Tuesday, 29 September 2015

പണിമുടക്ക്‌

കണ്ണ് പറഞ്ഞു എന്നെ നേതാവാക്കണം. കണ്ടാലല്ലേ എന്തും ചെയ്യാനൊക്കൂ. കാലു സമ്മതിച്ചില്ല. എന്നെ നേതാവാക്കണം . എവിടെ പോണേലും ഞാൻ വെണോല്ലോ. സോറി , പറ്റില്ല; കൈ പറഞ്ഞു. എന്നെത്തന്നെ നേതാവാക്കണം, കയ്യുണ്ടെങ്കിലെ എന്തെങ്കിലും ചെയ്യാനൊക്കൂ..അവയവങ്ങൾ തമ്മിൽ അതിഭയങ്കര തർക്കമായി . തല ഇടപെട്ടു ; ശാസ്ത്രീയമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു . ഇന്ദ്രിയങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിക്കുന്നതു തലയാണ് . സുഷുമ്നാ നാഡികൾ വഴി , ഞരമ്പുകൾ വഴി , കാണുവാനും ശ്വസിക്കാനും സംസാരിക്കാ‍നും ഭക്ഷണം കഴിക്കാനും ചിന്തിക്കുവാനും ശരിരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുമുള്ള പ്രധാനഭാഗമാണ് തല.വ്യക്തമായൊന്നും മനസ്സിലായില്ലെങ്കിലും തല ഒരു സംഭവമാണെന്ന് മറ്റു അവയവങ്ങൾ സമ്മതിച്ചു. ശരീരത്തിന്റെ നേതാവാക്കാൻ തീരുമാനിച്ചു . ഉടനെ കുണ്ടി വക വിമത ശബ്ദം. തന്നെ നേതാവാക്കണം. അവകാശവാദം കെട്ട് കണ്ണ് ചിരിച്ചു, കാലു ചിരിച്ചു, മൂക്ക് ചിരിച്ചു, തല പൊട്ടിച്ചിരിച്ചു പോയി. എല്ലാരും കൂടി കുണ്ടിയെ കളിയാക്കി . കുണ്ടി പിണങ്ങി. പണിമുടക്ക്‌ തുടങ്ങി. അന്ന് മുതൽ ഒന്നും പുറത്തേക്ക് വിടില്ല. ഫുൾ ബ്ലോക്ക്‌. ഒന്നാം ദിവസം, രണ്ടാം ദിവസം , മൂന്നാം ദിവസം...കൈ തളർന്നു , കാലു, കണ്ണ്... വയറു കലങ്ങി, തല വട്ടം ചുറ്റാൻ തുടങ്ങി, വാ ഓക്കാനവും...ഇനിയൊരടി മുന്നോട്ടു പോകില്ല . എല്ലാരും കൂടി കുണ്ടിയെ നേതാവായി പ്രഖ്യാപിച്ചു...കുണ്ടി അടിയന്തിരാവസ്ഥ പിൻവലിച്ചു .

.º•○º•○º•○º•○º•○º•●º•○º•○º•○º•○º•○º•○º•○º•●º•○º•○º•○º•○º•○º

ഗുണ പാഠം: ഒരു നേതാവോ മാനെജെറോ ആവാൻ തലയെപ്പോലെ കഴിവുണ്ടാകണമെന്നില്ല. എല്ലാം മുടക്കാൻ കഴിവുള്ള ഒരു പാരയായാലും മതി

Crazy people on my WhatsApp list.

⚠⚠⚠

1. Someone on his status "Sleeping" since 3 Days! He's Probably dead.
😴😴😴

2. Someone is "Driving" since 9 days! I guess he reached North Pole!!
😭🚗😭

3. Someone's status is "Happy" since 1 Month. Living in Paradise???
👼👼👼

4. Someone is always 'available'. How free are you???
😄😄😄

5. From first day their status is, 'Hey there! I'm using WhatsApp' I Know ! That's why you're on my list!
😏😏😏

6. Someone writes "urgent calls only". Don't get it.. Are u in the fire or ambulance service?
😱😱😱

7. Someone says, "can't talk. Whatsapp only". Dude then throw away ur phone.. You are not using the phone's Primary function
📱😜😜
😜

8. Someone is'at the movies' for the past 6 weeks. Either he owns the theatre or sells popcorn there😂😂😂
.
.
Pls share with your loved ones and make them to lol others status.  😃😃😄😄😄. Be happy and make others happy.

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

check your phone radiation level

Very Very Important 📵📵📵📵📵 📞📞📞📞📞📞📞📞📞📞📞📞
                         Dial *#07#
🔹If you are using smart phones then please Dial [*#07#] now to check your phone radiation level.
🔹If your phone radiation level is below 1.6W/kg then you and your family is safe.✔
🔹If its above then immediately change your phone which may cause very harmful disease such as cancer etc!!❌

          "Just dial and check now"
                           *#07#

   "Do not forget to share this"
📨very important info📨

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

ബംഗാളികളും ബ്രിട്ടീഷുകാരും പിന്നെ മലയാളിയും .....


ഇന്ന് അവധിയല്ലേ ... മൂടിപ്പുതച്ചു കിടന്നുറങ്ങാം
അപ്പഴേക്കും ഭാര്യ കുലുക്കി വിളിച്ചു.

.. " ദേ ... മനുഷ്യാ .. ഇങ്ങോട്ടെണീറ്റേ ...."

എന്താടി മൃഗമേ ... എന്ന് ചോദിക്കാൻ നാവുയർത്തിയതാണ്.... ചോദിച്ചില്ല ..
പേടിച്ചിട്ടല്ല ... ഇന്ന് മിക്കവാറും ഹോട്ടലുകൾ അവധിയായിരിക്കും . അപ്പോൾ ഭക്ഷണത്തിന് വീടു തന്നെ ആശ്രയം ... ......
മാത്രമല്ല ചിന്നം വിളിക്കുന്ന ആനയുടെ മുന്നിൽ നിന്ന് വെല്ലുവിളിക്കുന്നത് ധീരതയല്ല ... ഔചിത്യമില്ലായ്മയാണന്ന്  എനിക്കറിയാം .......
.....എന്തായാലും ഉറക്കം പോയി ഇനി എണീറ്റേക്കാം ..... ...
കോട്ടുവായിട്ട് കണ്ണും തിരുമ്മി  സിറ്റ്വട്ടിലെത്തിയ ഞാൻ കാണുന്നത് എനിക്ക് നേരെ പറന്നു വരുന്ന മലയാള പത്രവും സൈക്കിളിൽ പാഞ്ഞു പോകുന്ന ബംഗാളി പയ്യനെയുമാണ് ...
പത്രം ഏജന്റ് പണം വാങ്ങാൻ മാത്രമേ വരാറുള്ളു. .... ഇനി അധികം താമസിക്കാതെ  മലയാളപത്രത്തിന്റെ ഏജൻസിയും ബംഗാളികൾ നേരിട്ട് എടുത്തേക്കും...... എല്ലായിടത്തും ബംഗാളികൾ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു ....  ഹോട്ടലിൽ ഇഢലി ഉണ്ടാക്കുന്നത് ബംഗാളി .......
കുട നന്നാക്കാൻ ചെന്നപ്പോൾ അവിടേം ബംഗാളി ....
കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് കയറിയ പ്രൈവറ്റ് ബസിലെ കിളി ബംഗാളി .......
പാർട്ടി ജാഥകൾക്ക് ബംഗാളി ....
നെഹ്റു ട്രോഫിക്ക് വള്ളം തുഴഞ്ഞത് ബംഗാളി .....
എന്തിനേറെ പറയുന്നു ... കഴിഞ്ഞ ദിവസം എന്റെ സ്കൂളിന്റെ മുന്നിൽ കൂളിംഗ് ഗ്ലാസും വച്ചു നിന്ന 4 പൂവാലൻമാരും ബംഗാളികൾ ....
(.... പ്രണയിക്കാൻ വരെ മലയാളിക്ക്‌ മടിയായിരിക്കുന്നു........ )

ഈ ബംഗാളികളെ കാണുമ്പോൾ എനിക്കോർമ്മ വരുന്നത് ബ്രിട്ടീഷുകാരെയാണ് ........

കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർ അവസാനം നാട്ടുകാരായി .. നാട്ടുകാരായ നമ്മുടെ പൂർവികർ അവരുടെ അടിമകളും ...
ബംഗാളികളും അതുപോലെ നമ്മുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നില്ലേ...? എന്നൊരു സംശയം ..

ഭാവിയിൽ  ഇലക്ഷന് നല്ല മലയാളി സ്ഥാനാർത്ഥികൾ കിട്ടാതെ വന്നാൽ പല പാർട്ടികളും ബംഗാളികളെ നിർത്തിയേക്കും....... അവസാനം ഭരണവും പോലീസും എല്ലാം ബംഗാളികളായേക്കും ....... !!!.........

...അങ്ങനെ വരുമ്പോൾ കേരളാ സ്വാതന്ത്യ സമരം പൊട്ടിപ്പുറപ്പെടുമായിരിക്കും ....

പോലീസിലെ ഒരു മലയാളി മംഗൾപാണ്ഡെ ആയിരിക്കും അത് തുടങ്ങി വെക്കുക......

ജാലിയൻവാലാബാഗ് പോലെ പെരുമ്പാവൂർ കൂട്ടക്കൊല നടക്കുമായിരിക്കും.....

മറൈൻ ഡ്രെവിൽ ഉപ്പുസത്യാഗ്രഹവും .. ക്വിറ്റ് കേരളാ പ്രസ്ഥാനവും ഉണ്ടാവുമായിരിക്കും ......

.......... ഒടുവിൽ ഒരുപാട് രക്തച്ചൊരിച്ചിലിനും നിരാഹാരത്തിനും ശേഷം ബംഗാളികൾ കേരളം വിടുമായിരിക്കും ....

അന്ന് ... ബ്രിട്ടീഷുകാർ പണ്ട് ഇന്ത്യയെ വിഭജിച്ചതു പോലെ  ബംഗാളികൾ കേരളാ വിഭജനം നടത്തുമായിരിക്കും .... .... മലപ്പുറവും കോഴിക്കോടും ചേർത്ത് വേറെ സംസ്ഥാനം രൂപീകരിക്കുമായിരിക്കും ...
കർത്താവേ .... കാലിക്കറ്റ് യൂണിവേഴ്സിറ്റി അപ്പുറത്താവുമോ ...?
ചിന്തിച്ചിട്ട് തല കറങ്ങുന്നു .......
.................
..................
" ദേ ..... മനുഷ്യാ .... ( ഭാര്യയുടെ ശബ്ദം)
ഇന്ന് അവധിയാണ് .. മുറ്റം മുഴുവൻ കാടുപിടിച്ചു കിടക്കുന്നത് ഒന്ന് ശരിയാക്കി താ ... ഇന്നലെ കൂടി ഒരു മൂർഖനെ കണ്ടതേയുള്ളു . ഭാഗ്യം കൊണ്ടാ രക്ഷപെട്ടത് .........

ആര് ... പാമ്പോ .. ( എന്റെ ചിന്ത )

ഏതായാലും ടൗണിലേക്കിറങ്ങാം, ഏതെങ്കിലും ബംഗാളിയെ കിട്ടിയാൽ മുറ്റം ഒന്നു വെടിപ്പാക്കിക്കാം ...😳

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Saturday, 26 September 2015

ഇന്ന് രാവിലെ നാക്കു വടിച്ചവർക്കു വായിക്കാം,


1.       ഉരുളീലൊരുരുള

2.       ആന അലറലോടലറി

3.       തെങ്ങടരും മുരടടരൂല

4.       പെരുവിരലൊരെരടലിടറി

5.       റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്

6.       വരൾച്ച വളരെ വിരളമാണ്

7.       പേരു മണി പണി മണ്ണു പണി

8.       അറയിലെയുറിയില്‍ ഉരിതൈര്

9.       അരമുറം താള്‌ ഒരു മുറം പൂള്‌

10.   പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ

11.   അലറലൊടലറലാനാലയില്‍ കാലികൾ

12.   വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി

13.   പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച

14.   സൈക്കിള്‍ റാലി പോലെ നല്ല ലോറിറാലി

15.   ഉരുളിയിലെ കുരുമുളക്ഉരുളേലാടുരുളല്‍

16.   തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി

17.   രാമമൂർത്തിയുടെ മൂത്ത പുത്രൻകൃഷ്ണമൂർത്തി

18.   തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ചസഞ്ചി

19.   പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ചത്തൊത്തിരുന്നു

20.   ചെറുപയർമണിചെറുത്; ചെറുകിണറ്പട ചെറുത്

21.   പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തിചേറ്റിൽ പൂഴ്ത്തി

22.   അരയാലരയാൽ ആലരയാലീപേരാലരയാലൂരലയാൽ

23.  കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം

24.  കരളിനുമലരിതളുതിരുമൊരളികുലമിളകിയചുരുള്‍ അളകം

25.   വടുതലവളവിലൊരതളമരത്തിൽപത്തിരുപത്തഞ്ചൊതളങ്ങ!

26.   ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ഉരുളയുരുളുമോയുരുളിയുരുളുമോ

27.   ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു

28.   ചരലുരുളുമ്പോൾ മണലുരുളൂലാമണലുരുളുമ്പോൾ ചരലുരുളൂലാ

29.   തണ്ടുരുളും തടിയുരുളുംതണ്ടിൻ‌മേലൊരുചെറുതരികുരുമുളകുരുളും

30.   ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ

31.   അരുതരുതുകുതിരേ മുതിരരുത്കുതിരേ അതിരിലെ മുതിര തിന്നാന്‍മുതിരരുത് കുതിരേ

32.   ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതുചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ

😉😉😉
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

««««^»»»»»

Tuesday, 22 September 2015

ചോര

ശക്തിയായി മഴ പെയ്യുന്നു കടയുടെ
അടുത്തേക്ക് ഓടികയറിയ ചാക്കോച്ചനോട്
അവിടെ വായിൽ നോക്കി നിന്നിരുന്ന
ലാസർ അടിമുടി നോക്കിയിട്ടു ചോദിച്ചു
ഇതെന്താ നിങ്ങളുടെ കാലിന്റെ ഇടയിലുടെ
ചോര ഒഴുകുന്നുണ്ടല്ലൊ?? അപ്പൊളാണു
ചാക്കോച്ചൻ അത് ശ്രദ്ധിച്ചത് അത് കണ്ട
ഉടനെ ചാക്കോച്ചൻ ബോധം കെട്ടുവീണു,
എല്ലാവരുടെയും സന്മനസാൽ
ചാക്കോച്ചനെ വേഗം
ആശുപത്രിയിൽഎത്തിച്ചു.. പെട്ടന്നു തന്നെ
ചാക്കോച്ചനെ ഓപ്പറേഷൻ തീയേറ്ററിൽ
കൊണ്ടുപോയി... വാതിലടഞ്ഞുപുറത്തെ
ബൾബ് കത്തി,ഡോക്ടർ പെട്ടന്നു പുറത്തെക്കു
വന്നു..ആരാ ഇദ്ദെഹത്തെ ആശുപത്രിയിൽ
എത്തിച്ചെ എന്നു ചോദിച്ചു , ലാസർ
അഭിമാനത്തോടെ മുന്നോട്ട് വന്നു
ഞാനാണെന്നു പറഞ്ഞു, പറഞ്ഞുതീർന്നതും
ഡോക്ടർ ലാസറിന്റെ കരണത്തടിച്ചതും
ചീത്ത വിളിച്ചതും ഒന്നിച്ചായിരുന്നു
ഒന്നും മനസിലാകാതെ നിന്ന ലാസർനോട് ഡോക്ടര് പറഞ്ഞു മേലാൽ
ഇനി റോഡ് സൈഡിൽ വിൽക്കുന്ന
അഞ്ചുരൂപയുടെ കളർ ജെട്ടിയും ഇട്ടു നടക്കുന്ന
വല്ലവനെയും ഇവിടെ കൊണ്ടു വന്നാൽ
ഇതായിരിക്കും  അവസ്ഥ
😄😄😄
visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Monday, 21 September 2015

ആഹാരം

ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി രത്തന്‍ ടാറ്റ ഈയിടെ . ഓണ്‍ലൈനില്‍ എവിടെയോ വായിച്ചതാണ് .

"ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ . അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ ?

കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാമ്ബര്‍ഗ്ഗില്‍ പോവുകയുണ്ടായി . ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം രേസ്റ്റൊരന്റില്‍ കയറി . അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി .

ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി . വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത് . ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു . പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്.

മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു ലേഡീസ് ഇരിക്കുന്നുണ്ടായിരുന്നു .ഒരൊറ്റ വിഭവം മാത്രം ഓര്‍ഡര്‍ ചെയ്യുകയും , അത് കൊണ്ട് വന്ന വൈറ്റര്‍ അതുകൊണ്ട് മൂന്നു പേര്‍ക്ക് പങ്കുവച്ചു നല്‍കുകയും ചെയ്യുന്നത് കണ്ടു . അവര്‍ അവസാനത്തെ ധാന്യവും സ്പൂണ്‍ കൊണ്ട് എടുത്തു ശ്രദ്ധയോടെ കഴിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.

മുന്‍പ് ജര്‍മ്മനിയില്‍ വന്നിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ അല്പ്പമധികം ഭക്ഷണങ്ങളും , പാനീയങ്ങളും ഓര്‍ഡര്‍ ചെയ്തു .ഞങ്ങള്‍ കഴിച്ചു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഏകദേശം പകുതിയോളം ആഹാര പദാര്‍ഥങ്ങള്‍ തീന്മേശയില്‍ ബാക്കിയുണ്ടായിരുന്നു .

ഞങ്ങള്‍ പണം നല്‍കി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വൃദ്ധസ്ത്രീകളില്‍ ഒരാള്‍ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ കയര്‍ത്തു സംസാരിക്കുന്നതുപോലെ തോന്നി . ഞങ്ങള്‍ക്ക് ജര്‍മ്മന്‍ മനസ്സിലാകുന്നില്ല എന്ന് കണ്ട മറ്റൊരു ലേഡി ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി . ഭക്ഷണം പാഴാക്കി ഇറങ്ങിപ്പോകാന്‍ തുടങ്ങുന്നതില്‍ അവര്‍ക്കുള്ള അതൃപ്തിയും രോഷവും , അവര്‍ വികാരഭരിതയായി പറഞ്ഞു . അവരുടെ കണ്ണുകള്‍ ജ്വലിക്കുന്നതും , ചുളിവു വീണ മുഖം ചുവന്നുതുടുക്കുന്നതും ഞങ്ങള്‍ കണ്ടു .

"ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പണം നല്‍കിയിട്ടുണ്ട് ,, അത് കഴിച്ചോ , കളഞ്ഞോ എന്ന് അന്വേഷിക്കുന്നത് നിങ്ങളുടെ ജോലിയല്ല "
ഞങ്ങളുടെ കൂട്ടത്തിലെ ഒരുദ്യോഗസ്ഥന്‍ ഇംഗ്ലീഷില്‍ അവര്‍ക്ക് മറുപടി നല്‍കി . വൃദ്ധ സ്ത്രീകള്‍ മൂന്ന് പേരും കോപാകുലരായി . ഒരാള്‍ പെട്ടെന്ന് ബാഗില്‍ നിന്ന് സെല്‍ഫോണ്‍ എടുത്തു ആരെയോ വിളിച്ചു നിലവിളിക്കുന്നത് പോലെ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു. മിനിട്ടുകള്‍ക്കകം സാമൂഹ്യ സുരക്ഷാ വകുപ്പിലെ യൂണിഫോമിട്ട ഒരുദ്യോഗസ്ഥന്‍ ഒരു കാര്‍ ഡ്രൈവ് ചെയ്തു ഭക്ഷനശാലക്ക് മുന്നില്‍ വന്നിറങ്ങി .

വൃദ്ധകളോട് സംസാരിച്ച ആ യുവാവ് ഞങ്ങളുടെ അടുക്കല്‍ വന്നു 50 യൂറോ ഫൈന്‍ ചുമത്തുന്നതായി പറഞ്ഞു . ഞങ്ങള്‍ ശാന്തരായി അയാളെ കേട്ടു.

ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി അയാള്‍ പറഞ്ഞു.

"നിങ്ങള്ക്ക് കഴിക്കാന്‍ കഴിയുന്നത് മാത്രം ഓര്‍ഡര്‍ ചെയ്യുക . നിങ്ങള്‍ സമ്പന്നരാകാം , ധാരാളം പണമുണ്ടാകാം , പക്ഷേ ഇതിനുള്ള വിഭവ ശേഷി ഈ സമൂഹത്തിന്റേത് കൂടിയാണ് . സമ്പന്നരായ നിങ്ങളുടേത് മാത്രമല്ല . ഒരു നേരത്തെ ആഹാരം യാചിച്ചു കഴിക്കേണ്ട , അല്ലെങ്കില്‍ അതിനും കഴിയാത്ത കോടാനു കോടികള്‍ ലോകത്തുണ്ട് എന്നത് യാഥാര്‍ത്ഥ്യമായിരിക്കെ ഒരു തരി ധാന്യമെങ്കിലും പാഴാക്കി കളയാന്‍ നിങ്ങള്ക്ക് എന്തവകാശം ?"

ഞാന്‍ എന്റെ ജീവിതത്തില്‍ അപമാനഭാരം കൊണ്ട് തല താഴ്ത്തിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഒന്ന് അതായിരുന്നു . ആ ചെറുപ്പക്കാരന്റെ മുന്നില്‍ ശരിക്കും ഞങ്ങള്‍ ശിരസ്സുകുനിച്ചു . ഇന്ത്യയിലെ ചേരികളിലും , പൊതു ഇടങ്ങളിലും , എന്റെ ആഫ്രിക്കന്‍ യാത്രകള്‍ക്കിടയില്‍ കണ്ടതുമായ പട്ടിണിക്കോലങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി. പൊങ്ങച്ചം കാണിക്കുവാനും , മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനും ദുരഭിമാനികളായ നമ്മള്‍ ഭക്ഷണശാലകളില്‍ പോലും കാണിക്കുന്ന ധൂര്‍ത്തുകള്‍ ഓര്‍ത്തപ്പോള്‍ എനിക്കും ലജ്ജ തോന്നി ."

തിരിച്ചു ഓഫീസിലേക്ക് പോകാന്‍ കാറില്‍ ഇരിക്കുമ്പോള്‍ അയാളുടെ ഇംഗ്ലീഷ് വാക്കുകള്‍ എന്റെ ചെവിയില്‍ തുടരെത്തുടരെ മുഴങ്ങി -

"MONEY IS YOURS BUT RESOURCES BELONG TO THE SOCIETY..!!!"
ഇത് നല്ലൊരു post ആയി തോന്നിയത് കൊണ്ട് ഇതിലിടുന്നു

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

പ്രിയപ്പെട്ട അച്ഛാ

അയാൾ തന്റെ ഏക മകളുടെ മുറി കടന്നു പോകുമ്പോൾ പതിവിനു വിപരീതമായി വൃത്തിയോടെയും അടുക്കും ചിട്ടയോടെയും കണ്ടപ്പോൾ സംശയത്തോടെ അകത്തേക്ക് ചെന്നു. അവിടെ വെളളകടലാസിൽ എഴുതിയ കുറിപ്പ് കണ്ടു.ഭയത്തോടെ അയാള് അതെടുത്തു വായിക്കാൻ തുടങ്ങി

പ്രിയപ്പെട്ട അച്ഛാ വളരെ വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്‌. എന്റെ കാമുകൻ തമിഴുനട്ടുകാരൻ ആയ ശൊക്ക ലിംഗ ത്തിന്റെ കൂടെ ഞാൻ വീട് വിട്ടു ഇറങ്ങുകയാണ്. നിങ്ങളോടും അമ്മയോടും വഴക്കിട്ട്‌ ഒരു പ്രതികൂലമായ സാഹചര്യം ഉണ്ടാക്കാൻ നില്കുന്നില്ല.
അതുകൊണ്ടാണ് പറയാതെ പോകുന്നത്. ശൊക്ക അണ്ണന്റെ സ്നേഹം എന്നെ അവന്റെ അടിമയാക്കി. ശൊക്കനെ കണ്ടാൽ അച്ഛന് അത് മനസിലാകും. ശരീരത്തിൽ പലഭാഗങ്ങളിൽ പച്ച കുത്തി യിട്ടുണ്ട്,  കാതിലും കഴുത്തിലും ആഭരണങ്ങളും എന്നാലും നല്ലവനാണ്...
പിന്നെ ഞാൻ ഇപ്പോൾ ഗർഭിണിയാണ് . ഒരു ഗർഭചിദ്രത്തിനു ഞങ്ങൾ തയാറല്ല. ഞങ്ങൾ തമ്മിൽ വയസ്സിനു വ്യത്യാസം ഉണ്ടെങ്കിലും (42 വയസു ഇപ്പോൾ ഒരു അധികം അല്ല നസ്റിയ ഫഹദ് ഓർക്കുക )അവന്റെ കയ്യിൽ പണം ഇല്ലെങ്കിലും ഞങ്ങളുടെ ബന്ധം ദൃഡമായതാണ്.
ശൊക്കാനു എന്നെ കൂടാതെ പല കാമുകി മാരുണ്ടെങ്കിലും എനിക്കെന്നും ഒരു സ്ഥാനം ഉണ്ട്. എന്നിലൂടെ കുറെ സന്താനങ്ങൾ അണ്ണൻ ആഗ്രഹിക്കുന്നു. അണ്ണന് വനത്തിന്റെ അരികിൽ ഭംഗി ഉള്ള ഒരു കുടിൽ ഉണ്ട്. അവിടെ ഞങ്ങൾ താമസിക്കും. അവിടെ അണ്ണൻ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. അത് ഞങ്ങൾ സുഹൃത്തുകൾക്കു വില്പന നടത്തി ജീവിക്കാനാണ് പ്ലാൻ.
കഞ്ചാവ് ബീഡി കുറ്റിയിൽ നിറച്ചു ഞാൻ പുകച്ചു നോക്കി.. ആഹാ .....വളരെ സുഖപ്രദം . ഗവേഷകർ ഐട്സിനു വളരെ വേഗം മരുന്ന് കണ്ടു പിടിക്കുവാൻ പ്രാർത്ഥിക്കുമല്ലൊ ? എങ്കിലെ അണ്ണൻ രോഗത്തിൽ നിന്ന് മുക്തനാകു ...അച്ഛാ നിങ്ങളും അമ്മയും എന്നെക്കുറിച്ച് ഓർത്ത് വിഷമികണ്ട. എനിക്ക് 15 വയസായി. അതിന്റെ പക്വതയും ഉണ്ട് .എന്നെങ്കിലും നിങ്ങളുടെ പേരകുട്ടികളെയും കൂട്ടി ഞങ്ങൾ വരും
എന്ന്
സ്നേഹപൂർവ്വം
അനു
അയാളുടെ മുൻപിൽ ലോകം മുഴുവൻ നിന്ന് കറങ്ങുന്നത് പോലെ തോന്നി..
കത്തിന് താഴെ മറുപുറം കാണുക എന്ന് എഴുതിയിരുന്നു.
വിറയോടെ കത്ത് തിരിച്ചു വായിച്ചു അതിൽ ഇങ്ങനെ എഴുതിയിരുന്നു

അച്ഛാ ഞാൻ മുൻ പേജില് എഴുതിയതൊന്നും സത്യമല്ല .നമ്മുടെ ജീവിതത്തിൽ ഇത് പോലെ എല്ലാം സംഭവിക്കാൻ സാധ്യത ഉണ്ട്. അതെല്ലാം കണക്കു കൂട്ടുമ്പോൾ ഞാൻ കണക്കു പരീക്ഷക്ക്‌ തോറ്റതു ഒന്നുമല്ല... എന്റെ പ്രോഗ്രസ്സ് കാർഡ്‌ മേശ വലിപിൽ ഉണ്ട് .എടുത്തു ഒപ്പിടു.. ഞാൻ ഇന്ദു ചേച്ചിയുടെ വീട്ടിൽ ഉണ്ട്.ദേഷ്യം കുറയുമ്പോൾ വിളിച്ചാൽ മതി

മകൾ

അയാൾ അപ്പോൾ തന്നെ അതെടുത്തു ഒപ്പിട്ടു😊😊😂😂😭😭
പകച്ചു പോയി അച്ചനും

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

««««^»»»»»

Wednesday, 16 September 2015

പ്രകൃതി സംരക്ഷണ സമരങ്ങളില്‍

ആരാണ് ഏദനില്‍ പാടം നികത്തുന്നത്?

സൈലന്റ് വാലി മുതല്‍ ഇപ്പോള്‍ വിഴിഞ്ഞം വരെ നീളുന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ കേരളത്തെ പഠിപ്പിച്ചത് പരിസ്ഥിതിയുടെ രാഷ്ട്രീയമാണ്. പ്രകൃതിസ്‌നേഹികള്‍ ഏറെയുള്ള കേരളത്തില്‍ നാള്‍ക്കുനാള്‍ വികസനത്തിന്റെ പേരിലുള്ള വിഭവക്കൊള്ള തുടരുകയാണ്- ഇനിവരുന്ന തലമുറയ്ക്കു വേണ്ടിയുള്ള ഈ ജനകീയ പ്രക്ഷോഭങ്ങള്‍ നിലവില്‍ ഏറ്റെടുക്കുന്നത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമല്ല. ഒരു പ്രാര്‍ത്ഥന പോലെ പ്രകൃതി സംരക്ഷണ സമരങ്ങളില്‍ ഏര്‍പ്പെടുന്നത് ജീവിതത്തെ കൂടുതല്‍ മൂല്യമുള്ളതാക്കും.

വിഢികളല്ല നാം, എന്നതിന് ഉദാഹരണമാണ് വിത്ത് കുത്തി തിന്നാതിരിക്കുന്നു എന്നത്. പക്ഷെ, പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമത്തിലൂടെ രൂപപ്പെട്ട നെല്‍വയലുകള്‍ മലയിടിച്ച് നികത്തി അതിനു മുകളില്‍ ഒരു കോണ്‍ക്രീറ്റ് കെട്ടിടം കെട്ടിപ്പൊക്കുമ്പോള്‍ നാം വിഢികളാവുകയാണ്- വിത്ത് കുത്തി തിന്നുന്ന പമ്പര വിഢി.

മഞ്ഞും മഴയും വെയിലും വീഴുന്ന രാവും പകലും ദിവസത്തെ കൃത്യമായി പകുക്കുന്ന കേരളം ശരിക്കും സ്വര്‍ഗ്ഗമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാചകം തെറ്റെന്ന് ഇവിടം സന്ദര്‍ച്ച കോടിക്കണക്കിന് സഞ്ചാരികള്‍ തിരുത്താത്തതും അതുകൊണ്ട് തന്നെയാണ്.

കേരളത്തിന് തൊട്ടയലത്ത് തമിഴ്‌നാട്ടില്‍ രാമേശ്വരത്ത് പോകാനിടയായി. അബ്ദുള്‍ കലാമിന്റെ ജന്മനാടാണ്. രാത്രിയാണ് എത്തിയത്. ചുട്ടുപൊള്ളുന്ന രാത്രി. എന്നാല്‍ ഒന്നു കുളിക്കാമെന്നു കരുതി പൈപ്പ് തുറന്നപ്പോള്‍ പശപോലെ കട്ടിയുള്ള വെള്ളം. അതില്‍ കുളിച്ചാല്‍ കൂടുതല്‍ പൊള്ളുകയേയുള്ളു. ധനുഷ്‌കോടിയില്‍ ഷൂട്ടിങ്ങിലുള്ള നടന്‍ ആസിഫ് അലിയെ കാണാനുള്ള യാത്രയായിരുന്നു. ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാഹനത്തില്‍ ഇടം കിട്ടി. ധനുഷ്‌കോടിയില്‍ വലിയ ചൂടും വെയിലും. രണ്ട് കുടവാങ്ങി പോകാമെന്നായി ആര്‍ട്ട് ഡയറക്ടര്‍. രാമേശ്വരം ക്ഷേത്രത്തിനു ചുറ്റം ഏറെ കടകളുണ്ട്. ഒരൊറ്റ കടയില്‍ കുടയില്ല. അറിയാവുന്ന തമിഴില്‍ കാരണം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു- അവിടെ മഴപെയ്തിട്ട് രണ്ടുവര്‍ഷമായി! തിരികെ പോരുമ്പോള്‍ കണ്ടു കിഴക്കോട്ടൊഴുകുന്ന പെരിയാറായ വൈഗാര്‍ വറ്റിവരണ്ടു കിടക്കുന്നു. കൊടും വെയിലിന്റെ മധുര താണ്ടി തേനിയില്‍ കേരള അതിര്‍ത്തി കടന്നപ്പോള്‍ കൊടും മഴ.

മഴയും നദികളും ഇത്രയേറെയുണ്ടായിട്ടും കേരളീയര്‍ വെള്ളത്തില്‍ മാലിന്യം എറിയുന്ന വിഢികളായി മാറിയതെങ്ങനെയാണ്?

നാം സ്‌കൂള്‍ പുസ്തകങ്ങളിലൂടെ എടുത്തുപറയുന്ന ചരിത്രം വാസ്‌കോ ഡ ഗാമ മുതലാണെങ്കിലും അതിലും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ കുരുമുളക് തേടി ഇവിടെ കപ്പലുകള്‍ അടുത്തിരുന്നു. കേരളത്തിന്റെ പ്രകൃതിയുടെ അതിവിശിഷ്ട രുചികള്‍ തേടിയടുത്ത കപ്പലുകള്‍. മുസിരിസ് തുറമുഖവും തിരുനാവായയിലെ വാണിജ്യ സംഘവുമെല്ലാം പറയുന്നത് കേരളീയ പ്രകൃതിയുടെ സങ്കല്‍പ്പിക്കാനാവാത്ത സൃഷ്ടിവൈഭത്തെക്കുറിച്ചാണ്. കുരുമുളക് വള്ളി മറ്റെവിടെയോ നട്ടുപിടിപ്പിക്കാന്‍ കപ്പല്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, കുരുമുളകു വള്ളിയുമായി പോകുന്ന കപ്പല്‍ തടയണമെന്നാവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട് സാമൂതിരി പറഞ്ഞ വിഖ്യാതമായ ആ പ്രസ്താവന, തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ പറ്റില്ലല്ലോ, എന്നതാണ് നമ്മുടെ കാലാവസ്ഥയെക്കുറിച്ചുള്ള ഏറ്റവും മികച്ച പ്രയോഗം.

കേരളത്തില്‍ കാടില്ലാത്ത ഒരേയൊരു ജില്ല ആലപ്പുഴ മാത്രമാണ്. കടലാവട്ടെ ഒന്‍പത് ജില്ലകള്‍ക്കുണ്ട്. കടലില്ലാത്ത പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകള്‍ക്കാവട്ടെ നദികളേറെയുണ്ട്. മലനാട്, ഇടനാട്, തീരപ്രദേശമെന്ന നിലയില്‍ നെടുനീളത്തില്‍ കൃത്യമായ അളവുകളില്‍ വിഭജിക്കപ്പെട്ട ഭൂപ്രദേശം. മലയില്‍ നിന്ന് ഒഴുകി ഇടനാടിനെയാകെ ഈറനണിയിച്ച് കായലുകളിലും വയലുകളിലും എക്കലും വളവും കൊണ്ടുവന്ന്, വേലിയേറ്റവും വേലിയിറക്കവുമുണ്ടാക്കി കടലില്‍ ലയിക്കുന്ന 41 നദികളും കിഴക്കോട്ടൊഴുകുന്ന കബനിയും ഭവാനിയും പാമ്പാറും ഈ നാടിന്റെ രക്തക്കുഴലുകളാണ്. കേരളത്തിലൂടനീളം മൂവായിരത്തിലേറെ കിലോമീറ്റര്‍ നീളത്തില്‍ നദികളുണ്ട്. അവയുടെ കൈവഴികളും തോടുകളും ചേരുമ്പോള്‍ ജലം എത്രമാത്രം ഈ നാടിന്റെ ഉടലിലൂടെ ഒഴുകുന്നുവെന്നോര്‍ക്കുക.

നാമെത്രമാത്രം ഭാഗ്യമുള്ള ജനതയാണ്!

ജലത്തുള്ളിയാണ് ഇനിയുള്ള കാലത്തെ വജ്രമെന്ന് നാമെന്നിട്ടും മറക്കുന്നു. വികസന വിരുദ്ധമാണ് പരിസ്ഥിതിവാദമെന്ന പ്രചാരണം അതിശക്തമാണ്. പ്രകൃതിയില്‍ നിന്നും പിടിച്ചുപറിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന വിഭവങ്ങളിലൂടെ അധികമായി സമ്പാദിക്കുന്ന സമ്പത്ത് ഉപയോഗിച്ച് വീണ്ടും പരിസ്ഥിതി നാശമുണ്ടാക്കുകയാണ് നാം.

മലകളില്‍ കാടുകളില്‍

സൈലന്റ് വാലി ഇന്ന് സംരക്ഷിതമാണ്. സൈ ലന്റ് വാലിയെ ദേശീയ സംരക്ഷിത വനമായി മാറ്റിയതിലേയ്ക്ക് നടന്ന പ്രക്ഷോഭങ്ങളാണ് കേരളത്തില്‍ പരിസ്ഥിതിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച പ്രകടമായി നല്‍കിയത്. ജലവൈദ്യുത നിലയങ്ങളും ജലവിതരണവുമായി ബന്ധപ്പെട്ട് ഡാമുകളാണ് കാടിനെ മുക്കിക്കൊന്നത്. കൊച്ചു'കേരളത്തില്‍ 33 ഡാമുകളുണ്ട്. കൂടുതലും ഇടുക്കിയിലാണ്. 9 ഡാമുകളാണ് ഇടുക്കിയിലുള്ളത്. ഡാമുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം ഉരുള്‍പ്പൊട്ടലും ഭൂകമ്പങ്ങളുമായി പ്രതിധ്വനിക്കുകയാണ്. ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണ് ഇപ്പോഴും കേരളത്തിന്റെ വൈദ്യുതോല്‍പ്പാദനം എന്നത് അപകടകരമാണ്. കാലവും സാങ്കേതികവിദ്യയും വികസിച്ചിട്ടും പരിസ്ഥിതി ആഘാതം കുറഞ്ഞ ഊര്‍ജ്ജോല്‍പ്പാദനം സാധ്യമായിട്ടും നാമിപ്പോഴും പഴഞ്ചന്മാരായി തുടരുകയാണ്. സൂര്യന്‍, കാറ്റ്, തിര, മാലിന്യം തുടങ്ങിയവയിലൂടെയുള്ള പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജോല്‍പ്പാദനം ലോകത്തെമ്പാടും പ്രചരിച്ചിട്ടും നമുക്ക് സോളാര്‍ വിവാദത്തിനപ്പുറത്തേയ്ക്ക് പോകാനായിട്ടില്ല. പക്ഷെ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ എയര്‍പോര്‍ട്ടായത് വലിയ പ്രതീക്ഷയും മാതൃകയുമാവുകയാണ്.

ഡാമുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം തുടരുന്നതിനിടയിലാണ് പാറയ്ക്കും പൂഴിക്കും വേണ്ടിയുള്ള മലതുരക്കലുകള്‍. നാം കെട്ടിയുയര്‍ത്തിയിരിക്കുന്ന കെട്ടിടങ്ങള്‍ ആ മലകളാണെന്ന് മറന്നു പോയിരിക്കുന്നു. കോണ്‍ക്രീറ്റ് എന്നത് ലോകത്തെ സംബന്ധിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ സാങ്കേതിക വിദ്യയാണ്. കെട്ടിട നിര്‍മ്മാണം പരസ്ഥിതിക്ക് അനുയോജ്യമായ പുതിയ സാങ്കേതിക വിദ്യയിലേയ്ക്ക് പരിവര്‍ത്തനം ചെയ്തു കഴിഞ്ഞു. എന്നാല്‍ നമ്മുടെ എഞ്ചിനീയര്‍മാര്‍ പുതിയ സാങ്കേതിക വിദ്യയോട് മുഖം തിരിക്കുകയാണ്. അവര്‍ക്ക് കരിങ്കല്ലും വെട്ടുകല്ലും വേണം. കേരളത്തിലെ ക്വാറികളുടെ എണ്ണം കേട്ടാല്‍ നാം ഞെട്ടും. നീണ്ട നാളത്തേയ്ക്ക് ഖനന അനുമതിയുള്ള 487 ക്വാറികളും ഒരു വര്‍ഷത്തേയ്ക്ക് ലൈസന്‍സുള്ള 2308 ക്വാറികള്‍ക്കും പുറമെ അനധികൃതമായി 1700 ക്വാറികള്‍ കേരളത്തിലുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.

ഭീതിദമാണ് കാര്യങ്ങള്‍. മുതലമടയിലെ മാത്രം ഉദാഹരണമെടുക്കാം. ലോകത്ത് ജനുവരിയില്‍ മാമ്പഴക്കാലമുള്ള അപൂര്‍വ്വം പ്രദേശമാണത്. ബൊളീവിയയാണ് മറ്റൊരിടം. കിലോമീറ്ററുകള്‍ ആഴത്തിലാണ് ഇവിടെ പാറതുരക്കല്‍ നടന്നിരിക്കുന്നത്. ഫലമോ, പ്രദേശത്തെ ജലനിരപ്പ് താണു. കിണറുകളില്‍ ജലമില്ല. കൃഷി കരിഞ്ഞു തുടങ്ങി. എല്ലാ പാറമടകളുടേയും ചുറ്റുമുള്ള അവസ്ഥ ഇതു തന്നെയാണ്.

രാഷ്ട്രീയ- ഭരണകൂട- സാമുദായിക പിന്തുണയോടെയാണ് ദാരുണമായ ഖനനം നടക്കുന്നത്. ഖനികള്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന വാദം ഇപ്പോള്‍ വിലപ്പോകുന്നില്ല. ജീവിതവും കൃഷിയും മുടങ്ങിയ കാട്ടുവാസികളും കുടിയേറ്റക്കാരും ഖനികളില്‍ സമരമുയര്‍ത്തുകയാണ്.

കൃഷിയാണ് കേരളത്തിന്റെ മൂലധനമെന്ന സത്യം മറച്ച് വിനോദ സഞ്ചാരമാണ് വരുമാന മാര്‍ഗ്ഗമെന്ന കള്ള സത്യം പ്രചരിപ്പിച്ചതിലൂടെ റിസോര്‍ട്ടുകള്‍ കാടുകളില്‍ പെരുകി. റിസോര്‍ട്ടുകള്‍ക്കായി നടത്തിയ കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. ആയിരക്കണക്കിന് സീറ്റിങ് കപ്പാസിറ്റിയുള്ള കണ്‍വെന്‍ഷന്‍ സെന്ററുകളുള്ള റിസോര്‍ട്ടുകളടക്കം നമ്മുടെ കാടുകളിലൂണ്ടെന്നതാണ് സത്യം.

അപൂര്‍വ്വങ്ങളായ ജന്തുജീവജാലങ്ങള്‍ നിറഞ്ഞ നമ്മുടെ കാടാണ്, നമ്മുടെ ഹൃദയമെന്ന് നാം മറന്നു കഴിഞ്ഞു. പശ്ചിമഘട്ടത്തിലും വലുതായി ഒന്നുമില്ലെന്ന സന്ദേശം ഉയര്‍ത്തുന്ന സമരങ്ങള്‍ പെരുകുകയാണ്. മാഫിയയായി വളര്‍ന്നു കഴിഞ്ഞ ഖനിയുടമകളാണ് പ്രധാന പ്രതിരോധമുയര്‍ത്തുന്നത്. കാട്ടിലും അനുബന്ധ പ്രദേശങ്ങളിലുമുള്ള കൃഷിയിടങ്ങള്‍ സംരക്ഷിച്ചു കൊണ്ട് നിര്‍മ്മാണവും ഖനനവും തടയുന്ന നിലയിലുള്ള സഹ്യസംരക്ഷണ പ്രസ്ഥാനങ്ങള്‍ പുതിയ കാലത്തെ സൈലന്റ് വാലിയാവുകയാണ്. എന്നാല്‍, പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവില്‍ മാവോയിസ്റ്റ് അനുകൂല ഫാസിസ്റ്റ് സംഘടനകള്‍ വനാതിര്‍ത്തികളില്‍ വ്യാജസാന്നിധ്യം ഉറപ്പിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള തീവ്രവാദ സാന്നിധ്യം മാഫിയയ്ക്കാണ് കൂടുതല്‍ ഗുണകരമാകുന്നത്.

മാലിന്യനാട് ഇടനാട്

എല്ലാ മാലിന്യ കുഴലുകളും പുഴകളിലേയ്ക്ക് തിരിച്ചു വച്ചും പുഴകളുടെ അടിത്തട്ട് വാരി കോണ്‍ക്രീറ്റില്‍ ചേര്‍ത്തും വയലുകള്‍ നികത്തിയും ഇടനാടിന്റെ കാര്‍ഷിക ജീവിതം താറുമാറാക്കി കഴിഞ്ഞു. ഫാക്ടറികളില്‍ നിന്ന് രഹസ്യമായും പരസ്യമായും പുറന്തള്ളലുകള്‍ പുഴകളിലേയ്ക്കാണ്. കോഴിത്തീറ്റക്കാരായ മലയാളികള്‍ ഓരോ ദിവസവും വലിച്ചെറിയുന്ന കോഴിവേസ്റ്റ് മാത്രം മതി പുഴകളും തോടുകളും കായലും അഴുകാന്‍. ശുദ്ധജല-കായല്‍ മത്സ്യങ്ങളുടെ ലഭ്യത കുറയുകയും അവയില്‍ പലതും നശിച്ചതും വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണ്. പുഴയും കായലും നശിച്ചാല്‍ നെല്‍കൃഷി സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ എനിക്കെന്ത് ചേതമെന്ന സ്വാര്‍ത്ഥ ചിന്തയ്ക്ക് ഇനിയിടമില്ല. കാരണം, വിഷമയമായ ഭൂമിയുടെ പകര്‍ച്ചവ്യാധി മറ്റു പല ജീവികളേയും കൊന്നൊടുക്കിയ പോലെ രോഗങ്ങളായി മനുഷ്യനിലേയ്ക്കും പടരും. കൊതുകും എലിയും ഭൂമിയുടെ വ്യാധിയയെയാണ് മനുഷ്യനിലേയ്ക്ക് പകര്‍ത്തുന്നത്.

വിഷം തളിച്ച പച്ചക്കറികളും രാസവളങ്ങളിട്ട് വളക്കൂറില്ലാതായ മണ്ണും തിരിച്ചു പിടിക്കാന്‍ ജനത പുതിയ കാര്‍ഷിക പരീക്ഷണങ്ങള്‍ നടത്തുകയാണ്. വിഷമില്ലാത്ത ഭക്ഷണമൊരുക്കാനുള്ള ശ്രമം ജീവിത സമരമാവുകയാണ്. ഒരു തരി സ്ഥലം തരിശിടില്ലെന്നും സ്വന്തം വീട്ടിലേയ്ക്കുള്ളത് സ്വന്തം മുറ്റത്ത് നിന്നും എന്നതാണ് പുതിയ മുദ്രാവാക്യം. മാലിന്യം വേസ്റ്റല്ലെന്നും അത് വലിച്ചെറിയാനുള്ളതല്ലെന്നും വളമാക്കാനുള്ളതാണെന്നും തിരിച്ചറിയുകയാണ് ജനത.

ഈ ഓണത്തിന് കേരളത്തില്‍ സിപിഐ (എം)ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ആരംഭിച്ച പച്ചക്കറി കൃഷി മാതൃകാപരമാണ്. കെപിസിസിയും അതേറ്റെടുത്തു. സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഗൗരവപൂര്‍വ്വം കൃഷിയേറ്റെടുത്തെങ്കിലും ജനം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കൃഷിയിലേയ്ക്ക് വന്നിട്ടില്ല. ഏറ്റവും കൂടുതല്‍ വിഷം ഭക്ഷണത്തിലെത്തുന്നത് വേപ്പിലയിലൂടെയാണ്. എന്നാല്‍, രണ്ട് ചുവട് വേപ്പിലയെങ്കിലും നടാമെന്ന് ഇനിയും കരുതാത്ത മടി, ഉപഭോഗ സംസ്‌ക്കാരത്തിന്റേതാണ്. എല്ലാം വാങ്ങാമെന്ന മുഢസ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരറിയുക, സ്വന്തമായി കൃഷി ചെയ്യുന്നതാണ് ഇപ്പോള്‍ ഫാഷന്‍.

മഴവെള്ള സംഭരണികള്‍ പുതിയ കെട്ടിടങ്ങളുടെ കൂടെ നിര്‍ബന്ധമാക്കിയത് വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പക്ഷെ പെരിയാര്‍ ഇപ്പോഴും ചുവന്നും വെളുത്തും കൂടുതല്‍ വിഷമയമാണ്- പുഴകള്‍ സംരക്ഷിക്കാനുള്ള ജനകീയ സമരങ്ങള്‍ തീരങ്ങളിലൂണ്ട്. ഒപ്പം കണ്ടല്‍ക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളും. ഫാക്ടറികളില്‍ ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍ബന്ധമാണെങ്കിലും പേരിനൊന്ന് സ്ഥാപിച്ച്, രഹസ്യ കുഴലുകളിലൂടെ പുഴയിലേയ്ക്കു തന്നെ ഒഴുക്കുകയാണ്.

നഗരങ്ങളിലെ വേസ്റ്റ് മാനേജ്‌മെന്റ് ഇപ്പോഴും താളം തെറ്റിയ അവസ്ഥയിലാണ്- വൈദ്യുതിയടക്കം ഉല്‍പ്പാദിപ്പിക്കാവുന്ന മികച്ച സ്രോതസാണിത്. വിമാനത്താവളങ്ങളുടെ പേരില്‍ വയനാട്ടിലും ആറന്മുളയിലും സമരങ്ങള്‍ തുടരുകയാണ്.

തീരത്തെ മണലും 
വിഴിഞ്ഞത്തെ മോഹവും

വിഴിഞ്ഞം തുറമുഖത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയരുകയാണ്. ഈ തുറമുഖത്തിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം മാത്രമേ നടക്കൂ, അല്ലാതെ ഊതിവീര്‍പ്പിക്കപ്പെട്ട ഒരു വികസനവും തീരത്തടുക്കില്ലെന്ന് വിമര്‍ശനം ഉയരുന്നു. വിഴിഞ്ഞം തുറമുഖത്തിനും അനുബന്ധ നിര്‍മ്മാണങ്ങള്‍ക്കുമായി വന്‍ തോതിലുള്ള പാറ ഖനനമാണ് നടക്കാന്‍ പോകുന്നത്. ഇതിനെതിരെയും സമരമുയരുകയാണ്.

കേരള തീരത്തെ കരിമണലടക്കമുള്ള മണലിനോടുള്ള ആക്രാന്തം ഇനിയും നിലച്ചിട്ടില്ല. ആലപ്പുഴയില്‍ നടന്ന കരിമണല്‍ ഖനനം കക്ഷി-രാഷ്ട്രീയ ഭിന്നതയില്ലാത്ത പരിസ്ഥിതി സമരത്തിന് ഉദാഹരണമാണ്. അന്നവിടെ സിപിഎം ജില്ലാ സെക്രട്ടറിയായ എംഎ ബേബി, എം.പിയായിരുന്ന വി.എം സുധീരന്‍ എന്നിവരുടെ നേതൃത്വത്തില്‍ മത-രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ജനം സംഘടിച്ചത്. കാടു കയ്യേറാന്‍ കഴിയാത്തതിലുള്ള മോഹഭംഗം തീര്‍ക്കാന്‍ കടപ്പുറം കയ്യേറുന്നത് ഇന്ന് വ്യാപകമാണ്. റിസോര്‍ട്ടുകളുടെ മറവിലാണ് ഈ കയ്യേറ്റങ്ങള്‍.

കേരളത്തിന്റെ മണ്ണും കാലാവസ്ഥയും ലോകത്തെ ഏറ്റവും മികച്ച കൃഷിയിടത്തിന്റേതു തന്നെ. ലോക വിപണിയില്‍ മൂല്യമേറിയ ഭക്ഷ്യവസ്തുക്കളും മത്സ്യവും കാര്‍ഷിക- അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ് കേരളത്തിന്റെ സമ്പത്ത്. സഞ്ചാരികള്‍ വരുന്നത്, കേരളത്തിന്റെ കാലാവസ്ഥയില്‍ അലിയാനാണ്. അല്ലാതെ കോണ്‍ക്രീറ്റിന്റെ കൃത്രിമം കാണാനല്ല- ലോകത്തെ നിര്‍മ്മിച്ച് അല്‍ഭുതപ്പെടുത്താന്‍ കേരളം മെനക്കെടേണ്ടതില്ല. പകരം നിര്‍മലമായ പ്രകൃതി ഇവിടെയുണ്ടായാല്‍ മതി- സൗഭാഗ്യങ്ങള്‍ ഈ നാടിനെ തേടി വരും.

ഓര്‍ക്കുക; നാം ഒരു തരി മാലിന്യം വലിച്ചെറിയുമ്പോള്‍, അത് ഈ പ്രകൃതിയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നതിന് തുല്യമാണ്. അമ്മയുടെ മുഖത്ത് തുപ്പുന്നതിന് തുല്യം. ഒന്നും വലിച്ചെറിയരുത്- വ്യക്തിയായാലും ഫാക്ടറിയായാലും. മുലപ്പാല്‍ കുടിക്കാന്‍ അനുവദിച്ച അമ്മയുടെ രക്തം കൂടി വലിച്ചു കുടിക്കുന്നതു പോലെയാണ് അമിത വിഭവ ഉപഭോഗം- കുളിക്കുമ്പോള്‍ ഒരു കപ്പ് വെള്ളം കുറച്ചു നോക്കൂ; അങ്ങിനെയും സമരം ചെയ്യുന്ന മനുഷ്യര്‍ കേരളത്തിലുണ്ട്. മിതവ്യയം പ്രാര്‍ത്ഥന തന്നെയാണ്. കാരണം ഈ കാറ്റും വെളിച്ചവും മഴയും ഇവിടെയില്ലെങ്കില്‍, ഏതു യന്ത്രം നമ്മുടെ ജീവന്‍ നിലനിര്‍ത്താനാണ്. മല തുരന്ന് നാം കെട്ടിയുയര്‍ത്തിയ ഒരു ദേവാലയവും അപ്പോള്‍ പ്രാര്‍ത്ഥന കേള്‍ക്കാനുണ്ടാവില്ല- ഇനി പണിയുന്ന പള്ളികളെങ്കിലും പ്രകൃതി സൗഹൃദമായതാവട്ടെ. നല്ല പള്ളികള്‍ നല്ല വീടുകള്‍ സൃഷ്ടിക്കും. ലോക്കല്‍ ബസില്‍ ബിഷപ് സഞ്ചരിച്ചാല്‍ വിശ്വാസി കാറെടുക്കും മുന്‍പ് മൂന്നുവട്ടം ആലോചിക്കും. ഓസോണ്‍ പാളിയിലെ ദ്വാരം ഇനിയും വലുതാകാതിരിക്കാന്‍, ഒരു ലോക്കല്‍ ബസ് യാത് പോലും സഹായകമാണെന്ന് മറക്കാത്തവരുണ്ട്, കേരളത്തില്‍

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Tuesday, 15 September 2015

🍎🍅ഐസ് ക്രീം
🍹🍸🍻🍚🍦🍨🍧

ഐസ് ക്രീം ഇഷ്ട്ടപെടാത്തവരായി ആരെങ്കിലുമുണ്ടോ?
ഏതു കാലത്തും👫👬👭 കുട്ടികളുടെയും, മുതിര്‍ന്നവരുടെയും ഇഷ്ട ഭക്ഷണമാണ് ഐ സ് ക്രീം.🍸🍨🍦
ആഘോഷങ്ങള്‍ക്കും,
വിശേഷാവസരങ്ങളിലും ഐസ് ക്രീംനു ഒരു വിശേഷ സ്ഥാനമുണ്ട്. ഗ്രാമങ്ങളില്‍ പോലും കല്യാണ, സല്‍ക്കാര വേളകളില്‍ ഭക്ഷണശേഷം ഐസ് ക്രീം വിളമ്പുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്.

😥സത്യത്തില്‍ എന്താണ് ഈ ഐസ് ക്രീമില്‍ ഉള്ളത്? ഐസ് ക്രീമിലെ പ്രധാന ചേരുവ എന്താണെന്നോ? 'വായു'. അതെ, ഐസ് ക്രീം ന്റെ 50% വും വായൂ കുമിളകളാണ്. 100 രൂപയ്ക്കു ഐസ് ക്രീം വാങ്ങുമ്പോള്‍ 50 രൂപയും കൊണ്ടുപോകുന്നത് നമുക്ക് സൗജന്യമായി കിട്ടുന്ന വായു ആണ്. ബാക്കി എന്തൊക്കെയാണെന്നോ? 30% ശുദ്ധീകരിക്കാത്ത ഏതോ നാട്ടിലെ പൈപ്പുവെള്ളം. 6% കൊഴുപ്പ്, 7% - 8% വരെ പഞ്ചസാര.😳

അപ്പോള്‍ ഒരു സംശയം. ഇത്രയും കുറച്ചു ചേരുവകള്‍ മാത്രം ചേരുമ്പോള്‍ എങ്ങനെയാണ് ഐസ് ക്രീമിന് ഇത്ര രുചി😝 ഉണ്ടാക്കുന്നത്‌?

ഐസ് ക്രീം വഴുവഴുപ്പുള്ള കൊഴുത്ത ഒരു പദാര്‍ത്ഥമാണ്. യന്ത്രത്തിലിട്ടു പതപ്പിക്കുമ്പോള്‍ വായൂ കുമിളകള്‍ ഇതില്‍ ചേര്‍ന്ന് വലിപ്പം ഇരട്ടിക്കും. ഈ പദാര്‍ത്ഥത്തിലേക്ക് ഒരു പൊടി ചേര്‍ക്കും. അതിന്റെ പേരാണ് 'ബോട്ടിപ്പൊടി'. ബോട്ടിപൊടിയുടെ ചേരുവകള്‍ എന്തൊക്കെയാണെന്നോ? അറവുശാലകളില്‍ ആടുമാടുകളെ 🐶🐺🐴🐑🐘🐼🐔🐮🐷🐻🐐🐓🐖🐇 അറുത്ത ശേഷം ബാക്കി വരുന്ന അകിട്, മൂക്ക്, വാല്, തലച്ചോറ്, ചെവി, കുടല്‍, തുടങ്ങിയവ അരച്ച് പൊടി രൂപത്തിലാക്കും. ഈ പൊടിയാണ് ഐസ് ക്രീമിന് അതിന്റെ തനതായ, നമുക്കേറെ ഇഷ്ട്ടപെടുന്ന ഒരു അവസ്ഥയിലെത്തിക്കുന്നത്.😪 😳😁😫😩😳😳

ചുരുക്കത്തില്‍ ഞൊട്ടിനുണയാന്‍ പാകത്തില്‍ നാവിനും അണ്ണാക്കിനുമിടയില്‍ ഐസ് ക്രീം സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖമുണ്ടല്ലോ.!! അത്.

പണ്ട് കാലങ്ങളില്‍ വീടുകളില്‍ ഐസ് ക്രീം ഉണ്ടാക്കിയിരുന്നത് തേനും, പാലും, പഴച്ചാറുകളും ഉപയോഗിച്ചായിരുന്നു. പിന്നീട് അതിന്റെ ചേരുവകള്‍ പാല്‍, മുട്ട, പഞ്ചസാര, വാനില എന്നിവയായി. എന്നാല്‍ ഇപ്പോള്‍ ചേരുവകള്‍ക്കെല്ലാം അതിന്റെ എസ്സന്‍സ് വിപണിയില്‍ ലഭ്യമാണ്.🚫 ഇപ്പോള്‍ ഐസ് ക്രീം ഉണ്ടാക്കാന്‍ മുട്ട ആവശ്യമില്ല. മുട്ടയ്ക്ക് പകരം Diethylene glycol എന്ന കെമിക്കല്‍ ആണ് ചേര്‍ക്കുന്നത്. ഇതേ കെമിക്കല്‍ തന്നെ അച്ചടിമഷി, പശ, വാഹനങ്ങളിലെ ബ്രേക്ക് ഫ്ലൂയിഡ്, ലൂബ്രിക്കന്റുകള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, ക്രീമുകള്‍, ലോഷനുകള്‍, ഡിയോട്രന്റുകള്‍, എന്നിവയുടെ നിര്‍മ്മാണത്തിനും ഉപയോഗിച്ച് വരുന്നു.
🚫ഏറ്റവും രസകരമായ കാര്യം, ഈ കെമിക്കല്‍ ഭക്ഷണത്തിലും, മരുന്നുകളിലും ചേര്‍ക്കുന്നത് അമേരിക്കയിലും ആസ്ത്രേലിയയിലും നിരോധിച്ചിട്ടുണ്ട് എന്നതാണ്.

ഐസ് ക്രീമില്‍ ചേര്‍ക്കുന്ന മറ്റു കെമിക്കലുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

💀Peperonal - ഈ കെമിക്കലാണ് ഐസ് ക്രീമിന് വാനിലയുടെ രുചി നല്‍കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ യഥാര്‍ത്ഥ വാനിലയാണ് ഐസ് ക്രീമില്‍ ചേര്‍ത്തിരുന്നത്. അന്ന് വാനില കര്‍ഷകര്‍ക്ക് നല്ല വരുമാനവും ഉണ്ടായിരുന്നു. ആ സമയത്താണ് എല്ലാവരും വാനില കൃഷി ചെയാന്‍ ആരംഭിച്ചത്. കര്‍ഷകര്‍ കുരുമുളക് കൊടി വരെ വെട്ടിമാറ്റി ആ സ്ഥാനത്ത് വാനില തൈകള്‍ നട്ടു. എന്നാല്‍ അത് വളര്‍ന്നു വരുന്നതിനു മുന്‍പേ ഐസ് ക്രീം കമ്പനിക്കാര്‍ വാനിലക്ക്‌ പകരം 'പെപ്പറോണല്‍' എന്ന കെമിക്കല്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഈ കെമിക്കല്‍ തുച്ചവിലക്ക് വിപണിയില്‍ ലഭ്യമാണുതാനും. 'പെപ്പറോണല്‍' ഉപയോഗിക്കാന്‍ തുടങ്ങിയതോടെ യഥാര്‍ത്ഥ വാനിലക്ക്‌ വിലയില്ലാതായി. ഒടുവില്‍ കര്‍ഷകരെല്ലാം വാനിലച്ചെടി വെട്ടിമാറ്റി. മുന്‍പ് എവിടെ നോക്കിയാലും വാനിലച്ചെടിയായിരുന്നു. ഇപ്പോള്‍ പേരിനു പോലും ഒരു വാനിലച്ചെടി നാട്ടില്‍ കാണാനില്ല. 'പെപ്പറോണല്‍' പേന്‍നാശിനിയായും ഉപയോഗിക്കുന്നു.

👽Aldehyde C17 - ഐസ് ക്രീമിന് ചെറി പഴത്തിന്റെ രുചി ലഭിക്കാന്‍ വേണ്ടിയാണ് ഈ കെമിക്കല്‍ ചേര്‍ക്കുന്നത്. ഇത് പ്ലാസ്റ്റിക്ക്, റബ്ബര്‍, പെര്‍ഫ്യൂം എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.

👀Ethyl acetate - ഐസ് ക്രീമിന് പൈനാപ്പിളിന്റെ രുചി ലഭിക്കാന്‍ വേണ്ടിയാണ് 'ഈതൈല്‍ അസറ്റെറ്റ്' എന്ന കെമിക്കല്‍ ചേര്‍ക്കുന്നത്. ഇത് ഒരു ലായകമാണ്. തുണി, തുകല്‍, എന്നിവയുടെ നിര്‍മ്മാണവേളയിലെ ശുദ്ധീകരണപ്രക്രിയയിലും, ഇലട്രോണിക്ക് സര്‍ക്ക്യൂട്ട് ബോര്‍ഡുകള്‍ ക്ലീന്‍ ചെയാനും, പെയിന്റ് നു കട്ടി കൂട്ടുന്നതിനും, നെയില്‍ പോളിഷ് റിമൂവറുകളിലും ഇത് ഉപയോഗിക്കുന്നു. പെര്‍ഫ്യൂം ശരീരത്തില്‍ സ്പ്രേ ചെയുമ്പോള്‍ ഉടന്‍ തന്നെ സുഗന്ധം മാത്രം അവശേഷിപ്പിച്ചു അത് ബാഷ്പീകരിച്ചു പോകും. പെര്‍ഫ്യൂമിന് ഈ ബാഷ്പീകരണ സ്വഭാവം നല്‍കുന്നത് 'ഈതൈല്‍ അസറ്റെറ്റ്' എന്ന ഈ കെമിക്കല്‍ ആണ്.

💀Butyraldehyde - അണ്ടിപ്പരിപ്പ്, ബദാം എന്നിവയുടെയൊക്കെ രുചി നല്‍കുന്നതിനാണ് ഈ കെമിക്കല്‍ ഐസ് ക്രീമില്‍ ചേര്‍ക്കുന്നത്. ഇത് റബ്ബര്‍ സിമെന്റ് ലെ ഒരു ചേരുവയാണ്.

👽Amyl acetate - ഐസ് ക്രീമിനു വാഴപ്പഴത്തിന്റെ രുചി നല്‍കുന്നത് 'അമൈല്‍ അസറ്റെറ്റ്' എന്ന കെമിക്കല്‍ ആണ്. ഇത് ഓയില്‍ പെയിന്റ് ലെ ലായകമായി ഉപയോഗിക്കുന്നു.

😱Benzyl acetate - ഐസ് ക്രീമിനു സ്ട്രോബറി പഴത്തിന്റെ രുചി നല്‍കാനാണ് 'ബെന്‍സൈല്‍ അസറ്റെറ്റ്' ഉപയോഗിക്കുന്നത്. ഇത് പ്ലാസ്റ്റിക്ക്, പശ, ഓയില്‍, പോളിഷ്, വാര്‍ണിഷ്, മഷി എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.

😚😗😙😔😌😒😞😣😢😪😥😰😓😩😫😨😖😠

🔴ചുരുക്കത്തില്‍ ഒരു ഐസ് ക്രീമിലെ ചേരുവകള്‍ താഴെപറയുന്നവയാണ്‌🔴

💀💀💀💀💀💀💀💀💀
💀👹വായൂകുമിളകള്‍
💀👺ബോട്ടിപൊടി
💀🚱മലിനജലം
💀🔺പഞ്ചസാര
💀❌Diethylene glycol
💀❓Peperonal
💀⚡Aldehyde  C17
💀✂Ethyl acetate
💀🚳Butyraldehyde
💀🅾Amyl acetate
💀⭕Benzyl acetate.
💀💀💀💀💀💀💀💀💀

🔴👽💀💩നമ്മുടെ കുട്ടികള്‍ക്ക് ഇനി ഐസ് ക്രീം വാങ്ങിക്കൊടുക്കണോ?😪😰😓😫😢😡
നമ്മുടെ ആഘോഷങ്ങള്‍ക്കും, വിശേഷങ്ങള്‍ക്കും ഐസ് ക്രീമിന്റെ സാനിദ്ധ്യം ഇനിയും തുടരണ.🙈🙉🙊

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Plz Share... . ....👵👦👧👩👸👱👼👶

Sunday, 13 September 2015

ആഹാര വസ്തുകളിലെ മായം

ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നല്കൂ...

വെളിച്ചെണ്ണ :
****************** 
ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേര്ക്കുന്നു.

പാർശ്വഫലങ്ങൾ: 
താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ

പരിശോധിക്കുന്നതിന് എങ്ങനെ: 
വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും 
കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചെര്തിട്ടുന്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല

തേയില പൊടി : 
*************************
ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് ചേർക്കുന്നു. കൂടാതെ കാന്തപൊടിയും ചേർക്കുന്നു.

പാർശ്വഫലങ്ങൾ :
ശ്വാസ കോശ പ്രശ്നങ്ങൾ

പരിശോധിക്കുന്നതിന് എങ്ങനെ: 
ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളർ കാണപെട്ടാൽ അതിൽ 
മായം കലർന്നിട്ടുണ്ട്.

തേൻ :
********
പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ്‌ ചെയ്യുന്നു

പാർശ്വഫലങ്ങൾ :
പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ

പരിശോധിക്കുന്നതിന് എങ്ങനെ:
തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക. ശുദ്ധമായ തേൻ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെങ്കിൽ മറ്റ് 
ചേരുവകൾ ഉണ്ടെങ്കിൽ പൊട്ടലും ചീറ്റലും കേൾക്കാം

മഞ്ഞൾ പൊടി : 
*********************
മെന്റയിൽ യെല്ലോ എന്ന രാസവസ്തു ചേർക്കുന്നു

പാർശ്വഫലങ്ങൾ :

തളര്‍വാതം പോലത്തെ ഗുരുതരമായ പ്രശ്നങ്ങൾ

പരിശോധിക്കുന്നതിന് എങ്ങനെ:
കുറച്ചു വെള്ളത്തിൽ അല്പം മഞ്ഞൾ പൊടി കലർത്തുക. ഇരുണ്ട മഞ്ഞ നിരമാണെങ്കിൽ അതിൽ മെന്റയിൽ യെല്ലോ കലര്തിയിടുണ്ട്.

പഞ്ചസാര: 
***************
യുറിയ, ചോക്ക് പൌഡർ തുടങ്ങിയ മിക്സ്‌ ചെയ്യുന്നു

പാർശ്വഫലങ്ങൾ :
ചര്‍ദ്ദി, ഓക്കാനം, മനംമറിച്ചില്‍

പരിശോധിക്കുന്നതിന് എങ്ങനെ: 
വെള്ളത്തിൽ കലർത്തി നോക്കുക , ചോക്ക് പൌഡർ അടിയിൽ അടിയുകയും കുറച്ചു നേരത്തിനു ശേഷം യുറിയ അമോണിയ യുടെ ഗന്ധം ഉണ്ടാക്കുകയും ചെയ്യും.

മുളക് പൊടിയിലെ മായം 
*********************************
മുളക് പൊടിയില്‍ ഓറഞ്ച് 2, സുഡാന്‍ റെഡ് എന്നീ കൃത്രിമ നിറങ്ങളും ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമി പൊടിച്ചത് തുടങ്ങിയവയൊക്കെയുമാണ് വ്യാപകമായി ചേര്ക്കു ന്നത്. നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളില്‍ നിന്നുണ്ടാക്കുന്ന മുളക് പൊടിക്ക് നല്ല ചുവന്ന നിറം ലഭിക്കാന്‍ ചേര്ക്കു ന്ന സുഡാന്‍ 1, 2, 3, 4, എന്നിവ എണ്ണയില്‍ അലിയുന്നതാണ്. ഇത് എളുപ്പം കണ്ടെത്താനാവില്ല. ഭക്ഷ്യവസ്തുക്കളില്‍ ചേര്ക്കാ ന്‍ അനുവാദമില്ലാത്ത ഇത് കരള്‍- വൃക്കത്തകരാറുകളടക്കമുള്ള മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

അല്പം മുളക് പൊടി വെള്ളത്തിലിട്ട്നോക്കിയാല്‍ ഇഷ്ടികപ്പൊടിയുണ്ടെങ്കില്‍ താഴെ അടിയും. മായം ഒഴിവാക്കാന്‍ മുളക് വാങ്ങി പൊടിപ്പിച്ച് ഉപയോഗിക്കുക.

മഞ്ഞള്പ്പൊംടി/മല്ലിപ്പൊടിയിലെ മായം
*************************************************
മഞ്ഞളില്‍ നിറവും തൂക്കവും കൂട്ടാനായി ലെഡ്‌ക്രോമേറ്റും ചോളപ്പൊടിയുമൊക്കെ ചേര്ക്കാ റുണ്ട്. മല്ലിപ്പൊടിയില്‍ അറക്കപ്പൊടിയും ചാണകപ്പൊടിയും എസന്സ്ര നീക്കിയ മല്ലി പൊടിച്ചുമാണ് ചേര്ക്കു ന്നത്. സാമ്പാര്പൊയടി, മസാലപ്പൊടി തുടങ്ങിയവയില്‍ തവിട് പൊടിച്ചതും നിറം ചേര്ത്ത് സ്റ്റാര്ച്ചും ചേര്ക്കു ന്നതായും കാണുന്നു.

മഞ്ഞളിലെയും മല്ലിപ്പൊടിയിലെയും മായം വീട്ടില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മല്ലിയും മഞ്ഞളുമൊക്കെ വീട്ടില്‍ വാങ്ങി പൊടിച്ച് ഉപയോഗിക്കുകയാവും നല്ലത്. മല്ലിപ്പൊടി അല്പം് വെള്ളത്തിലിട്ട് നോക്കുക. ചാണകപ്പൊടി ചേര്ത്തി ട്ടുണ്ടെങ്കില്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ദുര്ഗലന്ധവുമുണ്ടാകും.

പാലിലെ മായം കണ്ടെത്താം
***************************************
തിളപ്പിക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ നുരയും പതയും വരികയാണെങ്കില്‍ കാസ്റ്റിക് സോഡ ചേര്ന്നി ട്ടുണ്ടെന്ന് സംശയിക്കാം.

മായം കലര്ന്ന* പാല്‍ തിളപ്പിച്ചശേഷം ചെറുതായി നാക്കിന്‍ തുമ്പില്‍ മുട്ടിച്ചാല്‍ നല്ല തരിപ്പുണ്ടാകും.

പാലിനു രൂക്ഷ ഗന്ധമുണ്ടോയെന്ന് നോക്കണം. മായവും ആന്റിബയോട്ടിക്ക് വസ്തുക്കളും ചേര്ത്താ ല്‍ അങ്ങനെ സംഭവിക്കും.

പാലിന് മഞ്ഞനിറമുണ്ടോയെന്ന് ശ്രദ്ധിക്കുക. ചിലപ്പോള്‍ ഇത് പൊട്ടാസ്യം ഡൈക്രോമേറ്റ് ചേര്ത്തടതുകൊണ്ടാവാം.

പാലില്‍ രാസവസ്തുക്കള്‍ ചേര്ന്നി ട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് നെയ്യോ, തൈരോ ഉണ്ടാക്കാനാവില്ല.

അരിയിലെ മായം 
***********************
വെളുത്ത അരി റെഡ്ഓക്‌സൈഡ് ചേര്ത്ത് കുത്തരിയും മട്ടയുമാക്കുന്ന പ്രവണത വ്യാപകമാണ്. മട്ടയ്ക്കും ചമ്പാവരിയ്ക്കുമൊക്കെ നിറം കൂട്ടാനും കളറുകള്‍ ചേര്ക്കാ റുണ്ട്. ഭാരം വര്ധിപ്പിക്കാനായി ചേര്ക്കു ന്ന പല വര്ണ്ണ്ക്കല്ലുകളും മാര്ബി്ള്‍ കഷണങ്ങളുമൊക്കെയാണ് മറ്റൊന്ന്. അരിയില്‍ ചേര്ക്കാ ന്‍ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവാത്ത കല്ലുകള്‍ നിര്മി്ച്ച് നല്കുണന്ന സംഘങ്ങള്‍ പോലുമുണ്ട്. പഴകിയതും കേടുവന്നതുമായ അരി ചേര്ക്കു ന്നതും വ്യാപകമാണ്. അരി മണികളുടെ തുടുപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോള്‍രാസപദാര്ത്ഥാങ്ങളും ചേര്ക്കാ റുണ്ട്. തവിടും തവിടെണ്ണയും മിക്‌സ് ചെയ്ത് കളര്‍ നല്കാേനായി അരിയില്‍ ചേര്ക്കു ന്നതായും കാണുന്നു.

അരി കഴുകുമ്പോള്‍ നിറം ഇളകുന്നുണ്ടെങ്കില്‍ മായം ചേര്ത്തടതായി സംശയിക്കണം. വഴുവഴുപ്പ് തവിടെണ്ണ ചേര്ത്തങതിന്റെ സൂചനയാണ്. ഇത്തരം അരി നന്നായി കഴുകി മാത്രം ഉപയോഗിക്കുക. യഥാര്ത്ഥ മട്ടയരി കഴുകിയാലും അരിക്ക് പുറത്തെ തവിടിന്റെ 2-3 ലൈന്‍ എങ്കിലും അവശേഷിക്കും. അരിവാങ്ങുമ്പോള്‍ ഗുണനിലവാരമുള്ള ബ്രാന്ഡ്ല നോക്കി വാങ്ങുക.

ഇവരോട് പരാതി പറയാം
**********************************
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്ന്നരതായി കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്താല്‍ ഫുഡ് സേഫ്റ്റി ഓഫീസര്ക്കാ്ണ് പരാതി കൊടുക്കേണ്ടത്. എല്ലാ താലൂക്കുകളിലും സേഫ്റ്റി ഓഫീസര്മാകരുണ്ട്. അതല്ലെങ്കില്‍ 14 ജില്ലകളിലുമുള്ള ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസര്മാപര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മൂന്ന് മേഖലകളിലുള്ള റീജ്യണല്‍ വിജിലന്സ്ന സ്‌ക്വാഡ് എന്നിവയിലേതിലെങ്കിലും പരാതിപ്പെടാം. ഫോണ്‍ വഴിയോ രേഖാമൂലമോ പരാതിപ്പെടാം. പരാതിയോടൊപ്പം ഭക്ഷ്യവസ്തുവിന്റെ സാമ്പിള്‍ വേണമെന്ന് നിര്ബ്ന്ധമില്ല.ഉപഭോക്താവിന് നേരിട്ട് റീജ്യണല്‍ ലാബുകളില്‍ കൊണ്ടുപോയി ഭക്ഷ്യവസ്തു പരിശോധിക്കുകയും ചെയ്യാം.

ഫുഡ് സേഫ്റ്റി ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസര്മാ ര്‍

കോഴിക്കോട്- ഡി ശിവകുമാര്‍: 9447891742
ഇടുക്കി- ഗംഗാഭായ് ജി: 9447790164
വയനാട്- ആര്‍.എസ്. സതീഷ് കുമാര്‍: 04935- 246970
ആലപ്പുഴ- ഡി. അഷ്‌റഫുദ്ദീന്‍: 9447668643
പാലക്കാട്-ജോസഫ് ഷാജി ജോര്ജ്സ: 9447211166
പത്തനംതിട്ട-എന്‍. രമേഷ് ബാബു: 9447956792
എറണാകുളം- കെ. അജിത് കുമാര്‍: 9447193041
തൃശൂര്‍- ബി. ജയചന്ദ്രന്‍: 9446053987
കൊല്ലം-എ.കെ. മിനി: 9447556744
മലപ്പുറം-കെ. സുഗുണന്‍: 9633486072
കണ്ണൂര്‍- വി.കെ. ശശീന്ദ്രന്‍: 9446166341
തിരുവനന്തപുരം-സി. ഉഷാറാണി: 9446332757
കോട്ടയം-ഡേവിഡ് ജോണ്‍: 9447598637
കാസര്കോ്ട്- എന്‍. ഹലീല്‍ : 9446369563
മൊബൈല്‍ വിജിലന്സ്ന സ്‌ക്വാഡുകള്‍
എറണാകുളം- എ. മുഹമ്മദ് റാഫി: 9447206921
കോഴിക്കോട്-കെ. അജിത്ത് കുമാര്‍: 9447193041
തിരുവനന്തപുരം-സുദര്ശ്നന്‍ എസ്: 9447890575
സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍
തൈക്കാട് പി ഒ, തിരുവനന്തപുരം 
ഫോണ്‍: 0471-2322833 / 2322844 . ഫാക്‌സ്: 0471-2322855

Friday, 11 September 2015

മദ്യപരേ ഇതിലേ..

ആരോഗ്യദായകമായ മദ്യങ്ങളെക്കുറിച്ച് അറിയാം...

മദ്യ നിരോധനവും വാദപ്രതിവാദങ്ങളുമെല്ലാം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഇതാ മദ്യപാനികള്‍ക്കൊരു നല്ല വാര്‍ത്ത. ആല്‍ക്കഹോളടങ്ങിയ മദ്യത്തിന്‌ ആരോഗ്യം തകര്‍ക്കാന്‍ മാത്രമല്ല വളര്‍ത്താനും കഴിയും. എല്ലാ മദ്യങ്ങളുമല്ല ചില പ്രത്യേക തരം മദ്യങ്ങളാണ്‌ നമ്മുടെ ആരോഗ്യത്തിനു നല്ലതാണെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്‌. അതും കൃത്യമായ അളവില്‍ മാത്രം. 'അടിച്ചു പൂക്കുറ്റി' ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കല്ല, അല്‍പ്പസ്വല്‍പ്പം അടിക്കുന്ന 'നല്ല കുടിയന്മാര്‍ക്കു' വേണ്ടിയാണ്‌ ഈ ആര്‍ട്ടിക്കിള്‍. ആരോഗ്യദായകമായ 10 തരം മദ്യങ്ങള്‍ പരിചയപ്പെട്ടോളൂ.

1. വോഡ്‌ക

മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നു
മാനസികമായി സമ്മര്‍ദ്ദമനുഭവിക്കുന്നവര്‍ക്ക്‌ ഏറെ നല്ലതാണ്‌ നിറമില്ലാത്ത മദ്യമായ വോഡ്‌ക. അല്‍പ്പം കഴിക്കുന്നത്‌ മനസ്‌ ശാന്തമാകാന്‍ സഹായിക്കുക മാത്രമല്ല നല്ല ഉറക്കവും പ്രദാനം ചെയ്യും.

പല്ലു വേദനയില്‍ നിന്നും മുക്തി
വേദനിക്കുന്ന പല്ലിനിടയില്‍ അല്‍പ്പം വോഡ്‌ക ഒഴിച്ച ശേഷം കടിച്ചു പിടിക്കുന്നത്‌ വേദന കുറയാന്‍ സഹായിക്കും. വോഡ്‌കയോടൊപ്പം കറുവപ്പട്ട ചേര്‍ത്ത്‌ കടിച്ചു പിടിക്കുന്നതും ഉത്തമം.

ഹൃദ്രോഗത്തെ തടയുന്നു
ഹൃദയ ധമനികളിലെ രക്തയോട്ടം സുഗമമാക്കാന്‍ വോഡ്‌ക സഹായിക്കും. അതുവഴി സ്‌ട്രോക്ക്‌ വരാതെ സൂക്ഷിക്കാനും കഴിയും.

ഡയറ്റിലെ മുഖ്യ പാനീയം
ഡയറ്റ്‌ ചെയ്യുന്നവര്‍ക്ക്‌ രണ്ടാമതൊന്നാലോചിക്കാതെ കഴിക്കാവുന്ന പാനീയമാണ്‌ വോഡ്‌ക. മറ്റ്‌ പല പാനീയങ്ങളും ഡയറ്റ്‌ കാലത്ത്‌ സേവിക്കുന്നത്‌ തടി കൂടാനാണ്‌ കാരണമാകുക. ഒരു പെഗ്‌ വോഡ്‌കയില്‍ 97% കലോറിയുണ്ട്‌ എന്നാണ്‌ കണക്ക്‌.
2. വൈന്‍

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു
സ്‌പിരിറ്റ്‌ ചേരാത്ത ആരോഗ്യകരമായ പാനീയമാണ്‌ പഴച്ചാറില്‍ നിന്നുണ്ടാക്കുന്ന വൈന്‍. വൈന്‍ കുടിക്കുന്നവര്‍ക്ക്‌ സ്‌പിരിറ്റ്‌ ചേര്‍ത്ത മദ്യം കഴിക്കുന്നവരേക്കാള്‍ 34% ആയുസ്‌ കൂടുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു
ഹൃദ്രോഗത്തെ ചെറുക്കുന്ന 'പ്രോസയാനിഡിന്‍സ്‌ (Procyanidins)' എന്ന സത്ത്‌ റെഡ്‌വൈനില്‍ സുലഭമാണ്‌. കിഴക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെയും സാര്‍ഡീനിയയിലെയും വൈനുകളില്‍ പ്രോസയാനിഡിന്‍സിന്റെ അളവ്‌ വളരെ കൂടുതലാണ്‌.

പ്രമേഹത്തെ ചെറുക്കുന്നു
ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്‌, ഉച്ച ഭക്ഷണം കഴിഞ്ഞ ഉടനെ ഒന്നോ രണ്ടോ ഗ്ലാസ്‌ വൈന്‍ കഴിക്കുന്നത്‌ ശരീരത്തിലെ ഇന്‍സുലിന്‍ ശരിയായ അളവില്‍ പരിപാലിക്കാന്‍ സഹായിക്കുമെന്നും അതുവഴി ടൈപ്പ്‌- 2 പ്രമേഹത്തെ ചെറുക്കും എന്നുമാണ്‌.

3. ബിയര്‍

മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നു
മേയോ ക്ലിനിക്‌ നടത്തിയ ഗവേഷണപ്രകാരം മിതമായ അളവില്‍ ബിയര്‍ കഴിക്കുന്നവര്‍ക്ക്‌ ഹാര്‍ട്ട്‌ അറ്റാക്കിനുള്ള സാധ്യത കുറവാണ്‌. മിതമായ അളവ്‌ എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ 12 ഔണ്‍സും പുരുഷന്മാര്‍ക്ക്‌ 24 ഔണ്‍സും.

രോഗാണുക്കളോട്‌ പൊരുതുന്നു
ബിയര്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പൂക്കളുടെ സത്തയ്‌ക്ക്‌ രോഗാണുക്കളോടു പൊരുതാന്‍ കെല്‍പ്പുണ്ട്‌. ഇത്‌ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കുന്നു.

എല്ലുകളുടെ ബലക്ഷയത്തിനെതിരെ പ്രവര്‍ത്തിക്കുന്നു
മിതമായ രീതിയിലുള്ള ബിയര്‍ ഉപഭോഗം എല്ലുകളെ ബലപ്പെടുത്താന്‍ സഹായിക്കുമെന്നാണ്‌ ടഫ്‌ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം സൂചിപ്പിക്കുന്നത്‌. എന്നാല്‍ അമിതമാകുന്നത്‌ നേരെ വിപരീത ഫലമാണ്‌ ഉണ്ടാക്കുക; എല്ലുകളുടെ ശക്തി ക്ഷയിപ്പിക്കും.

മറവിരോഗത്തെ പ്രതിരോധിക്കുന്നു
മറവിഗോഗം അഥവാ അല്‍സ്‌ഹൈമേഴ്‌സിനെ പ്രതിരോധിക്കാന്‍ ബിയറിനും കഴിയുമെന്നാണ്‌ ലയോള യൂണിവ്‌ഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനം കണ്ടെത്തിയത്‌. മറ്റു മറവി രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതയും മിതമായ അളവില്‍ ബിയര്‍ കഴിക്കുന്നവര്‍ക്ക്‌ 23% കുറവാണ്‌ എന്നാണ്‌ പഠനം പറയുന്നത്‌.

കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു
ബിയര്‍ വാറ്റാനായി ഉപയോഗിക്കുന്ന ബാര്‍ലിയില്‍ അടങ്ങിയിരിക്കുന്ന 'ബീറ്റാഗ്ലൂക്കന്‍ (Betaglucan)' എന്ന പ്രത്യേകതരം നാര്‌, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ പരിമിതപ്പെടുത്താന്‍ സഹായിക്കുന്നു.

4. ടെക്വില

ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്നു
ടെക്വില എന്ന മദ്യത്തിലടങ്ങിയിരിക്കുന്ന 'അഗാവിന്‍സ്‌ (Agavins)' എന്ന തരം പഞ്ചസാര ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അനാവശ്യ കലോറികളെ ഉപയോഗിക്കുകയും അതുവഴി ശരീരഭാരം കുറയ്‌ക്കുകയും ചെയ്യുന്നു. പക്ഷേ മിതമായ അളവിലേ ടെക്വില കഴിക്കാവൂ.

ദഹനത്തിനു സഹായിക്കുന്നു
ഭക്ഷണത്തിനു മുമ്പ്‌ ഒരു പെഗ്‌ ടെക്വില കഴിക്കുന്നത്‌ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും, ഭക്ഷണ ശേഷം കഴിക്കുന്നത്‌ ദഹനപ്രക്രിയയേയും സഹായിക്കുനമെന്നാണ്‌ ചില പഠനങ്ങള്‍ പറയുന്നത്‌.

ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ ഉത്‌പാദിപ്പിക്കുന്നു
ആമാശയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന ബാക്ടീരിയകള്‍ ശരീരത്തില്‍ വളരാന്‍ ടെക്വില സഹായിക്കും.

ഉറക്കക്കുറവ്‌ ഇല്ലാതാക്കുന്നു
എല്ലാ മദ്യങ്ങളും ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ക്ഷീണമില്ലാത്ത ഉറക്കത്തിനും ശരീരത്തിന്‌ അയവു വരുത്താനും ടെക്വിലയ്‌ക്കു കഴിയും.

തളര്‍ച്ച ഇല്ലാതാക്കുന്നു
മദ്യപാനത്തിന്റെ ഹാങ്ങോവര്‍ മാറാന്‍ ഏറെ സമയമെടുക്കും. എന്നാല്‍ടെക്വില ശരീരത്തില്‍ തളര്‍ച്ച അവശേഷിപ്പിക്കുകയേയില്ല.

5. വിസ്‌കി

ശരീരഭാരം കുറയ്‌ക്കുന്നു
വിസികിയില്‍ കൊഴുപ്പിന്റെ അംശമില്ല എന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. മാത്രമല്ല ഇതിലുള്ള കലോറിയും പഞ്ചസാരയുടെ അംശവുമെല്ലാം ശരീരം ഊര്‍ജ്ജമാക്കി മാറ്റുകയും ചെയ്യുന്നു. അതിനാല്‍ തടികൂടാതിരിക്കാന്‍ വിസ്‌കി ഉപയോഗിക്കാം.

രക്തം കട്ടപിടിക്കുന്നത്‌ ഇല്ലാതാക്കുന്നു
ശരീരത്തില്‍ പലയിടങ്ങളിലും രക്തം കട്ട പിടിക്കുന്നതിനെ വിസ്‌കി പ്രതിരോധിക്കുന്നു. കൂടാതെ രക്തത്തില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കാനും അങ്ങനെ ഹൃദയാരോഗ്യം നിലനിര്‍ത്താനും വിസികിക്കു കഴിയും.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു
വിസികിയില്‍ കാണപ്പെടുന്ന ഒരു പദാര്‍ത്ഥമാണ്‌ 'എ്‌ലാജിക്‌ ആസിഡ്‌ (Ellagic acid).' ഇത്‌ ശരീരത്തില്‍ ഒരു ആന്റിഓക്‌സിഡന്റ്‌ (Antioxidant) ആയി പ്രവര്‍ത്തിക്കുകയും റാഡിക്കല്‍സിനെ നിര്‍വ്വീര്യമാക്കുകയും ചെയ്യുന്നു. ഇത്‌ റാഡിക്കല്‍സ്‌ മൂലമുണ്ടാകുന്ന ക്യാന്‍സര്‍, ഡിമന്‍ഷ്യ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നു.

പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു
വിസ്‌കിയ്‌ലെ ആന്റിഓക്‌സിഡന്റുകള്‍ ജലദോഷം, പനി തുടങ്ങിയ അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

6. ജിന്‍

വാതം ശമിപ്പിക്കുന്നു
സന്ധിവേദന, ശരീരത്തിലെ കലകളുടെ കൊഴിഞ്ഞുപോക്ക്‌, സന്ധിവാതംഎ്‌നിവയ്‌ക്കുള്ള ഉത്തമപരിഹാരമാണ്‌ 'ജിന്നില്‍' അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍.

ത്വക്ക്‌ ചുളിയാതിരിക്കാന്‍ സഹായിക്കുന്നു
ത്വക്കിനെ ചുളിവുകളില്ലാതിരിക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ 'ജൂനിപര്‍ബൂസ്റ്റ്‌ (Juniperboost)' ജിന്നില്‍ അടങ്ങിയിരിക്കുന്നു.

കരള്‍-വൃക്ക രോഗങ്ങളോടു പൊരുതാന്‍ സഹായിക്കുന്നു
വൃക്കയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു ജിന്‍ സഹായിക്കുന്നു.

ഭാരം കുറയ്‌ക്കാം
ശരീരഭാരം കുറയ്‌ക്കാന്‍ ഉത്തമമാണ്‌ ജിന്‍. 97% കലോറിയാണ്‌ 1.5 ഔണ്‍സ്‌ ജിന്നില്‍ അടങ്ങിയിരിക്കുന്നത്‌.

7. റം

കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു
രക്തത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ റമ്മിനു കഴിവുണ്ട്‌.

വിറയല്‍ ഇല്ലതാക്കുന്നു
തണുപ്പുമൂലമുള്ള വിറയലിനെ ഇല്ലാതാക്കാന്‍ റം കഴിക്കുന്നത്‌ നല്ലതാണ്‌.

8. ഷാംപെയ്‌ന്‍

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു
കണക്കുകൂട്ടുക, കുഴഞ്ഞു മറിഞ്ഞ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുക തുടങ്ങിയവയെ സഹായിക്കാന്‍ ഷാംപെയ്‌ന്‌ കഴിവുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍മ്മശക്തി നന്നായി പ്രവര്‍ത്തിക്കാന്‍ ഷാംപെയ്‌ന്‍ സഹായിക്കും. കഴിക്കുന്നത്‌ അധികമാകരുതെന്നു മാത്രം.

വൈനിനേക്കാള്‍ കുറഞ്ഞ കലോറിമൂല്യം
ഒരു ഗ്ലാസ്‌ വൈനില്‍ 120 കലോറിയുള്ളപ്പോള്‍ ഒരു ഗ്ലാസ്‌ ഷാംപെയ്‌നില്‍ 120 കലോറി മാത്രമാണുള്ളത്‌. ഇതിനു കാരണം ഷാംപെയ്‌നിലുള്ള നുരയാണ്‌. അതിനാല്‍ നുര കൂടാതെ അല്‍പ്പം മദ്യം മാത്രമാണ്‌ അകത്തു പോകുന്നത്‌.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഷാംപെയ്‌ന്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ചുവന്നതും വെളുത്തതുമായ മുന്തിരികളില്‍ 'റെസ്‌വറാട്രോള്‍ (Resveratrol)' എന്ന ആന്റിഓക്‌സിഡന്റ്‌ഓ പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്‌. ഇത്‌ രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്‌ക്കാനും ധമനികള്‍ക്ക്‌ കേടു പറ്റാതിരിക്കാനും സഹായിക്കുകയും ചെയ്യുന്നു.

ഓര്‍മ്മശക്തി കൂട്ടുന്നു
മൂന്നു വര്‍ഷം തുടര്‍ച്ചയായി മിതമായി മദ്യം സേവിക്കുന്നയാള്‍ക്ക്‌ 200% വരെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

9. കോഗ്നാക്‌

മായമില്ലാത്ത മദ്യം
ഒട്ടും മായം ചേര്‍ക്കാത്ത മദ്യമാണ്‌ കോഗ്നാക്‌. വളരെ ചെറിയ അളവിലുള്ള പഞ്ചസാര മാത്രമേ ഈ പ്രത്യേകതരം മദ്യത്തിലുള്ളൂ.

ജലദോഷം ഇല്ലാതാക്കുന്നു
രക്തധമനികളെ വികസിപ്പിക്കുകയും അതു വഴി രക്തയോട്ടം വര്‍ദ്ധിപ്പിച്ച്‌ ജലദോഷം, തലവേദന മുതലായവയെ തുരത്തുകയും ചെയ്യുന്നു.

ഹൃദ്രോഗത്തെ ചെറുക്കുന്നു
രക്തകോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുക വഴി ഹൃദ്രോഗസാധ്യത ഇല്ലാതാക്കാന്‍ കോഗ്നാകിന്‌ കഴിയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

10. സൈഡര്‍

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു
സൈഡറിലടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെയും ഹൃദയധമനികള്‍ക്കു വരാവുന്ന രോഗങ്ങളെയും പ്രതിരോധിക്കുന്നു.

അലര്‍ജ്ജിക്കെതിരെ പ്രവര്‍ത്തിക്കുന്നു
പശപശപ്പുള്ള വസ്‌തുക്കളോട്‌ അലര്‍ജിയുള്ളവര്‍ക്ക്‌ കഴിക്കാവുന്ന മദ്യമാണ്‌ സൈഡര്‍. ഇതില്‍ പശപശപ്പുള്ള പദാര്‍ത്ഥങ്ങള്‍ ഇല്ലേയില്ല.

അവസാനമായി, ഇപ്പറഞ്ഞതിന്റെയെല്ലാം അര്‍ത്ഥം നാളെത്തൊട്ട്‌ മദ്യപാനം തുടങ്ങാനല്ല. വല്ലപ്പോഴും മാത്രം മദ്യപിക്കുന്നവര്‍ക്ക്‌ മദ്യത്തെ ഒരു ആരോഗ്യദായകമായ പാനീയമാക്കി മാറ്റാനുള്ള വഴികളാണ്‌ ഇവ

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

ഭാര്യ: Darling, ഇതു കണ്ടോ? ഹിന്ദു ദൈവങ്ങളിൽ ശിവനും പാർവ്വതിയും നിൽക്കുമ്പോൾ ശിവ ഭഗവാന്റെ കയ്യിൽ തൃശൂലമുണ്ട്. വിഷ്ണു - ലക്ഷ്മിമാരിൽ വിഷ്ണുവിന് സുദർശനമുണ്ട്. ശ്രീരാമനും സീതയും നിൽക്കുമ്പോൾ അമ്പും വില്ലുമുണ്ട് പക്ഷേ ശ്രീകൃഷ്ണനും രാധയും നിൽക്കുമ്പോൾ ആയുധമില്ല പകരം ഓടക്കുഴൽ ആണ്! ഭർത്താവ്: സിമ്പിൾ ! ആദ്യം പറഞ്ഞ മൂന്നു പേരും ഭാര്യമാരുടെ കൂടെയും ശ്രീകൃഷ്ണൻ കാമുകിയുടെ കൂടെയുമാണ്! ഭാര്യമാരുടെ കൂടെ നിൽക്കുമ്പോൾ ദൈവങ്ങൾക്ക് പോലും ആയുധം വേണം !!!

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

ഒരു കൊച്ചു കഥ....
-------------------------
ഒരു ദിവസം ഐക്യ രാഷ്ട്ര സഭയിൽ
കാശ്മീരിനെ കുറിച്ചുള്ള ചർച്ച നടന്നു
കൊണ്ടിരിയ്ക്കുകയായിരുന്നു.
അവസരം ലഭിച്ചപ്പോൾ
നമ്മുടെ ഭാരതത്തിന്റെ പ്രതിനിധി സംസാരിയ്ക്കുവാന
ായി എഴുന്നേറ്റു.
സ്വന്തം രാജ്യത്തിന്റെ ആവശ്യം പ്രസ്താവിക്കുന്നതിനു
മുൻപായി അതിപുരാതനമായ ഋഷി കശ്യപ്
മഹർഷിയുടെ ഒരു കഥ അവതരിപ്പിയ്ക്കുവാനായി ബഹു:
സഭയോട്
അദ്ദേഹം അനുമതി തേടുകയും ,
അനുമതി ലഭിച്ചതിനു ശേഷം തന്റെ കഥ പറയൽ
തുടരുകയും ചെയ്തു.....
"ഒരു പ്രാവശ്യം കശ്യപ് മഹർഷി (അതായത്
ആരുടെ പേരിലാണോ ഇന്ന് കശ്മീർ
അറിയപ്പെടുന്നത് അയാൾ) നടന്നു നടന്ന്
കാശ്മീരിൽ എത്തിച്ചേർന്നു .
അവിടെ അദ്ദേഹം അതി സുന്ദരമായ ഒരു
തടാകം കണ്ടു . അപ്പോൾ ആ തടാകത്തിൽ ഒന്നു
കുളിയ്ക്കുവാനായി അദ്ദേഹത്തിനൊരു മോഹം .
വസ്ത്രങ്ങൾ എല്ലാം കരയിൽ അഴിച്ചു വച്ച്
മഹർഷി കുളിയ്ക്കുവാനായി തടാകത്തിലിറങ്ങി.
കുളി കഴിഞ്ഞ് മഹർഷി കരയ്ക്കു വന്നപ്പോൾ
അവിടെ താൻ അഴിച്ചുവെച്ച വസ്ത്രങ്ങൾ
ഉണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ അതൊരു
പാക്കിസ്ഥാനി കട്ടു കൊണ്ട് പോയീ...........
.............."
ഇത്രയും കേട്ട മാത്രയിൽ സഭയിൽ
ഉണ്ടായിരുന്ന
പാക്കിസ്ഥാനി പ്രതിനിധി ക്ഷുഭിതനായി
ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു ...
ഹേ മിസ്റ്റർ
എന്ത വിഡ്ഢിത്തരമാണ് താങ്കൾ പറയുന്നത്? ആ
സമയത്ത് പാക്കിസ്താൻ എന്നൊരു
രാജ്യം തന്നെ ഉണ്ടായിരുന്നില്ല എന്നത്
നിങ്ങൾക്ക് അറിയില്ലേ ?
അപ്പോൾ
നമ്മുടെ രാജ്യത്തിന്റെ പ്രതിനിധി,
ക്ഷുഭിതനായി നിൽക്കുന്ന
അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
തുടർന്നു .....ഇപ്പോൾ എല്ലാം വ്യക്തമായല്ലോ ?
ഇനി ഞാനെന്റെ പ്രസംഗത്തിലേയ്ക്ക് കടക്കുവാൻ
ആഗ്രഹിയ്ക്കുന്നു.
അങ്ങനെ യഥാർത്ഥ സത്യം പുറത്തു
വന്നു. ...സത്യം ഒരിയ്ക്കലും ഒരു
കാലത്തും മറയ്ക്കപ്പെടുന്നതല്ല
എന്നതും വ്യക്തമായി . അന്ന് പാകിസ്താൻ എന്ന
രാജ്യമേ ഉണ്ടായിരുന്നില്ല എന്നു പറയുന്ന
അതേ വ്യക്തികൾ തന്നെ ഇന്നു പറയുന്നു കാശ്മീർ
തങ്ങളുടെതാണെന്ന് . ഇത്രയും കേട്ട
മാത്രയിൽ ഐക്യ രാഷ്ട്ര സഭയിൽ
സന്നിഹിതരായിരുന്ന എല്ലാ രാജ്യങ്ങളിലേയും
ബഹു:പ്രതിനിധികൾ കൈയ്യടിച്ചു അഭിനന്ദിച്ചു
കൊണ്ട്
നമ്മുടെ വാദങ്ങളെ പിന്താങ്ങി പോലും......
ഒരു ഭാരാതീയൻ എന്ന നിലയിൽ എന്നിൽ
ഏറെ അഭിമാനം നൽകുന്നു ഈ കൊച്ചു
കഥ.....
നിങ്ങൾക്കും ഈ കഥ ഇഷ്ടമായെങ്കിൽ
അടുത്ത സുഹൃത്തിലേയ്ക്കായി കൈമാറുമല്ലോ .

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Wednesday, 9 September 2015

കിണർ  റീചാര്‍ജ് ചെയ്യൂ ..
അടുത്ത വേനൽ മറക്കുവാൻ വേണ്ടി കിണറുകള്‍ റീചാര്‍ജ് ചെയ്യൂ്.പ്രകൃതിയോടിണങ്ങിയുള്ള കൃഷിരീതികളും നിര്‍മാണ വ്യവസ്ഥകളും നിലനിന്നിരുന്ന കാലത്ത് കിണറുകള്‍ സമൃദ്ധമായിരുന്നു. ഇന്ന് ചെറു വേനലിലും വരളുന്ന കിണറുകള്‍ സാധാരണം. കേരളത്തിന്റെ പ്രകൃതി സവിശേഷതകള്‍ നിമിത്തം ഒരു വര്‍ഷം ഒരു കെട്ടിടത്തിനു മുകളില്‍ പതിക്കുന്ന മഴവെള്ളത്തിന് അത്തരത്തിലുള്ള ഒരു മൂന്നു നില കെട്ടിടത്തെ മുക്കാന്‍ കഴിയുന്ന തരത്തില്‍ ജലം നല്‍കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.

കിണര്‍ റീ ചാര്‍ജിംഗിനു പിന്നിലെ ശാസ്ത്രവും ഇതാണ്. വീടിനു മുകളില്‍ പതിക്കുന്ന മഴവെള്ളത്തെ പിവിസി പാത്തികള്‍ വഴി ശേഖരിച്ച് കിണറിനടുത്തു നിര്‍മിച്ചിട്ടുള്ള 75 സെന്റീമീറ്റര്‍ ആഴമുള്ളതും 60 സെന്റീമീറ്റര്‍ വ്യാസമുള്ളതുമായ കുഴിയില്‍ ശേഖരിക്കുന്നു. കുഴിയുടെ അടിവശം കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളതും വശങ്ങള്‍ കോണ്‍ക്രീറ്റ് റിംഗ് വഴി സംരക്ഷിച്ചിട്ടുള്ളതുമായിരിക്കും. ഈ 'ചാര്‍ജിംഗ് പിറ്റില്‍' ഏറ്റവും അടി ഭാഗത്തു നിന്നായി മേച്ചില്‍ ഓടിന്‍ കഷണം, ഒന്നര ഇഞ്ച് മെറ്റല്‍, മുക്കാല്‍ ഇഞ്ച് മെറ്റല്‍, കാല്‍ ഇഞ്ച് മെറ്റല്‍, ഗ്രാവല്‍, മണല്‍, ഏറ്റവും മുകളിലായി ചിരട്ടക്കരി എന്നിവയിട്ട് നിറച്ചിട്ടുണ്ടാകും. ഈ അരിപ്പയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന മഴവെള്ളം ചെറു പൈപ്പുവഴി കിണറിനുള്ളില്‍ എത്തിക്കുക വഴി വേനല്‍ക്കാല കിണര്‍ ജലത്തിന്റെ വറുതി പൂര്‍ണമായും പരിഹരിക്കാം. ഒരു യൂണിറ്റ് നിര്‍മിക്കുന്നതിന് 10000 രൂപ ചെലവാകും. ഇതിന്റെ 90 ശതമാനം നീര്‍ത്തട വികസന പദ്ധതി പ്രകാരം സബ്സിഡിയായി ലഭിക്കും.

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»