Sunday, 26 June 2016

പ്രേമം എന്ന വാക്കു കേൾക്കുന്നതു തന്നെ അമ്മക്കു കലിയാണ്.....,

നല്ല തല്ലിന്റെ കുറവാണെന്ന് അമ്മ എപ്പോഴും പറയും....., ആരുടെ കാര്യത്തിലായാലും അമ്മ എന്നും പ്രേമത്തിനെതിരായിരുന്നു.....

പ്രേമിക്കണം എന്നു എനിക്കു വലിയ ആഗ്രഹമൊക്കെയുണ്ടായിരുന്നു പക്ഷേ ജീവൻ പോയാലും അമ്മ സമ്മതിക്കില്ല എന്നറിയാവുന്നതു കൊണ്ട് ആ മോഹംഎന്നെന്നെക്കുമായി ഉപേക്ഷിച്ചതാണ്.....,

പിന്നെ എന്റമ്മക്കു ഇഷ്ടമാവില്ല എന്നറിഞ്ഞു കൊണ്ട് ഞാൻ ചെയ്യുന്നത് ശരിയുമല്ലല്ലൊ..., 

അങ്ങിനെയിരിക്കെ ഒരു ദിവസം അമ്മ എന്നോട് അമ്മയെ എന്റെ ബൈക്കിൽ ഓഫീസിൽ കൊണ്ടു വിടാൻ പറഞ്ഞു ഞാൻ സമ്മതിച്ചു...,,,     

രാവിലെ സ്ക്കൂൾ കോളേജ് സമയം റോഡു നിറയെ പെൺകുട്ടികൾ മിട്ടായി വാരി വിതറിയ പോലെ കളർഫുൾ ആയിട്ട്........,

ഞാൻ കഷ്ടപ്പെട്ട് ഇതൊന്നും കാണാത്ത വിധത്തിൽ വണ്ടി ഒാടിച്ചു,.......,   

പോകും വഴി ഒരു കോളേജിനു മുന്നിലെത്തിയതും അമ്മ എന്നോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.....,

അവിടെ ഇറങ്ങിയ അമ്മ    ചുറ്റുപാടും ഒന്നു നോക്കിയ ശേഷം എന്നെ തൊട്ടു വിളിച്ച് ഒരു പെൺകുട്ടിയെ ചൂണ്ടി കാണിച്ചു തന്നു....., 

ഒന്നേ നോക്കിയുള്ളു വീണ്ടും നോക്കാൻ ഭയം  ആ നിമിഷം ഞാനവളിൽ അലിഞ്ഞു പോയേക്കുമോ എന്ന ഭയം അത്രയേറെ തേജസ്സുറ്റ മുഖവും കണ്ണുകളും....    അവൾക്കു വേണ്ടി സ്വന്തം അമ്മയെ പോലും കൊന്നു കളയാൻ പ്രേരിപ്പിക്കുന്ന കത്തുന്ന സൗന്ദര്യത്തിനുടമ പക്ഷേ

എന്തു ചെയ്യാനാ അമ്മയെ മറികടക്കാൻ കൂടി നമ്മളേ കൊണ്ടാവില്ല

പിന്നെയാണു കൊല...., തുടർന്ന് എന്നെ നോക്കി അമ്മ പറഞ്ഞു
നല്ല കുട്ടിയാ.....,   

നീ എന്തു ചെയ്യുന്നു എന്നെനിക്കറിയേണ്ട
പക്ഷെ അവളെ മരുമകളായിട്ട് എനിക്കു വേണം....,   

ദുബായ് ഫെസ്റ്റിവെൽ ലോട്ടറിയും ഓണം  ബംബറും ഒന്നിച്ചടിച്ചു നിൽക്കുന്ന നേരത്ത് റിസർവ്വ് ബാങ്കിന്റെ നോട്ടു കൊണ്ടു പോകണ കണ്ടെയ്നർ നോട്ടടക്കം ഗിഫ്റ്റു കിട്ടിയ ഒരു ഫീലിങ്ങ്.....,

അമ്മക്ക് ആ സമയം ഒരു മാലാഖയുടെ രൂപമായിരുന്നു......,,

ഇതെന്റെ അമ്മ തന്നെയാണോന്ന് എനിക്കു തന്നെ സംശയം......, 

പിന്നെ ഒരാവേശമായിരുന്നു കഴിവു തെളീക്കാനും കൂടി കിട്ടിയ ഒരവസരം വളരെ നാളത്തെ പ്രയത്നം കൊണ്ട് അവളെ ഞാൻ സ്വന്തമാക്കി.....,

അവളുടെ വീട്ടുക്കാരുടെ അവഗണിച്ച് രജിസ്റ്റർ മേര്യേജ് ചെയ്ത് അമ്പലത്തിൽ പോയി മാലയും ഇട്ടു,.,..,

എല്ലാവർക്കും അൽഭുതമായിരുന്നു അമ്മയുടെ മനം മാറ്റത്തിൽ അല്ലെങ്കിലും അവളെ കണ്ടാൽ ആരാ മാറാത്തത് അത്രക്ക് തേജസ്സിനി അല്ലെ അവൾ.....,

കല്ല്യാണത്തിന്റെ അന്നു വൈകിട്ടു തന്നെ അയൽവാസികളേയും സുഹ്യത്തുക്കളേയും അടുത്ത ബന്ധുക്കളേയും വിളിച്ച് ഒരു പാർട്ടിയും കഴിച്ചു..,.,  

എല്ലാം കഴിഞ്ഞ് എല്ലാവരും പോയ ശേഷം അവളോടൊത്ത് ചേരുന്നതിനു മുന്നേ അമ്മയെ ഒന്നു കാണണമെന്നു തോന്നി അമ്മയുടെ നാവിൽ നിന്നു തന്നെ അവളെ പറ്റി ഒരഭിപ്രായം അറിഞ്ഞ ശേഷം അവളെ അതറീക്കാമെന്ന ആഗ്രഹത്തോടെ ഞാനമ്മയുടെ അടുത്തിരുന്നു   എന്നിട്ടമ്മയോട് ചോദിച്ചു 

ഞാൻ: അമ്മക്കവളെ അത്രക്കിഷ്ടമാണോ..?

അമ്മ: അങ്ങിനെയെന്നുമില്ല...,

ഞാൻ: പിന്നെ....?

അമ്മ: അതോ...? അത് ഞാനും നിന്റെ ചേച്ചിയും  അനുമോളും കൂടി ഒരു ദിവസം ബസ്സിൽ വരുമ്പോൾ ഇവളും ആ ബസ്സിലുണ്ടായിരുന്നു അനുമോളേ ഞാൻ

എടുത്തിട്ടാണ് നിൽക്കുന്നത് അതു കണ്ടിട്ടും ആ ലക്ഷണം കെട്ടവൾ ഇരുന്ന സീറ്റിൽ നിന്ന് ഒന്നെഴുന്നേറ്റ് തന്നില്ല... അവളുടെ കൈയിലെ ബേഗും കേളേജ് സ്റ്റോപ്പിലെ ഇറക്കവും കണ്ടപ്പോൾ മനസ്സിലായി അവളവിടെ പഠിക്കുന്നതാന്ന്...,  

കെട്ടിലമ്മയെ പോലെ എന്റെ മുന്നിൽ ഞെളിഞ്ഞിരുന്ന അന്ന് ഞാൻ ഉറപ്പിച്ചതാ ഇനി ഈ മൂദേവിയെ എന്റെ മുന്നിൽ ഇരുത്തൂലാന്നും ഇവളെ ഒരു പാഠം .പഠിപ്പിക്കുമെന്നും ......  

അതിനാ നിന്നെ കൊണ്ട് അവളെ ഇവിടെ എത്തിച്ചത്......!!     

ആ സമയം എന്റ ഉള്ളീന്നൊരു വിളി      

ദേവ്യേൃൃൃൃൃൃൃൃൃ

സഞ്ചാരം...അവസാന ഭാഗം...✈☺

ലോകസഞ്ചാരം കഴിഞ്ഞ്‌ ഞാൻ വീട്ടിലേക്കു മടങ്ങി.
പ്ലെയിന്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ഞാന്‍ വീട്ടിലെത്തി. ഞാന്‍ വീടിന്‍റെ പ്രധാന കവാടത്തിലേക്കു നടന്നു. അവിടെ പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ഒരു റഷ്യന്‍ നാടോടി സ്ത്രീയെ അനുസ്മരിപ്പിക്കും വിധം എന്‍റെ ഭാര്യ നിന്നിരുന്നു. ഞാന്‍ അകത്തേക്ക് കടന്നു. വിശാലമായ ഉള്‍വശം.
ഞാന്‍ ഡൈനിങ്ങ്‌ ഹാള്‍ ലക്ഷ്യമാക്കി നടന്നു. അല്പം ഭക്ഷണം കഴിക്കുകയാണു ലക്‌ഷ്യം. അവിടെ പരിചാരകര്‍ ഭക്ഷണവും മറ്റും വിളംബുന്നുണ്ടായിരുന്നു. ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. മഴപെയ്തു തകര്‍ന്നുകിടക്കുന്ന കോഴിക്കൂടു കണ്ടു. തകര്‍ന്നടിഞ്ഞ ഏതോ പൌരാണിക നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍ പോലെയുണ്ട്. ഞാന്‍ വീടിനു പുറകിലേക്കു നടന്നു. അവിടെയാണ് വിറകുപുര. വീടിനെ അപേക്ഷിച്ച് ഇതിനു പഴക്കം തീരെ കുറവാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്‍റെ അപ്പാപ്പനാണിത് പണികഴിപ്പിച്ചത്.
കൈ കഴുകുവനായി ഞാന്‍ വാട്ടര്‍ ടാപ്പിനടുത്തെക്ക് നടന്നു. വളരെ സങ്കീര്‍ണ്ണവും സവിശേഷവുമാണ് ഈ വീട്ടിലെ ജലവിതരണ ശൃംഖല. ടാപ്പുതുറന്നു . പക്ഷെ വെള്ളം വരുന്നില്ല. ടെറസിനു മുകളില്‍ പോകുവാനുള്ള ഗോവണിയുടെ പടവുകള്‍ ഞാന്‍ കയറി. വാട്ടര്‍ ടാങ്ക് പരിശോധിക്കുകയാണ് ലക്‌ഷ്യം. ഞാന്‍ ടാങ്കിനു മുകളിലെത്തി. മുച്ചിങ്ങ വീണ് വെള്ളം പോകുന്ന കുഴല്‍ അടഞ്ഞിരിക്കുകയാണ്. അതു ഞാന്‍ എടുത്തു മാറ്റി. ജലവിതരണ കാര്യത്തില്‍ വളരെ ഉദാസീനരും അലസരു മാണ് ഈ വീട്ടുകാര്‍. വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നുകൊണ്ട് ഞാന്‍ പരിസരമാകെ വീക്ഷിച്ചു. ഗ്രാമം മുഴുവന്‍ അവിടെനിന്നാല്‍ കാണാം. പറമ്പിനു പുറകില്‍ കൃഷിയിടങ്ങളും പുല്‍മേടുകളും ദൃശ്യമാണ്.. അങ്ങിങ്ങായി കന്നുകാലിക്കൂട്ടങ്ങള്‍ മേയുന്നു. ഡെന്‍മാര്‍ക്കിലെക്കോ തുര്‍ക്കിയിലെക്കോ ഒരു സഞ്ചാരം കൂടി നടത്തിയാലോ എന്ന് എനിക്ക് തോന്നി. പക്ഷെ എന്‍റെ അടുത്ത സഞ്ചാരം റോക്കറ്റില്‍ കയറി ചോവ്വയിലെക്കാണ്. ഇനി അതിന്‍റെ പരിശീലനപരിപാടികളാണ്.

മുകളിൽ നിന്ന് സമയം പോയതറിഞ്ഞില്ല , ഞാൻ അല്പം മുൻപ് പറഞ്ഞ സ്ത്രീ ഭക്ഷണം കഴിക്കുവാൻ വിളിക്കുന്നു , അവരുടെ കുട്ടിയാവണം. ഹാളിൽ ഇരുന്നു ഏതോ ഹിന്ദി സിനിമ കാണുകയാണ് വിരുതൻ.
പൈപ്പ് ശെരിയാക്കിയെങ്കിലും കൈ കഴുകുവാൻ ഞാൻ മറന്നു , മേശയിൽ അധികം വിഭവങ്ങൾ ഒന്നും തന്നെയില്ല. അരി വെള്ളത്തിൽ ഇട്ട് വെറുതെ തിളപിച്ച ശേഷം പാത്രങ്ങളിലേക്ക് പകരുകയാണ് ഇവിടുത്തെ രീതി. കൈ കൊണ്ടോ നിർബന്ധമെങ്കിൽ സ്പൂണ് കൊണ്ടോ കഴിക്കാം.

അകത്തെ മുറികള്‍ വിശാലവും കൗതുകമുണര്‍ത്തുന്നതുമാണ്. ഒരു ഇന്ത്യന്‍ ബാലന്‍ എന്റെ അടുക്കല്‍ വന്നു നിന്നു എന്റെ ജാക്കറ്റില്‍ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു വല്ല വാഴയും വച്ചാല്‍ മതിയായിരുന്നു എന്ന ചിന്ത എന്റെ മനസ്സില്‍ കൂടി കടന്നു പോയി.

അകത്തേക്ക് കടക്കുമ്പോഴാണ് ചാരുകസേരയിൽ ഇരിക്കുന്ന അപ്പൂപ്പൻ താടി പോലെ വെളുത്ത മുടിയുള്ള ഒരു വൃദ്ധനെ ഞാൻ ശ്രദ്ധിച്ചത്. അപ്പൂപ്പൻ അകത്തേക്ക് നോക്കി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അയാളുടെ ഭാഷ മുഴുവൻ മനസ്സിലായില്ലെങ്കിലും അത് മലയാളത്തിലാക്കുമ്പോൾ '' ഊരുതെണ്ടി എത്തീ'' എന്നാണെന്ന് എനിക്ക് മനസ്സിലായി. ..😇😎

visit :-  www.trueandfun.blogspot.in
  www.facebook.com/TruenFun

ചില ക്ഷേത്ര അറിവുകൾ ചുവടെ ചേർക്കുന്നു..., 👇👇

🔸ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം?

🚩തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
🔔🔔🔔🔔🔔🔔🔔🔔🔔

🔸വർഷത്തിൽ 6 മാസം  നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം?

🚩ബദരിനാഥ്
🔔🔔🔔🔔🔔🔔🔔🔔🔔

🔸തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം?

🚩ബ്രഹദീശ്വര ക്ഷേത്രം
🔔🔔🔔🔔🔔🔔🔔🔔🔔

🔸27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം?

🚩തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്)
🔔🔔🔔🔔🔔🔔🔔🔔🔔

🔸108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം?

🚩വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)
🔔🔔🔔🔔🔔🔔🔔🔔🔔

🔸1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം?

🚩ചിദംബരം (തമിഴ്നാട്)
🔔🔔🔔🔔🔔🔔🔔🔔🔔

🔸108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്?

🚩തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ)
🔔🔔🔔🔔🔔🔔🔔🔔🔔

🔸108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം?

🚩ശ്രീരംഗം (തൃശ്ശിനാപ്പിള്ളി)
🔔🔔🔔🔔🔔🔔🔔🔔🔔

🔸പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം
🚩കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ)
🔔🔔🔔🔔🔔🔔🔔🔔🔔

🔸4 തന്ത്രിമാർ ഉള്ള ക്ഷേത്രം?

🚩തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ)
🔔🔔🔔🔔🔔🔔🔔🔔🔔

🔸7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്?

🚩ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്)
🔔🔔🔔🔔🔔🔔🔔🔔🔔

🔸16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്‌?

🚩തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)
🔔🔔🔔🔔🔔🔔🔔🔔🔔

🔸ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്?

🚩ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക - ശ്രംഗേരി)
🔔🔔🔔🔔🔔🔔🔔🔔🔔

🔸നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്?

🚩ചിദംബരം ക്ഷേത്രഗോപുരത്തിൽ (തമിഴ്നാട്)
🔔🔔🔔🔔🔔🔔🔔🔔🔔

🔸വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം

🚩തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)
🔔🔔🔔🔔🔔🔔🔔🔔🔔

🔸ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്?

🚩തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി)
🔔🔔🔔🔔🔔🔔🔔🔔🔔

🔸അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്
🚩മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ)
🔔🔔🔔🔔🔔🔔🔔🔔🔔

🔸നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ?

🚩തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട)
🔔🔔🔔🔔🔔🔔🔔🔔🔔

🔸ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്?

🚩തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)
🔔🔔🔔🔔🔔🔔🔔🔔🔔

🔸വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത്

🚩തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ)
🔔🔔🔔🔔🔔🔔🔔🔔🔔

🔸മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം?

🚩നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം)
🔔🔔🔔🔔🔔🔔🔔🔔

ഷെയർ ചെയ്തു  എല്ലാവരിലും എത്തിക്കുക
   🚩🚩🚩🙏🚩🚩🚩


visit :-  www.trueandfun.blogspot.in
  www.facebook.com/TruenFun

🔎സൈക്കാേപ്പാത് ടെസ്റ്റ്...
.
.
താഴെ കൊടുത്തിരിക്കുന്ന ചോദ്യം ശ്രദ്ധിച്ച് വായിച്ചതിനു ശേഷം ഒരുത്തരം മനസ്സിൽ സൂക്ഷിക്കുക. റിസൽറ്റിനായി താഴേക്ക് സ്ക്രോൾ ചെയ്യുക. ഇത് ഒരു കുസൃതി ചോദ്യം അല്ല. നിങ്ങൾ അത് വായിക്കുംബോൾ മനസ്സിലായിക്കൊള്ളും. കുറച്ച് പേർ ചിലപ്പോള്‍ ശരിയുത്തരം നൽകിയേക്കാം!!   
.
.
.
"ഒരു സ്ത്രി, തൻെറ അമ്മയുടെ ശവസംസ്കാര ചടങ്ങില്‍ വെച്ച് തനിക്ക് അപരിചിതനായ ഒരു പുരുഷനെ കാണുവാനിടയായി. അവന്‍ കാഴ്ചയിൽ  ‍ തന്നെ അവളെ അംബരപ്പിച്ചു കളഞ്ഞു.
അവൾ അവനിൽ ആകൃഷ്ടയായി. അവള്‍ അവിടെവെച്ചു തന്നെ അവനോട് മനസ്സുകൊണ്ട് ഇഷ്ടത്തിലായി, പക്ഷെ അവൾ അവൻെറ ഫോണ്‍ നംബർ ചോദിച്ചില്ല. തനിക്കു കഴിയുംപോലെയൊക്കെ ശ്രമിച്ചിട്ടും അവൾക്ക് അവനെ കണ്ടെത്താനായില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍  അവൾ തൻെറ സഹോദരിയെ കൊന്നുകളഞ്ഞു.
.
.
ചോദ്യം: എന്തുകൊണ്ട് അവള്‍ തൻെറ സഹോദരിയെ കൊലപ്പെടുത്തി?"
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

മാന്യ സുഹ്രുത്തുക്കളെ  കേന്ദ്ര സർക്കാരിന്റെ  ജന ഔഷധി  എന്ന  മെഡിക്കൽ ഷോപ്പുകൾ  കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും  തുടങ്ങിയ വിവരം നിങ്ങൾ അറിഞിരിക്കുമല്ലോ    വളരെ തുച്ഛമായ  വിലക്കാണ്   നമുക്ക് ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കുന്നത്‌  1350 രൂപ വില വരുന്ന ഒരു മാസത്തെ മരുന്നുകൾ സ്ഥിരമായി വാങ്ങിയിരുന്ന  ഞാൻ അവിടെ ആ ലിസ്റ്റ് കൊടുത്തു ചെക്ക് ചെയ്തപ്പോൾ അതിനു  അവിടെ വരുന്ന വില കെട്ടു ശരിക്കും അന്തം വിടുകയാണ് ചെയ്തത് 320 രൂപയാ ആകെ വരുനത്.‌  നമ്മളിൽ പല ആളുകളും പല തരം മരുനുകൾ കുടിക്കുന്നവരാന്  അത് കൊണ്ടു   ഇതുപോലുള്ള ആനുകൂല്യം കിട്ടുന്ന ഷോപുകളിൽ നിന്ന് വാങ്ങാൻ ശ്രമിക്കുക  കേന്ദ്ര സർക്കാരിന്റെ നല്ല ഒരു പധതിയാണ് ഇത്.

കടപ്പാട്‌ ഉമർ ഫറൂക്‌

S.No. District Address Contact Person Contact Details

1 Kozhikode

Jan Aushadhi Store,
KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
Mr. Shukoor M. 0495-2293500(Tel),+91 9446161710(Mob) kmctmch@gmail.com

2 Thrissur

Jan Aushadhi Store,
Room No-19/44/6,Ground Floor,
Centre Point,Thrissur, Kerala-680004
Ms. Divya Babu +91 9744702851(Mob), 0487 -2380990(Tel) divyababudevna@gmail.com

3 Kollam

Jan Aushadhi Store,
Punchakonam, Elamadu, P.O. Ayur, Kollam,Kerala - 691533
Mr. Susan K. Cherukulath +91 9961410350(Mob) cap1map@hotmail.com

4 Anagamaly

Jan Aushadhi Store,
Door No.V/478/G/5,
KPB'S Prime Trade Centre, Angamaly, Kerala - 683572 Mr. Rajesh R +91 9847670036(Mob) janaushadhikerala@gmail.com

5 Ernakulam

Jan Aushadhi Store,
35/1015 C3, V M Towers, Opp. Axis Bank,
M K K Nair Road,Palarivattom,
Ernakulam, Kerala-682025
Mr. Kailas R Kartha +91 9895758575(Mob) kartha.kailas@gmail.com

6 Ernakulam

Jan Aushadhi Store,
Door No.44/488/ B2,Penta Tower,Kaloor,Ernakulam, Kerala - 682017 Mr. Rajesh R +91 9847670036(Mob) janoushadhi@gmail.com

7 Thrissur

Jan Aushadhi Store,
Jayasree castle. 27/7/B2,
Karunakaran Nambiar Road,
Aswani Junction,Thrissur, Kerala - 680020 Ms. Sindhu Gopinath +91 9847467595(Mob) varadabasi@yahoo.com

8 Thrissur

Jan Aushadhi Store,
Shefas, Sringapuram, Kodungallur,
Trichur Distt., Kerala - 680664
Mr. Siddique K.S. +91 8157957198(Mob), 0480-2803784(Tel) siddique_shefas@yahoo.com

9 Kollam

Jan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala - 691571
Mr. Praveen.PS +91 9747443811(Mob), 0474-2533811(Tel) janaushadhikottiyam@gmail.com

10 Manjeri

Jan Aushadhi Store, 20/2625 F,
Opposite Main Gate Medical College Manjeri, Manjeri,Kerala - 676121
Mr. Jubin Thomas P +91 9447358761(Mob) jubinthomaspv@gmail.com

11 Thrissur

Jan Aushadhi Store,10/789/5,
New No. 16/880,Mannuthy PO,
Thrissur, Kerala-680651
Mr. Asharaf +91 8590026421(Mob), 091487 2375421(Tel) dubaiin77@gmail.com

12 Trivandrum

Jan Aushadhi Store,
NMC 11/484E, Park View Building,Neyyattinkara P.O.,
Trivandrum, Kerala - 695121 Ms. Sabana V.S. Nair +91 9400580197(Mob), 0471-2222210(Tel) neyyattinkarascb170@gmail.com

13 Ernakulam

Jan Aushadhi Store, Door No.8/262 A1,
North Paravur Muncipality,
North Paravur,Ernakulam, Kerala - 683513 Mr. Rajesh R +91 9847670036(Mob) janoushadhi@gmail.com

14 Perinthalmanna

Jan Aushadhi Store,
Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322
Mr. Muhammed Shameem +91 9895378362(Mob), 04933-218218(Tel) janaushadhipmna@gmail.com

15 Thiruvananthapuram

Jan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala - 695513
Ms. Anitha Suresh +91 8086961440, 9544540091(Mob)  anithasuresh506@gmail.com

*ആധാരം സ്വയമെഴുതാം. സര്ക്കാര് ഉത്തരവ് പുറത്തിറങ്ങി ആധാരമെഴുത്തിലെ ചൂഷണം ഒഴിവാകും.*

_ഏറെ സാമൂഹികപ്രസക്തിയുള്ള ഈ തീരുമാനംവഴി, ആധാരമെഴുത്തിന് കനത്ത ഫീസ് നല്കാതെതന്നെ ഇടപാടുകള് നിയമപരമായി രജിസ്റ്റര് ചെയ്യാന് ജനങ്ങള്ക്ക് കഴിയും._

തിരുവനന്തപുരം: വസ്തുവകകള് വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്നവര്ക്ക് സ്വന്തമായി ആധാരമെഴുതുന്നതിന് അധികാരം നല്കി സര്ക്കാര് ഉത്തരവായി ആധാരമെഴുത്ത് ലൈസന്സുള്ളവര്ക്കും അഭിഭാഷകര്ക്കുമായിരുന്നു ഇതുവരെ ആധാരമെഴുതുന്നതിനുള്ള അധികാരം. ഇനിമുതല് ആര്ക്കും അതിനുള്ള അധികാരം കൈവന്നു. ഏറെ സാമൂഹികപ്രസക്തിയുള്ള ഈ തീരുമാനംവഴി, ആധാരമെഴുത്തിന് കനത്ത ഫീസ് നല്കാതെതന്നെ ഇടപാടുകള് നിയമപരമായി രജിസ്റ്റര് ചെയ്യാന് ജനങ്ങള്ക്ക് കഴിയും.

958-ലെ നിയമംവഴിയാണ് ആധാരമെഴുതുന്നതിന് ലൈസന്സ് ഏര്പ്പെടുത്തിയിരുന്നത്. ഈരംഗത്ത് അമിതചൂഷണമാണ് നടക്കുന്നതെന്ന പരാതി ഏറെക്കാലമായി നിലനിന്നിരുന്നു.  മൂന്നുലക്ഷംമുതല് അഞ്ചുലക്ഷംവരെയുള്ള ആധാരങ്ങള്ക്ക് 5000 രൂപയാണ് ആധാരമെഴുത്തുകാര്ക്കായി സര്ക്കാര് നിശ്ചയിച്ച ഫീസ്. എട്ടുലക്ഷത്തിന് മുകളില് എത്ര രൂപയാണെങ്കിലും 7500 രൂപ നല്കിയാല് മതിയാകും. എന്നാല്, സാധാരണ ജനങ്ങളുടെ അജ്ഞത മുതലെടുത്ത് കനത്ത ഫീസ് ആധാരമെഴുത്തുകാര് ഈടാക്കുന്നതായി ആക്ഷേപമുയര്ന്നിരുന്നു. എട്ടുലക്ഷത്തിന് മുകളിലുള്ള ആധാരങ്ങള്ക്ക് ഓരോ എട്ട് ലക്ഷത്തിനും 7500 രൂപ വീതം ഈടാക്കിയിരുന്നു. ഇതുസംബന്ധിച്ച് വ്യാപകമായ പരാതിയുയര്ന്നതിനെത്തുടര്ന്നാണ് സര്ക്കാര് ആധാരമെഴുത്ത് മേഖലയില് സുതാര്യത ഉറപ്പാക്കാനും നടപടിക്രമം ലളിതമാക്കാനും തീരുമാനിച്ചത്. ആധാരമെഴുത്തിന്റെ ഭാഷ ക്ലിഷ്ടമാണെന്ന പരാതിയുള്ളതിനാലാണ് മാതൃക വെബ്സൈറ്റില് ലഭ്യമാക്കുന്നത്. നികുതിസെക്രട്ടറിയായിരുന്ന ഡബ്ല്യു.ആര്.റെഡ്ഡിയാണ് ഇതിന് മുന്കൈയെടുത്തത്.

  നിലവില് ആന്ധ്രപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ് സംസ്ഥാനങ്ങളില് ഈ പരിഷ്കാരം നേരത്തേ നടപ്പാക്കിയിട്ടുണ്ട്. ഈ മാതൃക പിന്തുടര്ന്നാണ് കേരളവും ആധാരമെഴുത്തുരംഗത്ത് മാറ്റത്തിന് തുടക്കംകുറിച്ചത്. .

*രജിസ്ട്രേഷന് ജീവനക്കാര്ക്കുള്ള ലൈസന്സും റദ്ദാക്കി.*

രജിസ്ട്രേഷന് വകുപ്പ് ജീവനക്കാര്ക്ക് ആധാരമെഴുതാന് നല്കിയിരുന്ന ലൈസന്സും സര്ക്കാര് റദ്ദാക്കി. രമിക്കുന്ന രജിസ്ട്രേഷന് വകുപ്പ് ജീവനക്കാര്ക്ക്, അപേക്ഷിച്ചാല് ആധാരമെഴുതാന് ലൈസന്സ് നല്കിയിരുന്നു. ആധാരമെഴുതാന് എല്ലാവര്ക്കും അധികാരം നല്കുന്ന ഉത്തരവിനൊപ്പമാണ് ഈ ഉത്തരവും സര്ക്കാര് ഇറക്കിയത്.

*മാതൃകാ ആധാരം വെബ്സൈറ്റില്.*

രജിസ്ട്രേഷന് വകുപ്പിന്റെ വെബ്സൈറ്റില് മാതൃകാ ആധാരമുണ്ടാകും.
വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്നയാളിന് ഇതു നോക്കി നിശ്ചിത മുദ്രപ്പത്രത്തില് ആധാരമെഴുതാം. നിലവില് എഴുതിയ ആളിന്റെ സ്ഥാനത്ത് ലൈസന്സുള്ള ആധാരമെഴുത്തുകാരന്റെ പേരാണ് രേഖപ്പെടുത്തുക. ഇനിമുതല് ആരാണോ ആധാരമെഴുതുന്നത് ആ ആളിന്റെ പേര് ചേര്ത്താല് മതിയാകും......

http://keralaregistration.gov.in/pearlpublic/model_documents/Sale_Deed/Sale_Deed_Mal.pdf

*എല്ലാവര്ക്കും അയച്ചു കൊടുക്കൂ ഇ സന്ദേശം . പൊതുജനം ചൂഷ്ണങ്ങളിൽ നിന്നും രക്ഷപെടട്ടെ.*

visit :-  www.trueandfun.blogspot.in
www.facebook.com/TruenFun

Saturday, 25 June 2016

KSEB

കെ.എസ്.ഇ.ബി (ഇലട്രിക്ക് സെക്ഷൻ) കീഴിലുളള ഉപഭോക്താക്കളുടെ ശ്രദ്ധക്ക്,
**************************

മിക്ക ദിവസങ്ങളിലും നമ്മുടെ വീടുകളിൽ വൈദ്യുതിയുടെ ഒരുതരം ഒളിച്ചുകളി പതിവാണല്ലോ, കാറ്റും മഴയും ഇല്ലാത്ത അവസരങ്ങളിൽ പോലും കറന്റ് വരുകയും പോകുകയും ചെയ്യുക.

പോയാൽ തന്നെ മണിക്കൂറുകളോളം കറന്റ് വരാതിരിക്കുക,

ഈ സമയത്ത് കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിച്ചാൽ അവിടെ നിന്നും ഫോൺ എടുക്കാതെ റിസീവർ എടുത്ത് പുറത്ത് വെക്കുക ഇതൊക്കെ സാധാരണ സംഭവിക്കാറില്ലേ?

ഇതിനുളള ഒരു പരിഹാര മാർഗമാണ് നിർദേശിക്കുന്നത്,

ഇനി അങ്ങിനെ സംഭവിക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

നിങ്ങൾ നിങ്ങളുടെ വൈദ്യുതി കൺസ്യൂമർ നമ്പർ ഓർമിക്കുക

നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്ഫോൺ നമ്പറിൽ നിന്നോ 1912 എന്ന നാലക്ക നമ്പറിലേക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുക

ഫോണിൽ നിന്നുളള നിർദേശമനുസരിച്ച് കസ്റ്റമ്മർ കെയർ എക്സിക്യുട്ടീവുമായി സംസാരിക്കാൻ 9 അമർത്തുക

9 അമർത്തുന്നതിന്  മുമ്പായി നിർദേശിക്കപ്പെടുന്ന ഒരു നമ്പറും നിങ്ങൾ അമർത്തേണ്ടതില്ല,

അവിടെ നിന്നും നിങ്ങളുടെ കൺസ്യുമർ നമ്പർ ചോദിക്കും അപ്പോൾ പറഞ്ഞു കൊടുക്കുക,

ഉടനെ തലസ്ഥാനത്ത് നിന്ന് നിങ്ങളെ തിരിച്ചു വിളിച്ച് കറന്റില്ലാത്ത കാരണം, കറന്റ് വരുന്ന സമയം ഇതൊക്കെ വിശദമായി പറഞ്ഞുതരും

റിസീവർ താഴെ എടുത്ത് വെച്ച് സുഖം കൊളളുന്നവരെ വിളിച്ച് നിങ്ങളും അവരും ബുദ്ധിമുട്ടേണ്ടതില്ല,

കേരളത്തിലുളള എല്ലാവർക്കും 1912 എന്ന ഈ നാലക്ക നമ്പർ തന്നെയാണ്,

ഈ നമ്പർ എല്ലാവരിലേക്കും എത്തിക്കുക


visit :-
www.trueandfun.blogspot.in
www.facebook.com/TruenFun

Tuesday, 21 June 2016

നകുലൻ : ഗംഗ ഇപ്പൊ പോകണ്ട.

ഗംഗ : അതെന്താ ഞാൻ
പോയാല് ?

നകുലൻ : പോകണ്ടാന്ന് അല്ലേ പറഞ്ഞത്?

ഗംഗ : ഞാൻ നേരത്തെ പറഞ്ഞതാണല്ലോ അല്ലിക്ക്
ആഭരണം വാങ്ങിക്കാൻ
ഞാനൂടെ പോകൂന്ന്

നകുലൻ : ഇപ്പൊ പോകണ്ടാന്നാ 
പറഞ്ഞത് ?

ഗംഗ : അതിനു ഞാൻ
ഇവിടെത്തന്നെ ഒണ്ടല്ലോ. .അപ്പൊ എങ്ങും പോയിട്ടില്ലല്ലോ

നകുലൻ : അല്ല
മോളേ. . .നീ ഇവിടൂന്ന്
പോകാൻ ഇറങ്ങില്ലേ?

ഗംഗ : ങാ....

നകുലൻ : അപ്പൊ നീ പോയില്ലേ?

ഗംഗ : പോകണ്ടാന്ന്
പറഞ്ഞപ്പൊ ഞാൻ
ഇവിടെത്തന്നെ ഉണ്ടല്ലോ. .അപ്പൊ ഞാൻ
പോയിട്ടില്ലല്ലോ??

നകുലൻ : നീ ഇവിടൂന്നിറങ്ങുപ്പോൾ നീ പോയില്ലേ ? അപ്പൊ പോകണ്ടാന്നാ പറഞ്ഞത്.

ഗംഗ : ഞാൻ ഇവിടൂന്ന്
ഇറങ്ങീട്ടില്ലല്ലോ നകുലേട്ടാ...
അപ്പൊ ഞാൻ
ഇവിടെത്തന്നെ ഒണ്ടല്ലോ...

നകുലൻ : ഓഓഓ... നീ എവിടെയേലും പോയി തൊലയ്...

ഗംഗ : ങേ.. അപ്പൊ അല്ലിക്ക്
ആഭരണം എടുക്കാൻ
ഞാൻ പൊണ്ടേ?

നകുലൻ : ങാ.... അല്ലിക്ക്
ആഭരണം എടുക്കാൻ
നീ പോകില്ലേ?

ഗംഗ : ഉവ്വ് പോകും..

നകുലൻ : അപ്പൊ ഇവിടൂന്ന്
ഇറങ്ങില്ലേ?

ഗംഗ : ഉം... ഇറങ്ങും..

നകുലൻ : അപ്പൊ പോകണ്ടെന്നാ പറഞ്ഞത്.

ഗംഗ : അതെങ്ങനാ നകുലേട്ടാ... പോയില്ലെങ്കിൽ
ഞാൻ ഇവിടെത്തന്നെ ഒണ്ടല്ലോ... അപ്പൊ പിന്നെ എങ്ങും പോകില്ലല്ലോ...

സണ്ണി : എന്താ നകുലാ..?
എന്താ ഇവിടെ ഒരു
ബഹളം?

നകുലൻ : എന്റെ സണ്ണീ,
ഞാനീ ** ന്റെ മോളോട്
ഒരായിരം പ്രാവശ്യം പറഞ്ഞതാ ഇപ്പൊ പോകണ്ടാ പോകണ്ടാന്ന്... പോകണ്ടാന്ന്
തന്നെയല്ലേടീ പറഞ്ഞത്... അക്ഷരം മാറീട്ടൊന്നൂല്ലല്ലോ?
അപ്പൊ അവടെ അമ്മേടെ...

സണ്ണി : നകുലാ...

നകുലൻ : അവടെ അമ്മേടെ ദേഹത്ത് നാഗവല്ലി കേറിയപ്പൊഴും ഞാൻ
തന്നെയാ നോക്കിയെ... എന്നിട്ടാ അവളെന്നോട്
ഇങ്ങനെ...

സണ്ണി : നകുലാ... സാരമില്ല
നമുക്ക് എല്ലാം ശരിയാക്കാം..
ഗംഗ പൊക്കോ...

ഗംഗ : ഞാനെങ്ങും പോണില്ല..

നകുലൻ : അതെന്താടീ നീ പോകാത്തെ ? നീ പോടീ...
പോയി ആഭരണോം മേടിച്ച്
കടേലെ ബില്ലും കാണിച്ചിട്ടേ നിന്നെ വീട്ടി കേറ്റുന്നൊള്ളു 😂

visit :-  www.trueandfun.blogspot.in
  www.facebook.com/TruenFun

Saturday, 4 June 2016

തന്നേക്കാള്‍ പത്ത് വയസ്സിന് ഇളയതായ തന്‍റെ കുഞ്ഞനിയന്‍ ഏതോ ഒരു പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോയി റെജിസ്റ്റര്‍ മാര്യേജ് ചെയ്തെന്ന വിവരമറിഞ്ഞ് സുരേഷ് തന്‍റെ പണി മതിയാക്കി സൈക്കിളുമെടുത്ത് വീട്ടിലേക്ക് കുതിച്ചു......

മുപ്പത്തിയഞ്ച് വയസ്സായിട്ടും പെണ്ണുശരിയാവാതെപുരനിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന സുരേഷിന് ഇതറിഞ്ഞുള്ള സങ്കടവും വേദനയും സഹിക്കാവുന്നതിലപ്പുറമായിരുന്നു....

തുടയില്‍ കീറലുള്ള നരച്ച മൂന്ന് ജീന്‍സും , രണ്ട് ജോഡി ഷൂസും , രണ്ട് ജോഡി ജോക്കിയുടെ ജട്ടിയും , ഒരു കൂളിംങ് ഗ്ലാസ്സും , ഒരു മൊബൈലും , അടവ് തെറ്റിയിട്ട് സേട്ട് പിടിക്കാറായ ഒരു ബൈക്കും മാത്രം സമ്പാദ്യമുള്ള അവനെന്ത് ധൈര്യത്തിലാണ് ഈ പണി ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും സുരേഷിന് മനസ്സിലായില്ല..

അവനെന്ത് പറഞ്ഞാലും , അവനെന്ത് തെറ്റ് ചെയ്താലും അവന്‍ കൊച്ച് കുട്ടിയല്ലേ എന്ന് പറഞ്ഞ് അവനെ കൊഞ്ചിക്കാറുള്ള അമ്മ അവനെ ഇപ്പോള്‍ വീട്ടില്‍ നിന്ന് അടിച്ചിറക്കിയിട്ടുണ്ടാവും എന്ന് കരുതി വീട്ടിലേക്ക് ഓടി ചെന്ന സുരേഷ് ആ കാഴ്ച്ച കണ്ട് ഞെട്ടി...

സന്തോഷത്തോടെ ഒരു ഞാലിപ്പൂവന്‍ പഴം തൊലിയുരിഞ്ഞ് കസേരയിലിരിക്കുന്ന വധൂവരന്‍മാരുടെ വായയില്‍ വച്ച് കൊടുത്ത് അവരെ സത്ക്കരിക്കുകയാണ് അമ്മ... ചുറ്റും കാഴ്ച്ചക്കാരായി കുറച്ച് അയല്‍ക്കാരുമുണ്ട്...

കല്ല്യാണം കഴിപ്പിച്ച് വിട്ട ഒരേയൊരു പെങ്ങള്‍ തൊട്ടടുത്ത് നില്‍പ്പുണ്ട്... അവള്‍ സുരേഷിനെ കണ്ടതും പറഞ്ഞു ' ദേ വല്ല്യേട്ടന്‍ വന്നല്ലോ ' എന്ന്...

അനിയന്‍റെ കല്ല്യാണം കഴിഞ്ഞതറിഞ്ഞ് ഓടിപ്പിടിച്ച് വന്നതാണവള്‍... ഇന്ന് തനിക്കൊരു പെണ്ണ് കാണാന്‍ കൂടെ വരാമോന്ന് ഇന്നലെ വിളിച്ച് ചോദിച്ചപ്പോള്‍ അളിയന് വയറിളക്കമായതോണ്ട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞ അവളാണ് ഇപ്പോ ഇവിടെ നില്‍ക്കുന്നതെന്ന് സുരേഷ് മനസ്സിലോര്‍ത്തു...

വധൂവരന്മാരെ ഒന്ന് നോക്കി , ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി സുരേഷ് തന്‍റെ മുറിയിലേക്ക് പോയി കതകടച്ചു....

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ചന്‍ മരിച്ചതും , പിന്നെ കുടുംബം പോറ്റാന്‍ കല്ലു ചെത്താനിറങ്ങിയതും , ഒാല വീട് മാറ്റി ഓടിട്ട വീട് പണിതതും , പെങ്ങളെ മാന്യമായി കെട്ടിച്ച് വിട്ടതും , ഇതിനെല്ലാം വേണ്ടി താന്‍ നേരിട്ട കഷ്ടപ്പാടുകളും , വിഷമങ്ങളും ഒരു സിനിമാ കഥപോലെ സുരേഷിന്‍റെ മനസ്സില്‍ മിന്നിമറഞ്ഞു...

ആ ഓര്‍മ്മകള്‍ കണ്ണ് നിറച്ചതിനിടയിലാണ് പുറത്ത് നിന്ന് ആരോ അമ്മയോട് ചോദിച്ചത് ''മൂത്ത മോന് ഇതുവരെ പെണ്ണൊന്നും ശരിയായില്ലേ '' എന്ന്.

''അവനതിന് കാണുന്ന കുട്ടികളെ വല്ലതും പറ്റണ്ടേ , നൂറു കൂട്ടം സങ്കല്പങ്ങളല്ലേ അവന് ' എന്നുള്ള അമ്മയുടെ മറുപടി കേട്ട് പെണ്ണുങ്ങളെല്ലാരും കൂടി പൊട്ടിച്ചിരിക്കുന്നത് അകത്തിരുന്ന് സുരേഷ് കേട്ടു...

ഒരുപാട് കുട്ടികളെ പോയി പെണ്ണ് കണ്ടു.. കണ്ടതില്‍ ഭൂരിഭാഗവും അവര്‍ക്കിഷ്ടമായില്ല. കാരണം പഠിപ്പും ജോലിയും തന്നെ... ഇനി അഥവാ അവര്‍ക്കിഷ്ടപ്പെട്ടതാണേല്‍ ആ കുട്ടികളെ പെങ്ങള്‍ക്ക് പറ്റില്ല.. അഥവാ പെങ്ങള്‍ക്ക് പറ്റിയാല്‍ അമ്മക്ക് പറ്റില്ല... നൂറു കൂട്ടം കുറ്റം കണ്ടു പിടിക്കും .... നിറം പോര , മുടി പോരാ , തടി പോരാ എന്നൊക്കെ . എന്നാല്‍ ഇതെല്ലാം ഒത്ത കുട്ടിയാണേല്‍ പെങ്ങള് പറയും അവളെ കണ്ടാലറിയാം അഹങ്കാരിയാണെന്ന് , അതോണ്ട് നമുക്കിത് വേണ്ടാ എന്ന്.. അങ്ങനെ വേണ്ടാന്ന് വച്ചതാണ് എല്ലാം....

ആ അമ്മയാണല്ലോ ഇപ്പോള്‍ എന്‍റെ സങ്കല്‍പ്പത്തെ കുറിച്ച് പറയുന്നതെന്നോര്‍ത്ത് , ആ പെങ്ങളാണല്ലോ ഒരു സാധാരണ കുട്ടിയായ അനിയന്‍റെ ഭാര്യയെ ഇപ്പോള്‍ സ്നേഹിച്ച് കൊല്ലുന്നതെന്നോര്‍ത്ത് , ഒരു ദീര്‍ഘനിശ്യാസം വിട്ട് സുരേഷ് വാതില്‍ തുറന്ന് പുറത്തിറങ്ങി..

അങ്ങാടിയിലേക്ക് പോവ്വാനായി സൈക്കിളുമെടുത്ത് ഇറങ്ങിയപ്പോള്‍ അമ്മ പുറകില്‍ നിന്ന് വിളിച്ച് സുരേഷിന്‍റെ അടുത്തേക്ക് ഓടിയെത്തി കാതില്‍ പറഞ്ഞു ' നീ വരുമ്പോള്‍ കുറച്ച് പാലും പഴവും കൊണ്ട് വരണംട്ടോ , അവന്‍ കൊച്ചു കുട്ടിയല്ലേ , അവനിതൊന്നും അറിയില്ല , ഇന്നവരുടെ ആദ്യ രാത്രിയാണ് ''

നാണത്തോടെ ഇതും പറഞ്ഞ് അമ്മ പോയപ്പോള്‍ സുരേഷിന്‍റെ നെഞ്ചിനകത്തൊരു കൊള്ളിയാന്‍ മിന്നി..

ഒന്നും മിണ്ടാതെ തല താഴ്ത്തി അങ്ങാടിയിലേക്ക് പോയ സുരേഷിന് നേരിടേണ്ടി വന്നത് അനിയന്‍റെ ഒളിച്ചോട്ടത്തെകുറിച്ചുള്ള ചോദ്യങ്ങളും , കല്ല്യാണ വിശേഷങ്ങളുമായിരുന്നു...

ഇരുട്ടാവുന്നതിന് മുന്നെ വീട്ടിലേക്കെത്തിയ സുരേഷ് വേഗം ചോറുണ്ട് വാതിലടച്ച് കിടന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല. പഴയ ഓടിട്ട വീടായതിനാല്‍ മുറികള്‍ തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന ചുമരുകള്‍ മേല്‍ക്കൂരയോട് മുട്ടാത്തവയായിരുന്നു..

അനിയനും ഭാര്യയും ചോറുണ്ട് വാതിലടക്കുന്ന ശബ്ദം കേട്ടതും സുരേഷിന്‍റെ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങി... ആദ്യരാത്രിയിലേക്ക് കടന്ന വധൂവരന്മാരുടെ അടക്കി പിടിച്ച സംസാരവും, പുഞ്ചിരികളും തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന സുരേഷിനെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു.... ഇടക്കിടെ വരുന്ന കൊലുസ്സിന്‍റെ ശബ്ദം സുരേഷിന്‍റെ കാതിലേക്ക് തുളച്ച് കയറി... സഹിക്ക വയ്യാതെ ഒടുവില്‍ സുരേഷ് ഒരു ഭ്രാന്തനെപോലെ പുതപ്പെടുത്ത് ഇരു കയ്യാലും ചെവി മൂടി തലയിണയില്‍ കടിച്ചു പിടിച്ച് കമിഴ്ന്നുകിടന്നു...

നേരം വെളുത്തു...എണീറ്റ് വാതില്‍ തുറന്ന സുരേഷ് കണ്ടത് കുളിച്ച് കുറി തൊട്ട് ഒരു കപ്പ് ചായയുമായി തന്‍റെ ഭര്‍ത്താവിന്‍റെ മുറിയിലേക്ക് പോവുന്ന അനിയന്‍റെ ഭാര്യയെയാണ്....

ഒരു കപ്പ് ചായ അടുക്കളയില്‍ പോയെടുത്ത് കോലായിലേക്ക് വന്ന സുരേഷ് കണ്ടത് , മധുവിധു രാത്രിയില്‍ മണിയറയില്‍ വിതറിയ മുല്ലപൂക്കള്‍ വടക്കേ മുറ്റത്തെ തെങ്ങിന്‍റെ ചോട്ടില് ചിതറിക്കിടക്കുന്നതാണ്....

ഒന്നും മിണ്ടാതെ വേഗം കുളിച്ച് കുപ്പായം മാറ്റി സുരേഷ് പണിക്കിറങ്ങി... അനിയന്‍റെ കല്ല്യാണം കഴിഞ്ഞതിന് ചിലവ് ചോദിച്ച ചങ്ങാതിമാരോട് സുരേഷ് ഒന്നും പറഞ്ഞില്ല..

പണി കഴിഞ്ഞ് സുരേഷ് ആദ്യം പോയത് ഒരു ഇലക്ട്രോണിക്സ് കടയിലേക്കാണ്.. ഒരു നല്ല സി. ഡി പ്ലെയറും വാങ്ങിയാണ് സുരേഷ് അന്ന് വീട്ടിലേക്ക് പോയത്..

അന്നു രാത്രി ചോറുണ്ട് ഉറക്കെ പാട്ട് വച്ച് സുരേഷ് സമാധാനത്തോടെ കിടന്നുറങ്ങി... ജനിച്ചതില്‍ ഇന്നേ വരെ ഒരു മൂളിപ്പാട്ട് പാടുകയോ , തീയേറ്ററില്‍ പോയി സിനിമ കാണുകയോ ചെയ്യാത്ത സുരേഷിന്‍റെ ഈ മാറ്റം കണ്ട് അമ്മയും പെങ്ങളും അന്തം വിട്ടു...

ദിവസങ്ങളും ആഴ്ച്ചകളും കടന്ന് പോയി. പതിവുപോലെ ഒരു ദിവസം പണി കഴിഞ്ഞ് വീട്ടിലേക്ക് വന്ന സുരേഷ് കണ്ടത് , ഭാര്യയെ എടുത്ത് വട്ടം കറക്കുന്ന തന്‍റെ കുഞ്ഞനിയനെയാണ്.. തന്നെ കണ്ടതും അനിയനവളെ താഴെയിറക്കി. അവള്‍ തെല്ലൊരു നാണത്തോടെ അകത്തേക്കോടി...

ഒന്നും മനസ്സിലാവാതെ നിന്ന സുരേഷിനോട് അടുക്കളയില്‍ നിന്ന് കൈ തുടച്ച് വന്ന അമ്മ സന്തോഷത്തോടെ പറഞ്ഞു '' എടാ നീ ഒരു വലിയച്ഛനാവാന്‍ പോവുന്നെടാ '' എന്ന്..

അത് കേട്ടിട്ടും കണ്ണുമിഴിച്ച് നിന്ന സുരേഷിന്‍റെ അരികിലേക്ക് ചെന്ന് അമ്മ മെല്ലെ പറഞ്ഞു ' എടാ അവള്‍ക്ക് വിശേഷമുണ്ടെന്ന് ''

കരയണോ ചിരിക്കണോ എന്നറിയാതെ സുരേഷ് കുറച്ച് നേരം അങ്ങനെ നിന്നു.. പിന്നെ മുറിയില്‍ പോയി കതകടച്ചു... കുറെ നേരം അവിടെയിരുന്നു...എന്തോ ആലോചിച്ചിട്ടെന്ന പോലെ കതക് തുറന്ന് പുറത്തിറങ്ങി...

അടുക്കളയിലേക്ക് നടന്നു..... അമ്മ അവിടെയുണ്ട്..

''അമ്മേ , എന്നെ കുഞ്ഞ് വല്ല്യച്ചാന്നാണോ വിളിക്കുക '' എന്ന ചോദ്യം കേട്ട് അമ്മ അതേന്ന് തലയാട്ടി. നല്ല രസമായിരിക്കുംല്ലേ അമ്മേ ഇനിയിവിടെ , കുസൃതിയും കളികളുമൊക്കെയായിട്ട് '' എന്ന കൗതുകത്തോടെയുള്ള സുരേഷിന്‍റെ ചോദ്യത്തിന് അമ്മ അതേ എന്ന് സന്തോഷത്തോടെ തലയാട്ടി...

ചെയ്യുന്ന ജോലി അവിടെയിട്ട് , എണീറ്റ് കൈ തുടച്ച് വന്ന അമ്മ സുരേഷിനോടായി പറഞ്ഞു ' നീ ഒരു അച്ഛന്‍റെ സഥാനത്ത് നിന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കണം , അത് നിന്‍റെ കടമയാണ് , ഇനി വിരുന്നു വരും , പ്രസവം വരും , ഇരുപത്തെട്ട് കെട്ട് വരും , ചോറൂണു വരും , എല്ലാം നീ വേണം മുന്നില്‍ നിന്ന് നടത്താന്‍ , അവന്‍റെ കയ്യിലെവിടെന്നാഇതിനൊക്കെ കാശ് , ചെറിയ കുട്ടിയല്ലേ അവന്‍ ''

ഇതു കേട്ട് സുരേഷ് അകത്തേക്ക് പോയി.. കുറച്ച് നേരം ആലോചിച്ചിരുന്നു.. എണീറ്റ് അയലില്‍ തൂക്കിയിട്ട ഷര്‍ട്ടിന്‍റെ കീശയില്‍ കയ്യിട്ടു.. അതില്‍ നിന്ന് കല്ല്യാണ ബ്യോക്കര്‍മാര്‍കൊടുത്ത ഒരു കെട്ട് ജാതകകുറിപ്പെടുത്തു .. അത് തിരിച്ചും മറിച്ഛും നോക്കി... എന്നിട്ട് എല്ലാം കൂടി ചുരുട്ടി കൂട്ടി പുറത്തേക്കെറിഞ്ഞു....

പണ്ടെങ്ങൊ പൂരത്തിന് വാങ്ങി ഫ്രയിം ചെയ്ത് വച്ച ഒരു കുഞ്ഞുവാവയുടെ ചിത്രം അലമാരയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ടായിരുന്നു . അതെടുത്ത് അമ്മയുടെ കയ്യില്‍ കൊടുത്ത് ഇനി ഇത് അനിയന്‍റെ മുറിയില്‍ തൂക്കണം അമ്മേന്ന് പറഞ്ഞു..

ഫോട്ടോ കയ്യില്‍ വാങ്ങി അമ്മ പറഞ്ഞു '' നീ ഇനി പഴയതുപോലെ ഒന്നും അയാല്‍ പോരാ , എന്നും ഇങ്ങനെ രണ്ടു പേര്‍ക്കും കൂടി ഒരു വീട്ടില്‍ കഴിയാന്‍ പറ്റുമോ , നിനക്കും വേണ്ടേ സ്വന്തമായി ഒരു വീട് , ഇളയകുട്ടിക്ക് ഈ വീടും പറമ്പും കൊടുക്കണേന്ന് അച്ഛന്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ പറഞ്ഞതാ ,അവനാണേല്‍ ഇപ്പോ ഒരു കുടുംബവുമായി , ഞാന്‍ അവന്‍റെ കൂടെ അച്ഛന്‍റെ അസ്ഥിതറയില്‍ വിളക്കും വച്ച് ഇവിടെ കഴിഞ്ഞോളാം , എന്‍റെ കാര്യം ഓര്‍ത്ത് നീ പേടിക്കണ്ട ''

എല്ലാം കേട്ട് നിറഞ്ഞ കണ്ണോടെ ഉമ്മറപ്പടിയില്‍ പോയിരുന്ന സുരേഷിനോട് അമ്മ ഒന്നുകൂടി പറഞ്ഞു '' നിന്‍റെ ഓഹരി തരാന്‍ അവന്‍റെ കയ്യില്‍ ഒന്നും കാണില്ല , ചെറിയ കുട്ടിയല്ലേ അവന്‍ ''

'' അതെ അമ്മേ അവന്‍ ചെറിയ കുട്ടിയാണ് , അതുകൊണ്ട് അവന്‍ അച്ഛനാവാന്‍ പോകുന്നു..... .ഞാന്‍ വലിയ കുട്ടിയാണ് , അതുകൊണ്ട് ഞാന്‍ വല്ല്യച്ചനാവാന്‍ പോകുന്നു '' ഇതും പറഞ്ഞ് സുരേഷ് അകത്തേക്ക് കയറി കതകടച്ചു...

കതകടച്ചപാടെ കേട്ടത് ഒരു പൊട്ടികരച്ചിലായിരുന്നു... പിന്നെ കേട്ടത് ആ വീട്ടില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ഉച്ഛത്തില്‍ സി . ഡി പ്ലെയറില്‍ നിന്നുള്ള സംഗീതമായിരുന്നു.....

visit :- www.trueandfun.blogspot.in 
www.facebook.com/TruenFun