ പാട്ട് വച്ച് സുരേഷ് സമാധാനത്തോടെ കിടന്നുറങ്ങി... ജനിച്ചതില്‍ ഇന്നേ വരെ ഒരു മൂളിപ്പാട്ട് പാടുകയോ , തീയേറ്ററില്‍ പോയി സിനിമ കാണുകയോ ചെയ്യാത്ത സുരേഷിന്‍റെ ഈ മാറ്റം കണ്ട് അമ്മയും പെങ്ങളും അന്തം വിട്ടു...

ദിവസങ്ങളും ആഴ്ച്ചകളും കടന്ന് പോയി. പതിവുപോലെ ഒരു ദിവസം പണി കഴിഞ്ഞ് വീട്ടിലേക്ക് വന്ന സുരേഷ് കണ്ടത് , ഭാര്യയെ എടുത്ത് വട്ടം കറക്കുന്ന തന്‍റെ കുഞ്ഞനിയനെയാണ്.. തന്നെ കണ്ടതും അനിയനവളെ താഴെയിറക്കി. അവള്‍ തെല്ലൊരു നാണത്തോടെ അകത്തേക്കോടി...

ഒന്നും മനസ്സിലാവാതെ നിന്ന സുരേഷിനോട് അടുക്കളയില്‍ നിന്ന് കൈ തുടച്ച് വന്ന അമ്മ സന്തോഷത്തോടെ പറഞ്ഞു '' എടാ നീ ഒരു വലിയച്ഛനാവാന്‍ പോവുന്നെടാ '' എന്ന്..

അത് കേട്ടിട്ടും കണ്ണുമിഴിച്ച് നിന്ന സുരേഷിന്‍റെ അരികിലേക്ക് ചെന്ന് അമ്മ മെല്ലെ പറഞ്ഞു ' എടാ അവള്‍ക്ക് വിശേഷമുണ്ടെന്ന് ''

കരയണോ ചിരിക്കണോ എന്നറിയാതെ സുരേഷ് കുറച്ച് നേരം അങ്ങനെ നിന്നു.. പിന്നെ മുറിയില്‍ പോയി കതകടച്ചു... കുറെ നേരം അവിടെയിരുന്നു...എന്തോ ആലോചിച്ചിട്ടെന്ന പോലെ കതക് തുറന്ന് പുറത്തിറങ്ങി...

അടുക്കളയിലേക്ക് നടന്നു..... അമ്മ അവിടെയുണ്ട്..

''അമ്മേ , എന്നെ കുഞ്ഞ് വല്ല്യച്ചാന്നാണോ വിളിക്കുക '' എന്ന ചോദ്യം കേട്ട് അമ്മ അതേന്ന് തലയാട്ടി. നല്ല രസമായിരിക്കുംല്ലേ അമ്മേ ഇനിയിവിടെ , കുസൃതിയും കളികളുമൊക്കെയായിട്ട് '' എന്ന കൗതുകത്തോടെയുള്ള സുരേഷിന്‍റെ ചോദ്യത്തിന് അമ്മ അതേ എന്ന് സന്തോഷത്തോടെ തലയാട്ടി...

ചെയ്യുന്ന ജോലി അവിടെയിട്ട് , എണീറ്റ് കൈ തുടച്ച് വന്ന അമ്മ സുരേഷിനോടായി പറഞ്ഞു ' നീ ഒരു അച്ഛന്‍റെ സഥാനത്ത് നിന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കണം , അത് നിന്‍റെ കടമയാണ് , ഇനി വിരുന്നു വരും , പ്രസവം വരും , ഇരുപത്തെട്ട് കെട്ട് വരും , ചോറൂണു വരും , എല്ലാം നീ വേണം മുന്നില്‍ നിന്ന് നടത്താന്‍ , അവന്‍റെ കയ്യിലെവിടെന്നാഇതിനൊക്കെ കാശ് , ചെറിയ കുട്ടിയല്ലേ അവന്‍ ''

ഇതു കേട്ട് സുരേഷ് അകത്തേക്ക് പോയി.. കുറച്ച് നേരം ആലോചിച്ചിരുന്നു.. എണീറ്റ് അയലില്‍ തൂക്കിയിട്ട ഷര്‍ട്ടിന്‍റെ കീശയില്‍ കയ്യിട്ടു.. അതില്‍ നിന്ന് കല്ല്യാണ ബ്യോക്കര്‍മാര്‍കൊടുത്ത ഒരു കെട്ട് ജാതകകുറിപ്പെടുത്തു .. അത് തിരിച്ചും മറിച്ഛും നോക്കി... എന്നിട്ട് എല്ലാം കൂടി ചുരുട്ടി കൂട്ടി പുറത്തേക്കെറിഞ്ഞു....

പണ്ടെങ്ങൊ പൂരത്തിന് വാങ്ങി ഫ്രയിം ചെയ്ത് വച്ച ഒരു കുഞ്ഞുവാവയുടെ ചിത്രം അലമാരയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ടായിരുന്നു . അതെടുത്ത് അമ്മയുടെ കയ്യില്‍ കൊടുത്ത് ഇനി ഇത് അനിയന്‍റെ മുറിയില്‍ തൂക്കണം അമ്മേന്ന് പറഞ്ഞു..

ഫോട്ടോ കയ്യില്‍ വാങ്ങി അമ്മ പറഞ്ഞു '' നീ ഇനി പഴയതുപോലെ ഒന്നും അയാല്‍ പോരാ , എന്നും ഇങ്ങനെ രണ്ടു പേര്‍ക്കും കൂടി ഒരു വീട്ടില്‍ കഴിയാന്‍ പറ്റുമോ , നിനക്കും വേണ്ടേ സ്വന്തമായി ഒരു വീട് , ഇളയകുട്ടിക്ക് ഈ വീടും പറമ്പും കൊടുക്കണേന്ന് അച്ഛന്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ പറഞ്ഞതാ ,അവനാണേല്‍ ഇപ്പോ ഒരു കുടുംബവുമായി , ഞാന്‍ അവന്‍റെ കൂടെ അച്ഛന്‍റെ അസ്ഥിതറയില്‍ വിളക്കും വച്ച് ഇവിടെ കഴിഞ്ഞോളാം , എന്‍റെ കാര്യം ഓര്‍ത്ത് നീ പേടിക്കണ്ട ''

എല്ലാം കേട്ട് നിറഞ്ഞ കണ്ണോടെ ഉമ്മറപ്പടിയില്‍ പോയിരുന്ന സുരേഷിനോട് അമ്മ ഒന്നുകൂടി പറഞ്ഞു '' നിന്‍റെ ഓഹരി തരാന്‍ അവന്‍റെ കയ്യില്‍ ഒന്നും കാണില്ല , ചെറിയ കുട്ടിയല്ലേ അവന്‍ ''

'' അതെ അമ്മേ അവന്‍ ചെറിയ കുട്ടിയാണ് , അതുകൊണ്ട് അവന്‍ അച്ഛനാവാന്‍ പോകുന്നു..... .ഞാന്‍ വലിയ കുട്ടിയാണ് , അതുകൊണ്ട് ഞാന്‍ വല്ല്യച്ചനാവാന്‍ പോകുന്നു '' ഇതും പറഞ്ഞ് സുരേഷ് അകത്തേക്ക് കയറി കതകടച്ചു...

കതകടച്ചപാടെ കേട്ടത് ഒരു പൊട്ടികരച്ചിലായിരുന്നു... പിന്നെ കേട്ടത് ആ വീട്ടില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ഉച്ഛത്തില്‍ സി . ഡി പ്ലെയറില്‍ നിന്നുള്ള സംഗീതമായിരുന്നു.....

visit :- www.trueandfun.blogspot.in 
www.facebook.com/TruenFun

Tuesday, 24 May 2016

***ഒരു fb പോസ്റ്റു കണ്ടപ്പോൾ തോന്നിയ ആശയമാണ്***
നമ്മൾ ഒരു ഇടത്തരം നഗരത്തിൽ കാറുമായി മക്കളെയും ഭാര്യയെയും കൂട്ടി ഷോപിങ്ങിനുപോകുന്നു ..
അല്ലെങ്കിൽ എവിടെയെങ്കിലും പോയ്‌ വരുന്ന വഴി ഷോപിങ്ങിനു ഇറങ്ങുന്നു ..
അപ്പൊ ദെ പാർക്ക്‌ ചെയ്യാൻ സ്ഥലമില്ല  !!
ആലോചിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് നമ്മൾ ആ നഗരത്തെ തന്നെ ആശ്രയിക്കുന്നു ഷോപിങ്ങിനു എന്ന് ??..
ആലോചിക്കൂ , 
ഒരു ബസിൽ കേറി ഒരു സ്ഥലത്ത് പോയി എല്ലാം വാങ്ങണം എന്ന ധാരണയിൽ ആണ് ആദ്യം ഈ ഷോപിംഗ് അവതരിച്ചത്.അത് സൗകര്യം ആണുതാനും.
നമ്മുടെ ആ യാത്രയിൽ ഇടയ്ക്കു തന്നെ വഴിയിൽ കൊപ്ര ആട്ടുന്ന മില്ൽ ഉണ്ട് അവിടെ പോയാൽ എണ്ണ കിട്ടും, 
നല്ല ശുദ്ധമായ എണ്ണ ,പക്ഷെ ബസ്‌ നമുക്ക് വേണ്ടി അവിടെ നിർത്തില്ല അത് കൊണ്ട് ബസ്‌ നിർത്തുന്ന സ്ഥലത്ത് കിട്ടുന്ന എണ്ണ നമ്മൾ വാങ്ങുന്നു(അതിൽ നല്ല രസികൻ മായം ഉണ്ടെന്നറിഞ്ഞിട്ടും) 
എന്തായാലും അവിടെ വരെ പോയതല്ലേ മീൻ കിട്ടുംങ്കിൽ അതോടെ വാങ്ങാം..
ഒപ്പം കുറച്ചു പച്ചക്കറികളും.
പക്ഷെ നമ്മൾ എന്ത് കൊണ്ടാണ് ഇതൊക്കെ ഒരു മിച്ചു കിട്ടുന്നിടത് തന്നെ പോകുന്നു??
എന്ത് കൊണ്ട് അതൊക്കെ കൃഷി ചെയ്യുന്ന സ്ഥലം അറിഞ്ഞിട്ടും അവിടെ പോയ്‌ നേരിട്ട് വാങ്ങുന്നില്ല ???
കാരണം നമ്മൾ യാത്ര ചെയ്യുന്ന പൊതുയാത്രാ സംവിധാനം അവിടൊക്കെ ഒരേ യാത്രയിൽ എത്തിക്കുന്നില്ല അല്ലെങ്കിൽ നമ്മുടെ സൌകര്യത്തിനു നിർത്തി തരുന്നില്ല ,ഇത് മാത്രമാണ് നമ്മൾ ഷോപിംഗ് എന്ന ഓമനപ്പേരിൽ വിൽപ്പനക്കാരൻ പറയുന്ന വിലക്ക് നമുക്ക് വിശ്വാസയോഗ്യമല്ലാത്ത ഗുണനിലവാരത്തിൽ ആണെന്ന് അറിഞ്ഞിട്ടും വാങ്ങിപോരുന്നത്.
മീൻ മാത്രമല്ല , വിലപ്പനക്കാരന് ആളെ അവിടെ കിട്ടിയില്ലെങ്കിൽ അവരതു നമ്മുടെ ഗേറ്റ് വരെ കൊണ്ട് തരും സാധനം എന്തായാലും!
നമ്മുടെ സൌകര്യത്തിനു നമ്മൾ വാങ്ങി വെച്ചിട്ടുണ്ട് കാർ അല്ലെങ്കിൽ ബൈക്ക്, എന്ത് കൊണ്ട് നമ്മൾ അതുപയോഗിച്ചു ഇതൊക്കെ ചെയ്യുന്നില്ല???
അങ്ങനെ നമ്മൾ നഗരത്തെ ഉപേക്ഷിച്ച് നമുക്ക് വേണ്ടതെല്ലാം അത് ലഭിക്കുന്ന ഗ്രാമത്തിലേക്ക്(ചിലപ്പോ നമ്മുടെ വീടിനടുത് തന്നെ) പോയ്‌ വാങ്ങിയാൽ എന്താ സംഭവിക്കുക.?
*നമ്മുടെ നാടും ഒരു തിരക്കില്ലാത്ത നഗരം ആയി മാറും
*തൊട്ടടുത്തുള്ള തിരക്കുള്ള നഗരത്തിലെ തിരക്ക് ഗ്രാമങ്ങളിലേക്ക് വീതിക്കപ്പെടും
*നമ്മുടെ നാട് മറ്റു പലരും കാണും
*നമ്മുടെ സ്വന്തം പ്രൊഡക്റ്റുകൾ വാങ്ങാൻ മറ്റു സ്ഥലങ്ങളിലുള്ളവർ വരും
*നമ്മൾ പലതും വാങ്ങാൻ മറ്റു ഗ്രാമങ്ങളിലേക്ക് പോകും അത് വഴി പുതിയ പുതിയ ബന്ധങ്ങൾ ഉണ്ടാകും 
*നമ്മുടെ പാടങ്ങളും എണ്ണ ആട്ടുന്ന കൊപ്ര മില്ലുകളും വീണ്ടും സജീവമാകും 
*നഗരങ്ങളിൽ പുലര്ച്ചെ പോയ്‌ ജോലി അന്വേഷിച്ചു നിരാശരാവുന്ന പലര്ക്കും വീടിനടുത് തന്നെ ജോലി ചെയ്യാനുള്ള അവസരങ്ങൾ സൃഷ്ട്ടിക്കപ്പെടും.
*ടൌണിലെ മീൻ മാർകറ്റിൽ ആളെണ്ണം പകുതി ആയാൽ കച്ചവടക്കാരൻ ഉച്ചക്ക് കച്ചവടം നിർത്തി മീനുമായി ഗ്രാമക്കവലകളിൽ എത്തും.. 
*വിറ്റു തീർക്കൽ എന്ന ആവശ്യം കാരണം മീനിനു വില കുറയും
*അന്യ സംസ്ഥാനങ്ങളിൽ നിന്ന് കച്ചവടാർത്ഥം നമ്മുടെ നാട്ടിലേക്ക് ഒഴുകുന്ന മായം ചേർത്ത ഉലപ്പന്നങ്ങൾക്ക് പകരം നമ്മുടെ മുന്നില് വെച് ഉണ്ടാക്കുന്ന സംശുദ്ധ ഉൽപ്പനങ്ങൾ നമുക്ക് വില പേശി വാങ്ങാനുള്ള അവസരം കിട്ടും
*ഗൾഫിൽ നിന്ന് വല്ലപോഴും വരാറുള്ള അബ്ബൂബക്കർക്ക മരച്ചീനി വാങ്ങാൻ പോകുന്ന കവലയിൽ,പണ്ട് കൂടെ പഠിച്ച രാമേട്ടന് പലചരക്കു കടയുണ്ട്, തൊട്ടടുത്ത് തന്നെ മലഞ്ചരക്കുകൾ(കുരുമുളക്,ഏലം,ജാതിക്ക etc..) വാങ്ങി വിറ്റു കച്ചവടം നടത്തുന്ന മത്തായിച്ചൻ ഇരിപ്പുണ്ട് ഒരു സ്നേഹാന്വേഷണം ആവാം
* നഗരത്തിലുല്ലവ്ർക്ക് നമ്മളെയും നമുക്ക് അവരെയും അറിയില്ല അത് കൊണ്ട് തന്നെ അവിടെ കിട്ടാത്ത പല സൗജന്യ വിലകളും നമുക്ക് ഗ്രാമത്തിൽ കിട്ടും.
**അങ്ങനെ മനസ്സിന് കുളിരേകുന്ന ഒരുപാടൊരുപാട് സുഖം നമുക്ക് നമ്മുടെ നാട്ടിൻപുറങ്ങളിൽ കിട്ടുമെന്നിരിക്കെ, എന്തിനു നമ്മൾ സ്വന്തം വണ്ടിയിൽ എണ്ണയും അടിച്ചു പാർക്കിങ്ങിനു സ്ഥലമില്ലാത്ത ടൌണിൽ കിടന്നു ഞെരുങ്ങുന്നു
## ഏത് ഉല്പ്പന്നവും ഗ്രാമങ്ങളിൽ ഉത്പാദിപ്പിച് നഗരങ്ങളിൽ എത്തിക്കുന്നു, അതിപ്പോ അരിയായാലും സ്വര്ണം ആയാലും. ഉള്പാടിപ്പിക്കുനിടത് മായം ചേര്ക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ അതിൽ മായം ചേരുന്നത് നഗരങ്ങളിൽ തന്നെയാവണം.
നിങ്ങൾ അവിടേക്ക് പോയ്‌ അത് വാങ്ങും എന്ന് കച്ചവടക്കാരന് അറിയാം, അത് കൊണ്ട് ആ പ്രവണത തുടരും.
നമുക്ക് വേണ്ടതൊക്കെ നമ്മുടെ നാട്ടിൻപുറങ്ങളിൽ തന്നെ ഉണ്ട്.
(വെളിച്ചെണ്ണ, അരി, പലചരക്കുകൾ, പാത്രങ്ങൾ,തുടങ്ങി സകല വസ്തുക്കളും ഇതിൽ പെടും, നഗര തിരക്കൊഴികെ എന്തും)
സൗകര്യം ഉള്ളവർ ഈ സൌകര്യങ്ങൾ ഉപയോഗിക്കട്ടെ 
മായമില്ലാത്ത ,കലർപ്പില്ലാത്ത ഭക്ഷണം നമുക്ക് നീട്ടിതരുന്നത് ആയുസ്സാണ്,
നമ്മൾ ഈ കഷ്ട്ടപ്പെടുന്നതൊക്കെ രോഗങ്ങള വരാതിരിക്കാൻ ആണ്,
ഒരു ദിവസത്തെ മായമില്ലാത്ത ഭക്ഷണം നീട്ടിതരുന്നത് ആയുസ്സിൽ ഒരു ദിവസം കൂടെയാണ്.
പ്രാദേശികമായ നിങ്ങളുടെ ഷോപിംഗ് കാരണം പുലരുന്നത് ഒരു വീട്ടിലെ മുഴുവൻ വയറുകൾ ആവാം...
അവരുടെ സന്തോഷം നിങ്ങള്ക്ക് പ്രാർഥനയുടെ കൂട്ടും നല്കിയേക്കാം.
മേൽപറഞ്ഞതൊക്കെ ശെരിയാണെന്ന് തോന്നുന്നവർക്ക്ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കാം.

visit :-  www.trueandfun.blogspot.in
  www.facebook.com/TruenFun

തിത്തിക്കുട്ടിമാമിയുടെ മകന്‍ സേബന്റെ വീട്ടില്‍ പോവണ്ടേ..?
ഈ വരുന്ന മുപ്പതാം തിയ്യതിയാ അവന്റെ വീടിന്റെ പാലുകാച്ചല്‍..
നമ്മുക്ക് പോകണം.. കനത്തില്‍ വല്ലതും കൊടുക്കണം.

കനത്തില്‍ കൊടുക്കണമെന്ന്‍ ചേച്ചി പറഞ്ഞതും അളിയന്റെ തൊണ്ടയില്‍ നിന്നും ഉമിനീര് പൊട്ടിത്തെറിച്ച് മസ്തിഷ്കത്തില്‍ ചിന്നിച്ചിതറി. അളിയന്‍ കനത്തില്‍ രണ്ട് ചുമ പ്രസന്റ് ചെയ്തു കൊണ്ട് പറഞ്ഞു.

എട്യേ.. ഈ സേബനെന്ന മച്ചു നമ്മുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും വല്ലതും കൊടുത്തിട്ടുണ്ടോ..?
അവന്‍ കയ്യും വീശിപ്പോയി വയറും വീര്‍പ്പിച്ച് മടങ്ങിയ ചരിത്രമല്ലേയുള്ളൂ..

അളിയന്റെ പ്രഭാഷണത്തെ തടയിട്ട് കൊണ്ട് ചേച്ചി പറഞ്ഞു.

മനുഷ്യോ.. കാല്‍ക്കാശിനു ഗതിയില്ലാത്തവനാ നമ്മുടെ സേബന്‍. മാത്രമല്ല മൂന്നാലു പീക്കിരി മക്കളും. അവനെക്കൊണ്ട് വല്ലതും വാങ്ങാന്‍ ഗതിയുണ്ടോ..? നാട്ടുകാര്‍ എല്ലാവരും കൂടി കെട്ടിക്കൊടുത്ത വീടാണത്. നമ്മള്‍ കനം കുറഞ്ഞ് വല്ലതും കൊടുത്താല്‍ അതിന്റെ നാണക്കേട് നമ്മുക്കാ..
പറഞ്ഞില്ലാന്ന്‍ വേണ്ട.

അളിയന്‍ കൂടുതല്‍ ആലോചിയ്ക്കാതെത്തന്നെ മറുപടി പറഞ്ഞു.

എട്യേ.. അന്നേ ദിവസം അവന്റെ വീട്ടു പടിയ്ക്കല്‍ പോയി കനത്തില്‍ നാലഞ്ചു ഡയലോഗ് അങ്ങ് പറഞ്ഞാലോ.. ? അത് കനം കുറഞ്ഞെന്ന്‍ ആരും പറയില്ല. എന്താ പോരേ..?

ചേച്ചി വാ കോട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

പോരും പോരും.. ആ കര്‍മ്മം കഴിഞ്ഞ് ഇങ്ങോട്ട് വരുമ്പോള്‍ പുഴയില്‍ പോയി നല്ലോണം മുങ്ങിക്കുളിച്ച് വന്നാല്‍ മതി. തിത്തിക്കുട്ടിമാമിയുടെ നാക്ക് അത്രയ്ക്ക് ശ്രേഷ്ഠമാണ്. ചേട്ടന്റെ ഡയലോഗിന് മറുപടിയായി ആ നാക്കില്‍ നിന്നും പത്തരമാറ്റ് തങ്കത്തില്‍ പൂശിയ ഡയലോഗായിരിയ്ക്കും കിട്ടുക.
ആ നാക്കിനെ പേടിച്ചാ ഞാന്‍ കനത്തില്‍ വല്ലതും കൊടുക്കണമെന്ന്‍ പറഞ്ഞത്.

അളിയന്‍ ഫ്രീസായി നിന്ന്‍ ഭൂതകാലത്തിലെ ഒരു തിരുവോണം നാളിലേയ്ക്ക് ഊളിയിട്ടു. തിരുവോണത്തിന്റെ അന്ന്‍ അളിയനെ ഒരു മുറിയില്‍ പൂട്ടിയിട്ട് വയറ് നിറച്ച് പായസം കൊടുത്ത് തെറിയില്‍ മുക്കിപ്പൊരിച്ച തിത്തിക്കുട്ടി മാമിയെ സ്മരിച്ച് അണ്‍ ഫ്രീസായിക്കൊണ്ട് അളിയന്‍ പറഞ്ഞു.

എടീ.. എന്നാല്‍ നിന്റെ തീരുമാനം പോലെത്തന്നെ ആവട്ടെ.
കനത്തിലായി നമ്മള്‍ എന്തുകൊടുക്കും. അത് പറ..

ചേച്ചി അല്‍പ നേരത്തെ ചിന്ത വെടിഞ്ഞു കൊണ്ട് പറഞ്ഞു.

ചേട്ടാ.. നമ്മുക്ക് ഒരു ഡൈനിങ് ടേബിളും നാലു കസേരയും വാങ്ങിക്കൊടുത്താലോ ..?

അളിയന്‍ ശക്തിയോടെ തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

എടീ.. അടുക്കളയില്‍ അവനും അവന്റെ കുട്ട്യോളും ഒരുമിച്ചിരുന്ന്‍ മണ്‍കലത്തില്‍ ചിരട്ടത്തവി കൊണ്ട് കഞ്ഞി മോന്തിക്കുടിയ്ക്കുന്ന അവനെന്തിനാടീ ഡൈനിങ്ങ് ടേബിള്..?
തറയിലിരുന്ന്‍ കഞ്ഞി ചാമ്പാന്‍ നല്ല കനത്തിലൊരു പുല്‍പ്പായ വാങ്ങിക്കൊടുത്താല്‍ പോരേ..

അളിയനോട് മറുപടി പറയാന്‍ നില്‍ക്കാതെ ചേച്ചി അടുത്ത പ്രസന്റേഷനിലേയ്ക്ക് അളിയന്റെ ശ്രദ്ധയെ ക്ഷണിച്ചു.

ചേട്ടാ നമ്മുക്ക് ഒരു അലമാരി വാങ്ങിക്കൊടുത്താലോ..?

അളിയന്‍ ചിരിച്ച് തല കുത്തി മറിഞ്ഞു കൊണ്ട് പറഞ്ഞു.

എടീ... ബോധമില്ലാത്തവളേ.. സേബന് എന്തിനാടീ അലമാര..?
അതില്‍ എന്തു വെയ്ക്കാനാ..? വീടിന്റെ ആധാരം അവന് അലമാരിയില്‍ വെയ്ക്കാന്‍ പറ്റില്ല. അത് സഹകരണ ബാങ്ക് കാര് സൂക്ഷിച്ചോളാവേ എന്നു പറഞ്ഞ് അവരുടെ ലോക്കറില്‍ വെച്ച് പൂട്ടിയേയ്ക്കുവാ.. പിന്നെ അലമാരിയില്‍ വെയ്ക്കാന്‍ ഡ്രസ്സ് വേണം.. അത് അവന്റെ കുടുംബത്ത് ഇല്ലല്ലോ.. അവന്റെ കെട്ട്യോള്‍ടേം കുട്ടികളുടേം പ്ലാസ്റ്റിക്കില്‍ തീര്‍ത്ത മാലയും വളയും വെയ്ക്കാന്‍ അലമാരി വേണോ..? ചുമരില്‍ ഒരു ആണിയടിച്ച് തൂക്കിയിട്ടാല്‍ പോരേ.. ഇനി അവന്റെ വീട്ടില്‍ എന്തെങ്കിലും വില പിടിപ്പുള്ള രേഖകള്‍ ഉണ്ടെങ്കില്‍ തന്നെ അത് ഒരു പ്ലാസ്റ്റിക്ക് കവറില്‍ ചുരുട്ടിക്കൂട്ടി പുല്‍പ്പായക്കെട്ടിനുള്ളിലേയ്ക്ക് കുത്തിത്തിരുകി വെയ്ക്കലാണ് അവരുടെ പാരമ്പര്യം. ഈ അവസ്ഥയില്‍ അവര്‍ക്കെന്തിനാ സ്ഥലം മുടക്കി ഇരിയ്ക്കുന്ന ഒരു അലമാരി..?

ചേച്ചി അടുത്ത ഓബ്ജക്റ്റിലേയ്ക്ക് നീങ്ങി.

ചേട്ടാ.. ഒരു കട്ടിലും അതിലേയ്ക്ക് ഒരു കിടക്കയും..
ഇനി അതില്‍ മാറ്റമില്ല. അതങ്ങ് ഉറപ്പിയ്ക്കാം..

അളിയന്‍ നൈസായി ഒന്നു ചിന്തിച്ച ശേഷം പറഞ്ഞു.

അതു ശരിയാവില്ല. ഈ സേബന്റെ ശരീര ശാസ്ത്രം വെച്ചു നോക്കിയാല്‍ അവന് കട്ടിലും കിടക്കയും ചേരില്ല. അത് അപകടമാണ്.

അതു കേട്ടതും ചേച്ചി വാ പൊളിച്ചു കൊണ്ടൊരു ചോദ്യം.

അതെന്താ ചേട്ടാ.. സേബന് നടുവേദനയുണ്ടോ..?

അളിയന്‍ പല്ലും നാവും കൂടി ഒരുമിച്ചു കടിച്ചു കൊണ്ട് കലിപ്പോടെ പറഞ്ഞു.

എടീ. പോത്തേ.. 
സേബനും അവന്റെ കെട്ട്യോളും കുട്ട്യോളും ഇക്കണ്ട കാലം കഴിഞ്ഞത് ഒരു ആട്ടിന്‍ കൂട് പോലുള്ള കൂരയിലാ.. ദാമ്പത്യ ശാസ്ത്രത്തില്‍ ബയോളജിയ്ക്കാണ് പ്രാധാന്യം എന്നു മനസ്സിലാക്കി വെച്ച അവനിന്ന്‍ മക്കള്‍ നാലരയാ.. അങ്ങിനെയുള്ള സേബന് കട്ടിലും കിടക്കയും വാങ്ങിക്കൊടുത്ത് അവന്റെ ബയോളജി പ്രോല്‍ത്സാഹിപ്പിയ്ക്കണോ..? മാത്രമല്ല അത് വാങ്ങി അങ്ങോട്ടു ചെന്നാല്‍ ഉണക്ക കൊഞ്ച് പോലെ ഉണങ്ങിച്ചുരുണ്ട് ഇരിയ്ക്കുന്ന തിത്തിക്കുട്ടി മാമി അതില്‍ കയറി കിടക്കും. ആ കിടപ്പും ജുവല്‍ ബോക്സിലിരിയ്ക്കുന്ന ഉണക്കമീനും ഒരു പോലാ.. അതു വേണോ..?

ചേച്ചി തര്‍ക്കിക്കാന്‍ നിന്നില്ല.
അടുത്ത സാധനം അവസാന തീരുമാനമായി ചേച്ചി പ്രഖ്യാപിച്ചു.

കോലായില്‍ ഇടാന്‍ സോഫയോ അല്ലെങ്കില്‍ നാലഞ്ചു കസേരയോ.. ‍ഇത് ഉറപ്പിച്ചു.

അളിയന്‍ മറുപടിയ്ക്ക് വാ തുറക്കും മുന്നെ ചേച്ചി ഇരു കാതുകളും പൊത്തിപ്പിടിച്ചു.
ചേച്ചിയുടെ കൈകള്‍ അളിയന്‍ ബലമായി പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.

എടീ.. അവര്‍ക്ക് അതുകൊണ്ട് എന്തു ഉപയോഗമാണ് ഉള്ളത്. അവനോ കുട്ടികളോ നമ്മുടെ വീട്ടില്‍ വന്നാല്‍ കസേരയിലോ സെറ്റിയിലോ ഇരിയ്ക്കാറുണ്ടോ ..? അവര്‍ തറയിലേ ഇരിയ്ക്കൂ.. അതാണ് അവരുടെ ശീലം. ആ ശീലം നമ്മളായി തെറ്റിയ്ക്കണോ..? ഇതു കേട്ടതും നീ പറയും അവര്‍ക്ക് ഇരിയ്ക്കാനല്ല വീട്ടിലേയ്ക്ക് വരുന്നവര്‍ക്ക് ഇരിയ്ക്കാനാണെന്ന്‍. അങ്ങിനെ ഉദ്ദേശിച്ചാണ് നമ്മളത് കൊടുക്കുന്നതെങ്കില്‍ അത് സേബനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാവും. കാരണം ഇരിയ്ക്കാന്‍ വല്ലതും ഉണ്ടെങ്കില്‍ ആരെങ്കിലും വന്നാല്‍ അല്‍പ നേരം ഇരിയ്ക്കും. അപ്പോള്‍ അവര്‍ക്ക് ചായയോ വെള്ളമോ കൊടുക്കേണ്ടി വരില്ലേ.. അത് അവര്‍ക്ക് ഭീമമായ ചിലവല്ലേ.. പത്തു നയാ പൈസ കയ്യിലില്ലാത്ത സേബനെ നമ്മള്‍ അറിഞ്ഞു കൊണ്ട് ദ്രോഹിയ്ക്കണോ.. ?

ചേച്ചിയ്ക്ക് ശരിയ്ക്കും കലിപ്പായി.
ആ അമര്‍ഷം പുറത്തു ചാടിച്ചു കൊണ്ട് ചേച്ചി ചോദിച്ചു.

മനുഷ്യോ... കനത്തില്‍ വല്ലതും കൊടുക്കാമെന്ന്‍ നിങ്ങള്‍ നേരത്തെ പറഞ്ഞില്ലേ..
നമ്മുടെ പ്ലാവിലെ മുഴുത്ത നാലു ചക്ക കൊടുക്കാനാണോ ഉദ്ദേശം..?

അളിയന്‍ ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു കൊണ്ട് പറഞ്ഞു.

എടീ.. അവര്‍ക്ക് വെള്ളത്തിന് ബുദ്ധിമുട്ടല്ലേ.. വല്ല വീട്ടില്‍ നിന്നും വെള്ളം തലയില്‍ ചുമന്ന്‍ കൊണ്ടുവന്നാണ് ഉപയോഗിയ്ക്കുന്നത്. അത് കൊണ്ട് വെള്ളം കൊണ്ടു വരാന്‍ രണ്ട് കുടവും അത് നിറച്ചു വെയ്ക്കാന്‍ ഫൈബറിന്റെ ഒരു ഡ്രമ്മും ആയാലെന്താ.. ?

ചേച്ചി അതിനുള്ള റിപ്ലേയ്ക്ക് വാ തുറന്നതും ഗേറ്റ് തള്ളിത്തുറന്ന്‍ സേബന്‍ മുറ്റത്തേയ്ക്ക് കടന്നു വന്നു. 
പാലുകാച്ചല്‍ ക്ഷണിയ്ക്കുവാനുള്ള വരവാണെന്ന്‍ അറിഞ്ഞു കൊണ്ട് തന്നെ അളിയനും ചേച്ചിയും സേബനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. സിറ്റൗട്ടിലെ തറയിലേയ്ക്ക് സേബന്‍ കയറി ഇരുന്നതും ചേച്ചി പറഞ്ഞു.

എടാ സേബാ.. നിന്റെ വീട്ടിലേയ്ക്ക് പ്രസന്റേഷന്‍ വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യുവായിരുന്നു ഞങ്ങള്‍.. അപ്പോഴാ നിന്റെ വരവ്.

അതു കേട്ടതും സേബന്‍ പറഞ്ഞു.

വേണ്ട ഏട്ടത്തീ.. ഒന്നും വാങ്ങണ്ട.
ഇവിടുന്ന്‍ ഒരു സാധനോം എനിയ്ക്ക് വേണ്ട.

പ്രസന്റേഷന്‍ ഒന്നും വേണ്ടാ എന്നു പറഞ്ഞതും അളിയന്‍ സന്തോഷവാനായി. തറയിലിരിയ്ക്കുന്ന സേബനെ അളിയന്‍ നിര്‍ബന്ധിച്ച് കസേരയില്‍ ഇരുത്തി. ചേച്ചിയെ ടാങ്ക് കലക്കുവാനായി അളിയന്‍ അടുക്കളയിലേയ്ക്ക് ഓടിച്ചു. ഒപ്പം ഹാളിലേയ്ക്ക് കടന്ന അളിയന്‍ ടേബിള്‍ ഫാനുമായി സിറ്റൗട്ടിലേയ്ക്ക് വന്ന്‍ സേബനു നേരെ ഫാന്‍ വെച്ച് ഓണാക്കി. ചേച്ചി കലക്കിയെടുത്ത ടാങ്കുമായി സിറ്റൗട്ടിലെത്തിയതും സേബന്‍ പറഞ്ഞു.

എനിയ്ക്ക് ഈ വെള്ളമൊന്നും പിടിയ്ക്കില്ല ഏടത്തീ..
അല്‍പം കഞ്ഞി വെള്ളം തന്നാല്‍ മതീ..

ചേച്ചിയുടെ കയ്യില്‍ നിന്നും ഗ്ലാസ് വാങ്ങി അളിയന്‍ വായിലേയ്ക്ക് കമഴ്ത്തി കഞ്ഞി വെള്ളം കൊണ്ടുവരാനായി ആജ്ഞാപിച്ചു. ചേച്ചി അനുസരണയോടെ കഞ്ഞി വെള്ളവുമായി സിറ്റൗട്ടിലെത്തി. സേബന്‍ അതു വാങ്ങി മോന്തിക്കൊണ്ട് പറഞ്ഞു.

ഏട്ടത്തീ.. ഒരു കാര്യം അറിയിയ്ക്കാന്‍ വേണ്ടീട്ട് എന്നെ അമ്മ പറഞ്ഞു വിട്ടതാ... ഈ വരുന്ന മുപ്പതാം തിയ്യതി ഞങ്ങള്‍ വീട്ടിലേയ്ക്ക് കയറി താമസിയ്ക്കും. അന്നേ ദിവസം കുടുംബക്കാരെ മാത്രം വിളിച്ചിട്ടുള്ള ഒരു ചടങ്ങാണ്. ആ ചടങ്ങില്‍ ഇവിടുന്ന്‍ ഏട്ടനും ഏട്ടത്തീം കൂടി അങ്ങോട്ടു വന്നാല്‍ പ്രശ്നമാവും. കാരണം ഏട്ടനും ന്റെ അമ്മയും തമ്മില്‍ ചേരില്ല. തെറി വിളിയും ബഹളവുമായി ചടങ്ങ് അലങ്കോലമാവും. അതുകൊണ്ട് കാലു പിടിച്ച് അപേക്ഷിയ്ക്കാനായി ഞാന്‍ വന്നതാ.. ദയവ് ചെയ്ത് അന്നേ ദിവസം നിങ്ങള്‍ അങ്ങോട്ട് വരരുത്. വിളിയ്ക്കാന്‍ മറന്നതാവും എന്നു കരുതി നിങ്ങള് വലിഞ്ഞു കയറി വരുമെന്ന്‍ അമ്മ പറഞ്ഞതു കൊണ്ട് മാത്രം ഞാന്‍ വന്നതാ.. എന്നോട് ഒരു വിരോധവും തോന്നരുത്.

കൂപ്പു കൈകളോടെ അത്രേം പറഞ്ഞവസാനിപ്പിച്ച സേബന്‍ ഇരു കാതുകളും പൊത്തി ഗേറ്റിലേയ്ക്കോടി. സേബനും അവന്റെ അമ്മ തിത്തിക്കുട്ടി മാമിയ്ക്കും ചേര്‍ത്ത് അളിയന്‍ അസ്സല്‍ തെറി വിളി നടത്തി. അല്‍പ നേരത്തെ അട്ടഹാസം കഴിഞ്ഞ് അളിയന്‍ വാ അടച്ചു. സിറ്റൗട്ടിലിരിയ്ക്കുന്ന ടേബിള്‍ ഫാന്‍ തൂക്കിയെടുത്ത് ചേച്ചി ഹാളിലേയ്ക്ക് കയറി. ചേച്ചിയെ ഫോളോ ചെയ്ത് അകത്തേയ്ക്ക് കയറിയ അളിയന്‍ പറഞ്ഞു.

എടീ.. മുപ്പതാം തിയ്യതി എന്നൊരു ദിവസം ഞാന്‍ ജിവനോടെ ഇരിപ്പുണ്ടേല്‍ സേബന്റെ വീട്ടില്‍ വെറും കയ്യോടെ പോയിരിയ്ക്കും.. സദ്യ ഉണ്ടേച്ച് വന്നിരിയ്ക്കും..!

അതു കേട്ടതും ചേച്ചി പറഞ്ഞു.

ചേട്ടാ.. മുപ്പതാം തിയ്യതി എന്നൊരു ദിവസം ഞാന്‍ ജീവിച്ചിരുപ്പുണ്ടേല്‍ എണ്ണയും കുഴമ്പും തൈലവും ചൂടു വെള്ളവും തയ്യാറാക്കി വെച്ച് ചേട്ടനെ ഞാന്‍ ഇവിടെ കാത്തിരിയ്ക്കും..!

അതെന്താടീ എന്ന ഭാവത്തില്‍ അളിയന്‍ ചേച്ചിയെ നോക്കിയതും ചേച്ചി പറഞ്ഞു.

മനുഷ്യാ.. സേബന് അളിയന്മാര്‍ നാലാ..
അതും തടിമാടന്മാരായ അളിയന്മാര്‍..!

വായനക്കാരേ.. 
മറ്റുള്ളവര്‍ക്ക് ശല്യമാവാതെ ജീവിയ്ക്കുക എന്നത് ഓരോ മനുഷ്യന്റേയും കടമയാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ..!

visit :-  www.trueandfun.blogspot.in
www.facebook.com/TruenFun

Monday, 2 May 2016

ബാബു വക്കീലിന്റെ വീട്ടിൽ തന്നെയാണ് ഓഫീസ്.
കേസു തീരെ കുറവ്. ഒടുവിൽ ജ്യോതിഷിയെ കണ്ട് പരിഹാരം തേടി. വീട്ടിന്റെ പേരു മാറ്റി
" ശ്രേയസ് "
എന്നാക്കിയാൽ പ്രശ്നം തീരുമെന്ന് ജ്യോതിഷി നിർദ്ദേശിച്ചു.
ബോർഡു മാറ്റി പുതിയതു വെച്ചതും കക്ഷികൾ വരാൻ തുടങ്ങി.
ജ്യോതിഷം അച്ചട്ടായി.

വീടിന്റെ പഴയ പേര് ഇങ്ങനെയായിരുന്നു.
"ബാബുവില്ല" !!
visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

Friday, 29 April 2016

മലയാളി ആയ മീൻകാരനോട് തമിഴൻ : മീൻ ഇറുക്കുമാ ...:
മലയാളി : മീൻ ഇറുക്കില്ല ഞണ്ട് ഇറുക്കും ........
തമിഴൻ : അപ്പിടീനാ 2 ഞണ്ട് പോടുങ്കേ........
മലയാളി : ഇവിടെ പോടുള്ള ഞണ്ടൊന്നും ഇല്ല ..... അണ്ണാച്ചിക്ക് നല്ല ഒന്നാന്തരം ഞണ്ടല്ലേ വേണ്ടത് ?????
തമിഴൻ : ആമ ........
മലയാളി : ശ്ശെടാ അണ്ണാച്ചിക്കിപ്പോ ഞണ്ടാണോ ആമയാണോ വേണ്ടത് ????
തമിഴൻ : നാൻ മൊതലയേ സൊന്നിയേ........
മലയാളി : പ്ഭ! പരട്ട പാണ്ടി .... താൻ ആദ്യം പറഞ്ഞു ഞണ്ട് വേണമെന്ന് .... പിന്നെ പറഞ്ഞു ആമ വേണമെന്ന് ....... ദാ ഇപ്പോ പറയുന്നു മൊതലയേ വേണമെന്ന് .......
താൻ എന്താ ആളേ കളിപ്പിക്കാണോ ....?????
visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

Wednesday, 27 April 2016

ദയവായി ശ്രദ്ധിക്കൂ...🗣

ഇത് മാങ്ങ, ചക്ക, പുളി തുടങ്ങിയ നാടൻ പഴങ്ങളുടെ കാലമാണ്. ദയവായി അവയുടെ വിത്തുകൾ കളയാതെ കഴുകി ഉണക്കി ഒരു കവറിൽ സൂക്ഷിക്കുക. എപ്പോഴെങ്കിലും നിങ്ങൾ പുറത്തു പോവുമ്പോൾ റോഡരികിലോ മറ്റോ ഒഴിഞ്ഞ സ്ഥലം കാണുമ്പോൾ വിത്തുകൾ അവിടെ വിതറുക. മഴ പെയ്യുമ്പോൾ അവ തനിയെ മുളച്ചു കൊള്ളും. ഇതിലൂടെ നമുക്ക് പ്രാണവായു പ്രദാനം ചെയ്യുന്ന ഒരു മരമെങ്കിലും ഭൂമിക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞാൽ പോലും അതൊരു മഹത്തായ കാര്യമാണ്. ഇതൊരു പുതിയ ആശയമല്ല. വർഷങ്ങളായി മഹാരാഷ്ടയിലെ രത്നഗിരി പോലുള്ള ജില്ലകളിൽ ഇത് ബഹുജന പങ്കാളിത്തത്തോടെ വിജയകരമായി ചെയ്തു വരുന്നുണ്ട്. ഭാവിതലമുറയ്ക്കു വേണ്ടി പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണ്. മാത്രമല്ല, ഇതിലൂടെ അന്യം നിന്നുകൊണ്ടിരിക്കുന്ന നമ്മുടെ വിവിധ ഇനം നാട്ടുമാവുകളെ സംരക്ഷിക്കാനും നമുക്കാവും.

ദയവു ചെയ്ത് ഈ ആശയം എല്ലാവരിലേക്കും എത്തിക്കുക.

☀ആഗോള താപനത്തിന് മരമാണ് പ്രതിവിധി🌿

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

തീ വില കൊടുത്താണ് നാല് വലിയ ചെമ്മീൻ വാങ്ങിയത് 
വീട്ടില് ഞങ്ങൾ നാല് പേര് 
ഞാൻ ,
ഭാര്യ 
മോന് 
മോള് ,,
മസാല ചേര്ത്ത് വറക്കണോ ചേര്ക്കാതെ വറക്കണോ ?
ഭാര്യ ചോദിച്ചു ,
എല്ലാം പാകത്തിന് ചേര്ത്ത് ഉണ്ടാക്കാൻ പറഞ്ഞ് ഞാനിറങ്ങി ,,
രാത്രി 
ചോറിന്റെ കൂടെ കൊണ്ടന്ന് വെച്ച മസാലയിൽ ഊളിയിട്ട് നോക്കി ,
നോ ചെമ്മീൻ ,,,
ചെമ്മീനെവിടെ ഡീ ,,,
ഞാൻ അലറലോടലറി ,
ഒച്ച വെക്കണ്ടാ നിങ്ങള് ആകെ നാല് ചെമ്മീനല്ലേ കൊണ്ടന്നത് ,,?
അതിന് ,,?
ഒന്ന് ഉപ്പുണ്ടോ എന്ന് നോക്കി 
,,,?
ഒന്ന് വെന്തോ എന്ന് നോക്കി 
,,?
ഒന്ന് മോനും കൊടുത്തു 
ഒന്ന് മോൾക്കും കൊടുത്തു 
നമ്മൾക്ക് രണ്ടാള്ക്കും വേണ്ടാ ,,,

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

"സ്നേഹം"

തന്റെ ആദ്യ രാത്രിയിൽ മണവാളന്റെ പേഴ്സ് അവൾ വെറുതെ ഒന്ന് തുറന്ന്
നോക്കി.
അതിൽ തന്നെക്കാൾ സുന്ദര്യയായ
ഒരുവളുടെ ഫോട്ടോ. ! അവൾ ഒന്ന് ഞെട്ടിയെങ്കിലും, അത് കണ്ടതായി നടിച്ചില്ല. 

പിറ്റേ ദിവസം ചിലരുടെ പരദൂഷണങ്ങളിൽ നിന്നും അവൾക്ക്
മനസ്സിലായി ഭർത്താവിന്റെ ശക്തമായ മുൻകാല പ്രണയത്തെ കുറിച്ച്.

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി, പാവപെട്ടവളെ ഒഴിവാക്കി, ചുറ്റുപാടുള്ള
ഒരു വീട്ടിൽ നിന്നും കെട്ടിയതാ തന്നെയെന്ന്.

അവൾക്ക് വിഷമം തോന്നിയെങ്കിലും അവൾ അതൊന്നും കാര്യമാക്കിയില്ല.

അവൾ നല്ല മനസ്സോടെ അയാളെ സ്നേഹിക്കാൻ തുടങ്ങി. പല വിഷമ ഘട്ടങ്ങളിലും അവൾ പിടിച്ച് നിന്നു.

കാലക്രമേണ അയാളിലെ അവളോടുള്ള അനിഷ്ടങ്ങൾ പതുക്കെ പതുക്കെ മയപെടാൻ തുടങ്ങി.

കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ മുറ്റം തൂത്തുവാരുമ്പോൾ കീറികളഞ്ഞ ഒരു ഫോട്ടോയുടെ തുണ്ടുകൾ അവൾക്ക്
കിട്ടി. അവള്‍ അതൊക്കെ പറുക്കിയെടുത്ത് ചേർത്ത് വെച്ച് നോക്കിയപ്പോള്‍ വിശ്വസിക്കാനായില്ല,
ഭർത്താവിന്റെ പേഴ്സിലുണ്ടായിരുന്ന ഫോട്ടോ. !

അവൾ ഓടി ചെന്ന് ഉറങ്ങി കിടക്കുന്ന
ഭർത്താവിനെ ഉണർത്താതെ അയാളുടെ പേഴ്സ് തുറന്ന് നോക്കി. അവളറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞു , അതിൽ ആ സുന്ദരിയുടെ ഫോട്ടോക്ക് പകരം തന്റെ കറുത്ത മുഖം. !! 
അവൾ ആ പേഴ്സ് മാറോട് ചേർത്ത് പിടിച്ചു.. 

"സ്നേഹം ഒരിക്കലും തട്ടിപറിച്ച് വാങ്ങാൻ
പറ്റുന്നതല്ല. അത് മനസ്സിൽ അറിഞ്ഞുണ്ടാവേണ്ടതാണ് . സൗന്ദര്യത്തേക്കാൾ നല്ലത് സ്വഭാവഗുണമാണ്."

പിടിച്ചെടുത്ത സ്നേഹം പറിച്ചെടുത്ത പൂ പോലെയാണ് , പെട്ടന്ന് വാടി പോകും.
എന്നാല്‍ അറിഞ്ഞുണ്ടാകുന്ന സ്നേഹം പറിക്കാത്ത പൂ പോലെ പൊഴിഞ്ഞാലും വീണ്ടും പുഷ്പിച്ച് സുഗന്ധം പരത്തും.

· Bєαυтү σƒ Lσvє

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

Tuesday, 19 April 2016

ബോധമില്ലായ്മയാണ് തെറ്റിനു കാരണം:

ഒരിക്കല്‍ ഒരാള്‍ ഒരു ഗുരുവിനെ സമീപിച്ചിട്ടു പറഞ്ഞു, "ഗുരോ, എന്‍റെ ജോലി മോഷണമാണു്. അങ്ങനെ മോഷ്ടിച്ചു കിട്ടുന്നതുകൊണ്ടാണു ഞാന്‍ ജീവിക്കുന്നത്. എനിക്ക് ഈ തെറ്റില്‍നിന്നും മോചിതനാകണമെന്ന് ആഗ്രഹമുണ്ടു്. അതിന് അങ്ങെന്നെ അനുഗ്രഹിക്കണം." ഗുരു പറഞ്ഞു, "നിനക്കു മോഷണം നിര്‍ത്താനാകുകയില്ലെങ്കില്‍ നീ മോഷ്ടിച്ചതിനുശേഷം ആ വിവരം അവരോടു പറയുക. അല്ലെങ്കില്‍ പറഞ്ഞതിനു ശേഷം മോഷ്ടിക്കുക." അദ്ദേഹം ഗുരുവിനെ വണങ്ങി യാത്രയായി. ഒരു ദിവസം ആ കള്ളന്‍ മോഷ്ടിക്കാനായി ഒരു വീട്ടില്‍ കയറി. അലമാരയുടെ പൂട്ടു തുറന്നു വിലപിടിപ്പുള്ള മാല കൈയിലെടുക്കുവാന്‍ ഭാവിക്കവേ, പെട്ടെന്നാണു ഗുരുവിന്‍റെ വാക്ക് ഓര്‍മ്മയില്‍ വന്നതു്. 'ഞാനിതെടുത്തിട്ടു് ഉടമസ്ഥനോടു വിവരം പറഞ്ഞാല്‍ എന്നെ അവര്‍ പോലീസിലേല്പിക്കും. പോലീസില്‍നിന്ന് തല്ലു കിട്ടും. ജയിലിലടയ്ക്കും.' ഇത്രയും ഓര്‍ത്തപ്പോഴേക്കും കൈ പെട്ടെന്നു പിന്‍വലിഞ്ഞു. എന്നാല്‍ വീണ്ടും അതെടുക്കുവാന്‍ മനസ്സ് പ്രേരിപ്പിച്ചു. പക്ഷേ സാധിച്ചില്ല. അതു മൂലമുണ്ടാകുന്ന ശിക്ഷകളെക്കുറിച്ചോര്‍ത്തപ്പോള്‍ അതെടുക്കുവാനായില്ല. പിന്തിരിഞ്ഞുപോന്നു. അടുത്തദിവസവും മോഷ്ടിക്കുവാനായില്ല. അയാള്‍ അവിടെനിന്നുമിറങ്ങി ഗുരുവിന്‍റെ സമീപം എത്തി. ഗുരുവിനോടു പറഞ്ഞു, "അങ്ങെന്തു വിഡ്ഢിത്തമാണു് എന്നോടു പറഞ്ഞതു്. അങ്ങു പറഞ്ഞിരിക്കുന്നതു്, ഒന്നുകില്‍ മോഷ്ടിച്ചിട്ടു പറയണം, അല്ലെങ്കില്‍ പറഞ്ഞിട്ടു മോഷ്ടിക്കണം എന്നല്ലേ! പിന്നെ എങ്ങനെ മോഷ്ടിക്കുവാന്‍ സാധിക്കും?"

ഗുരു പറഞ്ഞു, "നീ മോഷ്ടിക്കാതിരിക്കുവാന്‍ വേണ്ടിയാണു ഞാന്‍ അതു് ഉപദേശിച്ചതു്. എന്‍റെ വാക്കുകള്‍ നീ ഓര്‍ത്തപ്പോള്‍ ആ സാഹചര്യത്തില്‍ ശരിയായ ബോധം നിന്നില്‍ വന്നു. നീ ചെയ്യുവാന്‍ പോകുന്ന പ്രവൃത്തിയുടെ ഭവിഷ്യത്ത് എന്തെന്നു നീ മനസ്സിലാക്കി. അതിന്‍റെ ദോഷത്തെക്കുറിച്ചു ചിന്തിച്ചു. അതു നിന്നെ തെറ്റു ചെയ്യുന്നതില്‍ നിന്നും പിന്തിരിയുവാന്‍ സഹായിച്ചു."
നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്‍റേയും ഭവിഷ്യത്തിനെക്കുറിച്ചു നമുക്കു ബോധമുണ്ടായാല്‍പ്പിന്നെ, നമുക്കു തെറ്റു ചെയ്യുവാന്‍ സാധിക്കയില്ല. ഈ ബോധം ഇല്ലാത്തതു കൊണ്ടാണു നമ്മള്‍ തെറ്റു ചെയ്യുന്നത്
visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

Monday, 18 April 2016

രമേശ൯ വളരെ സാധുവാണ് തന്റെ ഭാര്യ ബീനയും കുഞ്ഞും ആണ് അയാളുടെ ലോകം......പക്ഷേ...ഭാര്യയുടെ കർശനസ്വഭാവവും ചീത്തപറച്ചിലും കണക്ക് പറച്ചിലും അയാളെ വല്ലാതെ വേദനിപ്പിച്ചു വളരെക്കാലം കൂടി ഒരു ചെരുപ്പ് മേടിച്ചതിന്.....അവൾ ഇന്നലെ ഉണ്ടാക്കിയ പുകില്....
ഹോ...താനെത്ര കഷ്ടപ്പെട്ടിട്ടാണ് കാശുണ്ടാക്കുന്നത്.........അയാൾ കൂട്ടുകാര൯ ചന്ദ്രനോട് സംസാരിച്ച് ഇരിക്കുക ആയിരുന്നു.........
പലതും കേട്ടു കഴിഞ്ഞപ്പോൾ ചന്ദ്ര൯ പറഞ്ഞു...എടാ നിന്റെ കഴിവു കുറവും പ്രാപ്തിക്കുറവും ബീനക്ക് അറിയാം അവൾ കടും പിടുത്തം പിടിച്ചില്ലേൽ നീ വെള്ളം അടിക്കില്ലേ പുക വലിക്കില്ലേ...സമയത്ത് വീട്ടിൽ ചെല്ലുമോ.......
ഇപ്പഴോ .....നല്ല സാമ്പത്തികമുള്ള വീട്ടിലേക്കാൾ നന്നായി നടക്കുന്നില്ലേ......അതിനാടാ അവൾ മയമില്ലാതെ പെരുമാറുന്നത്......നിന്നോട് സ്നേഹം ഉണ്ടോ എന്ന് അറിയണേൽ...നീ ഞാ൯ പറയുന്നപോലെ കേൾക്ക്.........

പടിക്കൽ വണ്ടി വരുന്നത് കണ്ട ബീന പുറത്തേക്ക് ഇറങ്ങി...രമേശനെ താങ്ങിപ്പിടിച്ച് രണ്ട് പേർ അകത്ത് കൊണ്ടുവന്ന് കിടത്തി........
.പെട്ടന്ന് കുഴഞ്ഞ് വീണു ആശുപത്രീൽ കൊണ്ടുപോയി ....
കുറച്ച് ദിവസം വിശ്രമിക്കട്ടെ.....അവർ പോയിക്കഴിഞ്ഞപ്പോൾ അവൾ രമേശന്റെ അടുത്തുചെന്നു...അയാൾ പാതി കണ്ണടച്ചു കിടക്കുക ആയിരുന്നേലും അവളേയും ...നിറഞ്ഞൊഴുകുന്ന കണ്ണുകളേയും കണ്ടു...
രമേശേട്ടാ.....അവളുടെ വിളികേട്ട് അയാൾ കണ്ണ് തുറന്നു...എന്താ പറ്റിയെ.....ഡോക്ടർ എന്താ പറഞ്ഞത്...
.ഹാർട്ടിന് ഒരു ബ്ലോക്കുണ്ടെന്ന്...ചെറിയ ഒരു ഓപ്പറേഷ൯ വേണം എന്ന്...........അതിന് പണം വേണ്ടേ.....

നമ്മുടെ സ്വർണ്ണം ഉള്ളത് വിറ്റ് ഉട൯ പണം ഉണ്ടാക്കണം ..
ഓപ്പറേഷ൯ വേഗം നടത്തണം....
.പിന്നെ ഇനി ജോലിക്ക് പോകണ്ട.........ഞാനെന്തേലും ജോലിക്ക് പോകാം......
ഉള്ളത്കൊണ്ട് നമുക്ക് കഴിയാം..... നിങ്ങൾ കൂടെ ഉണ്ടായാൽ മതി......ട്ടോ...
ഞാ൯ ഒച്ചേം ബഹളോം വച്ചത് നിങ്ങൾ ഉഴപ്പാതെ ഇരിക്കാനല്ലേ .....
ഇത്തവണ കണ്ണ് നിറഞ്ഞത് രമേശന്റെ ആണ്....ഇത്രയും സ്നേഹവും ശ്രദ്ധയും അവൾക്ക് ഉള്ളത് താനറിഞ്ഞില്ലല്ലോ...ഈശ്വരാ.....ഇനി പതുക്കെ കാര്യങ്ങൾ പറഞ്ഞ് അവളെ മനസിലാക്കാം ...അയാൾ സന്തോഷത്തോടെ കിടന്നു.......
ചന്ദ്ര൯ പറഞ്ഞത് ശരിയാണ്............
വൾക്കെല്ലാത്തിലും ശ്രദ്ധയുണ്ട് പ്രാപ്തിയുണ്ട്.......

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

Saturday, 16 April 2016

വെരിക്കോസ് വെയിന്‍

ആര്‍ക്കും വരാവുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടുകുടുന്ന ഈ പ്രശ്‌നം വലിയ ബുദ്ധമുട്ട് നമ്മിലുണ്ടാക്കുന്നു. ഏറെ വേദനയുണ്ടാക്കുന്നതും മറ്റ് ആസ്വാസ്ഥ്യങ്ങളും പരമ്പരാഗത മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഭേദപ്പെടുത്താന്‍ ഏറെ പ്രയാസകരവുമാണ്. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ഇതിന് മികച്ച പോംവഴി.

നമുക്ക് ഏറെ സുപരിചിതവും സുലഭവുമായ തക്കാളി ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാനാകും എന്ന് നിങ്ങള്‍ക്കറിയാമോ. ഈ രോഗത്തെ ഭേദമാക്കാനുള്ള നിരവധി മൂലികകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദാഭിപ്രായം.

വെരിക്കോസ് വെയിന്റെ ഭാഗമായുണ്ടാകുന്ന വേദനയകറ്റാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന അസെറ്റൈല്‍സാലിസിലിക് ആസിഡിന് സാധിക്കും. ഒപ്പം രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ആന്റികോഗുലന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ഭിത്തികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫ്‌ലാവ്‌നോയിഡുകളും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇവിടെയിതാ വെരിക്കോസ് വെയിന്‍ ഭേദമാക്കാന്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന പ്രകൃതി ദത്തമായ വഴികള്‍.

വെരിക്കോസ് വെയിനിന് പച്ചത്തക്കാളി ഉപയോഗിക്കുന്ന വിധം

വെരിക്കോസ് വെയിന്‍ ചികിത്സിക്കാന്‍ പച്ചത്തക്കാളി ഉപയോഗിക്കുന്നത് തനി നാടന്‍ ചികിത്സയാണ്. അത് ഏറെ ഫലപ്രദവും അതിവേഗമുള്ള രോഗശാന്തിയും ലഭിക്കുന്നു. താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു ചെയ്തു നോക്കുക

1. രണ്ടോ മൂന്നോ തക്കാളികള്‍ എടുക്കുക, കഴുകിയതിന് ശേഷം വൃത്താകൃതിയില്‍ അരിയുക.

2. വെരിക്കോസ് വെയിനിന്റെ ചുരുളുകള്‍ കാണുന്നിടത്ത് ഈ തക്കാളി കഷ്ണങ്ങള്‍ വെച്ച് ഒരു ബാന്‍ഡേജ് വെച്ച് അവിടെ കെട്ടിവെക്കുക.

3. ചര്‍മ്മത്തില്‍ തരിപ്പ് അനുഭവപ്പെടുന്നത് വരെ ബാന്‍ഡേജ് ഇങ്ങനെ കെട്ടിവെക്കുക.

4. തരിപ്പ് കൂടിയ അളവിലാവുമ്പോള്‍ പെട്ടെന്ന് തന്നെ തക്കാളി കഷ്ണങ്ങള്‍ കെട്ടഴിച്ച് മാറ്റാം.

5. തണുത്ത വെള്ളം ഉപയോഗിച്ച് ആ ഭാഗം കഴുകുക.

6. ഒരു ദിവസം അഞ്ച് തവണ ഈ രീതി ആവര്‍ത്തിക്കുക. വെരിക്കോസ് വെയിന്‍ മാറുന്നത് വരെ ഇത് തുടരാം.

രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ പച്ചത്തക്കാളി ഉപയോഗിച്ചുകൊണ്ടുള്ള വെരിക്കോസ് വെയിന്‍ ചികിത്സയ്ക്ക് ഫലം കണാം. ഞരമ്പ് ചുരുണ്ടുകൂടിയ അടയാളങ്ങള്‍ ചര്‍മ്മത്തില്‍ നിന്നും മാറിയിട്ടുണ്ടാകും. അതുപോലെ തന്നെ വെരിക്കോസ് വെയിനിന്റെ വേദനയുള്‍പ്പടേയുള്ള മറ്റ് ലക്ഷണങ്ങളും ഇല്ലാതാവും.

പച്ചത്തക്കാളി മാത്രമല്ല ചുവന്ന തക്കാളി കഷ്ണങ്ങള്‍ ഉപയോഗിച്ചും സമാനമായ ചികിത്സ നടത്താവുന്നതാണ്.

ബാന്‍ഡേജ് ഉപയോഗിച്ച് തക്കാളികഷ്ണങ്ങള്‍ മൂന്നോ നാലോ മണിക്കൂറുകള്‍ വെരിക്കോസ് വെയിന്‍ ഉള്ള ഭാഗത്ത് കെട്ടിവെക്കുക.
പിന്നീട് ഇത് അഴിച്ച് കഴഞ്ഞ്, തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

നല്ല ഫ്രഷ് തക്കാളി ഉപയോഗിക്കുന്നതും കഴിയുന്നതും രാത്രിയില്‍ കെട്ടിവെക്കുന്നതും നല്ലതാണ്.

ഒരോ ദിവസവും മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഫലം ഉണ്ടാവുകയും ചെയ്യും.

എങ്കില്‍ പിന്നെ എന്തിനാണ് മടിക്കുന്നത്, തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍ ഒന്നു പ്രയോഗിച്ച് നോക്കൂ…

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

തൊടിയില്‍ നിന്നൊരു ഒറ്റമൂലി
ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും. പാര്‍ശ്വഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍ ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്. വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല്‍ പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം നിരവധി ഒറ്റമൂലികളും അവയുടെ രോഗശമനശക്തിയും പഴയ തലമുറയ്ക്ക് അറിയാമായിരുന്നു. മിക്കവാറും ഔഷധസസ്യങ്ങള്‍ തൊടിയിലുണ്ടായിരുന്നു. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്നാല്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും മരുന്നുകള്‍.
വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.
അസുഖങ്ങള്‍ ശമിക്കാന്‍
ചുമ
*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.
*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.
*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.
പനി
*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.
*ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.
*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.
ജലദോഷം
*തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.
*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.
രക്താതിസമ്മര്‍ദം
*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.
*തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.
*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.
ആസ്തമ
*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.
*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.
കഫശല്യം
*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.
*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.
*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.
കൊടിഞ്ഞി
*ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.
*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.
*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്
*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.
*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.
അമിതവണ്ണം
*തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
പ്രമേഹം
*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.
*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.
*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.
* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.
ഇക്കിള്‍
* വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്‍കൊണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.
*വായില്‍ ഒന്നോ രണ്േടാ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.
കൃമിശല്യം
*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.
*അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.
*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.
ഗ്യാസ്ട്രബിള്‍
*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷംപതിവായി കഴിക്കുക.
*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.
*വെളുത്തുള്ളി ചുട്ടുതിന്നുക.
*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
ദഹനക്കേട്
*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.
*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.
പുളിച്ചുതികട്ടല്‍
*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.
*മലര്‍പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.
*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.
ഗര്‍ഭകാല ഛര്‍ദി
* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.
*മല്ലി അരച്ചു പഞ്ചസാര ചേര്‍ത്തു കഴിക്കുക.
*കുമ്പളത്തിന്റെ ഇല തോരന്‍വെച്ച് ഭക്ഷണത്തോടൊപ്പംകഴിക്കുക.
കൂവ: കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്. മൂത്രാശയ രോഗങ്ങൾക്കും കൂവ നല്ലതാണ് ..പാനീയമാക്കി കഴിക്കുന്നത്‌ മൂത്ര ചൂട് ,മൂത്ര കല്ല്‌ ഇവക്ക് ഉത്തമമാണ്അന്നജത്താൽ സമൃദ്ധമാണ്
കൂവപ്പൊടി. 25 മുതൽ 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കുംകുട്ടികൾക്കും ഉത്തമ ആഹാരമാണ്.
ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകൾക്ക് കൂവ കുറുക്കിയത് പ്രധാന ഭക്ഷണമാണ്. കൂവപ്പൊടി പായസം, ഹൽവ, പുഡ്ഡിംഗ് മുതലായ സ്വാദിഷ്ടമായ വിഭവളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു

ഇഞ്ചി : ഒരു സുഗന്ധദ്രവ്യമാണ്‌‍. ഉദരരോഗങ്ങൾ, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്‌‍. അജീർണ്ണം, അതിസാരം, പ്രമേഹം, അർശസ് എന്നിവയിലെല്ലാം ഉപയോഗിക്കാം.
.ജലദോഷം മുതല്‍ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി മതി. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളില്‍ ഇഞ്ചി ഉപയോഗിച്ചാല്‍ ഇല്ലാതാക്കാം. എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ച് നോക്കൂ. പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം.
മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുര്‍മ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്‍ത്താനും കഴിയും.കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്ത മോര്.അരടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്.
ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടം കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും
ഗര്‍ഭകാലത്തെ മനം‌പിരട്ടല്‍, ഛര്‍ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ക്കും വയര്‍ വേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശൃതം ആശ്വാസം നല്‍കും.ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

Thursday, 14 April 2016

ഒരിക്കൽ ഒരു സ്ത്രീ ടൌണിലെ ഒരു വലിയ ഷോപ്പിംഗ്‌ മാളിൽ ഷോപ്പിങ്ങിനു പോയി...
ആവശ്യമുള്ള സാധനങ്ങളെല്ലാം എടുത്ത് ബിൽ അടക്കാൻ കൌണ്ടറിൽ ചെന്ന്
തന്റെ പേഴ്സ് തുറന്നു.....!
അപ്പോൾ ആ പേർസിൽ ഒരു TV റിമോട്ട് ഇരിക്കുന്നത് കൌണ്ടറിൽ ഇരുന്ന ആൾ
ശ്രദ്ധിച്ചു..!
അയാള് ഉടനെ ആ സ്ത്രീയോട് ചോദിച്ചു - "നിങ്ങൾ ഷോപ്പിങ്ങിനു പോകുമ്പോഴെല്ലാം ഇങ്ങനെ റിമോട്ടും കൊണ്ട് പോകുമോ " ?
സ്ത്രീ : എയ് ഇല്ല. ഇന്ന് ഷോപ്പിങ്ങിനു പോകാൻ വേണ്ടി എന്റെ ഭർത്താവിനെ
വിളിച്ചപ്പോൾ അങ്ങേര് വന്നില്ല..എന്നാപ്പിന്നെ അങ്ങേര് TV കണ്ടു സുഖിക്കണ്ടാന്നു
ഞാനും കരുതി.
എന്നിട്ട് ആ സ്ത്രീ പേർസിൽ നിന്നും ക്രെഡിറ്റ്‌ കാർഡ്‌ എടുത്തു കൊടുത്തു..
.
ഗുണപാഠം : ഭാര്യ എവിടെ പോയാലും ഭർത്താവും തുണപോകുക...!
..................................................................................................................................
ഏതാനും സെക്കണ്ടുകൾക്കുശേഷം അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് ആ സ്ത്രീ എടുത്ത സാധനങ്ങളെല്ലാം തിരികെക്കൊണ്ട് പോയി...
സ്ത്രീ ഒരു നിമിഷം ഒന്ന് പകച്ചു നിന്ന് പോയി.. എന്നിട്ട് അയാളോട് ചോദിച്ചു
നിങ്ങളെന്താണീ ചെയ്യുന്നത് ?
അയാൾ വീണ്ടും പറഞ്ഞു നിങ്ങളുടെ ഭർത്താവ് നിങ്ങളുടെ ക്രെഡിറ്റ്‌ കാർഡ്‌ ബ്ലോക്ക്‌ ചെയ്തിരിക്കുവാ ...!
.
ഗുണപാഠം : ഭർത്താവിന്റെ വിനോദങ്ങൾക്കും പരിഗണന നല്കുക ...!
................................................................................................................................
ഉടനെതന്നെ ആ സ്ത്രീ പേഴ്സ് തുറന്നു തന്റെ ഭർത്താവിന്റെ ക്രെഡിറ്റ്‌ കാർഡ്‌ എടുത്തു കൊടുത്തു
നിർഭാഗ്യവശാൽ പാവം സ്വന്തം ക്രെഡിറ്റ്‌ കാർഡ്‌ ബ്ലോക്ക്‌ ചെയ്തിരുന്നില്ല.
.
ഗുണപാഠം : ഭാര്യയുടെ കഴിവിനെ ഒരിക്കലും വില കുറച്ചു കാണരുത് ...!
...................................................................................................................................
അയാൾ ക്രെഡിറ്റ്‌ കാർഡ്‌ വാങ്ങി മെഷീൻ ഇൽ swipe ചെയ്തപ്പോൾ മെഷീനിൽ
" ENTER OTP SENT TO YOUR MOBILE "
എന്ന് കാണിച്ചു....!
.
ഗുണപാഠം : ചില സമയങ്ങളിൽ മനുഷ്യന് അമളി പറ്റിയാലും മിഷ്യൻ സ്മാർട്ട്‌ ആയിരിക്കും...!
.....................................................................................................................................
ഒടുവിൽ നിരാശയോടെ ആ സ്ത്രീ പുറത്തേക്കു നടന്നു നീങ്ങുമ്പോൾ അവരുടെ
കയ്യിലിരുന്ന മൊബൈൽ ഫോണ്‍ ഒന്ന് ചിലച്ചു...
അവർ ഫോണ്‍ എടുത്തു നോക്കുമ്പോൾ, ഭർത്താവ് OTP ( ONE TIME
PASSWORD ) അവരുടെ മൊബൈൽ ഫോണിലേക്ക് മെസ്സേജ് അയച്ചിരിക്കുന്നു.
അത് കണ്ടു സന്തോഷത്തോടെ ആ സ്ത്രീ സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടു തിരിച്ചു വീട്ടിലേക്കു പോയി...
.
അല്ലെങ്കിലും എല്ലാ ഭർത്താക്കന്മാരും അവരുടെ ഭാര്യ സന്തോഷത്തോടെ ഇരിക്കാൻ
വേണ്ടി ആഗ്രഹിക്കുന്നവരാ. അതിനു വേണ്ടി സ്വന്തം ജീവൻ പോലും കളയാൻ
തയ്യാറാകും... പാവങ്ങൾ....

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun