Tuesday, 20 January 2015

ൽ പപ

ഒരിക്കൽ പപ്പു വീട്ടിൽ എത്താൻ അൽപം വൈകി...

അച്ഛൻ ചോദിച്ചു  :"എവിടെ ആയിരുന്നെടാ..?"

പപ്പു പറഞ്ഞു: "കൂട്ടുകാരന്റെ  വീട്ടിൽ പോയിരുന്നു .."

പപ്പുവിന്റെ മുന്നിൽ വച്ചു തന്നെ അച്ഛൻ പപ്പുവിന്റെ പത്തു കൂട്ടുകാരെ വിളിച്ചു.

4 പേർ പറഞ്ഞു :"അതെ അങ്കിൾ ..ഇവിടെ വന്നിരുന്നു .."

2 പേർ പറഞ്ഞു  "ദാ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയത് ഉള്ളൂ .."

3 പേർ പറഞ്ഞു " ഇവിടെ തന്നെ ഉണ്ട് അങ്കിൾ .. ഫോൺ  കൊടുക്കണോ..?"

ഒരുത്തൻ  ( ആത്മാർത്ഥതയുടെ നിറകുടമായ ഒരേ ഒരുത്തൻ )
അവ൯ പറഞ്ഞു. " ങാ പറഞ്ഞോ അച്ഛാ .. ഞാ൯ പപ്പുവാ...!"

< ഇത് പൊന്നിൽ തീർത്ത ബന്ധങ്ങൾ>

Sunday, 18 January 2015

ATM തട്ടിപ്പ്

എല്ലാവരുടെയും അറിവിലേക്ക് ഇത് പെട്ടെന്ന് ഷെയര്‍ ചെയ്യുക

സുഹൃത്തുക്കളെ...

ATM തട്ടിപ്പ് വീണ്ടും വ്യാപകമായിരിക്കുന്നു.
പാലക്കാട്‌ ജില്ലയില്‍ നിരവധി പേര്‍ ഇതിനോടകം തട്ടിപ്പിന് ഇരയായിരിക്കുന്നു. ഇത്തരം തട്ടിപ്പിനെതിരെ ജാഗരൂഗരായിരിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി.

ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ ആണെന്ന് പരിചയപ്പെടുത്തി
ആയിരിക്കും നിങ്ങള്‍ക്ക് ഫോണ്‍ കാള്‍ വരുന്നത് . ATM കാര്‍ഡിന്റെ നമ്പര്‍ ശേഖരിച്ചു കാര്‍ഡ് ഉടമയെ ആണ് ബാങ്ക് ജീവനക്കാര്‍ എന്നാ വ്യാജേന തട്ടിപ്പുകാര്‍ വിളിക്കുന്നത് . കാര്‍ഡിന്റെ വിവരങ്ങള്‍ ബാങ്കില്‍ പുതുക്കി ശേഖരിക്കാനാണ് വിളിക്കുന്നത് എന്നാവും പറയുക .ഇതിനായി ബാങ്ക് ചുമതലപ്പെടുത്തിയ ഏജന്‍സി ആണ് എന്നും ചിലപ്പോള്‍ പറയും. നല്ല ഇന്ഗ്ലീഷ് ആയിരിക്കും സംസാരിക്കുക. വിവരങ്ങള്‍ പുതുക്കുന്നതിനായി ATM കാര്‍ഡിന്റെ പിന്‍ നമ്പര്‍ ആണ് ആവശ്യപ്പെടുക. പിന്‍ നമ്പര്‍ പറഞ്ഞാലുടന്‍ നന്ദി അറിയിച്ചു ഫോണ്‍ വെക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണിലേക്ക് പണം പിന്‍ വലിച്ച മെസ്സേജ് വരുമ്പോഴാണ് തട്ടിപ്പ് മനസ്സിലാവുന്നത് . പിന്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ ലൈനില്‍ സാധനങ്ങള്‍ വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്.

ഒരു ബാങ്കില്‍ നിന്നും നിങ്ങളുടെ ATM കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചോദിച്ചു ഫോണ്‍ വരില്ല എന്നു നിങ്ങള്‍ ആദ്യം മനസ്സിലാക്കുക.
വെറും പണം പിന്‍ വലിക്കുക്ക എന്നതിലുപരി ATM നെ കുറിച്ച് കൂടുതല്‍ അറിവില്ലാത്ത മദ്ധ്യ വയസ്കരോ പ്രവാസികളുടെ ഭാര്യമാരോ വീട്ടമ്മമാരോ ഒക്കെ ആയിരിക്കും കൂടുതല്‍ ചതിയില്‍ പെടുക. ATM പിന്‍ നമ്പര്‍ ചോദിച്ചു ഒരു ഫോണ്‍ കാള്‍ നിങ്ങളെ തേടി വന്നാല്‍ അത് ചതിയാണ് എന്നു ആദ്യം മനസ്സിലാക്കുക.

നമ്മുടെ സഹോദരി സഹോദരന്മാരുടെ മാതാപിതാക്കളുടെ അയല്‍വാസികളുടെ കൂട്ടുകാരി കൂട്ടുകാരന്മാരുടെ നാട്ടില്‍ ഉള്ള മറ്റു ആളുകളുടെ എല്ലാം അറിവിലേക്കായി ഈ വിവരം പെട്ടെന്ന് ഷെയര്‍ ചെയ്ത് എത്തിക്കുക. ഒരാളും വിയര്‍പ്പൊഴുക്കി അധ്വാനിച്ചു ഉണ്ടാക്കിയ പണം ചെറിയ ഒരു അശ്രദ്ധ മൂലം മറ്റൊരു ആള്‍ അപഹരിക്കാന്‍ ഇട വരാതിരിക്കട്ടെ ...

കച്ചവടം

ഒരിക്കല്‍ ഒരു സേട്ടു ഒരു ഗുജ്ജുവിനെ തന്റെ കടയില്‍ ജോലിക്ക് നിര്‍ത്തി. അതിനുശേഷം കച്ചവടം വളരെ കൂടി.

ഒരു ദിവസം അവന്‍ ഒരാള്‍ക്ക് ചൂണ്ട വില്‍ക്കുന്നത് സേട്ടു ശ്രദ്ധിച്ചു.

അവന്‍ പറഞ്ഞു, സാര്‍ തടാകത്തിനടുത്ത് നല്ല വെയില്‍ ആയിരിക്കും ഒരു കുട വാങ്ങുന്നതു നന്നായിരിക്കും, അയാള്‍ 350 രൂപക്ക് കുട വാങ്ങി.

അവന്‍ വീണ്ടും പറഞ്ഞു , ചൂണ്ട ഇടാന്‍ പോകും പോള്‍ വാട്ടര്‍ പ്രൂഫ് ചെരിപ്പായിരിക്കും നല്ലത്, Rs. 450 ന് അതും കൊടുത്തു,

തീര്‍ന്നില്ല, സാര്‍ താങ്ങള്‍ക്ക് വിശക്കില്ലേ അവിടെ ഭക്ഷണം കിട്ടില്ല, 250 രൂപക്ക് അതും കൊുത്തു,

അയാള്‍ പോയി കഴിഞ്ഞപ്പോള്‍ സേട്ടു ഗുജ്ജുവിനെ അഭിനന്ദിച്ചു, സബാഷ്, 150 രൂപക്ക് ചൂണ്ട വാങ്ങിക്കാന്‍ വന്നവന് 1050 രൂപക്ക് കൂടി നീ കച്ചവടം നടത്തിയല്ലോ,

അവന്‍ പറഞ്ഞു

സാബ് , അയാള്‍ ഭാര്യക്ക് വിസ്പര്‍ വാങ്ങിക്കാന്‍ വന്നതായിരുന്നു, ഞാനാണ് ചോദച്ചത്, 4 ദിവസം ഇനി എന്തു ചെയ്യാനാ, ചൂണ്ട ഇടാന്‍ പോയി കൂടേ എന്ന്... 😜

ടിവി പരസ്യങ്ങളിൽ

ടിവി പരസ്യങ്ങളിൽ നിന്ന് മനസ്സിലായ ചില കാര്യങ്ങൾ..!1. ആക്സ് ബോഡി സ്പ്രേ അടിച്ചാൽ പെണ് പിള്ളേരെല്ലാം കൂടെ പട്ടികളെപോലെ മണം പിടിച്ചു നിയന്ത്രണം നഷ്ടപ്പെട്ടു നമ്മളെ ഓടിച്ചിട്ട്പിടികൂടി ഫ്രെഞ്ച് കിസ്സ് തരും..!2. സിറ്റിയിലൊക്കെ വീടുകളിൽ ബാത്ത്റൂം കഴുകിയില്ലെങ്കില് ആഴ്ചയിലൊരിക്കൽ സിനിമാ നടൻ അബ്ബാസ് വന്ന് ഹാർപിക്ക് ഇട്ടു വൃത്തിയാക്കിതരും..!3. രാംരാജ് മുണ്ട് വാങ്ങി ഉടുത്താൽ പോകുന്ന വഴിക്കൊക്കെ നാട്ടുകാര് അറ്റെൻഷനിൽ നിന്ന് സല്യൂട്ട് തരും..!4. പെണ്ണിനെ വളക്കാൻ എറ്റവും എളുപ്പമുള്ള മാര്ഗം.. കോൾഗേറ്റ്, ക്ലോസ് അപ്പ് ഇതിലേതെങ്കിലും ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്തിട്ട് വളക്കാൻ ഉദ്യേശിക്കുന്ന പെണ്ണിന്റെ മുഖത്തേക്ക് വാ പൊളിച്ച് ഊതിയാൽ മതി..5. സ്റ്റെയ്ഫ്രീ, കോട്ടെക്സ്, വിസ്പര് ഇതൊക്കെ ഉപയോഗി ക്കുന്നത് കൊണ്ടാണ് കൗമാര പ്രായക്കാരികളായപെണ്കുട്ടി കള്ക്ക് ഓട്ടത്തിലും ചാട്ടത്തിലും നൃത്തത്തിലുമൊക്കെ ഫസ്റ്റ് കിട്ടുന്നത്..!6. കറ വളരെ നല്ലതാണ്..! യൂണിഫോമിൽ നിറയെ അഴുക്കും കറയും ആക്കി വീട്ടില് കേറി വരുന്ന പിള്ളേരെ അമ്മമാര്ക്ക് എന്തിഷ്ടമാണെന്നോ..7a). തംപ്സ് അപ്പ് കുടിക്കുക എന്നത് ചില്ലറ കാര്യമൊന്നുമല്ല.. തംപ്സ് അപ്പ് കുടിക്കണേൽകെട്ടിടത്തിന്റെമുകളീന്ന്ചാടണം .. ഓടണം.. തംപ്സ് അപ്പ് കൊണ്ട് വരുന്ന വണ്ടി ചെയ്സ് ചെയ്ത് പിടിക്കണം.. സാധാരണക്കാർക്കൊന്നും പറ്റുന്ന കാര്യമല്ല.b). അക്ഷയ് കുമാറാണ് ഈ കടമ്പകള് എല്ലാം കടന്നു തംപ്സ് അപ്പ് കുടിക്കാൻകഴിഞ്ഞഇന്ത്യയിലെ അപൂര്വ്വം വ്യക്തികളിൽ ഒരാള്..!8. പെണ്കുട്ടികള്ക്ക് ഉയര്ന്ന സ്ഥാപനങ്ങളിൽ ജോലി കിട്ടാൻവിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് ഇതൊന്നും വേണ്ട..ഇന്റെര്വ്യൂനു പോകും മുൻപേ ഫെയര് ആൻഡ് ലൗലി വാങ്ങി ഉപയോഗിച്ചാൽ മതി..9. ബാത്ത്റൂമിൽ കേറിയാൽ കുറ്റിയിട്ടു എന്ന് ഉറപ്പു വരുത്തുക.. ഉപ്പുണ്ടോ എന്ന് ചോദിച്ച്ടിവിക്കാര്ക്യാമറയും പിടിച്ച് ഒരുഉളുപ്പുമില്ലാതെ കേറി വരാൻ ചാൻസുണ്ട്10. മുഖത്ത് ആകെമാനം പരത്തി വൃത്തികേടാക്കി കഴിക്കേണ്ടസാധനമാണ് ചോക്ലെയ്റ്

ഡയഗ്രം

😜

ശശി പത്താം ക്ളാസിലെ , ബോർഡ് പരീക്ഷ എഴുതാൻ ഇരിക്കുകയാണ്.... 

വിഷയം ബയോളജി....😀

സ്ത്രീ ജനനേന്ദ്രിയത്തിൻറ ഡയഗ്രം വരച്ച് അടയാളപ്പെടുത്തണം. 
ടീച്ചർ പറഞ്ഞത് കേട്ട് സൂസമ്മയുംകൂട്ടുകാരികളും തല കുനിച്ചിരുന്നു. 👙

കുനിഞ്ഞിരിക്കുന്ന സൂസമ്മയേയും കൂട്ടരേയും സൃക്ഷിച്ച് നോക്കിയിട്ട് ശശി എഴുന്നേറ്റ് നിന്ന് ടീച്ചറോട്...
.
.
.

"ടീച്ചറേ ദേ ഇവളുമാർ നോക്കി വരക്കുന്നു"😝😂😄

Saturday, 17 January 2015

പാലം

ഉമ്മന്‍ ചാണ്ടി ഒബാമയുടെ വീട് സന്ദര്‍ശിക്കാന്‍ പോയി.

ഉമ്മന്‍- വലിയ വീടാണല്ലോ ഇത് ഇതെങ്ങനെ കേറ്റിയതാ?

ഒബാമ- ദൂരെ വലിയൊരു പാലം കണ്ടോ?

ഉമ്മന്‍-ആ..കണ്ടു.

ഒബാമ- ആ..ആ പാലം നിര്‍മ്മിച്ചതിന് കിട്ടിയ കമ്മിഷന്‍ കൊണ്ട് കേറ്റിയതാ..

പിന്നീട് ഒബാമ ഉ്മ്മന്‍ചാണ്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ വന്നുദ

ഒബാമ- ഓ..ഇത് എന്‍റെ വീടിനേകാളും വലിയ വീടാണല്ലോ എങ്ങനെ കേറ്റിയതാ..

ഉമ്മന്‍- ദൂരെ ഒരു വലിയ പാലം കണ്ടോ,?

ഒബാമ-ഇല്ലാ..

ഉമ്മന്‍- ആ..കാണില്ല.. ആ പാലം നിര്‍മിക്കാന്‍ കിട്ടിയ കാശ് കൊണ്ടാണ് ഇത് കേറ്റിയത്..
Obama pling😝😝😝😝

Friday, 16 January 2015

റേഷന്കാര്ഡ്

റേഷന്കടക്കാരന്‍ റേഷന് വാങ്ങാന്
വന്ന 75 വയസുള്ള വല്ലിമ്മയോടു :

വല്ലിമ്മാ   നിങ്ങളുടെ റേഷന്കാര്ഡ്
പുതുക്കിയാലെ ഇനി റേഷന് കിട്ടൂ ...

വല്ലിമ്മ  : അത്
എങ്ങനാ മക്കളെ എനിക്കും വല്ലിപ്പാക്കും  എഴുതാനും വായിക്കാനും അറിയില്ലല്ലോ

റേഷന്കടക്കാരന്‍ :
ശരി വല്ലിമ്മാ  പറഞ്ഞു തരാം

വല്ലിമ്മ  : പറഞ്ഞു
താ മോനെ ഞങ്ങള്ക്ക്
വേറെ ആരും ഇല്ല എന്ന് മക്കള്ക്ക്
അറിയാലോ .......

റേഷന്കടക്കാരന്‍ :
വല്ലിമ്മാ   റേഷന് കാര്ഡ്
പുതുക്കാന്
കുറച്ചു രേഖകള് വേണ്ടി വരും .....

വല്ലിമ്മ  : അത്
എന്തൊക്കെയാ മോനെ ...

റേഷന്കടക്കാരന്‍ :
വല്ലിമ്മാങ്ങള്  ജീവനോടെ ഉണ്ട് എന്ന്
തെളിയിക്കുന്ന രേഖ ...
പഴയ റേഷന് കാര്ഡ്
ആധാര് കാര്ഡ്
4 വീലിന്‍റെ  ആര് സി ബുക്ക് കോപ്പി
ഇലക്ട്രി സിറ്റി ബില്
ഗ്യാസ് കണക്ഷന് ബുക്ക്
കുടിവെള്ള ബില്
ബാങ്ക് അകൌണ്ട് നമ്പര്
വല്ലിമ്മയുടെ പെന്ഷന്‍ ബുക്ക്  കോപ്പി
വീട് നമ്പര്
വാര്ഡ് നമ്പര്
കരം അടച്ച ബില്
ഇലക്ഷന് ഐടി കാര്ഡ്
അമ്മാമ്മയുടെ ജനന സര്ട്ടിഫിക്കറ്റ് ........

ഇത്രയും മതിയാക്കും വല്ലിമ്മാ   .......

ഇതു കേട്ട വല്ലിമ്മാ   കുറച്ചു
നേരം മിണ്ടാതെ നിന്നു
എന്നിട്ട് തിരിഞ്ഞു നടന്നു ....
കടക്കാരന് ചോദിച്ചു
എന്താ വല്ലിമ്മാ   അരി വേണ്ടേ........?

വല്ലിമ്മ  തിരിഞ്ഞു നിന്ന് കൊണ്ട്
പറഞ്ഞു ...

ഇത്രയും രേഖകള്
കിട്ടി അവിടെ കൊടുത്തു റേഷന്
കാര്ഡ് പുതുക്കി ആ
അരി കഴിക്കാന് ഞങ്ങള്
ജീവനോടെ ഉണ്ടാകുമോ മക്കളെ................... ?

ബാങ്ക് ലോണ് എടുക്കാന്
കൊടുക്കുന്ന രേഖയെക്കാള് കുടുതല്
രേഖക്കള് ആണ് ഇപ്പോ റേഷന്
കാര്ഡ് പുതുക്കി ഒരു
കിലോ അരി വാങ്ങാന്
അതെന്നെ കിട്ടാനുംല്ലാ,,,,

ഇതാണ് മോനേ തീവണ്ടി..

ഓടിപിടച്ചാണ് ഇന്ന് വൈകുന്നേരം തൃശ്ശൂര്‍
റയില്‍വേ സ്റ്റേഷനില്‍ എത്തിയത്...
ചെന്നപ്പോള്‍ ഒരു ട്രെയിന്‍ എത്തിയിരിക്കുന്നു... ഗുരുവായൂര്ക്ക് വേഗം എത്തണ്ട കാര്യമുണ്ടായിരുന്നു.. പാളമൊക്കെ ചാടിക്കടന്ന്..
അടുത്ത് കണ്ട ചേട്ടനോട്
ഞാന്‍ വളരെ വിനയത്തില്‍
ചോദിച്ചു "ചേട്ടാ..., ഇത് ഏതാ വണ്ടി...?"
¿
¿
¿
¿
എന്റെ കൈ പിടിച്ച്.. ബോഗിയില്‍ തൊടുവിച്ച്..
ആ നായിന്റെ മോന്‍ പറയാണ്..
.
.
.
"ഇതാണ് മോനേ തീവണ്ടി..!!"

ആദ്യ ശമ്പളം

ഏതാ സാധനം വേണ്ടത്??

ബീവരെജിന്റെ ക്യൂവില് നിന്നും അവന്
കൂട്ടുകാരനോട് ഫോണ് ചെയ്തു ചോദിച്ചു..

ജോലിക്ക് കയറിയിട്ട് കിട്ടിയ ആദ്യ
ശമ്പളമാണ്..കൂട്ടുകാര് ചെലവു വേണമെന്ന്
പറഞ്ഞപ്പോള് 2 ഫുള്ളും കുറച്ചു
ചിക്കനും വാങ്ങി പാര്ട്ടി ഉണ്ടാക്കാം എന്ന് വച്ച്..

🚷ബാര് അടച്ചത് കാരണം നീണ്ട ക്യൂവാണ്..

പെട്ടെന്നാണ് അവന് ആ കാഴ്ച കണ്ടത്..

ആറേഴു വയസ്സ് മാത്രം പ്രായമുള്ള ഒരു
ബാലനെ രണ്ടു മൂന്നു പേര് ചേര്ന്ന്
ക്രൂരമായി മര്ദ്ധിക്കുന്നു..

👤കൂടുതല് നേരം അവനു
ആ കാഴ്ച കണ്ടു നില്ക്കാന് കഴിഞ്ഞില്ല.
അവന് വരിയില് നിന്നിറങ്ങി അവിടേക്ക്
ചെന്ന് അവരോടു ചോദിച്ചു..

എന്താ ചേട്ടാ പ്രശ്നം

""ഈ നായിന്റെ മോന് കടയില്
നിന്നും ഭക്ഷണം മോട്ടിച്ചു ഓടാന്
നോക്കിയതാ""

💥 പറഞ്ഞു തീര്ന്നതും അയാള്
ആ ബാലന്റെ കരണത് ഒരു തവണ
കൂടി ആഞ്ഞടിച്ചു...

🚫സഹതാപം തോന്നിയ അവന്
അവരെ തടഞ്ഞു ..പൊറോട്ടയുടെ കാശ്
കൊടുത്തു.. ആ ബാലനെ പിടിച്ചു
എണീപ്പിച്ചു..

🍪അപ്പോഴും അവന് മോട്ടിച്ച
ആ പൊറോട്ട അവന് നെഞ്ചോടു ചേര്ത്ത്
പിടിച്ചിരുന്നു..

കണ്ണീരൊലിപ്പിച്ചു നടന്നു നീങ്ങുന്ന ആ
ബാലനെ അവന് പിന്തുടര്ന്നു..

🔩അടച്ചിട്ട ഒരു
വര്ക്ക്ഷാപ്പിന്റെ പിറകിലാണ് ആ യാത്ര
അവസാനിച്ചത്..

അവിടെ ആ ബാലനെ കാത്തു
അവന്റെ അനിയത്തി കുട്ടിയും, വൃദ്ധയായ
മാതാവും ഉണ്ടായിരുന്നു...

ആ ബാലന് നീട്ടിയ
പൊറോട്ട രണ്ടു
പേരും ആവേശത്തോടെ വലിച്ചു
വാരി തിന്നുന്നത് കണ്ടപ്പോള് ആ
ബാലന്റെ ദൈന്യത മുട്ടിയ കണ്ണുകള്
നിറയുന്നത് അല്ബുതതോടെയാണ് അവന്
നോക്കിയത്...

ഒത്തിരി വിശപ്പുണ്ടായിട്
ടും ഒന്നും കഴിക്കാതെ തന്റെ അമ്മയെയും പെങ്ങളെയും കഴിപ്പിച്ച
ആ ബാലന്റെ വലിയ മനസ്സ്...

'അവന്റെ കണ്ണുകള് നിറഞ്ഞൊഴുകി...

ആവശ്യത്തില് കൂടുതല് കഴിക്കാന് ഉണ്ടായത്
കൊണ്ട് തന്നെ, പട്ടിണി എന്താണെന്ന് താന്
അറിഞ്ഞിട്ടില്ല..

പക്ഷെ...

ആദ്യ ശമ്പളം കൊണ്ട്
പാര്ട്ടി കൊടുക്കേണ്ടത് കൂട്ടുകാര്ക്ക്
മദ്യം വാങ്ങിച്ചു കൊടുത്തിട്ടല്ല എന്നവന്
തിരിച്ചറിഞ്ഞു..

മദ്യം വാങ്ങാന് വച്ച പണം കൊണ്ട് അവന്
ഒരു കുടുംബത്തിന്റെ ഒരു
ദിവസത്തെ പട്ടിണി മാറ്റാന്
തീരുമാനിച്ചു..

💸പണം അനാവശ്യമായി ധൂര്തടിക്കുമ്പോള്
ഓര്ക്കുക!

ഒരു നേരത്തെ ഭക്ഷണത്തിന്
വകയില്ലാത്ത ഒരു പാട് പേര് നമ്മുടെ നാട്ടില്
ഉണ്ടെന്നു..

പിന്‍ ബഞ്ചുകാര്

പഴയ കാലത്തെ സ്കൂളിലെ പിന്‍ ബഞ്ചിന് ഒരുപാടുകഥ പറയാനുണ്ടാവും. തോറ്റ് തോറ്റ് കോമാളികളായവരുടെ, ഉറക്കം തൂങ്ങികളുടെ, അലസന്മാരുടെ, തല്ലുകൊള്ളികളുടെ,
വില്ലന്‍മ്മാരുടെ ഒരുപാട് ഉദാഹരണങ്ങള്‍ പിന്‍ബഞ്ചിന് സ്വന്തമായിരുന്നു....!
എത്ര തല്ലിയാലും ഒരിക്കലും നന്നാവാന്‍ ഇടയില്ലെന്ന് മാഷ്‌ പിന്‍ ബഞ്ചിലെ തലകളെ ചൂണ്ടി ഉദാഹരിക്കുമായിരുന്നു.
അതുകൊണ്ടുതന്നെ മുന്‍ ബഞ്ചിലിരുന്ന് പഠിക്കുന്നവന്‍
ഒരിക്കലും പിറകിലേക്ക് നോക്കാറില്ലായിരുന്നു. കൂട്ടുകൂടാന്‍ മുന്‍ ബഞ്ചുകാര്‍ക്ക് പിന്‍ ബഞ്ചുകാരോട് ഭയമായിരുന്നു.
രാവിലെ സ്ക്കൂളില്‍ വരിനിന്ന് പ്രതിജ്ഞയില്‍ സഹോദരനാണെന്ന് വരി ചൊല്ലിയാലും ക്ലാസ്സ്‌ റൂമില്‍ അപരിചിതരായിരുന്നു പലര്‍ക്കും പിന്‍ ബഞ്ചുകാര്‍.
പതിവായി ചോക്കേറ് കൊള്ളാന്‍ തല വിധിച്ചവര്‍, എണീപ്പിച്ച് നിര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കിയവര്‍, ചൂരലിന്‍റെ ശേഷിയളക്കാന്‍ കൈനീട്ടിപ്പിടിച്ചവര്‍ ഇതായിരുന്നു പിന്‍ ബഞ്ച്....!
പിരിവെടുക്കാനും, തോരണം കെട്ടാനും, മാറാല തട്ടാനും, കഞ്ഞിയും, പയറും വിളമ്പാനും, സ്റ്റാമ്പ് വില്‍ക്കാനും ഇവരുടെ മുഖത്ത്നോക്കിയാല്‍ മതി അവരത് ഭംഗിയായി ചെയ്യും. അവര്‍ക്കത്‌ ചാര്‍ത്തികൊടുക്കുമ്പോള്‍ അവരും മാഷും സംതൃപ്തരായിരുന്നു....!
എനിക്കറിയാം പിന്‍ബഞ്ചിലെ എല്ലാവരും മണ്ടന്‍മ്മാരായിരുന്നില്ല സത്യത്തില്‍ വില്ലന്മാരും...പഠിക്കാന്‍ ശേഷിയുണ്ടായിട്ടും വീട്ടില്‍ കഴിക്കാന്‍ ശേഷിയില്ലാത്തവരെങ്ങനെ മുന്‍ ബഞ്ചില്‍ നട്ടെല്ല് വളയാതെ
ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കും...വയറൊട്ടിയ മുതുകിന്‍റെ താഴ്ച കാണാതിരിക്കാന്‍ പിന്‍ ബഞ്ചിനെ മറയാക്കിയവര്‍.
പട്ടിണിയേക്കാള്‍ വലുതല്ല പഠിപ്പെന്ന സത്യം ആരെക്കാളും മുന്നേ അറിഞ്ഞവര്‍...നാലണക്ക് മുകളില്‍ കണ്ടിട്ടില്ലാത്തവന്
ഗണിതത്തിലെ ലാഭനഷ്ട്ടം കൂട്ടാന്‍ മനസ്സുണ്ടാവില്ല..നിവര്‍ന്നുനില്ക്കാന്‍ ശേഷിയില്ലാത്തവന്‍ ഊര്‍ജ്ജതന്ത്ര ക്ലാസ്സില്‍ ഏതൂര്‍ജ്ജത്തിന്‍റെ പേരില്‍ നിവര്‍ന്നിരിക്കും...പട്ടിണിയെ ഉറങ്ങി തോല്പ്പിക്കുമ്പോള്‍ ചോക്കെറിഞ്ഞു ഉറക്കം നഷ്ട്ടപ്പെടുത്തുന്ന മാഷോട് വിശപ്പിനെ ഉറങ്ങി തോല്പ്പിക്കുകയാണെന്ന് അവരെങ്ങനെ പറയും.....!
പിന്‍ ബഞ്ചില്‍ ഇങ്ങനെയൊരു തലമുറ ഉണ്ടായിരുന്നെന്ന് ഒരുപക്ഷെ ഇന്നാരും വിശ്വസിക്കില്ല..പക്ഷെ അറിഞ്ഞവര്‍ക്ക് മനസ്സിലാകും..ഒരിക്കലും നന്നാവില്ലെന്ന് പറഞ്ഞുതള്ളിയ പലരും ജീവിതത്തില്‍ ഇന്ന് വളരെ മുന്നിലാണ്. അവരെ നന്നാവില്ലെന്ന് പറഞ്ഞു ശപിച്ച മാഷ്‌ ശപിക്കുകയായിരുന്നില്ല കാരണം അദ്ദേഹത്തിന് അവരെ അറിയാമായിരുന്നു....
ചില ശാപങ്ങള്‍ നന്മപുരട്ടി എറിയുന്നതാണ് കൊണ്ടാല്‍ പൊള്ളില്ല...രസകരമായ ഒരുസത്യം പില്‍ക്കാലത്ത്‌ മുന്‍ ബഞ്ചുകാര്‍ പലരും ഫയലുകളുമായി അലയുകയാണ് എന്നതാണ്...!

മദ്യത്തിന്റെ ഒരു ശക്തിയെ.......

മദ്യത്തിന്റെ ഒരു
ശക്തിയെ.......
😉😉😉😉
  

റെയിൽവേ സ്റ്റേനിലെ ചാരു
ബെഞ്ചിൽ മുന്നു
ചെറുപ്പക്കാർ...
അവർ നന്നായി🍺🍻🍻 മദ്യപിചിട്ട്
ഉണ്ട് ...
മദ്യ ലഹരിയിൽ അവർ
ചാരി കിടന്നു
മയങ്ങിപ്പോയി ....
തീവണ്ടിയുടെ കൂവൽ കേട്ടാണ്
അവർ ഉണരുന്നത് ....
ഒരുവൻ ഓടിച്ചെന്നു
തീവണ്ടിയിൽ കയറി ..
രണ്ടാമൻ വന്നപ്പോൾ സ്പീട്
കൂടി..
മറ്റു
യാത്രക്കാരുടെ സഹായത്തോടെ അവനും അകത്തു
കയറി
മൂനാമൻ വന്നപ്പോൾ നല്ല
സ്പീഡ് ആയി ..അവനു കേറാൻ
പറ്റിയില്ല ....
വിഷണ്ണനായി നിന്ന
അവനോടു ഒരാൾ ചോദിച്ചു ..."
ആ വണ്ടിയിൽ പോകാൻ
പറ്റിയില്ല അല്ലെ ?"
അയാൾ
സങ്കടത്തോടെ പറഞ്ഞു





"സാറെ പ്രശ്നം അതല്ല..."
അവർ രണ്ടും എന്നെ യാത്ര
അയക്കാൻ വന്നതാണ്.."!!! 😝😝😝

ചലച്ചിത്ര അവാർഡ്

014 - ഷോഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു.
ബെസ്റ്റ് ആക്റ്റർ - മമ്മൂട്ടി
മികച്ച അഭിനേതാവ് - മോഹൻലാൽ
മികച്ച നടൻ - സുരേഷ് ഗോപി
മികച്ച ആക്റ്റർ - ദിലീപ്
ബെസ്റ്റ് അഭിനേതാവ് :- പ്രിഥ്വിരാജ്
ബെസ്റ്റ് നടൻ :- ഫഹദ് ഫാസിൽ
ബെസ്റ്റ് ആക്റ്റർ കം മികച്ച അഭിനേതാവ് - കുഞ്ചാക്കോ ബോബൻ
മികച്ച അഭിനേതാവ് കം ബെസ്റ്റ് ആക്ടർ - ബിജു മേനോൻ
ഏറ്റവും മികച്ച നല്ല നടൻ - നിവിൻ പോളി
ഏറ്റവും മികച്ച നല്ല അഭിനേതാവ് :- ആസിഫ് അലി
പ്രത്യേക അറിയിപ്പ് :- ക്ഷമിക്കുക. ബാക്കി അവാർഡുകളൊക്കെ ബൊഫെയ് രീതിയിലാണ് വിതരണം ചെയ്യുന്നത്. നൂറുകണക്കിന് അവാർഡുകൾ മേശയ്ക്കു മുകളിൽ നിരത്തി വയ്ക്കുന്നതാണ്. ആവശ്യമുള്ളവർ , നേരത്തേ തന്നെ അവിടെയെത്തി, മേശയ്ക്കു സമീപത്തിരിക്കുന്ന മാർക്കർ പേന ഉപയോഗിച്ച് അവരോരുടെ പേരുകൾ എഴുതി, ഓരോരോ അവാർഡുകൾ വീതം എടുത്തുകൊള്ളണം എന്ന് സ്നേഹപൂർവ്വം അറിയിച്ചു കൊള്ളുന്നു. ആരും ബഹളം വയ്ക്കരുത്. ശ്രദ്ധിക്കുക , ആളൊന്നിന് ഒരു അവാർഡ് മാത്രം ! കൂടുതൽ അവാർഡുകൾ വേണമെന്നുള്ളവർ, നേരത്തേ പേര് രെജിസ്റ്റർ ചെയ്ത്, കാശ് അടയ്ക്കേണ്ടതാണ്. വീണ്ടും ശ്രദ്ധിക്കുക , ആളൊന്നിന് ഒരു അവാർഡ് മാത്രം !
മറ്റൊരു പ്രത്യേക അറിയിപ്പ് :- അവാർഡ് വിതരണത്തിന് ശേഷം, നാം വർഷാവർഷം നടത്തി വരാറുള്ള "ഷാരൂഖ് പൂജ" നടത്തുന്നതാണ്. പൂജയെത്തുടർന്ന്, അദ്ദേഹം മോഹൻലാലിനെയും, മമ്മൂട്ടിയേയും കുട്ടിക്കാലം മുതലേ ആരാധിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കഥ പറയുകയും, മലയാളം പറയുകയും, പെണ്‍കുട്ടികളെ പൊക്കിയെടുക്കുകയും ചെയ്യുന്നതാണ്. ഷാരൂഖിന്റെ കൈകളാൽ പൊക്കിയെടുക്കപ്പെടണം എന്ന് ആഗ്രഹമുള്ള, ഭാവശുദ്ധിയുള്ള കേരളസ്ത്രീകൾ, ഒരു ദിവസത്തെ വൃതം നോക്കിയ ശേഷം, ഓഫീസിൽ വന്ന് പേര് രെജിസ്റ്റർ ചെയ്യേണ്ടതാകുന്നു.

ലവ് യു

കുടുംബ പ്രശ്നങ്ങള്‍ അകറ്റി
എങ്ങനെ ഒരു നല്ല ഭാര്യയാകാം എന്ന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു
കുറച്ചു സ്ത്രീകള്‍
അപ്പോള്‍ സെമിനാര്‍ എടുക്കുന്ന ആള്‍ ചോദിച്ചു, നിങ്ങള്‍ എന്നാണ്
ഭര്ത്താവിനോട്
അവസാനായി "ലവ് യു" പറഞ്ഞത് ??
ചിലര്‍ പറഞ്ഞു ഇന്ന്, ചിലര്‍, ഇന്നലെ
ചിലര്‍ പറഞ്ഞു ഓര്‍ക്കുന്നില്ല..
അപ്പോള്‍ അയാള്‍ പറഞ്ഞു- എങ്കില്‍
എല്ലാവരും ഇപ്പോള്‍ ഫോണ്‍ എടുത്തു
ഭര്‍ത്താവിനു 'I love you, sweetheart.' എന്ന്
മെസ്സേജ് അയയ്ക്കു എന്നിട്ട് വന്ന മറുപടി ഉറക്കെ വായിക്കു...
അപ്പോള് വന്ന റിപ്ലൈ മെസ്സജുകള്‍-

1 : നിനക്കെന്താ വട്ടാണോ?
2 : എന്താ ഇപ്പം , കാര്‍
കൊണ്ടേ ഇടിച്ചോ?
3 : നീ എന്താ ഉദ്ദേശിച്ചത്
4 : നീ ഇപ്പം എന്താ ചെയ്തെ, ഇത്
ഞാന്‍
ക്ഷമിക്കുന്ന പ്രശ്നം ഇല്ല
5 : ? ?
6 : വെറുതെ കിടന്നു ഉരുളണ്ട
കാര്യം പറഞ്ഞോ
7 : ഞാന്‍ എന്താ സ്വപ്നം കാണുവാണോ?
8 : നീ ഈ മെസ്സേജ്
ആര്‍ക്കാടീ അയച്ചത്?
വേഗം സത്യം പറഞ്ഞോ
9 : ഞാന്‍ നിന്നോട് കുടിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്
.
.
.
.
ഏറ്റവും ബെസ്റ്റ് reply:-

10 : ആരാ ഇത് (who's this)?

കോഴിക്കറി

മലയാളിയോടാ കളി ?

വടക്കേ ഇന്ത്യയില്‍ ഹോട്ടലില്‍ കയറിയ മലയാളിക്ക് കോഴിക്കറി വേണം. എന്നാല്‍ അതിനു ഹിന്ദിയില്‍ എന്ത് പറയണം എന്ന് അറിയില്ല.

ഭാഗ്യത്തിന് മുട്ടയ്ക്ക് അണ്ട എന്ന ഹിന്ദി അണ്ണന് അറിയാം. ആലോചിച്ചു ഓര്‍ഡര്‍ ഇങ്ങനെയായി

"അണ്ടാ കാ മാതാപിതാ കാ കറി"

കുട്ടപ്പന്‍

ടിര്‍ണിം... ടിര്‍ണിം...☎☎ കുട്ടപ്പന്‍റെ വീട്ടിലെ ഫോണ്‍ ബല്ലടിക്കാന്‍ തുടങ്ങി.

ഫോണ്‍ എടുക്കാനായിട്ട് പോകുന്ന ഭാര്യയോട് കുട്ടപ്പന്‍,
എടീ ഫോണ്‍ എനിക്കാണെങ്കില്‍ ഞാന്‍ ഇവിടെ ഇല്ലെന്നു പറഞ്ഞേക്കു" ☺☺

ഫോണ്‍ എടുത്തഭാര്യ: "അദ്ദേഹം ഇവിടെയുണ്ട്."
ഇത്രയുംപറഞ്ഞ് ഭാര്യ ഫോണ്‍ കട്ട് ചെയ്തു.

ഇത് കണ്ട കുട്ടപ്പന്‍ കലിതുള്ളികൊണ്ട് 😡😡 ഭാര്യയോട് പറഞ്ഞു.
ഞാനിവിടെ ഇല്ലെന്ന് പറയാനല്ലെ പറഞ്ഞത്.പിന്നന്തിനാണ് ഉണ്ടെന്ന് പറഞ്ഞത്.

ഭാര്യ : ഫോണ്‍ എനിക്കായിരുന്നു.

😜😜😜😜

കെ.എഫ്.സി

കെ.എഫ്.സി നിരോധിച്ചില്ലെങ്കിൽ
വരും തലമുറ മാംസപിണ്ഡമാകും.....
ഇന്നത്തെ യുവ തലമുറ അന്യം നിന്ന്
പോകാതിരിക്കാൻ കെ.എഫ്.സി എന്ന
മാരക ഭക്ഷണ പദാർത്ഥം ഇന്ത്യയിൽ
നിരോധിക്കണം.
കുട്ടികളുടേയും യുവജനങ്ങളുടെയും ഇഷ്ട്ട
ആഹാരമായി തിരഞ്ഞെടുത്തിരിക്കുന്ന
കെ.എഫ്.സിൽ ഉപയോഗിക്കുന്ന
ഇറച്ചി കോഴികളെ ഉണ്ടാക്കുന്നത്
സാധാരണ
കോഴി കുഞ്ഞുങ്ങളെ വിരിയിച്ച്
എടുക്കുന്നതുപോലെയല്ല. കൃത്രമ ജനിതക
പ്രക്രിയ
വഴി ഭ്രൂണത്തിനെ വളർത്തിയെടുത്ത
കോഴി കുഞ്ഞുങ്ങൾക്ക് പൂടയോ, ചുണ്ടോ,
ചിറകോ ഇല്ല. കുഴൽ
വഴി മാത്രം തീറ്റയെടുക്കുന്ന
ഇവയുടെ എല്ലിന്റെ ഖടകം വളരെ ചുരിങ്ങിയതാണ്
അതിനാൽ മാംസം ധാരാളം ലഭിക്കും.
ഇത്തരം രീതിയിൽ
കോഴിയെ വളർത്തുന്നതിന്റ
െ കാരണം തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ്.
ഇതിനെ ലോകത്ത് ഒരിടത്തും ചിക്കൻ
എന്ന് വിളിക്കാറില്ല പകരം കെ എഫ്
സി എന്ന് മാത്രമേ സംബോധന
ചെയ്യാറുള്ളൂ. സുര്യപ്രകാശമടിച്ചാൽ
മരിച്ചുപോകുന്ന ഈ കൃതൃമ ജീവിയെയാണ്
കെ.എഫ്.സിലൂടെ നമ്മൾക്ക് ലഭിക്കുന്നത്.
കെ.എഫ്.സിയിൽ ഒരിക്കലും ചിക്കന്
ക്ഷാമമില്ല. ഇറച്ചി കാലങ്ങൾ കേടുപാട്
കൂടാതെ സൂക്ഷിക്കാൻ
വേണ്ടി വളരെ മാരകമായ
രാസവസ്ത്തുക്കളാണ് ഉപയോഗിക്കുന്നത്,
ഇത് കൂടാതെ കൃതൃമ ജീവികൾ പെട്ടെന്ന്
മരണപ്പെടാതിരിക്കാൻ
ഹോർമോണ്സും ആന്റിബയോട്ടിക്‌സും
കുത്തിവെച്ച് വളർത്തുന്നതിനാൽ അവ
ഭക്ഷിക്കുന്ന വ്യക്തികളുടെ പ്രത്യുൽപാദന
ശേഷിയും പ്രതിരോധ
ശേഷിയും കുറയുകയും വളർന്ന് വരുന്ന
കുട്ടികളിൽ ബ്രസ്റ്റ് കാൻസർ കൊളോണ്
കാൻസർ എന്നിവ ജീവിതത്തിൽ
ഉറപ്പായും പിടിപെടുന്നതുമാണ്.
ഇനി അടുത്ത ഒരു തലമുറ കെ.എഫ്.സി എന്ന
വാക്ക് കേൾക്കാൻ കൂടി ഭൂമിയിൽ
അവശേഷിക്കില്ല. ഇപ്പോൾ
കെ.എഫ്.സി ഉപയോഗിക്കുന്നവർക്ക്
ജനിക്കുന്ന കുട്ടികളുടെ ആയുസ്സ്
25നും 30തിനും മധ്യയിൽ
അവസാനിക്കും. അവരിൽ ജനിക്കുന്ന
കുട്ടികൾ
കണ്ണും ചെവിയും മറ്റും പ്രവൃത്തനരഹിതമാ
യ ജനതക വൈകൃതങ്ങലുള്ളവരായിരിക്കും.
കൃതൃമ ജീവികളെ പോലെ മാറുന്ന മനുഷ്യ
സമൂഹത്തെ കുറിച്ച് സങ്കല്പ്പിക്കാൻ
തന്നെ പ്രയാസമാണ്. ഇതിന്
കാരണം മനുഷ്യരിൽ ഉണ്ടാകുന്ന ജനിതക
മ്യൂറ്റേഷനാണ്.
ഇന്ന് പല ഉദ്യോഗസ്ഥരും ജോലിയിൽ
സ്ഥലം മാറ്റം തിരഞ്ഞെടുക്കുന്നത്
അവരുടെ കുട്ടികളുടെ ഇഷ്ട്ട കേന്ദ്രമായ
കെ.എഫ്.സി ശാഖകൾ ഉള്ളടുത്തെക്ക്
മാത്രമാണ്. നമ്മുടെ-കുടുംബത്തിന്റെ-
കേരളത്തിന്റെ-ഭാരതത്തിന്റെ-
ലോകത്തിന്റെ ഭാവി തകർക്കുന്ന ഈ
മാരക വസ്തു ഇന്ത്യയിൽ തടയാൻ നമ്മൾ
ഓരോ വ്യക്തികളും പ്രതിജ്ഞ
ചെയ്യണം.
പണകൊതി മൂത്ത് ഈ മാരക
വിഷത്തിന്റെ പരസ്യം നൽകി മാധ്യമങ്ങൾ
ജനത്തെ ചതിക്കരുതെന്നും
അപേക്ഷിക്കുന്നു. ബാൻ
കെ.എഫ്.സി ആൻഡ് സേവ് ദി വേൾഡ്
അംഗീകരിക്കുന്നവർ
കഴിയുന്നടുതോളം ഈ വാർത്ത ഷെയർ
ചെയ്ത് ലോകത്തിന് അറിവ് നൽകാൻ
അപേക്ഷിക്കുന്നു.

പിഴ

ഓവർ സ്പീഡിനു, ഹെല്മറ്റ് ഇല്ലെങ്കിൽ, ഗ്ലാസിൽ പേപ്പർ ഒട്ടിച്ചതിന്, റോങ്ങ്‌ സൈഡിൽ വണ്ടി നിറുത്തിയതിന് ഇങ്ങനെ പോലീസ് ഏതൊക്കെ കാര്യത്തിനാണ് നിങ്ങളുടെ വണ്ടി നമ്പർ നോട്ട് ചെയ്ത് പിഴ ഈടാക്കി എന്നറിയാൻ ഇപ്പോൾ വലിയ പാടാണ്. 3 മാസം കഴിഞ്ഞു പിഴ പേപ്പർ വീട്ടില് വരുമ്പോൾ മാത്രമേ കെണി മനസ്സിലാകൂ.

നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും കേസുകളില്‍ പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കേരളാ പോലീസിന്റെ ഈ സൈറ്റില്‍ വാഹനത്തിന്റെ നമ്പര്‍ വെച്ച് പരിശോധിക്കാവുന്നതാണ്

ഇതിനായി http://www.payment.keralapolice.gov.in/epayment.com
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാഹത്തിന്റെ നമ്പര്‍ ടൈപ്പ് ചെയ്‌താല്‍ മതി

ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഉപകാരപ്പെട്ടെക്കാം👍☺

അവള്‍...

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. മുല്ലപ്പൂ നിറമുള്ള ഒരു സുന്ദരി. കണ്ടാല്‍ ആരും കൊതിക്കുന്ന അഴക്‌. വല്യ പണക്കാരി ഒന്നുമല്ലെന്നാല്‍ പോലും എനിക്കവള്‍ സമ്പന്നയാണ്.

എന്‍റെ നാട്ടുകാരി അല്ലെങ്കിലും എനിക്കെന്തോ കണ്ടമാത്രയില്‍ തന്നെ അവളോട്‌ വല്ലാത്തൊരു അടുപ്പം തോന്നി. സ്വന്തമാക്കാന്‍ ഒരുപാടു മോഹിച്ചു. വിഷയം വീട്ടില്‍ അവതരിപ്പിച്ചപ്പോ ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ അവര്‍ സമ്മതിച്ചു.
അങ്ങനെ അവളെന്‍റെയായി.

അധികസമയവും ഞാന്‍ ചെലവഴിക്കുന്നത് അവളോടൊരുമിച്ചായിരുന്നു. എത്ര നേരം സംസാരിച്ചാലും എന്തൊക്കെ പറഞ്ഞാലും അവള്‍ ചൂടാകുമായിരുന്നില്ല. സംസാരിച്ചു സംസാരിച്ചു ക്ഷീണിച്ച് ഉറങ്ങിപ്പോകും പാവം.

രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ വീടിന്‍റെ ഏറ്റവും മുകളിലത്തെ നിലയില്‍ നിന്ന് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ അവിചാരിതമായി അവള്‍ താഴേക്കു വീണു.
ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു നിന്ന് പോയി. ഓടിച്ചെന്നവളെ വാരിയെടുക്കുമ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു. ഒരുപാട് ഫ്രാക്ച്ച്വര്‍ ഉണ്ടായിരുന്നു. അവളുടെ സുന്ദരമായ മുഖവും ഉടലുമെല്ലാം അവിടവിടെയായി പൊട്ടിയിരുന്നു. അല്പം സീരിയസ് ആണെന്നു അപ്പോഴേ എനിക്ക് തോന്നിയിരുന്നു.

ഉടന്‍ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. ഐ സി യു വില്‍ കയറ്റി. പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടിവരുമെന്നും അതിനു നല്ലൊരു തുകയാകും എന്നും ഡോക്റ്റര്‍ പറഞ്ഞപ്പോള്‍ ഉള്ള തുക എണ്ണിപ്പെറുക്കി അഡ്വാന്‍സ് അടച്ചു. രണ്ടു ദിവസം കഴിഞ്ഞാണ് അവളെ പുറത്തേക്ക് കൊണ്ട് വന്നത്. പഴയ ചന്തമെല്ലാം നഷ്ടമായെങ്കിലും ഒരുവിധം കുഴപ്പമില്ലാത്ത രൂപത്തില്‍ അവളെ വീണ്ടുകിട്ടിയപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു. പക്ഷെ ആ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല.

അവളുടെ തലച്ചോറിലെ സംവേദന നാഡികള്‍ക്ക് കാര്യമായ ക്ഷതം സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ തൊട്ടാലും തോണ്ടിയാലും ഒന്നും അവള്‍ അറിയില്ല എന്ന് ഡോക്റ്റര്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു പോയി. എന്‍റെ പ്രിയപ്പെട്ടവള്‍.. എന്‍റെ തലോടലുകള്‍ക്കായ് കാത്തിരുന്നവള്‍.. ഇങ്ങനെ ഒരവസ്ഥയില്‍ ??

ഇനി ഒരു വഴി കൂടിയേ ബാക്കിയുള്ളൂ... അത്യന്തം അപകടകരമായ ഒരു ഓപ്പറേഷനിലൂടെ അവളുടെ സംവേദന നാഡികള്‍ മാറ്റിപ്പിടിപ്പിക്കുക. രക്ഷപ്പെടും എന്ന് ഉറപ്പു പറയാന്‍ കഴിയാത്ത ഒരു ശസ്ത്രക്രിയ. അതിനു ഒരുപാട് തുക വേണ്ടിവരുമത്രേ.
വേലയും കൂലിയും ഇല്ലാതെ നടക്കുന്ന ഞാന്‍ എങ്ങനെ ഒപ്പിക്കാനാണ് ഇത്രയും പണം? വേണ്ട ഡോക്റ്റര്‍ ഞാന്‍ അവളെ കൊണ്ട് പോകുകയാണ് എന്ന് പറയാനേ എനിക്ക് അന്നേരം കഴിഞ്ഞുള്ളു..

അങ്ങനെയിരിക്കെയാണ് എന്‍റെ സുഹൃത്ത് പറഞ്ഞത് അവളുടെ ചികിത്സാ ചെലവുകള്‍ എല്ലാം അവന്‍ തല്‍ക്കാലം ഏറ്റെടുത്തുകൊള്ളാം . അവന്‍റെ പരിചയത്തില്‍ ഒരു നല്ല ഹോസ്പിറ്റല്‍ ഉണ്ട്. അധികം തുകയാകില്ലെന്ന്. അങ്ങനെ ഞാന്‍ അവളെ അവന്‍റെ കൈകളില്‍ ഏല്‍പ്പിച്ചു. പിന്നെ കാശുണ്ടാക്കാനുള്ള നെട്ടോട്ടമായിരുന്നു.

ഇന്നേയ്ക്ക് ഒരു മാസം കഴിഞ്ഞു. ഇപ്പോഴവള്‍ എവിടെയാണെന്നോ അവള്‍ക്ക് എന്ത് പറ്റിയെന്നോ അറിയില്ല..
ആ ദുഷ്ടന്‍ അവളെ ആര്‍ക്കെങ്കിലും വിറ്റ്കാണുമോ എന്ന്പോലും ഞാന്‍ ഭയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു..

അവള്‍...

എന്‍റെ സ്വന്തം ഗാലക്സി മോള്‍..

Full Name : Samsung Galaxy note 2
ID Number : N 7100
Nationality: Korean

Thursday, 15 January 2015

മലയാളിയോടാ കളി

മലയാളിയോടാ കളി ?

വടക്കേ ഇന്ത്യയില്‍ ഹോട്ടലില്‍ കയറിയ മലയാളിക്ക് കോഴിക്കറി വേണം. എന്നാല്‍ അതിനു ഹിന്ദിയില്‍ എന്ത് പറയണം എന്ന് അറിയില്ല.

ഭാഗ്യത്തിന് മുട്ടയ്ക്ക് അണ്ട എന്ന ഹിന്ദി അണ്ണന് അറിയാം. ആലോചിച്ചു ഓര്‍ഡര്‍ ഇങ്ങനെയായി

"അണ്ടാ കാ മാതാപിതാ കാ കറി"

Sunday, 11 January 2015

ബസ്സും സൈക്കിളും

ബസ്സും സൈക്കിളും തമ്മിലുള്ള വത്യാസം എന്ത് ?

.

.

.

.

.

.

ബസ്സ് പോയാലും ബസ്സ് സ്റ്റാന്റ് അവിടെത്തന്നെ കാണും..
സൈക്കിള്‍ പോകുമ്പോള്‍ സ്റ്റാന്റ് കൂടെ കൊണ്ടുപോകും :)...(ചെറുതായിട്ട്  ഒന്ന്  ചിരിച്ചേക്ക് ).

Saturday, 10 January 2015

അശ്വമേധം

കഴിഞ്ഞദിവസം 'അശ്വമേധം' പരിപാടിയിൽ G.S. പ്രദീപിനോട് മത്സരിക്കാൻഎത്തിയത് നമ്മുടെസ്വന്തം സന്തോഷ് പണ്ഡിറ്റ് ആയിരുന്നു. മുന്നിൽ ഇരുത്തി വല്ലാതെ കളിയാക്കുന്നത് കണ്ടപ്പോൾ ശെരിക്കും എനിക്ക് വല്ലാതെ പാവം തോന്നി. പണ്ഡിറ്റ് മനസ്സിൽ വിചാരിച്ച ഒരു വിഖ്യാതസംഭവം കണ്ടുപിടിക്കാൻ പ്രദീപ് ഓരോ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി, ഇടയിൽ നന്നായി കളിയാക്കുന്നുമു ണ്ടായിരുന്നു. അവസാനം ഒരു ചോദ്യം ഇങ്ങനെആയിരുന്നു, 'താങ്കൾ ആലോചിച്ച സംഭവം നല്ലതാണോ ചീത്തയാണോ' എന്നായിരുന്നു.ഇതിനു മറുപടിയായി പണ്ഡിറ്റ് പറഞ്ഞു 'അത് ഓരോരുത്തരുടെയും കാഴ്ചപാട് അനുസരിച്ചാണ്, ചിലര്ക്ക് നല്ലത് എന്ന് തോന്നും, ചിലര്ക്ക് ചീത്തത് എന്നും.' കിട്ടിയ അവസരം മുതലെടുത്ത് പ്രദീപ് പറഞ്ഞു, 'അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല.. ഉദാഹരണത്തിനു -കൊലപാതകം എപ്പോഴും ചീത്തയാണ്, ഒരിക്കലും കൊലപാതകം നല്ലത് എന്ന് ആരും പറയില്ല.' ഇത് കേട്ട പണ്ഡിറ്റ് പറഞ്ഞ മറുപടി ഇതായിരുന്നു. . . . . 'കംസനെകൃഷ്ണൻകൊന്നത് മോശമായി പോയി' എന്ന് ആരും പറഞ്ഞു ഞാൻകേട്ടിട്ടില്ല. പ്രദീപ് പ്ലിംഗ്!!!

തൃശൂര്‍ ഭാഷ

തൃശൂര്‍: പൂരം വെടിക്കെട്ടും തൃശൂര്‍ ഭാഷയും ഏതാണ്ട് ഒരേ പോലെയണ്. കൂട്ടപ്പൊരിച്ചിലിന്റെ സ്പീഡില്‍ ചില അക്ഷരങ്ങള്‍ നഷ്ടപ്പെട്ട് രൂപപ്പെട്ട ഭാഷ. പ്രാഞ്ചിയേട്ടന്റെ സിനിമാ ഭാഷ കേരളമൊട്ടുക്കും ശ്രദ്ധിക്കപെടാനുള്ള കാരണവും മറ്റൊന്നല്ല. മറ്റു ജില്ലക്കാര്‍ക്ക് പെട്ടെന്ന് പിടികിട്ടാന്‍ പാടുള്ളവയാണ് പല പ്രയോഗങ്ങളും.

ഗഡീ.... എന്ന വാക്കാണ് തൃശൂരിന്റെ സ്വന്തം ഭാഷാ നിഘണ്ടുവിലെ ആദ്യത്തെ പ്രയോഗം. ഗഡി, ഇസ്റ്റന്‍, മച്ചു എന്നൊക്കെയാണ് തൃശൂരുകാര്‍ സുഹൃത്തുക്കളെ വിളിക്കുക. (ഇഷ്ടനില്‍നിന്ന് ഇസ്റ്റനും മച്ചനനില്‍ നിന്ന് മച്ച്ചുവും ഉണ്ടായെന്നു കരുതാം. ഗഡിയുടെ പിറവി ഇപ്പോഴും അജ്ഞാതം)

റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ കിട്ടിയപ്പോള്‍ ഒരു തൃശൂര്‍കാരന്റെ കമന്റ് ..

'അക്രമ സ്രാവാണ്ട്ടാ...

അസാധ്യകാര്യം ചെയ്തവന്‍ എന്നര്‍ഥം.

രണ്ടുപേര്‍ തമ്മില്‍ മൂന്നാമതൊരുവനെ പറ്റി പറയുമ്പോള്‍ അവര്‍ക്കയാള്‍ 'ഡാവ് ആണ്. (കിടാവില്‍നിന്ന് ക്ടാവിലെത്തി ഡാവായി മാറിയത്)

ഇഷ്ടപ്പെട്ടയാളെ പുലിഡാവെന്നും വെറുപ്പുള്ളവനെ ചെടച്ച ഡാവെന്നും തീരെപിടിക്കാത്തവരെ ചൊറിഡാവ്, ഈച്ചഡാവ്, ഇഞ്ചംപുളി ഡാവ് എന്നും വിശേഷിപ്പിക്കാം. ഒട്ടും വിലയില്ലാത്തവനെ അംബീസ ഡാവ് എന്നും വിളിക്കാം. (50 പൈസ് ഡാവ് എന്ന് പൂര്‍ണരൂപം)

യന്തിരന്‍ റിലീസായപ്പോള്‍ ഒരാളുടെ കമന്റ്- മ്മടേ 'ചെക്കന്‍ തകര്‍ത്തൂട്ടാ....

സൂപ്പര്‍ സ്റ്റാറായാലും മെഗാ സ്റ്റാറായാലുമെല്ലാം നമുക്ക് ചെക്കനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സച്ചിന്‍ ഇവരെല്ലാം ചെക്കന്മാരാണ്.

തൃശൂരിലെ ചിലര്‍ സില്‍മ എന്ന് വിളിക്കുന്ന സിനിമ ഇഷ്ടപ്പെട്ടാല്‍ 'പൊരിച്ചൂട്ടാ എന്നേ പറയൂ. പൊട്ടിയ പടമാണെങ്കില്‍ 'ഒരു വള്ളി പൊട്ടിയേ പടാ ഇസ്റ്റാ.. എന്ന് പറയുന്നതും കേട്ടിട്ടുണ്ട്.

ഒരു അരിയങ്ങാടി സംഭാഷണം: 'ഗെഡീ.. മ്മ്‌ടെ ഗെല്ലീല് വന്‍ണ്ട്ട് വെല്യ നാവാട്ടം വേണ്ടാട്ടാ.. ഒരു കുച്ചാന്‍ വിളിച്ച്ട്ട് വേഗം സ്കൂട്ടായിക്കോ. (ഗല്ലി - സ്ഥലം, നാവാട്ടം- വര്‍ത്തമാനം, കുച്ചാന്‍- ഓട്ടോറിക്ഷ, സ്‌കൂട്ടാവുക- സ്ഥലംവിടുക)

ഞാനങ്ങ്‌ടെ തെറിക്കട്ടെ എന്നാല്‍ ഞാന്‍ അങ്ങോട്ടു പോട്ടെ എന്നൊരു അര്‍ത്ഥവുമുണ്ട് ചിലര്‍.

ഒരു 'ചെകിളച്ചൊറിയന്‍ കൊട്ത്തു എന്നാല്‍ ചെകിട്ടത്തടിചെന്നും 'വാഷ്‌ല്യ എന്നാല്‍ കഴിവില്ല എന്നുമാണ് തൃശൂരില്‍ ചിലയിടങ്ങളിലെ അര്‍ഥം.

ഇഷ്ടമില്ലാത്ത സ്ഥലങ്ങളെയൊക്കെ തൃശ്ശൂരുകാരന്‍ 'ഗുദാം.. എന്ന് വിളിക്കാം.

ചെറുപ്പക്കാര്‍ തൃശൂരില്‍ ചുള്ളന്മാരും ചുള്ളികളുമാണ്.

കൗട്ട എന്നാല്‍ തൃശൂരില്‍ മദ്യത്തിന്റെ ഇരട്ടപ്പേരാണ്. (കൗട്ട- ഒരിനം കീടനാശിനിയുടെ പേര്)

ആ ഡാവ് പടായി.. എന്ന് കേട്ടാല്‍ ആരോ മരിച്ചു എന്നാണ് അര്‍ഥം. മരിച്ചയാളുടെ ഫോട്ടോ ചില്ലിട്ടുവയ്ക്കുമല്ലോ.

അങ്ങാടിയുടെ ചില ഇടങ്ങളില്‍ പണത്തെ ചെമ്പ് എന്നിപ്പോഴും വിളിക്കും. ജോര്‍ജൂട്ടി എന്നും വിളിക്കും. പതിയന്‍ എന്നാല്‍ പത്തു രൂപ, പച്ച എന്നാല്‍ അമ്പത് രൂപ, ഏകന്‍ എന്നാല്‍ ഒരു രൂപ എന്നിങ്ങനെയും പ്രയോഗമുണ്ടത്രേ.

പുതിയ മൊബൈല്‍ വാങ്ങിയത് കേടായെന്നു കരുതുക. ചില തൃശൂരുകാര്‍ കടയില്‍ ചെന്ന് പറയും: മച്ചൂ.. ഇത് ഉണ്ടച്ചുരുട്ടായല്ലോ.. (കേടായെന്നും തലയില്‍ തൂങ്ങിയെന്നുമൊക്കെ അര്‍ഥം).

നല്ല വസ്തുക്കളാണെങ്കില്‍ 'മുത്ത് സാനം, പെട സാനം. എന്നൊക്കെ പറയും.

മെലിഞ്ഞു പോയല്ലോ എന്ന ചോദ്യത്തിന് പകരം 'ഉപ്പുംകല്ല് വെള്ളത്തിലിട്ടതുപോലായി എന്നൊക്കെ പ്രയോഗം കയ്യിലുള്ളവരുണ്ട്.

വിചിത്രമായൊരു പ്രയോഗം കേട്ടോളൂ- പാലത്ത്‌മ്മെ ഇര്‍ത്തുക.: ആ ഗഡീ മ്മളെ പാലത്ത്‌മ്മെ ഇര്ത്തീട്ട് വിട്ടു എന്ന് പറഞ്ഞാല്‍ ഇപ്പം വരാമെന്ന് പറഞ്ഞിട്ടു മുങ്ങി എന്നര്‍ഥം.

ശവി എന്ന വാക്ക് ഏതാണ്ട് ശവമായിക്കൊണ്ടിരിക്കുകയാണ്. എന്തൂട്ടാ ശവീ.. എന്നിപ്പോള്‍ അധികമാരും പറയാറില്ല.. ശവി എന്നത് തെറ്റായ വിശേഷണമാണത്രേ.

Thursday, 8 January 2015

പ്രതിമ

ഭർത്താവു ഡല്ഹിക്കുള്ള
വിമാനത്തിനായി ഇറങ്ങിയ
ഉടനെ ഭാര്യ കാമുകനെ വിളിച്ചു വരുത്തി .
പാവങ്ങള് പ്രണയകഥകള് പറഞ്ഞു
കഴിയും മുന്നേ ഫ്ളൈറ്റ് മിസ്സ്
ആയി ഭർത്താവു തിരികെ എത്തി .
കാമുകനെ കടത്താന്
മാര്ഗ്ഗം ഇല്ലാതെ ഭാര്യ ഒരു
ബുദ്ധി പ്രയോഗിച്ചു
ദേഹമാസകലം എണ്ണ
പുരട്ടി പൌഡര് പൂശി അനങ്ങരുതെന്നു
പറഞ്ഞു
കാമുകനെ ഒരു മൂലയില് നിർത്തി ഭർത്താവു വാതില്
തുറന്നപ്പോള് കണ്ടത്
പോകുമ്പോള് ഇല്ലാതിരുന്ന പ്രതിമ
ഒരെണ്ണം മുറിയില്.. .
ഭാര്യ പറഞ്ഞു രാവിലെ ഒരു
പാണ്ടി കൊണ്ട് വന്ന പ്ളാസ്സ്ർ
ഓഫ്പാരീസിന്റെ പ്രതിമ കണ്ടപ്പോള്
കൊള്ളാം -
അങ്ങനെ വാങ്ങി വച്ചതാ .ഭർത്താവു
തോളത്തു
തട്ടി നോക്കി കൊള്ളാം എന്ന് പറഞ്ഞു
കിടപ്പറയിലേക്ക് പോയി .
രാത്രി ഭാര്യ ഉറങ്ങി കഴിഞ്ഞു ഭർത്താവു
അടുക്കളയില് പോയി രണ്ടു ബ്രെഡ്
എടുത്തു
ജാം ഒക്കെ പുരട്ടി , ഒരു ചായയും ഇട്ടു
കൊണ്ട്
വന്നിട്ട് പ്രതിമയോടു പറഞ്ഞു .
"ഇത് കഴിച്ചോ - കഴിഞ്ഞയാഴ്ച
അപ്പുറത്തെ ജാന്സിയുടെ വീട്ടില് മൂന്നു
ദിവസമാ ഞാന് ഇങ്ങനെ നിന്നുപോയത്......

നല്ല അദ്ധ്യാപിക

അന്ന്,അഞ്ചാം ക്ലാസ്സിലെ ആദ്യ ദിവസം..അവരുടെ ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു;"എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!"ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു.പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്.ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്­നു അവൻ.കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയുംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്.പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, പരാജിതൻ എന്ന പേരും ചുമന്ന് ജീവിക്കുന്നവിദ്യാർത്ഥി..!അങ്ങിനേയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന കൽപന ആ അധ്യാപികക്ക് ലഭിച്ചു.അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയ­ിൽ അൽഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപെട്ടു;അവന്റെ ഒന്നാം തരത്തിലെ ഡയറിയിൽഅന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു.അത്‌ ഇപ്രകാരമായിരുന്നു;'ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്.ഒട്ടേറെ കഴിവുകൾ അവനു നൽകപ്പെട്ടിരിക്കുന്ന­ു.അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട്.."അവർ ഉടൻ അവന്റെ രണ്ടാം ക്ലാസിലെ ടീച്ചര് എഴുതിയത് എന്താണെന്ന് നോക്കി. അതിൽ,'ബുദ്ധിമാനായ വിദ്യാര്ത്ഥിയാണ് ടെഡി.കൂട്ടുകാർക്ക്‌ വളരെ പ്രിയങ്കരനാണ് അവൻ.പക്ഷെ മാതാവിനു ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്..' എന്നു എഴുതിയിരിക്കുന്നു.എന്നാൽ മൂന്നാം ക്ലാസിലെ ടീച്ചർകുറിച്ചതു നോക്കിയപ്പോൾ;'മാതാവിന്റെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു.ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചിട്ടും പിതാവ് അവനെ പരിഗണിച്ചതേയില്ല.വളരെ പെട്ടെന്ന് തന്നെ ആവശ്യമായനടപടികൾ സ്വീകരിക്കാത്ത പക്ഷം ഈകുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്'..­.' എന്ന് എഴുതിയിരിക്കുന്നു.ഉടനെ അവർ നാലാം ക്ലാസിലെ ടീച്ചർ എഴുതിയത് നോക്കി;'ടെഡി സ്വന്തത്തിലേക്ക് ഒതുങ്ങിജീവിക്കുന്നവനാണ്.പഠനത്തിൽ അവനു അശ്ശേഷം താൽപ്പര്യമില്ല.അവനു കൂട്ടുകാരുമില്ല.ക്ലാസിനിടയിൽ കിടന്ന് ഉറങ്ങുകയാണ് അവന്റെ പതിവ്..'ഇത്രയും വായിച്ചപ്പോഴാണ് അധ്യാപിക ആനി തോംസനു ടെഡിയുടെ യധാർത്ഥ പ്രശ്‌നം മനസ്സിലായത്.തന്റെ കാര്യത്തിൽ അവർക്കു തന്നോടുതന്നെ ലജ്ജ തോന്നി.അങ്ങനേയിരിക്കെ,അധ്യാപികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ സമ്മാനം നൽകിയപ്പോൾ,മാർക്കറ്റിൽനിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീൻ കവറിൽ പൊതിഞ്ഞ സമ്മാനമാണ് ടെഡി നൽകിയത്.ഇത് ആ അദ്ധ്യാപികയെ കൂടുതലൽ വിഷമത്തിലാക്കി.അവർ ടെഡിയുടെ സമ്മാനപ്പൊതി തുറക്കുകയായിരുന്നു.സാധാരണ ചെറിയ കല്ലുകൾ കോർത്തിണക്കിയ മാലയും, മുക്കാൽഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിലെ സമ്മാനം.ഇതു കണ്ട കുട്ടികളൊക്കെ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ ആനി തോംസനു അങ്ങേയറ്റം വേദനിച്ചു.പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആ അദ്ധ്യാപിക പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി.മാത്രമല്ല, അദ്ധ്യാപിക ടെഡിക്ക്അങ്ങേയറ്റം നന്ദിപറയുകയും ചെയ്തു.എന്നിട്ട്‌ ആ മാല അവർ ധരിക്കുകയും, അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല.തന്റെ ടീച്ചറെ കാത്തിരിക്കുകയായിരുന­്നു അവൻ.അവർ വന്നപ്പോൾ ടെഡി പറഞ്ഞു;'ഇന്ന് ടീച്ചർക്കു എന്റെ അമ്മയുടെ മണമാണ് ഉള്ളത്...!'ഇതുകേട്ട ആ ടീച്ചർ പൊട്ടിക്കരഞ്ഞുപോയി.മാതാവ് ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ട് വന്നതെന്ന് അവർ തിരിച്ചറിഞ്ഞു.മരിച്ച് പോയ മാതാവിനെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അധ്യാപികക്ക് ബോധ്യപ്പെട്ടു.അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേകമായ പരിഗണന നൽകി.അവന്റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു.വർഷാവസാനമായപ്പോഴേക്ക­ും ക്ലാസിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്റെ സ്ഥാനം.ഒരു ദിവസം തന്റെ വാതിലിൽ ഒട്ടിച്ചുവെച്ച ഒരു കുറിപ്പ് തോംസൺ വായിച്ചതിങ്ങനെയായിരു­ന്നു;'എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച്‌ ഏറ്റവും നല്ല അദ്ധ്യാപികയാണ് താങ്കൾ.."അവർ ഉടനെ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി;'നല്ല ഒരു അദ്ധ്യാപികയാവുക എന്നത്‌ എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്..!'വർഷങ്ങൾക്കുശേഷം അവിടത്തെ വൈദ്യശാസ്ത്ര കോളേജിൽനിന്ന് ആനി തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി.ആ വർഷത്തെ ബിരുദ ദാന സമ്മേളനത്തിൽ പങ്കെടുക്കാൻ ടെഡിയുടെ മാതാവെന്ന നിലയിലാണ് ക്ഷണം.ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തർ പുരട്ടി തോംസൺ അന്നവിടെ എത്തിച്ചേർന്നു.പിൽക്കാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരനായ ഡോ. ടെഡി സ്‌റ്റൊഡാർട്ട്‌ ആയിത്തീർന്നു ഈ ബാലൻഇത്‌ കൃത്യസമയത്തുതന്നെ തിരിച്ചറിയപ്പെട്ട്‌ വേണ്ട പരിഗണന ലഭിക്കുകയും കൈപിടിച്ച്‌ ഉയർത്താൻ ആനി തോംസൻഎന്ന ഒരാൾ മുന്നോട്ട്‌ വരികയും ചെയ്ത ഒരു ടെഡിയുടെ കഥ.എന്നാൽ ഇതുപോലെ നമുക്ക്ചുറ്റും പലവിധ പ്രശ്നങ്ങൾക്കിടയിലും­ ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങിക്കൂടുന്ന നിരവധി ടെഡിമാർ ഉണ്ടാവാം.ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളപ്പെട്ട ബാല്യങ്ങൾ.ഒന്നു ശ്രധിച്ചാൽ ഒരുപക്ഷെ ലോകത്തുതന്നെ അറിയപ്പെട്ടേക്കാവുന്­ന അപൂർവ്വ പ്രതിഭകൾ.അവരെ തിരിച്ചറിയാൻ ആനി തോംസന്മാരുടെ അംശാവതാരങ്ങൾ നമുക്ക്‌ ഇടയിലും ഉണ്ടാവട്ടെ.

Wednesday, 7 January 2015

പട്ടിക്ക് ബിസ്ക്കറ്റ് കൊടുത്ത വകയില്‍

ഒരു പലിശക്കാരന്‍റെ ഓഫീസില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടക്കുന്നു.
റെയ്ഡിനോടുവില്‍ ഇന്‍കംടാക്സ് ഓഫീസര്‍ പലിശക്കാരനോട് പറഞ്ഞു. "എല്ലാം ഒക്കെയാണ്, പക്ഷെ പട്ടിക്ക് ബിസ്ക്കറ്റ് കൊടുത്ത വകയില്‍ ഒരു അഞ്ചു ലക്ഷം രൂപയുടെ ഫയല്‍ കാണുന്നുണ്ടല്ലോ ? അതിനു തെളിവായി ഒരൊറ്റ ബില്ലുകളോ രേഖകളോ ഇല്ലതാനും !"
"അതിനു ബില്ലോ, തെളിവോ ഒന്നുമില്ല" - പലിശക്കാരന്‍ പറഞ്ഞു.
"എങ്കില്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടി വരും. ഒരു അമ്പതിനായിരം എനിക്ക് തന്നാല്‍ കേസാക്കാതിരിക്കാം" ഓഫീസര്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
പലിശക്കാരന്‍ ഉടന്‍ തന്നെ മേശവലിപ്പില്‍ നിന്ന് അമ്പതിനായിരം രൂപയെടുത്ത്‌ കൊടുത്തശേഷം അക്കൌണ്ടന്‍റിനെ വിളിച്ച് വരുത്തി ഓഫീസറുടെ മുന്നില്‍ വച്ചുതന്നെ ഇങ്ങനെ പറഞ്ഞു -
"സോമാ, പട്ടിക്ക് ബിസ്ക്കറ്റ് കൊടുത്ത വകയില്‍ ഒരമ്പതിനായിരം കൂടി കാണിച്ചെരെ"

ബാക്കി 99 രൂപ എവിടെ?

നിയമസഭയിലെ ഒരു ചർച്ചയ്ക്കിടെ  നമ്മടെ മന്ത്രി കുഞ്ഞാലിക്കുട്ടി ഒരു കഥ പറഞ്ഞു.



    "ഒരിക്കൽ ഒരച്ഛൻ തന്റെ 3 മക്കൾക്കു 100
രൂപവീതം കൊടുത്തിട്ട് പറഞ്ഞു....

     'ഈ നൂറു രൂപക്ക് എന്തെങ്കിലും വാങ്ങി നിങ്ങളുടെ റൂം നിറയ്ക്കണം.'

      ഒന്നാമത്തെ മകൻ 100 രൂപക്ക് വൈയ്ക്കോൽ വാങ്ങി.

      പക്ഷെ, അത് ആ റൂം നിറക്കാൻ തികഞ്ഞില്ല .

        രണ്ടാമത്തെ മകൻ 100 രൂപക്ക് പഞ്ഞി വാങ്ങി.

        പക്ഷെ, അതും റൂം നിറക്കാൻ തികഞ്ഞില്ല .

        മൂന്നാമത്തെ മകൻ വെറും ഒരു രൂപ മാത്രം ചിലവാക്കി മെഴുകുതിരി വാങ്ങി കത്തിച്ചുവച്ചു.

    അതിന്റെ പ്രകാശം ആ റൂം നിറച്ചു...."

      കുഞ്ഞാലിക്കുട്ടി തുടർന്നു....

     " ഈ മൂന്നാമത്തെ മകനെ പോലെയാണ്
നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹം അധികാരമേറ്റത്
മുതൽ പ്രതീക്ഷയുടെ വെളിച്ചം, സംസ്ഥാനം ഒട്ടാകെ പരത്തുകയാണ്..."

     ഇത് പറഞ്ഞതും
പ്രതിപക്ഷത്തു നിന്നും ഒരു ചോദ്യം നമ്മുടെ വി.എസ് വക.

     "സംഗതി ഒക്കെ ഉഷാറെന്നെ..... പക്ഷെ, ബാക്കി 99 രൂപ എവിടെ? ...!! "

കൊളംബസ്

കൊളംബസ് അമേരിക്ക കണ്ടു പിടിച്ച
കഥ
----------------
അമേരിക്ക കണ്ടുപിടിച്ച കൊളംബസ്
നിങ്ങളെല്ലാവരും
കരുതും പോലെ യഥാര്ത്ഥത്തില്
‍ ഇറ്റലിക്കാരനായിരുന്നില്ല.
ഒരു മലയാളിയായിരുന്നു... യഥാര്ത്ഥ പേര്
P.P. സുനിക്കുട്ടൻ ...!
സംഭവ കഥയാണ് ... ശ്രദ്ധിച്ചു
വായിക്കണം.
കൊല്ല വർഷം AD 1500 ആം ആണ്ടിലാണ്
സംഭവം നടക്കുന്നത് ...
കൂത്താട്ടുകുളത്തെ ഇടത്തരം നാവിക
കുടുംബത്തിൽ ജനിച്ചു വളർന്ന ചെറുകിട
നാവികനാണ് സുനിക്കുട്ടൻ.... മുറിയില്
അഴിച്ചു വെച്ച
തന്റെ ലുങ്കി പോലും ഇതുവരെ സ്വന്തമായി കണ്ടു
പിടിച്ചിട്ടില്ലെങ്കിലും ,
കടലിലൂടെ സഞ്ചരിച്ച് പുതിയൊരു
രാജ്യം കണ്ടു പിടിക്കണമെന്നായിരുന്നു
സുനിക്കുട്ടന്റെ ജീവിതാഭിലാഷം....
അതിനായി ലോകം മുഴുവന്
ചുറ്റി സഞ്ചരിക്കാൻ ഒരു
ചങ്ങാടമുണ്ടാക്കി കൊച്ചിയിലെ മറൈൻ
ഡ്രൈവിൽ റെഡിയാക്കി നങ്കൂരമിട്ട്
വെച്ചിരുന്നു സുനിക്കുട്ടൻ....
അങ്ങനെ നല്ലൊരു
ദിവസം നോക്കി തന്റെ ലക്ഷ്യ
പൂർത്തീകരണത്തിന
ായി ഭാര്യയെയും കൂട്ടി കൂത്താട്ടു
കുളം ബസില് കയറി മറൈൻ ഡ്രൈവിലേക്ക്
സുനിക്കുട്ടൻ പുറപ്പെട്ടു....
കൂത്താട്ടു " കുളം ബസില് " കയറി ഒരു
പോക്കാ പോയ സുനിക്കുട്ടനെ നാട്ടുകാര്
കളിയാക്കി കുളംബസ്സിൽ
കയറി പോയവൻ എന്നു വിളിക്കാന്
തുടങ്ങി ... അത് ലോപിച്ച് ലോപിച്ച്
സുനിക്കുട്ടൻ പിന്നീട് " കൊളം ബസ് "
എന്ന പേരില് അറിയപ്പെടാൻ തുടങ്ങി ...
മറൈൻ ഡ്രൈവിൽ എത്തിയ
ശേഷം ഭാര്യയോട് യാത്ര പറഞ്ഞ്
പിരിയുമ്പോൾ സുനിക്കുട്ടൻ
അവസാനമായി ഭാര്യക്കൊരു
ചുംബനവും നൽകി.... ( ഇതായിരുന്നു മറൈൻ
ഡ്രൈവിൽ വച്ചു നടന്ന
ആദ്യത്തെ ചുംബന സമരം ) തുടർന്ന്
സുനിക്കുട്ടൻ
സഞ്ചാരത്തിനിടെ കഴിക്കാനായി ഭാര്യ
തന്ന ചക്കയും മാങ്ങയുമൊക്കെയടങ്ങുന്ന
കുറച്ച് ഫ്രൂട്ട്സുമായി തന്റെ ചങ്ങാടത്തിൽ
കയറി പസഫിക്
സമുദ്രം വഴി അന്റാർട്ടിക്കൻ ഉൾക്കടൽ
ലക്ഷ്യമാക്കി ആഞ്ഞു തുഴഞ്ഞു .....
അതേ സമയത്തു തന്നെയാണ്
അന്റാർട്ടിക്കൻ ഉൾക്കടലിൽ ടൈറ്റാനിക്ക്
എന്ന കപ്പല് മുങ്ങിയതും...
സുനിക്കുട്ടൻ എന്ന കൊളംബസ്
ചങ്ങാടത്തിൽ
അവിടെത്തുമ്പോ ടൈറ്റാനിക്കിലെ നായകനായ
ജാക്ക് അവിടെ ഒരു
മരക്കഷണവും പിടിച്ച് തണുത്ത് വിശന്നു
വലഞ്ഞിരിക്കുന്നു.....
( റോസ് മരിച്ചെന്നു കരുതി ഉപേക്ഷിച്ച
ജാക്ക് ശരിക്കും മരിച്ചിട്ടില്ലാ
യിരുന്നു.... അങ്ങനെയെങ്കിലും റോസ്
തന്റെ തലയില്
നിന്നും ഒഴിവാകുമല്ലോന്ന്
കരുതി മരിച്ചത്
പോലെ അഭിനയിച്ചതായിരുന്നു... )
അങ്ങനെ വിശന്നു പട്ടിണി കിടക്കുന്ന
ജാക്കിന് സുനിക്കുട്ടൻ കൈയില് കരുതിയ
ഫ്രൂട്ട്സിൽ വലിയ ഒരു ചക്ക എടുത്തു
നീട്ടി ...... എന്നിട്ട് പറഞ്ഞു "
ജാക്ക് ...ഫ്രൂട്ട് കഴിക്കൂ ... ജാക്ക് ഫ്രൂട്ട്
" ..... ഇങ്ങനെയാണ് പിൽക്കാലത്ത്
ചക്കയ്ക്ക് ജാക്ക് ഫ്രൂട്ട് എന്ന പേരു
വന്നത് .... തുടർന്ന് ജാക്കിനോട് തിരിച്ചു
വരുമ്പോ പിക് ചെയ്യാമെന്ന് ഉറപ്പു
കൊടുത്ത് , അവിടുന്ന് യാത്ര തുടർന്ന
സുനിക്കുട്ടൻ ഒരു ദ്വീപ്
കണ്ടെത്തുകയും അവിടെ ചങ്ങാടം നങ്കൂരമിട്ടിറങ്
ങുകയും ചെയ്തു ......
അവിടെ പണ്ടെങ്ങോ ഏതോ കപ്പലപകടത്തിൽ
അകപ്പെട്ട് ആ ദ്വീപിൽ ഒറ്റപ്പെട്ട ഒരു
പ്രായം ചെന്ന മനുഷ്യനെ സുനിക്കുട്ടൻ
കണ്ടുമുട്ടി.... അയാളുടെ പേര് ആമീർ
എന്നായിരുന്നു .... തന്നെക്കാൾ
പ്രായമുള്ള ആളായത് കൊണ്ട് സുനിക്കുട്ടൻ
അയാളെ " ആമീർക്കാ " എന്ന്
വിളിച്ചു ....തുടര്ന്ന് അവര് രണ്ടു
പേരും ഉറ്റ സുഹൃത്തുക്കളായി ആ ദ്വീപിൽ
കുറച്ചു കാലം ചിലവഴിച്ചു.
പിൽക്കാലത്ത് താന് കണ്ടുപിടിച്ച ആ
ദ്വീപിന് സുനിക്കുട്ടൻ എന്ന കൊളംബസ്
തന്റെ ഉറ്റ സുഹൃത്തായ
ആമീർക്കായോടുള്ള സ്നേഹ സൂചകമായി "
ആമീർക്കാ " എന്നു പേരിട്ടു... അത്
പിന്നീട് ആമേർക്കാ... അമേർക്കാ...
എന്നിങ്ങനെ ലോപിച്ച് ഒടുവില്
ഇന്നത്തെ അമേരിക്ക ആയി ...!

😁😁😁

ഇനിയും   വെറുപ്പിക്കും.

Friday, 2 January 2015

രണ്ട് ഭ്രാന്തന്മാർ

ഒരിക്കൽ രണ്ട് ഭ്രാന്തന്മാർ
സ്വിമ്മിംഗ് പൂളിനടുത്ത്
നിൽകുകയായിരുന്നു . പെട്ടെന്ന്
ഒരുത്തൻ കാലുതെറ്റി പൂളിൽ വീണു .
മറ്റവൻ
ചാടി വീണവനെ രക്ഷിച്ചു .
ഡോക്റ്റർരക്ഷിച്ച
ആളെ വിളിച്ചു . എന്നിട്ട് പറഞ്ഞു .
ഇനിനിങ്ങൾക്ക്
പോകാം .നിങ്ങളുടെ അസുഖം ഭേദമായി ,
ഒരാളെ മരണത്തിൽ
നിന്നും രക്ഷിക്കുക
വഴിനിങ്ങൾക്ക് ഭ്രാന്തില്ല എന്ന്
തെളിഞ്ഞു . പിന്നെ മറ്റൊരു
കാര്യം , നിങ്ങൾ രക്ഷിച്ച ആൾ
തൂങ്ങിമരിച്ചു !! .
അപ്പോൾ ഭ്രാന്തൻ :അവൻ
തൂങ്ങിമരിച്ചതല്
ല .ഞാനവനെ ഉണങ്ങാൻ
വേണ്ടിതൂക്കിയിട്ടതാ......😋😆

എന്ന് നിന്‍റെ സ്വന്തം ഡാഡി

ഒരു ദിവസം, നഗരത്തില്‍ താമസിച്ചു പഠിക്കുന്ന മകനെ കാണാന്‍ പോയ ബീരാൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി.... തന്‍റെ മകന്‍റെ കൂടെ സുന്ദരിയായ ഒരു പെണ്‍കുട്ടി താമസിക്കുന്നു....

സംസാരമൊക്കെ കഴിഞ്ഞു, മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു...

ബീരാൻ:,: "മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ"....

പുത്രന്‍:,: "ഡാഡീ, ഇതെന്‍റെ റൂം മേറ്റ്‌ ആണ്... ഇവള്‍ എന്‍റെ കൂടെയാണ് താമസിക്കുന്നത്".....­­ എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്.­­.. പക്ഷെ, ഡാഡീ, ഞങ്ങള്‍ തമ്മില്‍ യാതൊരു ശാരീരിക ബന്ധവും ഇല്ല... ഞങ്ങള്‍ക്ക് വെവ്വേറെ റൂം ഉണ്ട്.... ഈ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് അവള്‍ രാത്രിയില്‍ കിടക്കുന്നത്.... ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ് ഡാഡി....

ബീരാൻ: "നല്ല കാര്യം മോനെ.... നന്നായി വരട്ടെ".....
(ആത്മഗതം: പൊന്നു മോനെ, ഞാന്‍ ഇതൊക്കെ കഴിഞ്ഞിട്ടല്ലേ, ഈ പ്രായത്തിലെത്തിയത്)

അടുത്ത ദിവസം ബീരാൻ തിരിച്ചു വീട്ടിലേക്കു പോയി....

ഒരാഴ്ച കഴിഞ്ഞു.....

പെണ്‍കുട്ടി: "നോക്കൂ ചേട്ടാ!!!! കഴിഞ്ഞയാഴ്ച ചേട്ടന്റെ ഡാഡിക്ക് ഭക്ഷണം കൊടുത്ത പ്ലേറ്റ് കാണാനില്ല... നല്ല വിലയുള്ള പ്ലേറ്റ് ആയിരുന്നു.... എനിക്ക് തോന്നുന്നത്, ചേട്ടന്റെ ഡാഡി ആ പ്ലേറ്റ് മോഷ്ടിച്ചു എന്നാണു"....

മോന്‍:,: "മിണ്ടി പോകരുത്!!! എന്‍റെ ഡാഡിയെപ്പറ്റി അനാവശ്യം പറയുന്നോ"????

പെണ്‍കുട്ടി: "ഒരു പ്രാവശ്യം ഒന്ന് ചോദിച്ചു നോക്കൂ... വേറെ ആരും അറിയുന്നില്ലല്ലോ"...­­..

മോന്‍:,: "ശരി.... ശരി"....

പിറ്റേദിവസം മോന്‍ ബീരാൻനു ഇമെയില്‍ ചെയ്തു....

"പ്രിയ ഡാഡി,
ഞാന്‍ ഒരിക്കലും പറയില്ല, ഡാഡിയാണ് പ്ലേറ്റ് മോഷ്ടിച്ചതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, ഡാഡി പ്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്­­നും"....

ഇനി കൈപ്പിഴക്ക്‌, എങ്ങാനും എടുത്തു പോയെങ്കില്‍, ദയവായി തിരിച്ചു തരിക.... കാരണം, ആ പ്ലേറ്റ് ആ പെണ്‍കുട്ടിയുടെ അങ്കിള്‍ അവള്‍ക്കു ഗിഫ്റ്റ് കൊടുത്തതാണ്.... അത് കൊണ്ട് ആ പ്ലേറ്റ് അവള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്....

എന്ന്, സ്വന്തം മോന്‍ (ഒപ്പ്)

കുറച്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബീരാന്‍റെ ഇമെയില്‍ വന്നു....

"മോനെ,

ഞാന്‍ ഒരിക്കലും പറയില്ല, നിന്‍റെ റൂം മേറ്റ്‌ നിന്‍റെ കൂടെയാണ് ഉറങ്ങുന്നതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, നിന്‍റെ റൂം മേറ്റ്‌ നിന്‍റെ കൂടെയല്ല ഉറങ്ങുന്നതെന്നും....­­.

മോനെ, ഈ ഒരാഴ്ചയില്‍, ഒരു ദിവസം എങ്കിലും അവള്‍ അവളുടെ റൂമില്‍ പോയി കിടന്നിരുന്നുവെങ്കില­­്‍ ആ പ്ലേറ്റ് അവള്‍ കാണുമായിരുന്നു... ഞാന്‍ അവള്‍ കിടക്കുന്ന ബെഡില്‍ അവളുടെ തോര്‍ത്തിന്റെ താഴെ ആ പ്ലേറ്റ് ഒളിപ്പിച്ചു വെച്ചിരുന്നു....

എന്ന് നിന്‍റെ സ്വന്തം ഡാഡി (ഒപ്പ)്

Thursday, 1 January 2015

മത്തായി

വിവാഹ പ്രായം എത്തിയ മൂന്നു പെണ്‍കുട്ടികളുടെ പിതാവായിരുന്നു മത്തായി , .. സാമ്പത്തികമായി വളരെ മോശം അവസ്ഥയിലായിരുന്നു അയാള്‍ . തനിക്കുണ്ടായിരുന്ന കൃഷി സ്ഥലം വിറ്റാണ് മത്തായി മൂത്ത മകളെ കെട്ടിച്ചു വിട്ടത് . എല്ലാം കഴിഞ്ഞു ബാക്കിയുള്ള പൈസയ്ക്ക് കവലയില്‍ തനിക്കുള്ള രണ്ടു സെന്‍റില്‍ ചെറിയൊരു ചായകട നടത്തിയാണ് കുടുംബം നടത്തി വന്നിരുന്നത്. രണ്ടാമത്തെ മകളുടെ കല്യാണപ്രായം ആയതോര്‍ത്തു മത്തായിക്ക് എന്നും വേവലാതിയായിരുന്നു. കടയില്‍ കച്ചവടം പൊതുവേ മോശമായിരുന്നു . മത്തായിയുടെ അവസ്ഥയറിഞ്ഞു ദിവസം അമ്പതു രൂപയ്ക്കെങ്കിലും ചായ കുടിച്ചു പോകാറുള്ള എണ്‍പത് വയസ്സുകാരനായ കുട്ടപ്പായി ആയിരുന്നു ആ നാട്ടിലെ ഒരു വലിയ കാശുകാരന്‍ . വളരെ കാഴ്ച കുറവായിട്ടും ഒരു ദിവസം പോലും അയാള്‍ മത്തായിയുടെ കടയില്‍ വരാതിരുന്നില്ല . മത്തായി തന്‍റെ സങ്കടം കുട്ടപ്പായിയോട് പറയാറുമുണ്ട് . അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടപ്പായിയുടെ ശ്രമഫലമായി മത്തായിയുടെ രണ്ടാമത്തെ മകള്‍ക്ക് നല്ലൊരു കല്യാണ ആലോജന വന്നു . സര്‍ക്കാര്‍ ജോലിക്കാരനാണ് സ്ത്രീധനം ഒന്നും വേണ്ട .പെണ്ണിനെ ചെറുക്കനിഷ്ടമായി. അങ്ങനെ കല്യാണം ഉറപ്പിച്ചു .. കുട്ടപ്പായിയുടെ സഹായത്തോടെ കല്യാണ നിശ്ചയവും നടന്നു . മകളെ വേറൊരു വീട്ടിലേക്കു പറഞ്ഞു വിടുമ്പോള്‍ എന്തെങ്കിലും ആഭരണങ്ങള്‍ ഇല്ലാതെ എങ്ങനെയാ .. മാത്തായിക്ക് പിന്നെയും ടെന്‍ഷനായി ., രാവിലെ കുട്ടപ്പായി ചേട്ടന്‍ കടയില്‍ വരുമ്പോള്‍ കാശ് കടം ചോദിക്കാം എന്ന് മത്തായി തീരുമാനിച്ചു . പക്ഷെ കുട്ടപ്പായി ചേട്ടന്‍ രാവിലെ കടയില്‍ വന്നില്ല . പിറ്റേ ദിവസവും നോക്കി അന്നും വന്നില്ല . ഒരു ദിവസം പോലും രാവിലെ കടയില്‍ വരാതിരിക്കാത്ത കുട്ടപ്പായി ചേട്ടന് എന്ത് പറ്റി എന്നറിയാന്‍ മത്തായി കുട്ടപ്പായി ചേട്ടന്റെ വീട്ടില്‍ പോയി അന്വഷിച്ചു. അപ്പോളാണ് കുട്ടപ്പായി ചേട്ടന്റെ കണ്ണിനു ഓപറേഷന്‍ ചെയ്യാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആണെന്ന് അറിഞ്ഞത് . അങ്ങനെ ആഭരണം വാങ്ങാന്‍ കാശിനു ഒരു രക്ഷയും ഇല്ലാതിരുന്ന മത്തായി കവലയിലുള്ള തന്റെ ചായ കട വില്‍ക്കാന്‍ തീരുമാനിച്ചു .. വളരെ വേദനയോടെ മത്തായി തന്റെ ചായകട പട്ടണത്തിലുള്ള പരിഷ്കാരി പിള്ളേര്‍ക്ക് ബാര്‍ബര്‍ ഷോപ്പ് നടത്താനായി വില്‍കുകയും ചെയ്തു. അതിനു ശേഷം വേറെ ജോലി തേടി വേറെ ഗ്രാമത്തില്‍ പോകുകയും ചെയ്തു . പക്ഷെ കണ്ണിനു ഓപറേഷന്‍ കഴിഞ്ഞെത്തിയ കുട്ടപ്പായി ചേട്ടന്‍ ഇതൊന്നും അറിയാതെ പതിവുപോലെ കവലയിലെ കടയില്‍ കയറി ചെന്ന് ചോദിച്ചു ... ഇവിടെ കഴിക്കാനെന്തുണ്ട്??..
cuttingum shavingum..
ന്യൂ ഇയര്‍ ആണ് പ്ലീസ് എന്നെ ഒന്നും പറയല്ലേ .. മിട്ടായി വാങ്ങി തരാം ..