Friday, 20 February 2015

പൂച്ച

ഭാര്യ ഓമനിച്ചു വളർത്തുന്ന പൂച്ചയെ അയാൾ വല്ലാതെ വെറുത്തിരുന്നു. ഒരു നാൾ അയാൾ അതിനെ ഒരു ചാക്കിലാക്കി കാറോടിച്ച് വീട്ടിൽനിന്നും ഇരുപതു ബ്ലോക്ക് അപ്പുറത്തുള്ള പാർക്കിൽ കൊണ്ടു വിട്ടു . തിരിച്ചു വീട്ടിൽ വന്നപ്പോഴുണ്ട് പൂച്ച വീട്ടിലെ ഊണുമേശയിലിരുന്നു ചിറി നക്കുന്നു !
പിറ്റേ ദിവസം അയാൾ നാല്പത് ബ്ലോക്കുകൾക്കപ്പുറത്ത് പൂച്ചയെ ഇറക്കി വിട്ടു. മടങ്ങി കാറ് പോർച്ചിൽ കയറ്റി ഗേറ്റ് അടക്കാൻ തിരിഞ്ഞപ്പോഴേക്കും പൂച്ച മുന്നിൽ ! "മ്യാവ്‌.... മ്യാവ് ."
പഠിച്ച പണി പതിനെട്ടും നോക്കി . പക്ഷെ അപ്പോഴൊക്കെ പൂച്ച അയാളെ തോൽപ്പിച്ചു .
"ആങ്ങ്ഹ ! എന്നോടാ കളി ? കാണിച്ചു തരാം!"
പത്തൊമ്പതാമത്തെ അടവ് പുറത്തെടുക്കാൻ തന്നെ അയാൾ തീരുമാനിച്ചു. ഇത്തവണ അയാൾ നാഴികകളോളം വണ്ടിയോടിച്ചു പോയി. പിന്നെ വലിയൊരു പാലം കടന്നു വലത്തോട്ടും ഇടത്തോട്ടുമായി അഞ്ചു പത്തു വഴികൾ തിരിഞ്ഞ്‌ വളരെ സുരക്ഷിതമെന്നു ഉറപ്പിച്ച ഒരു സ്ഥലത്തെ കാട്ടു പൊന്തയിൽ പൂച്ചയെ ഉപേക്ഷിച്ചു മടങ്ങി.
മണിക്കൂറുകൾക്കു ശേഷം അയാൾ മൊബൈലിൽ ഭാര്യയെ വിളിച്ചു .
"ആനീ ! പൂച്ച അവിടെയുണ്ടോ ?."
"ഉണ്ടല്ലോ ജോണ്‍ !. എന്തേ ചോദിച്ചത് ?" ഭാര്യ .
" ഒന്നൂല്ല്യ. ആ ഫോണൊന്നു കൊടുക്ക് !. എനിക്ക് വഴി തെറ്റി."😃😃😃😃

Tuesday, 17 February 2015

ഇനിയുമിങ്ങനെ പറ്റിക്കപ്പെടാന്‍ ഞാന്‍ ഇവിടെത്തന്നെയുണ്ട്...

പ്രിയ് സ്നേഹിതരെ...

1) ഞാൻ വളരെ അധികം ഇഷ്ടപ്പെട്ടിരുന്ന കുർകുറെ ഇപ്പോൾ ഞാൻ കഴിക്കുന്നതിനേക്കാൾ കൂടുതൽ കത്തിച്ചു നോക്കാറാണ് പതിവ് .. കാരണം നിങ്ങൾ പറഞ്ഞു അതിൽ പ്ലാസ്റ്റിക്ക് ഉണ്ടെന്നു ..

2) തിയേറ്ററിൽ പോയിക്കഴിഞ്ഞാൽ ഞാൻ സീറ്റിൽ ഉറച്ചിരിക്കാതെ ഷിറ്റാൻ മുട്ടിയ പോലെ തപ്പി തടഞ്ഞു ഇരിക്കാൻ തുടങ്ങി ..

കാരണം നിങ്ങൾ പറഞ്ഞു എയിഡ്സ് വൈറസ് കയറ്റിയ സീറ്റിൽ സൂചി വച്ചിട്ടുണ്ടാകും എന്ന് ..

3) ഇന്ന് കാലത്തും കൂടി ഞാൻ 150 പേർക്ക് വെബ്സൈറ്റിന്റെ ലിങ്ക് ഷെയർ ചെയ്തു ..
കാരണം നിങ്ങൾ പറഞ്ഞു ബാലൻസ് കയറും എന്നും , നിങ്ങൾക്ക് കിട്ടി ഇത് സത്യമാണ് എന്നും ..

4) ഡിയോടോറന്റ് ഉപയോഗിക്കുന്നത് നിർത്തി , കാമുകി അര കിലോമീറ്റർ ദൂരെ നില്ക്കാൻ തുടങ്ങി .
കാരണം നിങ്ങൾ പറഞ്ഞു ഡിയോ കാൻസറിനു കാരണമാകും എന്ന് ..

5) സമ്പാദ്യം മുഴുവൻ ഞാൻ ഞാൻ ദാനം ചെയ്തിട്ടും മൂന്നു കൊല്ലം മുന്പ് ഹോസ്പിറ്റലിൽ കിടന്നു തുടങ്ങിയ പണി തീരാത്ത വീട്ടിനു മുന്നിലെ കുട്ടിയുടെ ഓപ്പറേഷൻ ഇത് വരെ തീര്ന്നില്ല ..
കാരണം നിങ്ങൾ പറഞ്ഞു ഒരു ഷെയര്‍ അവളുടെ ജീവന്‍ രക്ഷിക്കുമെന്ന് .

6) എല്ലാ ദിവസവും ദൈവ സ്തോത്രങ്ങളും അമാനുഷിക ഫോട്ടോകളും ആഗ്രഹങ്ങൾ മനസ്സിൽ വിചാരിച്ച് ഷെയർ ചെയ്യാരുണ്ട് , അതിൽ മിക്ക ആഗ്രഹങ്ങളുടെയും കല്യാണം കഴിഞ്ഞു തുടങ്ങി . കാരണം നിങ്ങൾ പറഞ്ഞു തെക്കേതിലെ കുട്ടപ്പന് മൂന്നു ഷെയറിനു മൂന്നു വീതം ലൈൻ ആയി എന്ന് .

7) എല്ലാ ആറു മാസം കൂടുമ്പോഴും ഞാൻ ഫ്രൂട്ടി കുടിക്കുന്നത് നിർത്തുന്നു .. കാരണം നിങ്ങൾ പറഞ്ഞു പുറത്താക്കപ്പെട്ട എയിഡ്സ് രോഗിയായ ജോലിക്കാരൻ രക്തം കലര്ത്തിയിട്ടുണ്ട് എന്ന് ..

8) ആശിച്ചു കാത്തു വളഞ്ഞു കിട്ടിയ പെണ്‍കുട്ടി ആദ്യമായി വിളിച്ച രാത്രി അടക്കം പല രാത്രികളിൽ ഞാൻ ഫോണ്‍ ഓഫ് ചെയ്തു കിടന്നു .. കാരണം നിങ്ങളു പറഞ്ഞു ശൂന്യാകാശത്തു നിന്നും കോസ്മോ രശ്മി വരുന്നുണ്ടെന്നു

9) വാട്സപ്പ് നീല ആകുന്നതും കാത്ത് ജെനറൽ മാനേജര് നേരിട്ട് അയച്ച മെസേജ് ഞാൻ 20 പേര്ക്ക് ഫോര്വേര്ഡ് ചെയ്തു .. കാരണം നിങ്ങളു പറഞ്ഞു വാട്സപ്പ് സെർവറിൽ സ്ഥലം കുറവാണെന്ന് .

10)ഇന്ത്യന്‍ ആപ്ലിക്കേഷന്‍ ആയ hike messenger  ഉപയോഗിക്കണം എന്ന് 100 പേര്‍ക്ക് വാട്സാപ്പില്‍ മെസേജ് ചെയ്തു.. കാരണം നിങ്ങൾ പറഞ്ഞു ഫോണില്‍ 499 രൂപ ബാലന്‍സ് അധികമായി ലഭിക്കുമെന്ന്..

ഇനിയുമിങ്ങനെ പറ്റിക്കപ്പെടാന്‍ ഞാന്‍ ഇവിടെത്തന്നെയുണ്ട്...

വരില്ലേ, ആനകളേയും തെളിച്ചുകൊണ്ട്...!

Thursday, 12 February 2015

് രണ്ട് ശിക്ഷകള്

ഒരികല് മോഷ്ട്ടിക്കാന്ശ്രമിക്കുന്നതിനി
ടെ പിടിക്കപെട്ട ഒരു കള്ളന്
രാജാവിന്റെ മുന്പില് ഹാജരാക്കപെട്ടു.
രാജാവ് കള്ളന്റെ മുന്പില് രണ്ട് ശിക്ഷകള്
വച്ചു....,ഒന്നെങ്കില് കള്ളന് നൂറ് സവോള
അവിടെഇരുന്ന് കഴിക്കണം,അതല്ലെങ്കില്
നൂറ് അടി വാങ്ങണം. എന്നാല് ശിക്ഷ
കഴിയുന്നതിന് മുന്പ് സവോള
കഴിക്കുന്നതോ അടി വാങ്ങുന്നതോ നിര്ത്തുകയാണെങ്
കില് ശിക്ഷ ആദ്യം മുതല്
വീണ്ടും അനുഭവിക്കണം.അതായിരുന്നു
വ്യവസ്ഥ.സവോള കഴിക്കുന്നതാണ് കൂടുതല്
എളുപ്പം എന്ന് തോന്നിയ കള്ളന് സവോള
കഴിക്കാന് തുടങ്ങി.എന്നാല് കുറച്ച്
സവോളകള...് കഴിച്ചപ്പോഴെക്ക
ും കണ്ണും നാക്കുമൊക്കെ എരിഞ്ഞ്
കള്ളന് സഹികെട്ടു.ഇതിനേക്കാള്
എളുപ്പം അടി വാങ്ങുന്നത്
തന്നെയാണെന്ന് തോന്നിയ കള്ളന്
അടി മതി എന്ന് രാജാവിനോട്
പറഞ്ഞു.അങ്ങനെ ഭടന്മാര്
അടി തുടങ്ങി.കുറച്ച്അടികള്
കിട്ടിയപ്പോഴെക്കും വേദന കൊണ്ട്
പുളഞ്ഞ കള്ളന് സവോളയുടെ നീറല്
ഒക്കെ മറന്നു.കള്ളന് രാജാവിനോട്
കേണു,"എനിക്ക് അടി വേണ്ടായേ,ഞാന്
സവോള
തന്നെ തിന്നോളാം" .അങ്ങനെ കള്ളന്
വീണ്ടും ആദ്യം മുതല് സവോള തിന്നാന്
തുടങ്ങി....,കുറേ സവോളകഴിച്ച്
കണ്ണും മൂക്കും ഒക്കെ എരിഞ്ഞ്
സഹിക്കാന് പറ്റാതായപ്പോള്കള്ളന്
തോന്നിഅടി തന്നെയാണ് കൂടുതല്
നല്ലതെന്ന്...ഈ കള്ളന് ഒരു മണ്ടനാണെന്ന്
നിങ്ങള്ക്ക് തോനുന്നുണ്ടോ...??എങ്കില്
അറിയുക,ഈ കള്ളന് ഒരു പ്രതീകമാണ്.ഞാനു
ം നിങ്ങളും അടങ്ങുന്ന
പൊതുജനങ്ങളുടെ പ്രതീകം....അഞ്ചു
വര്ഷം കോണ്ഗ്രസ് ഭരിച്ച്
അഴിമതി കൊണ്ട് പൊറുതി മുട്ടിയാല്
നമ്മുക്ക് തോന്നും ബി.ജെ.പി ആയിരുന്നു
കുറച്ചൂടെ ബേധം എന്ന്.അങ്ങനെ നമ്മള്
ബി.ജെ.പിക്ക് വോട്ട്
കൊടുക്കും.ബി .ജെ.പി ഭരിച്ച്
അഴിമതികൊണ്ടും വര്ഗീയതകൊണ്ടുംമ
ടുക്കുമ്പോള് നമ്മുക്ക് തോന്നും കോണ്ഗ്രസ്
തന്നെയായിരുന്നുഇതിനേക്കാള്
നല്ലതെന്ന്....നമ്മുടെ ചിന്ത
ഇങ്ങനെ മാറി കൊണ്ടേ ഇരിക്കും.....എന
്നാല് ആ കള്ളനോട് നമ്മുക്ക് തോന്നിയ
വികാരം എന്തായിരുന്നോ അത്
തന്നെയാണ് ഈ രാഷ്ട്രീയക്കാര്ക്ക്
നമ്മളോട് തോനുന്നുണ്ടാവുക....,'
മാറ്റി മാറ്റി വോട്ട് കൊടുത്ത്
നമ്മുടെ രാജ്യത്തിന്റെ സ്രോതസ്
കട്ടുമുടിക്കാന് രണ്ട്
കൂട്ടര്ക്കും അവസരം ഒരുപോലെ പങ്കുവെച്ച്
കൊടുക്കുന്ന കഴുതകള്'....,ഇതിനൊരു
അവസാനം വേണ്ടേ സുഹൃത്തുക്കളെ??

ന്യൂ ജനറേഷൻ


െമയിന്ൻ റോഡിലേക്ക്
ഓടികിതചെത്തിയ ആ യുവാവ് അടുത്തുവന്ന
ആ റിക്ഷകാരനോട് പറഞ്ഞു
"അങ്കിൾ മെഡിക്കൽ കോളേജ്
വരെ ഒന്ന്
പോകണം പെട്ടെന്ന് വേണം.."
അവൻറെ ക്ഷമകെട്ട ആ പറച്ചിൽ
റിക്ഷകാരന് ഒട്ടും പിടിച്ചില്ല...
അയാളവനെ ഒന്ന് വിലയിരുത്തി
സമയം ഏഴുമണി ആയതേ ഉള്ളൂ ....കയ്യിലൊരു
ചെറിയ ഡയറിയുടെ വലിപ്പത്തിലൊരു
മൊബൈലും പിടിച്ചു ഒരു
ബർമുഡയും ധരിച്ചു മുറിക്കയ്ൻ
ബനിയനുമിട്ട് അലങ്കാരമായി കണ്ണട
വെച്ച മുഖത്ത് ഒരു ഊശാന്
താടിയുമായി ഇറങ്ങിയിരിക്കുന്നു...
കിടക്ക പായിൽ നിന്ന് എഴുന്നേറ്റു
വരുകയാണെന്ന് തോന്നുന്നു ഈ ന്യൂ
ജനറേഷൻ മാന്യൻ... ...
വീണ്ടും അവൻറെ ചോദ്യം അയാളെ ചിന്തയിൽ
നിന്നുണർത്തി...
"അങ്കിൾ മെഡിക്കൽ
കോളെജുവരെ പോകണം.... എത്ര
രൂപയാകും...അങ്കിൾ.... ?"
"ഒരു നൂറ്റമ്പത് രൂപ " അയാള് മറുപടി പറഞ്ഞു
"നൂറു രൂപയല്ലേ ഉള്ളൂ അങ്കിൾ ഇവിടുന്നു..."
പയ്യൻറെ മറുചോദ്യം അയാൾക്ക്
രസിച്ചില്ല...
"അതെനിക്കറിയില്ല എനിക്ക് നൂറ്റമ്പത്
രൂപ വേണം വേണമെങ്കില് കേറ് ..
ഇല്ലെങ്കില്
വേറെ വഴി നോക്ക് ...മനുഷ്യനെ മിനകെടുത്താതെ..
"
വല്ലാത്ത നീരസത്തോടെ അയാൾ പറഞ്ഞു
യുവാവ് ചുറ്റുപാടുമൊന്നു നോക്കി ...
വേറെ റിക്ഷ ഒന്നും വന്നിട്ടില്ല..
പെട്ടെന്ന് മെഡിക്കല്
കോളേജിലെത്തിയെ പറ്റൂ...
ഇതല്ലാതെ വേറെ വഴിയുമില്ല...
പിന്നൊന്നും പറയാതെ അവൻ അതിൽ
കയറി ...എന്നിട്ട് പറഞ്ഞു
"ശരി അങ്കിൾ
ഇത്തിരി വേഗം പോകണേ പെട്ടെന്ന്
എത്തണം..."
അപ്പോഴേക്കും യുവാവിൻറെ മൊബൈൽ
ശബ്ധിക്കാൻ തുടങ്ങി.... കാൾ അറ്റൻഡ്
ചെയ്ത അവൻ പറഞ്ഞു..
"ഡാ ഞാന് അങ്ങോട്ട് വന്നോണ്ടിരിക്കു
കയാ.....ബസ്സിനല്ല ... സ്പെഷ്യൽ
റിക്ഷയിലാ വരുന്നേ ...
ഇപ്പോഴെത്തും ...." എന്നിട്ട്
റിക്ഷകാരനോടായി പറഞ്ഞു
"അങ്കിൾ ഒന്ന് വേഗം..."
അപ്പോൾ റിക്ഷകാരനോർത്തു....
രാവിലെ തന്നെ ഏതോ ഒരുത്തിയോടു
കിന്നരിക്കാൻ പോകയായിരിക്കും ...
മെഡിക്കൽ കോളേജിനു
എതിർവശത്തുതുള്ള
ആ ഹോട്ടലിലേക്കായി
രിക്കും പോക്ക്.. ... മെഡിക്കല് കോളേജു
എന്ന് പറഞ്ഞാൽ
ശംശയിക്കില്ലലോ ....ഇതുപോലെ എത്ര
എണ്ണത്തെ കാണുന്നതാ ദിവസവും....
ഇവനെയൊക്കെ കയറൂരി വിടുന്ന
തന്തേം തള്ളേം പറഞ്ഞാ മതിയല്ലോ..
"അങ്ങിനെ ഇപ്പോഴിവൻ
അവിടെ പെട്ടെന്ന്
അവിടെ എത്തേണ്ടതില്ല" എന്നു
മനസ്സിൽ
പറഞ്ഞുകൊണ്ടയാൾ
വണ്ടിയുടെ വേഗം ഒന്ന് കുറച്ചു
അപ്പോഴും അക്ഷമയോടെ അവൻ
പറഞ്ഞു ..
"അങ്കിൾ ഒന്ന് വേഗം പ്ലീസ് ..."
അതുകേട്ടു അയാൾ പറഞ്ഞു
"എന്റെ മോനെ ഇതിനു മൂന്ന്
ചക്രമേ ഉള്ളൂ ... പറക്കാൻ
ചിറകൊന്നും ഇല്ല ... പിന്നെ റോഡില്
കുണ്ടും കുഴിയും ഉണ്ടാക്കിയിട്ടി
രിക്കുന്നത് പതുക്കെ പോകാനാ....
ഹല്ലാ പിന്നെ.."
അയാളുടെ പറച്ചില് കേട്ട്
ഒന്നും മിണ്ടാതെ അസ്വസ്ഥമായ
മനസ്സോടെ അവനിരുന്നു
റിയർവ്യു മിററിലൂടെ അസ്വസ്ഥനായിരിക്
കുന്ന അവനെ കണ്ടു അയാളൊന്നു
സന്തോഷിച്ചു... ഒരു പ്രതികാര
ബുദ്ധിയോടെ അയാളോർത്തു ക്ഷമ
തീരെ ഇല്ലാത്ത
ഇവനെയൊക്കെ ഇങ്ങിനെ ഒക്കെയേ "ക്ഷമ"
എന്തെന്നറിയികാൻ പറ്റൂ ...
ഒടുവിൽ മെഡിക്കൽ കോളേജിനു മുന്നിൽ
വണ്ടി നിർത്തിയപ്പോൾ പുറത്തിറങ്ങിയ
അവൻ വെച്ച് നീട്ടിയ അഞ്ഞൂറ് രൂപ
നോട്ടുകണ്ട് ചില്ലറ ഉണ്ടായിട്ടും ആയാൾ
പറഞ്ഞു
"രാവിലെ തന്നെ ചില്ലറ ഒന്നും ഇല്ല
കയ്യിൽ.. ഒരു കാര്യം ചെയ്യ് മുന്നൂറു രൂപ
പിടിക്ക് ... ബാകി അമ്പതു രൂപ
സ്റ്റാൻഡിൽ വന്നാ തരാം..."
അപ്പോഴേക്കും വീണ്ടും അവൻറെ ഫോണ്
ബെല്ലടിക്കാൻ തുടങ്ങിയപ്പോൾ
അതറ്റൻഡു ചെയ്തു അയാൾ വെച്ചുനീട്ടിയ
ബാക്കി പൈസയുമായി ഒന്നും പറയാതെ അവൻ
മുന്നോട്ടോടി..
റിക്ഷകാരനാകട്ടെ
അവിചാരിതമായി ഒരു കോള് കിട്ടിയ
സന്തോഷത്തിൽ ഒരു
മൂളിപാട്ടോടെ തിരിച്ചുപോന്നു..
പാതി ദൂരം പിന്നിട്ടപ്പോൾ ആ
റിക്ഷകാരൻറെ മൊബൈൽ
നിറുത്താതെ ശബ്ധിക്കാൻ തുടങ്ങി
സൈഡൊതുക്കിയ റിക്ഷയിലിരുന്നു
കൊണ്ടയാൾ മൊബൈലെടുത്തു... ..
അപരിചിതമായ ഒരു നമ്പർ
എന്നാലും അയ്യാൾ അറ്റൻഡ്
ചെയ്തപ്പോൾ കേട്ടത് ഭാര്യ
സുമതിയുടെ കരചിലോടുകൂടിയ ശബ്ദം......
"ചേട്ടാ ഞാന് സുമതിയാ..
ഇവിടെ മെഡിക്കൽ കോളേജിൽ
നിന്നാ.. മോന് കുറച്ചു മുമ്പ് ആക്സിഡൻന്റു
പറ്റി... ഇവിടെ ഐ സി യു വിലാ ...
ചേട്ടൻ പെട്ടെന്ന് ഇങ്ങോട്ട് വരണം.."
ഒറ്റ ശ്വാസത്തില് അവൾ പറഞ്ഞത് കേട്ട്
അയാളൊന്നു ഞെട്ടിത്തരിച്ചു...
ഇശ്വരാ... മോന് ആക്സിഡന്റ്റ്
പറ്റിയെന്നോ... എൻജിനീയറിങ്ങിനു
പഠിക്കുന്ന അവനിലാണ്
എല്ലാ പ്രതീക്ഷയും...
അവനെ പഠിപ്പിക്കുന്നതിന്
വേണ്ടിയാണ് രാപകലില്ലാതെ താൻ
ഇത്ര കഷ്ടപെടുന്നത് ... അവധി കഴിഞ്ഞു
രാവിലെ നേരത്തെ ഇറങ്ങിയതാണവൻ
കോളേജിലേക്ക് ... ഇപ്പോൾ
ആശുപത്രിയിലാണെന്നോ....?"
പിന്നൊട്ടും താമസ്സിച്ചില്ല... അയാൾ
ഉടനെ റിക്ഷ തിരിച്ചു നേരെ മെഡിക്കൽ
കോളെജിലേക്ക്...
മെഡിക്കൽ കോളേജിലെ ഐ സി യു വിനു
മുന്നിലെത്തിയ അയാൾക്കരുകിലേക്ക്
ഓടികിതചെത്തിയ അയാളുടെ ഭാര്യ
കണ്ണീരോടെ പറഞ്ഞു....
"മോനും കൂട്ടുകാരനും കൂടി ബൈക്കില്
പോകുമ്പോള് ഏതോ ഒരു
ലോറി വന്നിടിച്ചതാണ് ...രണ്ടു
പേരും ഐ സി യു വിലാ... മോന് കുറച്ചു
"സീരിയസാണ് ഒരു കുപ്പി ബ്ലഡ്
കയറ്റണമത്രേ.. കിട്ടാത്ത ഗ്രൂപ്പ്
ആയതോണ്ട്
എല്ലാവർക്കും ടെൻഷനായിരുന്നു
അപ്പോഴാ വിവരമറിഞ്ഞ് ഒരു പയ്യൻ
വന്നത് അവൻറെ ബ്ലഡ് എടുതോണ്ടിരിക്കു
കയാ.... ബ്ലഡ് കിട്ടിയതുകൊണ്ട്
ഇനി പേടിക്കാനൊന്നുമ
ില്ലെന്നാ ഡോക്ടർ പറഞ്ഞത് ...
എന്തായാലും ആ പയ്യൻറെ രൂപത്തിൽ
വന്നു ദൈവം കാത്തു...നമ്മുടെ മോനെ....
കുറച്ചൊരു സമാധാനത്തോടെ അടുത്ത് കണ്ട
ബഞ്ചിലേക്കിരുന്നയാൾ പ്രാർഥിച്ചു....
"ദൈവമെ എന്റെ കുഞ്ഞിനോന്നും വരുത്തരുതേ എന്ന്
ഒപ്പം മനസ്സിൽ
ഒരായിരം നന്ദിയും പറഞ്ഞു തക്ക
സമയത്ത് ബ്ലഡ് നല്കാൻ തയ്യാറായ
അപരിചിതനായ ആ പയ്യനോട്..."
പക്ഷെ.... കുറച്ചു സമയത്തിന് ശേഷം ഐ
സി യുവിൻറെ വാതില് തുറന്നു
കൈതണ്ടയിലൊരു വെളുത്ത
കെട്ടുമായി പുറത്തിറങ്ങിയ ആ
പയ്യനെ കണ്ടു അയാളൊന്നു
വിളറിപോയി...അതവനായിരുന്നു...
കുറച്ചുമുബേ അയാളുടെ റിക്ഷയില്
കയറി വേഗം പോകണമെന്ന് പറഞ്ഞു
അക്ഷമയോടെ ഇരുന്നവൻ ...
അത്യാഗ്രഹത്തിൻറെ ചെപ്പു തുറന്ന
അയാൾക്ക് അമിത ചാർജ്ജ്
നല്കിയവൻ ....അയാൾ
ക്ഷമാശീലം പഠിപ്പികാനൊരുങ്
ങിയവൻ .....
പുറത്തു കടന്ന അവൻ ആ
റിക്ഷകാരനെയും കണ്ടിരുന്നു.... ഒട്ടൊരു
അതിശയത്തോടെ അവൻ തിരക്കി ...
അങ്കിൾ എന്താ ഇവിടെ ....?
ഒട്ടൊരു
വിവശതയോടെ അതിലേറെ കുറ്റബോധത്തോടെ അയ്യാൾ
പറഞ്ഞു...
എൻറെ മോനാണ് അപകടത്തിൽ പെട്ട്
അകത്തു കിടക്കുന്നത് ... ഞാനറിഞ്ഞില്ല
എൻറെ മോനെ രക്ഷിക്കാനാണ് നീ ഇത്ര
രാവിലെ ഓടികിതചെത്തിയത് എന്ന്...
എന്നോട് ക്ഷമിക്കണം മോനെ...നിറഞ്ഞ
കണ്ണുകളോടെ അയാള് പറഞ്ഞു തുടർന്ന്
പശ്ചാത്താപത്തോടെ അയാള്
അവൻറെ കയ്യിൽ നിന്ന് വാങ്ങിയ
അഞ്ഞൂറ് രൂപ നോട്ടു അവനുനേരെ നീട്ടി .
അത് കണ്ടു ഒരു പുഞ്ചിരിയോടെ അവൻ
പറഞ്ഞു
അതൊന്നും സാരമില്ല അങ്കിൾ ...
ഒരാളെ രക്ഷിക്കാൻ
കഴിഞ്ഞല്ലോ എന്നുള്ള
സന്തോഷത്തിലാ ഞാനിപ്പോ...
പിന്നെ പൈസ ...
ഇത്തരം സാഹചര്യത്തിൽ
പൈസയല്ലലോ അങ്കിളേ വലുത്....സഹജീവി
യോടുള്ള സ്നേഹമല്ലേ ...
അതുകൊണ്ടാ അങ്കിള് കൂടുതൽ പൈസ
പറഞ്ഞപ്പോഴും ഒരു
മടിയും കൂടാതെ ഞാൻ തന്നത് ....
ഇപ്പോൾ
അങ്കിളിനാ പൈസക്കാവശ്യം ...
അതുകൊണ്ട് അത് അങ്കിളിൻറെ കയ്യിൽ
തന്നെ ഇരിക്കട്ടെ...
ഇതും പറഞ്ഞു ഒരു പുഞ്ചിരിയോടെ അവൻ
കൂട്ടുകാരനോടൊപ്പം നടന്നു
മറഞ്ഞപ്പോൾ നീട്ടി പിടിച്ച അഞ്ഞൂറ്
രൂപ
നോട്ടിലെ ഗാന്ധി ചിത്രം തന്നെ നോക്കി പരിഹസിക്കുന്നതാ
യി തോന്നി അയാൾക്ക് ... കുറച്ചു
മുമ്പേ താൻ അവനോടു നടത്തിയ
പ്രകടനമോർത്തു ലജ്ജിച്ചു
നില്ക്കവേ സ്വന്തം പണം മുടക്കി തികച്ചും അപരിചിതനായ
ഒരു സഹജീവിയുടെ ജീവന രക്ഷിക്കാൻ
തത്രപെട്ടുവന്ന അവനിൽ ന്യൂ-ജനറേഷൻ
എന്ന വാക്കിനു അയാൾ ഒരു പുതിയ
അർഥം കൂടി കാണുകയായിരുന്നു...
"നിസ്വാർഥമായ.... ലാഭേച്ചയില്ലാത്ത.
സ്നേഹം" എന്ന അർഥം
ഒപ്പം വേഷവിധാനം കൊണ്ടുമാത്രം ഒരാളെ അളക്കരുതെന്ന
പാഠവും അയാള് സായത്തമാക്കി

എനിക്ക് ഒരു ടിവി ആകണം.

ഇത് മുഴുവനായി വായിക്കുക...

ഒരു സ്കൂള്‍ അധ്യാപിക സ്കൂളില്‍ നിന്ന് കടലാസുകള്‍ നോക്കുന്നതിനിടയില്‍ തന്‍റെ ഭര്‍ത്താവിന്‍റെ അടുത്തേയ്ക്ക് ഒരു കടലാസ് കൊണ്ടുചെന്നു. "ഇതൊന്നു വായിക്കൂ...", ഭാര്യ പറഞ്ഞു. ഭര്‍ത്താവ് വായിച്ചു തുടങ്ങി.
എന്താവാന്‍ ആണ് ആഗ്രഹം എന്ന ചോദ്യത്തിനുള്ള ഒരു കുട്ടിയുടെ മറുപടി ആണ് പേപ്പറില്‍.
"എനിക്ക് ഒരു ടിവി ആകണം. മറ്റൊന്നും ആകണ്ട. ഞങ്ങളുടെ വീട്ടില്‍ ടിവിയോടാണ് എല്ലാവര്‍ക്കും എന്നെക്കാള്‍ ഇഷ്ടം. ഞാന്‍ ടിവി ആയാല്‍ എനിക്ക് വീട്ടില്‍ നല്ലൊരു സ്ഥാനം കിട്ടും. എനിക്ക് ചുറ്റും അച്ഛനും അമ്മയും ചേട്ടന്മാരും വന്നിരിക്കും. അവരുടെ കുറെ സമയം എനിക്ക് തരും. ഞാന്‍ പറയുന്നത് അവര്‍ ശ്രദ്ധയോടെയും ഗൌരവത്തോടെയും കേള്‍ക്കും. എന്നെ അവര്‍ ഒരിക്കലും തടസ്സപ്പെടുത്തില്ല, അവഗണിക്കില്ല. അച്ഛന്‍ ഓഫീസ് കഴിഞ്ഞ് ക്ഷീണത്തോടെ വരുമ്പോള്‍, ഞാന്‍ എപ്പോഴും ഓടിച്ചെല്ലാറുണ്ട്. അപ്പോള്‍ അച്ഛന്‍ എന്നെ തട്ടിമാറ്റി സോഫയില്‍ ഇരുന്നു ടിവി കാണും. അപ്പോള്‍, അച്ഛനെ ശല്യപ്പെടുത്തണ്ട എന്ന് അമ്മ എന്നോട് ദേഷ്യത്തോടെ പറയും. ടിവി ആയാല്‍ അച്ഛന്‍ ആദ്യം എന്നെ തന്നെ നോക്കും! അമ്മയ്ക്ക് എന്തെങ്കിലും വിഷമം വന്നാലും അമ്മ ടിവി കാണാന്‍ ആണ് പോകാറുള്ളത്. ഞാന്‍ ടിവി ആയാല്‍ അമ്മയ്ക്ക് വിഷമം വരുമ്പോള്‍ എന്നെ കൂട്ട് പിടിക്കും. എന്‍റെ ചേട്ടന്മാര്‍ എന്‍റെ കൂടെ കളിക്കാറില്ല. എപ്പോഴും ടിവിയാണ് നോക്കുക. റിമോട്ടിനായി അവര്‍ എപ്പോഴും വഴക്കാണ്. ഞാന്‍ ടിവി ആയാല്‍ അവര്‍ എന്നെ കാണാന്‍ ആകും മത്സരിക്കുക. എല്ലാവരും എനിയ്ക്ക് വേണ്ടി അല്‍പ സമയം എങ്കിലും ചിലവഴിക്കും. അന്നേരം എന്നെക്കാള്‍ പ്രധാനമായി അവര്‍ക്ക് മറ്റൊന്നും ഉണ്ടാവില്ല. അവരെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും അപ്പോള്‍ എനിക്ക് കഴിയുകയും ചെയ്യും! എനിക്ക് മറ്റൊന്നും ആകണ്ട, ടിവി ആയാല്‍ മതി!"
വായിച്ച് കടലാസ് തിരികെ കൊടുത്ത് ഭാര്യയോട് ആ ഭര്‍ത്താവ് ഗൌരവത്തോടെ പറഞ്ഞു: "നീ ഇത് കാര്യമായി എടുക്കണം. ആ കുട്ടിയുടെ അച്ഛനെയും അമ്മയെയും വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കണം. കുട്ടികള്‍ക്കായി കുറച്ച് സമയം ചിലവഴിക്കാന്‍ പറ അവരോട്!"
"അത് തന്നെയാണ് ആ ടീച്ചര്‍ ചെയ്തത്. നമ്മുടെ മോന്‍ ഈ എഴുതിയത് എന്നെ കൊണ്ട് വന്നു കാണിച്ച് ഇതേ കാര്യം തന്നെയാണ് പറഞ്ഞത്! നിങ്ങളെ കാണിക്കാന്‍ കൊണ്ടുവന്നതാണ്!"
നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരുപകരണം ഉണ്ടാവും- ടിവിയോ, ലാപ്ടോപ്പോ, മൊബൈലോ...അങ്ങനെ എന്തെങ്കിലും. പക്ഷെ അതിനേക്കാള്‍ പ്രാധാന്യം അതര്‍ഹിക്കുന്ന വ്യക്തികള്‍ക്കും സ്വന്തം കുടുംബത്തിനും കൊടുക്കുന്നുണ്ട് എന്നത് ഇടയ്ക്ക് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക. പുതിയ കാലഘട്ടത്തില്‍ ആ പരിശോധന ഒരു അനിവാര്യതയാണ്.

യുക്തിബോധം

ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന രണ്ടു ശിശുക്കള്‍ തമ്മിലുള്ള സംഭാഷണം.

ഒന്നാമന്‍ രണ്ടാമനോട് ചോദിച്ചു : "പ്രസവത്തിനു ശേഷം ഒരു ജീവിതമുണ്ടെന്നു നീ വിശ്വസിക്കുന്നുണ്ടോ ?"

രണ്ടാമന്‍ പറഞ്ഞു : "നമ്മുടെ ഇപ്പോഴത്തെ അവസ്ഥക്കൊരു തുടര്‍ച്ചയുണ്ടായിരിക്കണമല്ലോ ? അതുകൊണ്ട് പ്രസവാനന്തരം ഒരു ജീവിതമുണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷെ വരാനിരിക്കുന്ന ആ ജീവിതത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാവാം ഇവിടെ നമുക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍"

"വിഡ്ഢിത്തം" ഒന്നാമന്‍ പറഞ്ഞു. "പ്രസവത്തിനു ശേഷം ഒരു ജീവിതവുമില്ല. അഥവാ അങ്ങനെയൊന്നുണ്ടെങ്കില്‍ തന്നെ അതെത്തരത്തിലുള്ളതായിരിക്കും ?"

രണ്ടാമന്‍ പറഞ്ഞു : "അതെനിക്കറിയില്ല. പക്ഷെ ഇവിടത്തെക്കാള്‍ പ്രകാശപൂരിതമായിരിക്കും ആ ലോകം. നമുക്ക് നമ്മുടെ കാലുകള്‍ ഉപയോഗിച്ച് നടക്കാന്‍ സാധിച്ചേക്കും, വായിലൂടെ നാം ഭക്ഷണം കഴിച്ചേക്കാം. ചിലപ്പോള്‍ ഇപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത ഇന്ദ്രിയങ്ങള്‍ അവിടെ അനുഭവഭേദ്യമായെന്നും വരാം"

"തികഞ്ഞ അസംബന്ധം !" ഒന്നാമന്‍ പറഞ്ഞു. കാലുകള്‍ ഉപയോഗിച്ച് നടക്കുമെന്നോ ? വായിലൂടെ ഭക്ഷണം കഴിക്കുമെന്നോ ? ഇതിനെ ശുദ്ധഅസംബന്ധമെന്നല്ലാതെ മറ്റെന്താണ് വിളിക്കുക ? ഈ പൊക്കിള്‍ക്കൊടിയിലൂടെ നമുക്ക് ജീവിക്കാന്‍ ആവശ്യമുള്ള പോഷകങ്ങളും ജീവകങ്ങളും എല്ലാം ലഭിക്കുന്നുണ്ടല്ലോ ? അത് പക്ഷെ തീരെ നീളം കുറഞ്ഞതാണ്, അതുകൊണ്ട് തന്നെ പ്രസവാനന്തരമുള്ള ജീവിതം യുക്തിസഹമായി ചിന്തിച്ചാല്‍ അസാധ്യമാണ് !"

രണ്ടാമന്‍ പറഞ്ഞു : "പക്ഷെ നമ്മളീ ജീവിക്കുന്ന ലോകത്തെ അപേക്ഷിച്ച് അവിടെയെന്തോക്കെയോ തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ഒരുപക്ഷെ ഈ പൊക്കിള്‍ക്കൊടിയുടെ ആവശ്യകത തന്നെ ഇല്ലെന്ന അവസ്ഥ വന്നാലോ ?"

ഒന്നാമന്‍ പറഞ്ഞു : "ഒരിക്കലുമില്ല. ഞാനൊന്നു ചോദിക്കട്ടെ - അങ്ങനെ ഒരു ജീവിതം ഉണ്ടെന്നു തന്നെ വെക്കുക , എന്ത് കൊണ്ടാണ് അവിടെ നിന്നാരും തിരികെ വരാത്തത് ? പ്രസവമാണ് ജീവിതത്തിന്‍റെ അന്ത്യം. പ്രസവാനന്തരം ഇരുളും, നിശബ്ദതയും, എന്ത് സംഭവിക്കുന്നു എന്നു മനസ്സിലാക്കാനാവാത്ത വെറും മരവിപ്പും മാത്രമായിരിക്കും അവശേഷിക്കുക"

"എനിക്കറിയില്ല." രണ്ടാമന്‍ പറഞ്ഞു. "പക്ഷെ നമ്മള്‍ തീര്‍ച്ചയായും അമ്മയെ കാണും. അമ്മ നമ്മളെ സംരക്ഷിക്കുകയും ചെയ്യും - അതെനിക്കുറപ്പാണ്"

"അമ്മയോ ? ശരിക്കും നീ അമ്മയില്‍ വിശ്വസിക്കുന്നുണ്ടോ ? സത്യത്തില്‍ നിന്‍റെ മണ്ടത്തരങ്ങള്‍ കേട്ടിട്ടെനിക്ക് ചിരിയാണ് വരുന്നത്. സത്യത്തില്‍ അമ്മ എന്നൊന്നുണ്ടെങ്കില്‍ ഇപ്പോഴവര്‍ എവിടെ ?"

രണ്ടാമന്‍ പറഞ്ഞു : "നമ്മള്‍ അമ്മയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. നമ്മള്‍ അമ്മയുടെ ഭാഗം തന്നെയാണ്. അമ്മക്കുള്ളില്‍ തന്നെയാണ് നാം ജീവിക്കുന്നത്. അമ്മയില്ലെങ്കില്‍ നമ്മുടെ ഈ ലോകവും നിലനില്‍ക്കുകയില്ല".

"പക്ഷെ എനിക്കമ്മയെ കാണാന്‍ സാധിക്കുന്നില്ലല്ലോ , കാണാത്തത് വിശ്വസിക്കാന്‍ എന്‍റെ യുക്തിബോധം എന്നെ അനുവദിക്കുന്നില്ല"

"ചിലനേരങ്ങളില്‍ നാം ഇരുവരും പൂര്‍ണ്ണനിശബ്ദരായിരിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ നിനക്കമ്മയെ അറിയാം. അമ്മയുടെ സാന്നിധ്യം അനുഭവിക്കാം. മുകളില്‍ നിന്ന് നിന്നെ വിളിക്കുന്ന അമ്മയുടെ സ്നേഹമസൃണമായ ശബ്ദം വരെ നിനക്ക് കേള്‍ക്കാം." രണ്ടാമന്‍ പറഞ്ഞവസാനിപ്പിച്ചു.

എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നാളുകൾ

.🔴  ഒരു സ്വാമിയുടെ പ്രസംഗം:-

"എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ
നാളുകൾ ചിലവഴിച്ചിരുന്നത് സുന്ദരിയായ ഒരു
സ്ത്രീയുടെ കൈകളിൽ ആയിരുന്നു...
പക്ഷേ അതെന്റെ ഭാര്യ അല്ലായിരുന്നു...!!!"

സദസ്സ് ഒരു നിമിഷം സ്തംഭിച്ചു
നിശബ്ദമായി...!

സ്വാമി തുടർന്നു... "അതെന്റെ അമ്മയായിരുന്നു.
..!!!!!"
സദസ്സില് നിന്നു
കൂട്ടച്ചിരിയും കരഘോഷവും മുഴങ്ങി.

ഈ തമാശ കേട്ട എന്‍റെ സുഹ്രത്ത് സുലൈമാന്‍
വീട്ടിൽ ഒന്നു തകർക്കണം എന്നുറപ്പിച്ചു.
രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞതിനുശേഷം സുലൈമാന്‍
കിച്ചണിലെക്ക് ചെന്നു
ഭാര്യയോടായി പറഞ്ഞു;

"എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ
നാളുകൾ ഞാൻ ചിലവഴിച്ചിരുന്നതു സുന്ദരിയായ ഒരു
സ്‌ത്രീയുടെ കൈകളിൽ ആയിരുന്നു...
പക്ഷേ അതെന്റെ ഭാര്യ അല്ലായിരുന്നു...!!!"

സ്വാമിയുടെ അടുത്ത വരി പറയാനായി സുലൈമാന്‍
ഒരു നിമിഷം നിശബ്ദനായി.

പിന്നെ ബോധം തെളിയുമ്പോള് സുലൈമാന്‍
തിളച്ച വെള്ളം വീണു
മേലാകെ പൊള്ളലേറ്റ്
ആശുപത്രി കിടക്കയിലായിരുന്നു..!!!

🔹 ഗുണപാഠം: പെണ്ണു കെട്ടാത്ത സ്വാമിമാർക്ക്
എന്തും പറയാം... അതു വീട്ടില് വന്നു
വിളമ്പാന് നിന്നാല് ഭാര്യ പഞ്ഞിക്കിടും... !!!