Tuesday, 24 May 2016

***ഒരു fb പോസ്റ്റു കണ്ടപ്പോൾ തോന്നിയ ആശയമാണ്***
നമ്മൾ ഒരു ഇടത്തരം നഗരത്തിൽ കാറുമായി മക്കളെയും ഭാര്യയെയും കൂട്ടി ഷോപിങ്ങിനുപോകുന്നു ..
അല്ലെങ്കിൽ എവിടെയെങ്കിലും പോയ്‌ വരുന്ന വഴി ഷോപിങ്ങിനു ഇറങ്ങുന്നു ..
അപ്പൊ ദെ പാർക്ക്‌ ചെയ്യാൻ സ്ഥലമില്ല  !!
ആലോചിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് നമ്മൾ ആ നഗരത്തെ തന്നെ ആശ്രയിക്കുന്നു ഷോപിങ്ങിനു എന്ന് ??..
ആലോചിക്കൂ , 
ഒരു ബസിൽ കേറി ഒരു സ്ഥലത്ത് പോയി എല്ലാം വാങ്ങണം എന്ന ധാരണയിൽ ആണ് ആദ്യം ഈ ഷോപിംഗ് അവതരിച്ചത്.അത് സൗകര്യം ആണുതാനും.
നമ്മുടെ ആ യാത്രയിൽ ഇടയ്ക്കു തന്നെ വഴിയിൽ കൊപ്ര ആട്ടുന്ന മില്ൽ ഉണ്ട് അവിടെ പോയാൽ എണ്ണ കിട്ടും, 
നല്ല ശുദ്ധമായ എണ്ണ ,പക്ഷെ ബസ്‌ നമുക്ക് വേണ്ടി അവിടെ നിർത്തില്ല അത് കൊണ്ട് ബസ്‌ നിർത്തുന്ന സ്ഥലത്ത് കിട്ടുന്ന എണ്ണ നമ്മൾ വാങ്ങുന്നു(അതിൽ നല്ല രസികൻ മായം ഉണ്ടെന്നറിഞ്ഞിട്ടും) 
എന്തായാലും അവിടെ വരെ പോയതല്ലേ മീൻ കിട്ടുംങ്കിൽ അതോടെ വാങ്ങാം..
ഒപ്പം കുറച്ചു പച്ചക്കറികളും.
പക്ഷെ നമ്മൾ എന്ത് കൊണ്ടാണ് ഇതൊക്കെ ഒരു മിച്ചു കിട്ടുന്നിടത് തന്നെ പോകുന്നു??
എന്ത് കൊണ്ട് അതൊക്കെ കൃഷി ചെയ്യുന്ന സ്ഥലം അറിഞ്ഞിട്ടും അവിടെ പോയ്‌ നേരിട്ട് വാങ്ങുന്നില്ല ???
കാരണം നമ്മൾ യാത്ര ചെയ്യുന്ന പൊതുയാത്രാ സംവിധാനം അവിടൊക്കെ ഒരേ യാത്രയിൽ എത്തിക്കുന്നില്ല അല്ലെങ്കിൽ നമ്മുടെ സൌകര്യത്തിനു നിർത്തി തരുന്നില്ല ,ഇത് മാത്രമാണ് നമ്മൾ ഷോപിംഗ് എന്ന ഓമനപ്പേരിൽ വിൽപ്പനക്കാരൻ പറയുന്ന വിലക്ക് നമുക്ക് വിശ്വാസയോഗ്യമല്ലാത്ത ഗുണനിലവാരത്തിൽ ആണെന്ന് അറിഞ്ഞിട്ടും വാങ്ങിപോരുന്നത്.
മീൻ മാത്രമല്ല , വിലപ്പനക്കാരന് ആളെ അവിടെ കിട്ടിയില്ലെങ്കിൽ അവരതു നമ്മുടെ ഗേറ്റ് വരെ കൊണ്ട് തരും സാധനം എന്തായാലും!
നമ്മുടെ സൌകര്യത്തിനു നമ്മൾ വാങ്ങി വെച്ചിട്ടുണ്ട് കാർ അല്ലെങ്കിൽ ബൈക്ക്, എന്ത് കൊണ്ട് നമ്മൾ അതുപയോഗിച്ചു ഇതൊക്കെ ചെയ്യുന്നില്ല???
അങ്ങനെ നമ്മൾ നഗരത്തെ ഉപേക്ഷിച്ച് നമുക്ക് വേണ്ടതെല്ലാം അത് ലഭിക്കുന്ന ഗ്രാമത്തിലേക്ക്(ചിലപ്പോ നമ്മുടെ വീടിനടുത് തന്നെ) പോയ്‌ വാങ്ങിയാൽ എന്താ സംഭവിക്കുക.?
*നമ്മുടെ നാടും ഒരു തിരക്കില്ലാത്ത നഗരം ആയി മാറും
*തൊട്ടടുത്തുള്ള തിരക്കുള്ള നഗരത്തിലെ തിരക്ക് ഗ്രാമങ്ങളിലേക്ക് വീതിക്കപ്പെടും
*നമ്മുടെ നാട് മറ്റു പലരും കാണും
*നമ്മുടെ സ്വന്തം പ്രൊഡക്റ്റുകൾ വാങ്ങാൻ മറ്റു സ്ഥലങ്ങളിലുള്ളവർ വരും
*നമ്മൾ പലതും വാങ്ങാൻ മറ്റു ഗ്രാമങ്ങളിലേക്ക് പോകും അത് വഴി പുതിയ പുതിയ ബന്ധങ്ങൾ ഉണ്ടാകും 
*നമ്മുടെ പാടങ്ങളും എണ്ണ ആട്ടുന്ന കൊപ്ര മില്ലുകളും വീണ്ടും സജീവമാകും 
*നഗരങ്ങളിൽ പുലര്ച്ചെ പോയ്‌ ജോലി അന്വേഷിച്ചു നിരാശരാവുന്ന പലര്ക്കും വീടിനടുത് തന്നെ ജോലി ചെയ്യാനുള്ള അവസരങ്ങൾ സൃഷ്ട്ടിക്കപ്പെടും.
*ടൌണിലെ മീൻ മാർകറ്റിൽ ആളെണ്ണം പകുതി ആയാൽ കച്ചവടക്കാരൻ ഉച്ചക്ക് കച്ചവടം നിർത്തി മീനുമായി ഗ്രാമക്കവലകളിൽ എത്തും.. 
*വിറ്റു തീർക്കൽ എന്ന ആവശ്യം കാരണം മീനിനു വില കുറയും
*അന്യ സംസ്ഥാനങ്ങളിൽ നിന്ന് കച്ചവടാർത്ഥം നമ്മുടെ നാട്ടിലേക്ക് ഒഴുകുന്ന മായം ചേർത്ത ഉലപ്പന്നങ്ങൾക്ക് പകരം നമ്മുടെ മുന്നില് വെച് ഉണ്ടാക്കുന്ന സംശുദ്ധ ഉൽപ്പനങ്ങൾ നമുക്ക് വില പേശി വാങ്ങാനുള്ള അവസരം കിട്ടും
*ഗൾഫിൽ നിന്ന് വല്ലപോഴും വരാറുള്ള അബ്ബൂബക്കർക്ക മരച്ചീനി വാങ്ങാൻ പോകുന്ന കവലയിൽ,പണ്ട് കൂടെ പഠിച്ച രാമേട്ടന് പലചരക്കു കടയുണ്ട്, തൊട്ടടുത്ത് തന്നെ മലഞ്ചരക്കുകൾ(കുരുമുളക്,ഏലം,ജാതിക്ക etc..) വാങ്ങി വിറ്റു കച്ചവടം നടത്തുന്ന മത്തായിച്ചൻ ഇരിപ്പുണ്ട് ഒരു സ്നേഹാന്വേഷണം ആവാം
* നഗരത്തിലുല്ലവ്ർക്ക് നമ്മളെയും നമുക്ക് അവരെയും അറിയില്ല അത് കൊണ്ട് തന്നെ അവിടെ കിട്ടാത്ത പല സൗജന്യ വിലകളും നമുക്ക് ഗ്രാമത്തിൽ കിട്ടും.
**അങ്ങനെ മനസ്സിന് കുളിരേകുന്ന ഒരുപാടൊരുപാട് സുഖം നമുക്ക് നമ്മുടെ നാട്ടിൻപുറങ്ങളിൽ കിട്ടുമെന്നിരിക്കെ, എന്തിനു നമ്മൾ സ്വന്തം വണ്ടിയിൽ എണ്ണയും അടിച്ചു പാർക്കിങ്ങിനു സ്ഥലമില്ലാത്ത ടൌണിൽ കിടന്നു ഞെരുങ്ങുന്നു
## ഏത് ഉല്പ്പന്നവും ഗ്രാമങ്ങളിൽ ഉത്പാദിപ്പിച് നഗരങ്ങളിൽ എത്തിക്കുന്നു, അതിപ്പോ അരിയായാലും സ്വര്ണം ആയാലും. ഉള്പാടിപ്പിക്കുനിടത് മായം ചേര്ക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ അതിൽ മായം ചേരുന്നത് നഗരങ്ങളിൽ തന്നെയാവണം.
നിങ്ങൾ അവിടേക്ക് പോയ്‌ അത് വാങ്ങും എന്ന് കച്ചവടക്കാരന് അറിയാം, അത് കൊണ്ട് ആ പ്രവണത തുടരും.
നമുക്ക് വേണ്ടതൊക്കെ നമ്മുടെ നാട്ടിൻപുറങ്ങളിൽ തന്നെ ഉണ്ട്.
(വെളിച്ചെണ്ണ, അരി, പലചരക്കുകൾ, പാത്രങ്ങൾ,തുടങ്ങി സകല വസ്തുക്കളും ഇതിൽ പെടും, നഗര തിരക്കൊഴികെ എന്തും)
സൗകര്യം ഉള്ളവർ ഈ സൌകര്യങ്ങൾ ഉപയോഗിക്കട്ടെ 
മായമില്ലാത്ത ,കലർപ്പില്ലാത്ത ഭക്ഷണം നമുക്ക് നീട്ടിതരുന്നത് ആയുസ്സാണ്,
നമ്മൾ ഈ കഷ്ട്ടപ്പെടുന്നതൊക്കെ രോഗങ്ങള വരാതിരിക്കാൻ ആണ്,
ഒരു ദിവസത്തെ മായമില്ലാത്ത ഭക്ഷണം നീട്ടിതരുന്നത് ആയുസ്സിൽ ഒരു ദിവസം കൂടെയാണ്.
പ്രാദേശികമായ നിങ്ങളുടെ ഷോപിംഗ് കാരണം പുലരുന്നത് ഒരു വീട്ടിലെ മുഴുവൻ വയറുകൾ ആവാം...
അവരുടെ സന്തോഷം നിങ്ങള്ക്ക് പ്രാർഥനയുടെ കൂട്ടും നല്കിയേക്കാം.
മേൽപറഞ്ഞതൊക്കെ ശെരിയാണെന്ന് തോന്നുന്നവർക്ക്ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കാം.

visit :-  www.trueandfun.blogspot.in
  www.facebook.com/TruenFun

തിത്തിക്കുട്ടിമാമിയുടെ മകന്‍ സേബന്റെ വീട്ടില്‍ പോവണ്ടേ..?
ഈ വരുന്ന മുപ്പതാം തിയ്യതിയാ അവന്റെ വീടിന്റെ പാലുകാച്ചല്‍..
നമ്മുക്ക് പോകണം.. കനത്തില്‍ വല്ലതും കൊടുക്കണം.

കനത്തില്‍ കൊടുക്കണമെന്ന്‍ ചേച്ചി പറഞ്ഞതും അളിയന്റെ തൊണ്ടയില്‍ നിന്നും ഉമിനീര് പൊട്ടിത്തെറിച്ച് മസ്തിഷ്കത്തില്‍ ചിന്നിച്ചിതറി. അളിയന്‍ കനത്തില്‍ രണ്ട് ചുമ പ്രസന്റ് ചെയ്തു കൊണ്ട് പറഞ്ഞു.

എട്യേ.. ഈ സേബനെന്ന മച്ചു നമ്മുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും വല്ലതും കൊടുത്തിട്ടുണ്ടോ..?
അവന്‍ കയ്യും വീശിപ്പോയി വയറും വീര്‍പ്പിച്ച് മടങ്ങിയ ചരിത്രമല്ലേയുള്ളൂ..

അളിയന്റെ പ്രഭാഷണത്തെ തടയിട്ട് കൊണ്ട് ചേച്ചി പറഞ്ഞു.

മനുഷ്യോ.. കാല്‍ക്കാശിനു ഗതിയില്ലാത്തവനാ നമ്മുടെ സേബന്‍. മാത്രമല്ല മൂന്നാലു പീക്കിരി മക്കളും. അവനെക്കൊണ്ട് വല്ലതും വാങ്ങാന്‍ ഗതിയുണ്ടോ..? നാട്ടുകാര്‍ എല്ലാവരും കൂടി കെട്ടിക്കൊടുത്ത വീടാണത്. നമ്മള്‍ കനം കുറഞ്ഞ് വല്ലതും കൊടുത്താല്‍ അതിന്റെ നാണക്കേട് നമ്മുക്കാ..
പറഞ്ഞില്ലാന്ന്‍ വേണ്ട.

അളിയന്‍ കൂടുതല്‍ ആലോചിയ്ക്കാതെത്തന്നെ മറുപടി പറഞ്ഞു.

എട്യേ.. അന്നേ ദിവസം അവന്റെ വീട്ടു പടിയ്ക്കല്‍ പോയി കനത്തില്‍ നാലഞ്ചു ഡയലോഗ് അങ്ങ് പറഞ്ഞാലോ.. ? അത് കനം കുറഞ്ഞെന്ന്‍ ആരും പറയില്ല. എന്താ പോരേ..?

ചേച്ചി വാ കോട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

പോരും പോരും.. ആ കര്‍മ്മം കഴിഞ്ഞ് ഇങ്ങോട്ട് വരുമ്പോള്‍ പുഴയില്‍ പോയി നല്ലോണം മുങ്ങിക്കുളിച്ച് വന്നാല്‍ മതി. തിത്തിക്കുട്ടിമാമിയുടെ നാക്ക് അത്രയ്ക്ക് ശ്രേഷ്ഠമാണ്. ചേട്ടന്റെ ഡയലോഗിന് മറുപടിയായി ആ നാക്കില്‍ നിന്നും പത്തരമാറ്റ് തങ്കത്തില്‍ പൂശിയ ഡയലോഗായിരിയ്ക്കും കിട്ടുക.
ആ നാക്കിനെ പേടിച്ചാ ഞാന്‍ കനത്തില്‍ വല്ലതും കൊടുക്കണമെന്ന്‍ പറഞ്ഞത്.

അളിയന്‍ ഫ്രീസായി നിന്ന്‍ ഭൂതകാലത്തിലെ ഒരു തിരുവോണം നാളിലേയ്ക്ക് ഊളിയിട്ടു. തിരുവോണത്തിന്റെ അന്ന്‍ അളിയനെ ഒരു മുറിയില്‍ പൂട്ടിയിട്ട് വയറ് നിറച്ച് പായസം കൊടുത്ത് തെറിയില്‍ മുക്കിപ്പൊരിച്ച തിത്തിക്കുട്ടി മാമിയെ സ്മരിച്ച് അണ്‍ ഫ്രീസായിക്കൊണ്ട് അളിയന്‍ പറഞ്ഞു.

എടീ.. എന്നാല്‍ നിന്റെ തീരുമാനം പോലെത്തന്നെ ആവട്ടെ.
കനത്തിലായി നമ്മള്‍ എന്തുകൊടുക്കും. അത് പറ..

ചേച്ചി അല്‍പ നേരത്തെ ചിന്ത വെടിഞ്ഞു കൊണ്ട് പറഞ്ഞു.

ചേട്ടാ.. നമ്മുക്ക് ഒരു ഡൈനിങ് ടേബിളും നാലു കസേരയും വാങ്ങിക്കൊടുത്താലോ ..?

അളിയന്‍ ശക്തിയോടെ തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

എടീ.. അടുക്കളയില്‍ അവനും അവന്റെ കുട്ട്യോളും ഒരുമിച്ചിരുന്ന്‍ മണ്‍കലത്തില്‍ ചിരട്ടത്തവി കൊണ്ട് കഞ്ഞി മോന്തിക്കുടിയ്ക്കുന്ന അവനെന്തിനാടീ ഡൈനിങ്ങ് ടേബിള്..?
തറയിലിരുന്ന്‍ കഞ്ഞി ചാമ്പാന്‍ നല്ല കനത്തിലൊരു പുല്‍പ്പായ വാങ്ങിക്കൊടുത്താല്‍ പോരേ..

അളിയനോട് മറുപടി പറയാന്‍ നില്‍ക്കാതെ ചേച്ചി അടുത്ത പ്രസന്റേഷനിലേയ്ക്ക് അളിയന്റെ ശ്രദ്ധയെ ക്ഷണിച്ചു.

ചേട്ടാ നമ്മുക്ക് ഒരു അലമാരി വാങ്ങിക്കൊടുത്താലോ..?

അളിയന്‍ ചിരിച്ച് തല കുത്തി മറിഞ്ഞു കൊണ്ട് പറഞ്ഞു.

എടീ... ബോധമില്ലാത്തവളേ.. സേബന് എന്തിനാടീ അലമാര..?
അതില്‍ എന്തു വെയ്ക്കാനാ..? വീടിന്റെ ആധാരം അവന് അലമാരിയില്‍ വെയ്ക്കാന്‍ പറ്റില്ല. അത് സഹകരണ ബാങ്ക് കാര് സൂക്ഷിച്ചോളാവേ എന്നു പറഞ്ഞ് അവരുടെ ലോക്കറില്‍ വെച്ച് പൂട്ടിയേയ്ക്കുവാ.. പിന്നെ അലമാരിയില്‍ വെയ്ക്കാന്‍ ഡ്രസ്സ് വേണം.. അത് അവന്റെ കുടുംബത്ത് ഇല്ലല്ലോ.. അവന്റെ കെട്ട്യോള്‍ടേം കുട്ടികളുടേം പ്ലാസ്റ്റിക്കില്‍ തീര്‍ത്ത മാലയും വളയും വെയ്ക്കാന്‍ അലമാരി വേണോ..? ചുമരില്‍ ഒരു ആണിയടിച്ച് തൂക്കിയിട്ടാല്‍ പോരേ.. ഇനി അവന്റെ വീട്ടില്‍ എന്തെങ്കിലും വില പിടിപ്പുള്ള രേഖകള്‍ ഉണ്ടെങ്കില്‍ തന്നെ അത് ഒരു പ്ലാസ്റ്റിക്ക് കവറില്‍ ചുരുട്ടിക്കൂട്ടി പുല്‍പ്പായക്കെട്ടിനുള്ളിലേയ്ക്ക് കുത്തിത്തിരുകി വെയ്ക്കലാണ് അവരുടെ പാരമ്പര്യം. ഈ അവസ്ഥയില്‍ അവര്‍ക്കെന്തിനാ സ്ഥലം മുടക്കി ഇരിയ്ക്കുന്ന ഒരു അലമാരി..?

ചേച്ചി അടുത്ത ഓബ്ജക്റ്റിലേയ്ക്ക് നീങ്ങി.

ചേട്ടാ.. ഒരു കട്ടിലും അതിലേയ്ക്ക് ഒരു കിടക്കയും..
ഇനി അതില്‍ മാറ്റമില്ല. അതങ്ങ് ഉറപ്പിയ്ക്കാം..

അളിയന്‍ നൈസായി ഒന്നു ചിന്തിച്ച ശേഷം പറഞ്ഞു.

അതു ശരിയാവില്ല. ഈ സേബന്റെ ശരീര ശാസ്ത്രം വെച്ചു നോക്കിയാല്‍ അവന് കട്ടിലും കിടക്കയും ചേരില്ല. അത് അപകടമാണ്.

അതു കേട്ടതും ചേച്ചി വാ പൊളിച്ചു കൊണ്ടൊരു ചോദ്യം.

അതെന്താ ചേട്ടാ.. സേബന് നടുവേദനയുണ്ടോ..?

അളിയന്‍ പല്ലും നാവും കൂടി ഒരുമിച്ചു കടിച്ചു കൊണ്ട് കലിപ്പോടെ പറഞ്ഞു.

എടീ. പോത്തേ.. 
സേബനും അവന്റെ കെട്ട്യോളും കുട്ട്യോളും ഇക്കണ്ട കാലം കഴിഞ്ഞത് ഒരു ആട്ടിന്‍ കൂട് പോലുള്ള കൂരയിലാ.. ദാമ്പത്യ ശാസ്ത്രത്തില്‍ ബയോളജിയ്ക്കാണ് പ്രാധാന്യം എന്നു മനസ്സിലാക്കി വെച്ച അവനിന്ന്‍ മക്കള്‍ നാലരയാ.. അങ്ങിനെയുള്ള സേബന് കട്ടിലും കിടക്കയും വാങ്ങിക്കൊടുത്ത് അവന്റെ ബയോളജി പ്രോല്‍ത്സാഹിപ്പിയ്ക്കണോ..? മാത്രമല്ല അത് വാങ്ങി അങ്ങോട്ടു ചെന്നാല്‍ ഉണക്ക കൊഞ്ച് പോലെ ഉണങ്ങിച്ചുരുണ്ട് ഇരിയ്ക്കുന്ന തിത്തിക്കുട്ടി മാമി അതില്‍ കയറി കിടക്കും. ആ കിടപ്പും ജുവല്‍ ബോക്സിലിരിയ്ക്കുന്ന ഉണക്കമീനും ഒരു പോലാ.. അതു വേണോ..?

ചേച്ചി തര്‍ക്കിക്കാന്‍ നിന്നില്ല.
അടുത്ത സാധനം അവസാന തീരുമാനമായി ചേച്ചി പ്രഖ്യാപിച്ചു.

കോലായില്‍ ഇടാന്‍ സോഫയോ അല്ലെങ്കില്‍ നാലഞ്ചു കസേരയോ.. ‍ഇത് ഉറപ്പിച്ചു.

അളിയന്‍ മറുപടിയ്ക്ക് വാ തുറക്കും മുന്നെ ചേച്ചി ഇരു കാതുകളും പൊത്തിപ്പിടിച്ചു.
ചേച്ചിയുടെ കൈകള്‍ അളിയന്‍ ബലമായി പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.

എടീ.. അവര്‍ക്ക് അതുകൊണ്ട് എന്തു ഉപയോഗമാണ് ഉള്ളത്. അവനോ കുട്ടികളോ നമ്മുടെ വീട്ടില്‍ വന്നാല്‍ കസേരയിലോ സെറ്റിയിലോ ഇരിയ്ക്കാറുണ്ടോ ..? അവര്‍ തറയിലേ ഇരിയ്ക്കൂ.. അതാണ് അവരുടെ ശീലം. ആ ശീലം നമ്മളായി തെറ്റിയ്ക്കണോ..? ഇതു കേട്ടതും നീ പറയും അവര്‍ക്ക് ഇരിയ്ക്കാനല്ല വീട്ടിലേയ്ക്ക് വരുന്നവര്‍ക്ക് ഇരിയ്ക്കാനാണെന്ന്‍. അങ്ങിനെ ഉദ്ദേശിച്ചാണ് നമ്മളത് കൊടുക്കുന്നതെങ്കില്‍ അത് സേബനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാവും. കാരണം ഇരിയ്ക്കാന്‍ വല്ലതും ഉണ്ടെങ്കില്‍ ആരെങ്കിലും വന്നാല്‍ അല്‍പ നേരം ഇരിയ്ക്കും. അപ്പോള്‍ അവര്‍ക്ക് ചായയോ വെള്ളമോ കൊടുക്കേണ്ടി വരില്ലേ.. അത് അവര്‍ക്ക് ഭീമമായ ചിലവല്ലേ.. പത്തു നയാ പൈസ കയ്യിലില്ലാത്ത സേബനെ നമ്മള്‍ അറിഞ്ഞു കൊണ്ട് ദ്രോഹിയ്ക്കണോ.. ?

ചേച്ചിയ്ക്ക് ശരിയ്ക്കും കലിപ്പായി.
ആ അമര്‍ഷം പുറത്തു ചാടിച്ചു കൊണ്ട് ചേച്ചി ചോദിച്ചു.

മനുഷ്യോ... കനത്തില്‍ വല്ലതും കൊടുക്കാമെന്ന്‍ നിങ്ങള്‍ നേരത്തെ പറഞ്ഞില്ലേ..
നമ്മുടെ പ്ലാവിലെ മുഴുത്ത നാലു ചക്ക കൊടുക്കാനാണോ ഉദ്ദേശം..?

അളിയന്‍ ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു കൊണ്ട് പറഞ്ഞു.

എടീ.. അവര്‍ക്ക് വെള്ളത്തിന് ബുദ്ധിമുട്ടല്ലേ.. വല്ല വീട്ടില്‍ നിന്നും വെള്ളം തലയില്‍ ചുമന്ന്‍ കൊണ്ടുവന്നാണ് ഉപയോഗിയ്ക്കുന്നത്. അത് കൊണ്ട് വെള്ളം കൊണ്ടു വരാന്‍ രണ്ട് കുടവും അത് നിറച്ചു വെയ്ക്കാന്‍ ഫൈബറിന്റെ ഒരു ഡ്രമ്മും ആയാലെന്താ.. ?

ചേച്ചി അതിനുള്ള റിപ്ലേയ്ക്ക് വാ തുറന്നതും ഗേറ്റ് തള്ളിത്തുറന്ന്‍ സേബന്‍ മുറ്റത്തേയ്ക്ക് കടന്നു വന്നു. 
പാലുകാച്ചല്‍ ക്ഷണിയ്ക്കുവാനുള്ള വരവാണെന്ന്‍ അറിഞ്ഞു കൊണ്ട് തന്നെ അളിയനും ചേച്ചിയും സേബനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. സിറ്റൗട്ടിലെ തറയിലേയ്ക്ക് സേബന്‍ കയറി ഇരുന്നതും ചേച്ചി പറഞ്ഞു.

എടാ സേബാ.. നിന്റെ വീട്ടിലേയ്ക്ക് പ്രസന്റേഷന്‍ വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യുവായിരുന്നു ഞങ്ങള്‍.. അപ്പോഴാ നിന്റെ വരവ്.

അതു കേട്ടതും സേബന്‍ പറഞ്ഞു.

വേണ്ട ഏട്ടത്തീ.. ഒന്നും വാങ്ങണ്ട.
ഇവിടുന്ന്‍ ഒരു സാധനോം എനിയ്ക്ക് വേണ്ട.

പ്രസന്റേഷന്‍ ഒന്നും വേണ്ടാ എന്നു പറഞ്ഞതും അളിയന്‍ സന്തോഷവാനായി. തറയിലിരിയ്ക്കുന്ന സേബനെ അളിയന്‍ നിര്‍ബന്ധിച്ച് കസേരയില്‍ ഇരുത്തി. ചേച്ചിയെ ടാങ്ക് കലക്കുവാനായി അളിയന്‍ അടുക്കളയിലേയ്ക്ക് ഓടിച്ചു. ഒപ്പം ഹാളിലേയ്ക്ക് കടന്ന അളിയന്‍ ടേബിള്‍ ഫാനുമായി സിറ്റൗട്ടിലേയ്ക്ക് വന്ന്‍ സേബനു നേരെ ഫാന്‍ വെച്ച് ഓണാക്കി. ചേച്ചി കലക്കിയെടുത്ത ടാങ്കുമായി സിറ്റൗട്ടിലെത്തിയതും സേബന്‍ പറഞ്ഞു.

എനിയ്ക്ക് ഈ വെള്ളമൊന്നും പിടിയ്ക്കില്ല ഏടത്തീ..
അല്‍പം കഞ്ഞി വെള്ളം തന്നാല്‍ മതീ..

ചേച്ചിയുടെ കയ്യില്‍ നിന്നും ഗ്ലാസ് വാങ്ങി അളിയന്‍ വായിലേയ്ക്ക് കമഴ്ത്തി കഞ്ഞി വെള്ളം കൊണ്ടുവരാനായി ആജ്ഞാപിച്ചു. ചേച്ചി അനുസരണയോടെ കഞ്ഞി വെള്ളവുമായി സിറ്റൗട്ടിലെത്തി. സേബന്‍ അതു വാങ്ങി മോന്തിക്കൊണ്ട് പറഞ്ഞു.

ഏട്ടത്തീ.. ഒരു കാര്യം അറിയിയ്ക്കാന്‍ വേണ്ടീട്ട് എന്നെ അമ്മ പറഞ്ഞു വിട്ടതാ... ഈ വരുന്ന മുപ്പതാം തിയ്യതി ഞങ്ങള്‍ വീട്ടിലേയ്ക്ക് കയറി താമസിയ്ക്കും. അന്നേ ദിവസം കുടുംബക്കാരെ മാത്രം വിളിച്ചിട്ടുള്ള ഒരു ചടങ്ങാണ്. ആ ചടങ്ങില്‍ ഇവിടുന്ന്‍ ഏട്ടനും ഏട്ടത്തീം കൂടി അങ്ങോട്ടു വന്നാല്‍ പ്രശ്നമാവും. കാരണം ഏട്ടനും ന്റെ അമ്മയും തമ്മില്‍ ചേരില്ല. തെറി വിളിയും ബഹളവുമായി ചടങ്ങ് അലങ്കോലമാവും. അതുകൊണ്ട് കാലു പിടിച്ച് അപേക്ഷിയ്ക്കാനായി ഞാന്‍ വന്നതാ.. ദയവ് ചെയ്ത് അന്നേ ദിവസം നിങ്ങള്‍ അങ്ങോട്ട് വരരുത്. വിളിയ്ക്കാന്‍ മറന്നതാവും എന്നു കരുതി നിങ്ങള് വലിഞ്ഞു കയറി വരുമെന്ന്‍ അമ്മ പറഞ്ഞതു കൊണ്ട് മാത്രം ഞാന്‍ വന്നതാ.. എന്നോട് ഒരു വിരോധവും തോന്നരുത്.

കൂപ്പു കൈകളോടെ അത്രേം പറഞ്ഞവസാനിപ്പിച്ച സേബന്‍ ഇരു കാതുകളും പൊത്തി ഗേറ്റിലേയ്ക്കോടി. സേബനും അവന്റെ അമ്മ തിത്തിക്കുട്ടി മാമിയ്ക്കും ചേര്‍ത്ത് അളിയന്‍ അസ്സല്‍ തെറി വിളി നടത്തി. അല്‍പ നേരത്തെ അട്ടഹാസം കഴിഞ്ഞ് അളിയന്‍ വാ അടച്ചു. സിറ്റൗട്ടിലിരിയ്ക്കുന്ന ടേബിള്‍ ഫാന്‍ തൂക്കിയെടുത്ത് ചേച്ചി ഹാളിലേയ്ക്ക് കയറി. ചേച്ചിയെ ഫോളോ ചെയ്ത് അകത്തേയ്ക്ക് കയറിയ അളിയന്‍ പറഞ്ഞു.

എടീ.. മുപ്പതാം തിയ്യതി എന്നൊരു ദിവസം ഞാന്‍ ജിവനോടെ ഇരിപ്പുണ്ടേല്‍ സേബന്റെ വീട്ടില്‍ വെറും കയ്യോടെ പോയിരിയ്ക്കും.. സദ്യ ഉണ്ടേച്ച് വന്നിരിയ്ക്കും..!

അതു കേട്ടതും ചേച്ചി പറഞ്ഞു.

ചേട്ടാ.. മുപ്പതാം തിയ്യതി എന്നൊരു ദിവസം ഞാന്‍ ജീവിച്ചിരുപ്പുണ്ടേല്‍ എണ്ണയും കുഴമ്പും തൈലവും ചൂടു വെള്ളവും തയ്യാറാക്കി വെച്ച് ചേട്ടനെ ഞാന്‍ ഇവിടെ കാത്തിരിയ്ക്കും..!

അതെന്താടീ എന്ന ഭാവത്തില്‍ അളിയന്‍ ചേച്ചിയെ നോക്കിയതും ചേച്ചി പറഞ്ഞു.

മനുഷ്യാ.. സേബന് അളിയന്മാര്‍ നാലാ..
അതും തടിമാടന്മാരായ അളിയന്മാര്‍..!

വായനക്കാരേ.. 
മറ്റുള്ളവര്‍ക്ക് ശല്യമാവാതെ ജീവിയ്ക്കുക എന്നത് ഓരോ മനുഷ്യന്റേയും കടമയാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ..!

visit :-  www.trueandfun.blogspot.in
www.facebook.com/TruenFun

Monday, 2 May 2016

ബാബു വക്കീലിന്റെ വീട്ടിൽ തന്നെയാണ് ഓഫീസ്.
കേസു തീരെ കുറവ്. ഒടുവിൽ ജ്യോതിഷിയെ കണ്ട് പരിഹാരം തേടി. വീട്ടിന്റെ പേരു മാറ്റി
" ശ്രേയസ് "
എന്നാക്കിയാൽ പ്രശ്നം തീരുമെന്ന് ജ്യോതിഷി നിർദ്ദേശിച്ചു.
ബോർഡു മാറ്റി പുതിയതു വെച്ചതും കക്ഷികൾ വരാൻ തുടങ്ങി.
ജ്യോതിഷം അച്ചട്ടായി.

വീടിന്റെ പഴയ പേര് ഇങ്ങനെയായിരുന്നു.
"ബാബുവില്ല" !!
visit :-

www.trueandfun.blogspot.in

www.facebook.com/TruenFun