Saturday, 12 March 2016

വർഷങ്ങൾക്കു മുൻപ് മമ്മൂട്ടി ആദ്യമായി പ്രീമിയർ 118 കാർ വാങ്ങിയ വിവരം അറിയിച്ചു കൊണ്ട് സുഹൃത്തായ അമിതാഭ് ബച്ചന് മെസ്സേജ് അയച്ചു. BSNL അല്ലേ.. നെറ്റ്‌വർക്ക് ബിസി ആയി മെസ്സേജ് പോകാൻ വൈകി. ബച്ചന്റെ മറുപടി ഒന്നും വന്നില്ല. മമ്മൂട്ടിയും ആ കാര്യം മറന്നു.
വൈകിട്ട്,  നാട്ടിൽ നിന്നും മമ്മൂട്ടിക്ക് ഫോൺ വന്നു. ഭാര്യ പ്രസവിച്ചു. ആൺകുട്ടി.
ഉടനെ മമ്മൂട്ടി ബച്ചന് സന്തോഷം  അറിയിക്കാൻ ഒരു മെസ്സേജ് അയച്ചു. "അമിതാഭ് ജി ഞാൻ ഒരു ആൺ കുഞ്ഞിന്റെ അച്ഛനായി.. അവനു എന്ത് പേരിടണം.."
അപ്പോഴാണ്‌ പഴയ മെസ്സെജിനുള്ള മറുപടി ബച്ചൻ അയച്ചത്.. അത് ഇങ്ങനെ ആയിരുന്നു..
Dull car, sell man....

ഇത് വായിച്ച മമ്മൂട്ടി കുട്ടിക്ക് ബച്ചൻ നിർദ്ദേശിച്ച പേരാണെന്ന് തെറ്റിദ്ധരിച്ചു.. അങ്ങനെയാണ് ദുൽകർ സൽമാൻ പേരിട്ടത്..

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

Thursday, 10 March 2016

അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ആന്തരികാവയവമാണ് വൃക്കകൾ. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്കരോഗങ്ങൾ സങ്കീർണമായി മാറുന്നതിനുള്ള കാരണവും ഇതുതന്നെ. എന്നാൽ വൃക്കകൾക്ക് ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ളരോഗാവസ്ഥ വളരെ നേരത്തെതന്നെ കാണിക്കുന്ന ചില സൂചനകൾ ഉണ്ട്. ഇവ പലപ്പോഴും ഡോക്ടർമാരുടെ ശ്രദ്ധയിൽ പോലും പെടാറില്ല.

പാരമ്പര്യം ആദ്യമേ മനസിലാക്കുക

ഇപ്പോഴുള്ള വൃക്കരോഗത്തിന്റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണ്. മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖമുണ്ടെങ്കിൽ 25 ശതമാനം കുട്ടികൾക്കും ഈ അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട്. മാതാവിലും പിതാവിലും ഈ അസുഖം കാണുന്നുണ്ടെങ്കിൽ അമ്പതു ശതമാനത്തോളം കുഞ്ഞുങ്ങൾക്കും ഈ അസുഖം കണ്ടുവരുന്നു. ഇതിൽ പ്രധാനപ്പെട്ടത് അഡൾട്ട് ഡോമിനന്റ് പോളിസിസ്റ്റിക് വൃക്കരോഗമാണ്.

ഇക്കാരണങ്ങളാൽ വിവാഹം കഴിക്കുമ്പോൾ മുതൽ ഈ അസുഖത്തിന്റെ പരിശോധനകൾ നല്ലതാണ്. മാതാപിതാക്കളുടെ വയറിന്റെ അൾട്രാസൗണ്ട് സ്കാനിങ്, സി ടി സ്കാൻ, എം ആർ എെ സ്കാൻ എന്നീ പരിശോധനയിലൂടെ രോഗസാധ്യത കണ്ടെത്താം. തുടർന്ന് ഇത്തരം കുഞ്ഞുങ്ങളിൽ ഗർഭാവസ്ഥയിൽ അമ്നിയോട്ടിക് ദ്രാവകപരിശോധന, പ്ലാസന്റാ പരിശോധന എന്നിവയിലൂടെയും ഗർഭാശയസ്കാനിങ്ങിലൂടെയും രോഗസാധ്യത കണ്ടെത്താം.

മറ്റൊരു പ്രധാന അസുഖമായ ആൽപോർട്ട് സിൻഡ്രേം എന്ന പ്രത്യേകതരം അസുഖത്തിൽ വൃക്കരോഗത്തോടൊപ്പം കേൾവിക്കുറവ്, കാഴ്ചക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവ കൂടി കാണാം. ഈ അസുഖവും ജനിതക പരിശോധനയിലൂടെ നേരത്തെ കണ്ടുപിടിക്കാവുന്നതാണ്. ഗർഭാവസ്ഥയിൽ മാത്രം കണ്ടുപിടിക്കാവുന്ന വ്യതിയാനങ്ങൾ ഇതിൽ പ്രധാനമാണ്.

ഹോഴ്സ് ഷൂ കിഡ്നികൾ, വെസൈക്കോയൂറത്രിക്ക് തടസങ്ങൾ, വൃക്കകൾ, ട്യൂബുകൾ, യൂറിത്രാ, മൂത്രസഞ്ചി, മൂത്രദ്വാരം എന്നിവയിൽ കാണുന്ന വ്യതിയാനങ്ങൾ ഇവ വിവിധതരം പരിശോധനയിലൂടെ കണ്ടെത്താം. മെഡുല്ലറിസിസ്റ്റിക്ക് കിഡ്നി അസുഖങ്ങൾ, പ്രത്യേകതരം കല്ലുകൾ ഉണ്ടാവുന്ന അസുഖങ്ങൾ എന്നിവ വളരെ നേരത്തെയുള്ള പരിശോധനയിലൂടെ കണ്ടെത്താം. വൃക്കകളുടെ പ്രവർത്തനത്തിലുള്ള വ്യതിയാനങ്ങളായ കല്ലിന്റെ അസുഖമായ പ്രൈമറി ഓക്സോലോസിസ്, ഫേബ്രി ഡിസീസ് എന്നിവയും പ്രത്യേകതരം ജനിതകപരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്.

മൂത്രം പതയുന്നതും ലക്ഷണം

മുതിർന്ന കുട്ടികളിൽ കാണുന്ന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണൽ, മൂത്രമൊഴിക്കുമ്പോൾ സാധാരണമല്ലാത്തവിധം പതയൽ, മൂത്രത്തിന്റെ അളവിൽ കാണുന്ന കുറവും കൂടുതലും ഇവയും വൃക്കരോഗലക്ഷണങ്ങളാണ്. മൂത്രം ഇടയ്ക്കിടെ ഒഴിക്കാൻ തോന്നുക, മൂത്രം ഒഴിക്കാതിരുന്നാൽ ശരീരത്തിന്റെ പിൻവശം ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടർച്ചയായ വേദന, മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ തന്നെ മൂത്രം ഒഴിക്കൽ എന്നിവ വൃക്കരോഗലക്ഷണമാകാം.

ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എെ വി പി ടെസ്റ്റ്, എം സി യു എന്നീ പ്രത്യേകപരിശോധനയിലൂടെ വൃക്കരോഗമാണോ എന്നുറപ്പുവരുത്താം. ഇത്തരം രോഗലക്ഷണമുള്ള കുട്ടികൾക്ക് വേണ്ട ചികിത്സ ലഭിക്കാതിരുന്നാൽ നിശ്ചിത പ്രായം കഴിയുമ്പോൾ വൃക്കസ്തംഭനത്തിലേക്ക് എത്തിച്ചേരും.

കൗമാരക്കാരിൽ മൂത്രത്തിലെ പഴുപ്പ്

പത്തു മുതൽ ഇരുപതു വയസുവരെയുള്ള കൗമാരക്കാരിൽ ചില ലക്ഷണങ്ങൾ ഗൗരവമായിത്തന്നെയെടുക്കണം. അതിൽ പ്രധാനമാണ് മൂത്രത്തിൽ കാണുന്ന രക്താണുക്കളുടെ സാന്നിധ്യം, പഴുപ്പിന്റെ അംശം. ഇതിനു പുറമേ വൃക്കയിൽ കല്ലുകളുടെ ലക്ഷണവും വളരെ പ്രാധാന്യമർഹിക്കുന്നു. ഇത്തരം അസുഖങ്ങൾ പലപ്പോഴും എെ ജി എ എന്ന വൃക്കരോഗത്തിന്റെ ലക്ഷണമാവാം. വിദഗ്ധപരിശോധനയിലൂടെ ഈ രോഗം നേരത്ത കണ്ടുപിടിക്കാം.

ഇരുപതു മുതൽ ഈ രോഗങ്ങൾ

20 വയസിനും 40 വയസിനുമിടയിൽ കണ്ടുവരുന്ന പ്രധാന അസുഖങ്ങളായ നെഫ്രോട്ടിക്സിൻഡ്രോം, നെഫ്രൈറ്റിസ്, എെ ജി എ, നെഫ്രോപ്പതി, മൂത്രാശയ സംബന്ധിയായ അസുഖങ്ങൾ കൃത്യമായ രക്തമൂത്രപരിശോധന, പ്രഷർ പരിശോധന, സ്കാനിങ് ടെസ്റ്റ് എന്നിവയിലൂടെ കണ്ടുപിടിക്കാവുന്നതാണ്.

40 വയസിനു മുകളിൽ 50 വയസുവരെയുള്ള വ്യക്തികളിൽ കാണുന്ന അസുഖങ്ങളിൽ പ്രധാനം പ്രമേഹരോഗമാണ്. ജനസംഖ്യയിൽ നല്ലൊരു ശതമാനം ഏകദേശം നാൽപതു ശതമാനത്തോളം വരുന്ന ആളുകൾ നാൽപതു വയസിനോടടുക്കുമ്പോൾ പ്രമേഹബാധിതരാവുന്നു എന്നു കണക്കാക്കപ്പെടുന്നു.

ഇതിൽ നാൽപതു ശതമാനത്തോളം ആളുകൾ സാരമായ വൃക്കസ്തംഭനം സംഭവിക്കുകയും അതിൽ 40 ശതമാനത്തോളം പേർ ഏതെങ്കിലും ഒരു തലത്തിലുള്ള വൃക്കരോഗചികിത്സ (വൃക്കമാറ്റിവയ്ക്കൽ, രക്തശുദ്ധീകരണം) സ്വീകരിക്കേണ്ടതായി വരുന്നു. 40 ശതമാനത്തോളം ആളുകൾ അകാലത്തിൽ മരണം വരിക്കുകയും ചെയ്യുന്നതായി കാണാം.

പ്രമേഹമുള്ളവരിൽ ഹൃദയസംബന്ധിയായതോ രക്തക്കുഴൽ സംബന്ധിയായതോ ആയ അസുഖം വളരെ നേരത്തെ കാണപ്പെടുന്നു. ഇതു ശ്രദ്ധിക്കാതെ പോവുകയും പിന്നീട് മൂത്രത്തിൽ പ്രോട്ടീൻ, പഴുപ്പിന്റെ അംശം എന്നിവ കാണുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ പാരാതോർമോൺ (പാരാതൈറോയ്ഡ് ഹോർമോൺ), ഫോസ്ഫറസ് എന്നിവയുടെ അളവു കൂടുന്നത് പരിശോധനയിൽ കണ്ടെത്താം. മറ്റ് പരിശോധനകളിൽ ചിലപ്പോൾ രോഗസൂചന ലഭിച്ചുവെന്നു വരില്ല. ഈ സമയം കൃത്യമായ ചികിത്സയും ലഭിക്കാതിരുന്നാൽ ഗുരുതരവൃക്കരോഗമായി അതു പരിണമിക്കും.

സ്ഥായിയായ രോഗങ്ങൾ

അറുപതിനു മുകളിലുള്ളവരിൽ കാണുന്ന സ്ഥായിയായ അസുഖങ്ങൾ, വൃക്കകളുടെ പ്രവർത്തനക്ഷമതക്കുറവ്, മൂത്രം പുറത്തേക്കു പോകുന്നതിലുള്ള തടസം മൂലം ഉണ്ടാവുന്ന അസുഖങ്ങൾ, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടിപ്പ്, സ്ത്രീകളിൽ ഗർഭപാത്രസംബന്ധമായ അസുഖം എന്നിവ കാണുന്നു.

മൂത്രത്തിൽ കാണുന്ന കല്ലുകൾ, മൂത്രതടസം, മൂത്രാശയസംബന്ധിയായ രോഗം, മൂത്രം കൃത്യമായ അളവിൽ പുറത്തേക്കു പോകാതിരിക്കുക എന്നിവ പ്രധാനമാണ്. പ്രായമായവരിൽ കാണുന്ന മൂത്രത്തിലെ രക്തത്തിന്റെ അംശം പലപ്പോഴും ക്ഷയം (ടൂബർക്കുലോസിസ്), കാൻസർബാധ എന്നിവയുടെ ലക്ഷണമാവാം.

ഗർഭകാലത്തു ബി പി കൂടിയാൽ

പലവിധത്തിലുള്ള അണുബാധകൾ, പ്രസവസമയത്തെ രക്തസമ്മർദം, നീർക്കെട്ടുകൾ, വിഷബാധ എന്നിവ പരിശോധനയും ചികിത്സയും നൽകി എത്രയും പെട്ടെന്നു പരിഹരിക്കണം. അത്തരം ലക്ഷണങ്ങളെയെല്ലാം ഭാവിയിൽ വരാവുന്ന വൃക്കരോഗത്തിന്റെ നേരിയ സൂചനയായിട്ടെങ്കിലും കരുതേണ്ടിയിരിക്കുന്നു. അവയെല്ലാം യഥാസമയം പരിഹരിച്ചാൽ വൃക്കരോഗസാധ്യതയെ ഗണ്യമായി കുറയ്ക്കാനാകും.

അപകടകരം ഈ 6 സൂചനകൾ

വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകൾ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാൻ വൈകരുത്.

1 മൂത്രത്തിന്റെ മാറ്റം

ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

2 ക്ഷീണവും ശ്വാസം മുട്ടും

അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലർക്ക് തണുപ്പും അനുഭവപ്പെടും.

ഓക്സിജൻ കുറയുന്നതുമൂലവും ശ്വാസകോശത്തിൽ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു വേണ്ട ഓക്സിജൻ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും.

3 മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

4 രുചിയില്ലായ്മയും ദുർഗന്ധവും

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാൽ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛർദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.

5 ചൊറിച്ചിൽ

ശരീരത്തിൽ മാലിന്യം പുറന്തള്ളുന്നതിൽ വൃക്കകൾ പരാജയപ്പെടുന്നത് ചർമത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാകാൻ ഇടയാകും.

6 വേദന

മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയിൽ നീർക്കുമിളകൾ രൂപം കൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

ശ്രദ്ധിക്കുക, ഈ പറഞ്ഞ സൂചനകൾ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല. വിവിധ വൃക്കരോഗങ്ങൾ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവയിലൊന്നു കണ്ടാൽ ഒരു നിമിഷം വൈകാതെ വൃക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടുക.

കുഞ്ഞുങ്ങളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ

കൊച്ചുകുഞ്ഞുങ്ങളിലെ വിവിധതരം വൃക്കരോഗങ്ങൾ ലക്ഷണങ്ങളിലൂടെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും ചില സൂചനകൾ ശ്രദ്ധിക്കാം. ഇതിൽ പ്രധാനമായി കുഞ്ഞുങ്ങളുടെ അകാരണമായി തുടർച്ചയായുള്ള കരച്ചിൽ, മൂത്രം അസാധാരണമായി ഇടയ്ക്കിടെ ഒഴിഞ്ഞു പോകൽ, മൂത്രത്തിന്റെ അളവു കുറവ്, ശരീരത്തിൽ കാണുന്ന നീർക്കെട്ടുകൾ എന്നിവ സൂചനകളായി എടുത്ത് പരിശോധനയ്ക്കു വിധേയമാക്കണം. രക്ത—മൂത്ര പരിശോധനകൾ അൾട്രാസൗണ്ട് പരിശോധനകൾ എന്നിവ ഇതിനു സഹായിക്കും. കുഞ്ഞുങ്ങൾ വളരുന്തോറും പലവിധ ലക്ഷണങ്ങൾ കുറച്ചുകൂടി പ്രകടമാവും. ശരീരത്തിന്റെ വളർച്ചക്കുറവ്, കൈകാലുകളിലെ അസ്ഥിവളവുകൾ, അസ്ഥിയുടെ വളർച്ചക്കുറവ് എന്നിവ വൃക്കരോഗങ്ങളുടെ ലക്ഷണങ്ങളാവാം. മറ്റു ല"ക്ഷണങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടയ്ക്കുണ്ടാവുന്ന പനി, വിറയൽ എന്നിവ കുഞ്ഞുങ്ങളിലെ മൂത്രാശയരോഗത്തിന്റെയോ മൂത്രതടസത്തിന്റെയോ ലക്ഷണങ്ങളാകാം. എന്നാൽ ലക്ഷണങ്ങൾ കൊണ്ടുമാത്രം രോഗം നിശ്ചയിക്കാനാവില്ല, പരിശോധനകൾ വേണ്ടിവരും.

വൃക്കരോഗം വരാതിരിക്കാൻ വഴിയുണ്ട്

1 അമിതരക്തസമ്മർദം വേണ്ടവിധം ചികിത്സിച്ചു നിയന്ത്രിക്കുക.

2 പ്രമേഹം കണിശമായും നിയന്ത്രിച്ചു നിർത്തുക. ആവശ്യമായ ഘട്ടത്തിൽ വളരെ നേരത്തെ തന്നെ ഇൻസുലിൻ ഉപയോഗിക്കുക.

3 സ്വന്തമായും തുടർച്ചയായും മരുന്നുകടകളിൽ നിന്നും പലവിധ മരുന്നുകൾ ഉപയോഗിക്കാതിരിക്കുക.

4 വൃക്കരോഗികളുടെ രക്തബന്ധത്തിലുള്ളവർ വൃക്കരോഗ പരിശോധനയ്ക്കു വിധേയരാവുക. അവരിൽ 40 കഴിഞ്ഞവർ വർഷത്തിലൊരിക്കൽ പരിശോധനകൾ ആവർത്തിക്കുക.

5 പുകവലി പൂർണമായും നിർത്തുക.

6 ലഹരി മരുന്നുകൾ, മദ്യം എന്നിവ പൂർണമായും ഒഴിവാക്കുക.

7 കൊഴുപ്പു കുറഞ്ഞ ആരോഗ്യപൂർണമായ ഭക്ഷണം ശീലമാക്കുക. ഒപ്പം പതിവായി വ്യായാമങ്ങളിലേർപ്പെടുക.

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

Tuesday, 8 March 2016

കേരളം

കേരളത്തിന്റെ തലസ്ഥാനം?
തിരുവനന്തപുരം.
കേരളത്തിന്റെ വിസ്തീർണ്ണം എത്ര?
38,863
കേരളത്തിന്റെ പ്രധാന ഭാഷ?
മലയാളം
കേരളത്തിലെജില്ലകൾ?
14
കേരളത്തിലെ താലൂക്കുകൾ?
63
കേരളത്തിലെ വില്ലേജുകൾ?
1572
കേരളത്തിലെ കോർപ്പറേഷനുകൾ?
5
കേരളത്തിലെ വികസനബ്ലോക്കുകൾ?
152
കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?
140
കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?
20
കേരളത്തിലെ രാജ്യസഭാസീറ്റുകൾ?
9
കേരളത്തിലെ നദികൾ?
44
കേരളത്തിലെ തീരപ്രദേശദൈർഘ്യം?
580കി.മീ
കേരളത്തിലെ സംസ്ഥാനപക്ഷി?
മലമുഴക്കിവേഴാംബൽ
കേരളത്തിന്റെ സംസ്ഥാന മത്സ്യം?
കരിമീൻ
കേരളത്തിന്റെ സംസ്ഥാന മൃഗം?
ആന
കേരളത്തിന്റെ സംസ്ഥാന പുഷ്പം?
കണിക്കൊന്ന
കേരളത്തിന്റെ സംസ്ഥാന വൃക്ഷം?
തെങ്ങ്
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?
1956 നവംബർ 1
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനം?
മലനാട്, ഇടനാട്, തീരപ്രദേശം

കേരളത്തിലെജില്ലകളും താലൂക്കുകളും

തിരുവനന്തപുരം: നെയ്യറ്റിൻകര, തിരിവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്
കൊല്ലം: കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ
പത്തനംതിട്ട: കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, റാന്നി, അടൂർ
ആലപ്പുഴ: ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ
കോട്ടയം: മീനച്ചിൽ, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി,
ഇടുക്കി: ദേവിക്കുളം, പീരുമേട്, തൊടുപുഴ
എറണാകുളം: പറവൂർ, ആലുവ, കുന്നത്തുനാട്, കണയന്നൂർ, കൊച്ചി, മുവാറ്റുപുഴ, 
ത്രിശൂർ: ത്രിശൂർ, തലപ്പിള്ളി, ചാവക്കാട്, മുകുന്തപുരം
പാലക്കാട്: പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്
മലപ്പുറം: തിരൂരങ്ങാടി, ഏറനാട്, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ
കോഴിക്കോട്: വടകര, കോഴിക്കോട്
വയനാട്: മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി
കണ്ണൂർ: കണ്ണൂർ, തലശേരി
കാസർകോട്:കാസർകോട്, ഹോസ്ദുർഗ്

അതിർത്തികൾ 

വടക്ക്- കർണാടകം
കിഴക്ക്- തമഴ്നാട്
തെക്ക്- തമഴ്നാട്
പടിഞ്ഞാറ്- അറബിക്കടൽ

44 നദികൾ

പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ: നെയ്യാർ, കരമന, വാമനപുരം, ഇത്തിക്കര, കല്ലട, അച്ചകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മുവാറ്റുപുഴ, പെരിയാർ, ചാലക്കുടി, കരുവന്നൂർ, കേച്ചേരി, ഭാരതപ്പുഴ, തിരൂർ, പൂരപ്പറമ്പ്, കടലുണ്ടി, ചാലിയാർ, കല്ലായി, കോരപ്പുഴ, കുറ്റ്യാടി, മാഹി, തലശ്ശേരി, കുപ്പം, അഞ്ചരക്കണ്ടി, വളപ്പട്ടണം, രാമപുരം പുഴ, പെരുമ്പ, കവ്വായി, കാരിയങ്കോട്, നീലേശ്വരം, ചിറ്റാർ, ബേക്കൽ, കൽനാട്, ചന്ദ്രഗിരി, മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള, മഞ്ചേശ്വരം.

കിഴക്കോട്ട് ഒഴുകുന്ന നദികൾ: കബനി, ഭവാനി, പാമ്പാർ

പ്രധാന കായലുകൾ: വേമ്പനാട്, അഷ്ട്ടമുടി, വേളി, കഠിനംകുളം, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്താംകോട്ട.
 
കേരളത്തിലെ ഏറ്റവും ചെറിയ നദി: കേരളത്തിന്റെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം പുഴയാണ് കേരളത്തിലെ ഏറ്റവും ചെറിയ നദി. 16 കി. മീറ്ററാണ് ഈ നദിയുടെ നീളം. കാസർകോട് ജില്ലയിൽ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. ബാലെപ്പൂണികുന്നുകളിൽ നിന്നാണ് മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്. ഉപ്പള കായലിലാണീ നദി പതിക്കുന്നത്. പാവുറു ആണ് ഇതിന്റെ പ്രധാന പോഷകനദി.

പ്രധാന പർവതങ്ങൾ: ആനമല, ശബരിമല, പീരുമേട്, ഏലമല, അഗസ്ത്യകൂടം, നെല്ലിയാമ്പതി, മഹേന്ദ്രഗിരി, മലയാറ്റൂർ, പോത്തുണ്ടി, മച്ചാട്, പറവട്ടാനി, പാലപ്പിള്ളി, കോടശ്ശേരി, കണ്ഡുമല, തെന്മല, അതിരപ്പിള്ളി.

പ്രധാന ജലസേചനപദ്ധതികൾ: മലമ്പുഴ, കല്ലട, കാഞ്ഞിരംപാറ, പെരിയാർ, പീച്ചി, നെയ്യാർ, വാളയാർ.

പ്രധാന വൈദ്യുതനിലയങ്ങൾ: പള്ളിവാസൽ, ശബരിഗിരി, ഇടുക്കി, ഷോളയാർ, ഇടമലയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി, പന്നിയാർ, ചെങ്കുളം, നേര്യമംഗലം, കല്ലട, പേപ്പാറ, ലോവർ പെരിയാർ, മാട്ടുപ്പെട്ടി, കക്കാട്, ബ്രഹ്മപുരം ഡീസൽ പവർപ്ലാന്റ്, കായംകുളം തെർമൽ പവർപ്ലാന്റ്, കഞ്ചിക്കോട് വിൻഡ് ഫാം.

കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ

കണ്ണൂർ, വടകര, കോഴിക്കോട്, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ, പാലക്കാട്, വടക്കാഞ്ചേരി, ഗുരുവായൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, തിരുവല്ല, കായംകുളം, മാവേലിക്കര,ആലപ്പുഴ, കൊല്ലം, വർക്കല, തിരുവനന്തപുരം, കൊച്ചുവേളി.

കേരളത്തി്ലെ വിമാനത്താവളങ്ങൾ: കോഴിക്കോട്, നെടുമ്പാശ്ശേരി, കൊച്ചി, തിരുവനന്തപുരം

കേരളത്തിലെ കോർപ്പറേഷനുകൾ: തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്.

കേരളത്തിന്റെ കാലാവസ്ഥ

മഴക്കാലം : ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ (കാലവർഷം-തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ മുഖാന്തരം).  ഒക്ടോബർ, നവംബർ (തുലാവർഷം-വടക്കു കിഴക്കൻ കാലവർഷകാറ്റുമൂലം).
മഞ്ഞുകാലം : ഡിസംബർ പകുതിമുതൽ ഫെബ്രുവരി പകുതി വരെ.

വേനൽക്കാലം: മാർച്ച് മുതൽ മെയ് അവസാനം വരെ.

കേരളം ജനസംഖ്യ (2011)

കേരളത്തിലെ ജനസംഖ്യ - 3,33,87,677
കേരളത്തിലെ ജനസാന്ദ്രത - 859
കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം - 1000 പുരു. 1084 സ്ത്രീ
കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല - മലപ്പുറം (41,10,956)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട് (8,16,558)
കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല - പത്തനംതിട്ട (96.63%)
കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല - പാലക്കാട് (88.49%)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല - തിരുവനന്തപുരം (ച. കി. മീ. 1509)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല - ഇടുക്കി (ച. കി. മീ. 254)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല - കണ്ണൂർ (1000 പുരു. 1133 സ്ത്രീ)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല - ഇടുക്കി (1000 പുരു. 1006 സ്ത്രീ)
കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ് - 4.86%
കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം - തിരുവനന്തപുരം (75,249)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം - തൃശൂർ (31,559)
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ - തിരുവനന്തപുരം (7,52,490)
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ - തൃശൂർ (3,15,596)
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ - തിരുവനന്തപുരം
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ - തൃശൂർ
കേരളത്തിലെ പുരുഷ ജനസംഖ്യ - 1,60,21,290
കേരളത്തിലെ സ്ത്രീ ജനസംഖ്യ - 1,73,66,387

കേരളത്തിലെ ഏറ്റവും വലുത്

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണ്ണൂർ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
ഇടുക്കി
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
കല്ലട
കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?
പെരിയാർ
കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ടു കായൽ
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
ഏറനാട്
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
പെരിയാർ 

കേരളത്തിൽ ഏറ്റവും ആദ്യം

കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ
കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി
കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
സംക്ഷേപവേദാർത്ഥം
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. ഐഷാ ഭായി
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ
കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ്. കോളേജ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
സി.എം.എസ്. പ്രസ്സ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
തിരുവിതാംകൂർ
കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ  അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ
കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ആർ. ശങ്കരനാരായണ തമ്പി
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ
കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
കേരളത്തിൽനിന്ന്  ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി
കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യുട്ട് പ്രസ്സ്
കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ.   ഗൌരിയമ്മ
കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്
കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്
കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം
കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്
കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി
കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ
കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

കേരളത്തിലെ സർവ്വകലാശാലകൾ

കേരള സർവ്വകലാശാല: തിരുവനന്തപുരം
കോഴിക്കോട് സർവ്വകലാശാല: തേഞ്ഞിപ്പലം (മലപ്പുറം)
കൊച്ചി സർവ്വകലാശാല: കളമശ്ശേരി (എറണാകുളം)
മഹാത്മാഗാന്ധിസർവകലാശാ‍ല: കോട്ടയം
ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാല: കാലടി (എറണാകുളം)
കണ്ണൂർ സർവ്വകലാശാല: കണ്ണൂർ

മഗ്സാസെ അവാർഡ് നേടിയ മലയാളികൾ

പി. പി. നാരായണൻ       :1962
വർഗീസ് കുര്യൻ              :1963
എം. എസ്. സ്വാമിനാഥൻ : 1971
ബി. സി. ശേഖർ              : 1973
ബി. ജി. വർഗീസ്              :1975
ടി. എൻ. ശേഷൻ              : 1996

കേരളത്തിലെ തുറമുഖങ്ങൾ 

വൻകിട തുറമുഖം- കൊച്ചി
ഇടത്തരം തുറമുഖങ്ങൾ- നീണ്ടകര, ആലപ്പുഴ, ബേപ്പൂർ
ചെറിയ തുറമുഖങ്ങൾ- വിഴിഞ്ഞം. വലിയതുറ, തങ്കശ്ശേരി, മുനമ്പം, പൊന്നാനി, വടകര, തലശ്ശേരി, കണ്ണൂർ, അഴീക്കൽ, കാസർകോട്, മഞ്ചേശ്വരം, നീലേശ്വരം, കായംകുളം.
കേരളത്തിലെ ദേശീയോദ്യാനങ്ങൾ
ഇരവികുളം നാഷണൽ പാർക്ക്, സൈലന്റ് വാലി നാഷണൽ പാർക്ക്, മതികെട്ടാൻചോല നാഷണൽ പാർക്ക്, പാമ്പാടുംചോല നാഷണൽ പാർക്ക്
കേരളത്തിലെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ
പറമ്പികുളം, നെയ്യാർ, പീച്ചി-വാഴാനി, ചിമ്മിനി, വയനാട്, ചെന്തരുണി, ഇടുക്കി, പേപ്പാറ, ചിന്നാർ, ആറളം, തട്ടേക്കാട്, പെരിയാർ, മംഗളവനം, കുറിഞ്ഞിമല, ചൂലന്നൂർ
കേരളത്തിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം
നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി
കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
തോട്ടവിള ഗവേഷണ കേന്ദ്രം - അമ്പല വയൽ
കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം - ആനക്കയം
പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി
ഏലം ഗവേഷണ കേന്ദ്രം - പാമ്പാടുംപാറ
കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര
ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ
നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം
കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല
അഗ്രോണമിക് റിസർച്ച് സെന്റർ - ചാലക്കുടി
അടയ്ക്ക ഗവേഷണ കേന്ദ്രം - പാലക്കാട്, തിരുവനന്തപുരം

കേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭങ്ങൾ

മലയാളി മെമ്മോറിയൽ - 1891
ഈഴവ മെമ്മോറിയൽ - 1896
നിയമസഭാ പ്രക്ഷോഭണം - 1920
മലബാർ സമരം - 1921
വൈക്കം സത്യാഗ്രഹം - 1924
നിയമലംഘന പ്രസ്ഥാനം - 1930
ഗുരുവായൂർ സത്യാഗ്രഹം - 1931
സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം - 1938
ക്വിറ്റ്ന്ത്യാ സമരം - 1946

കേരളം: പ്രധാനസംഭവങ്ങൾ

ആറ്റിങ്ങൽ കലാപം - 1721
കുളച്ചൽ യുദ്ധം ‌- 1741
അവസാനത്തെ മാമാങ്കം - 1755
ശ്രീ രംഗപട്ടണം സന്ധി - 1792
കുണ്ടറ വിളംബരം - 1809
കുറിച്യർ ലഹള - 1812
ചാന്നാർ ലഹള - 1859
അരുവിപ്പുറം പ്രതിഷ്ഠ - 1888
മലയാളി മെമ്മോറിയൽ - 1891
ഈഴവ മെമ്മോറിയൽ - 1896
മലബാർ ലഹള - 1921
വൈക്കം സത്യാഗ്രഹം - 1924
ഗുരുവായൂർ സത്യാഗ്രഹം - 1931
നിവർത്തന പ്രക്ഷോഭം - 1932
ക്ഷേത്ര പ്രവേശന വിളംബരം - 1936
കയ്യൂർ സമരം - 1941
പുന്നപ്ര വയലാർ സമരം - 1946
കേരള സംസ്ഥാന രൂപീകരണം - 1956
വിമോചന സമരം - 1959

മലയാളത്തിലെ ആത്മകഥകൾ

ജീവിതസമരം - സി. കേശവൻ
കഴിഞ്ഞകാലം - കെ. പി. കേശവമേനോൻ
ആത്മകഥ- ഇ. എം. എസ്. നമ്പൂതിരിപ്പാട്
എന്റെ ജീവിതകഥ - എ. കെ. ഗോപാലൻ
സഹസ്ര പൂർണിമ - സി. കെ. ദേവമ്മ
പിന്നിട്ട ജീവിതപ്പാത - ഡോ. ജി. രാമചന്ദ്രൻ
കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
അനുഭവചുരുളുകൾ - നെട്ടൂർ പി. ദാമോദരൻ
ഇടങ്ങഴിയിലെ കുരിശ് - ആനി തയ്യിൽ
വിപ്ലവസ്മരണകൾ - പുതുപ്പള്ളി രാഘവൻ
സ്മൃതിദർപ്പണം - എം. പി. മന്മഥൻ
കണ്ണീരും കിനാവും - വി. ടി. ഭട്ടതിരിപ്പാട്
എന്റെ കഴിഞ്ഞകാല സ്മരണകൾ - കുമ്പളത്ത് ശങ്കുപിള്ള
ഒരു സർജന്റെ ഓർമകുറിപ്പുകൾ - ടി. വി. വാര്യർ
അടിമകളെങ്ങനെ ഉടമകളായി - വിഷ്ണുഭാരതീയർ
തിരിഞ്ഞുനോക്കുമ്പോൾ - കെ. എ. ദാമോദര മേനോൻ
എന്റെ കുതിപ്പും കിതപ്പും - ഫാ. വടക്കൻ
എന്റെ സഞ്ചാരപഥങ്ങൾ - കളത്തിൽ വേലായുധൻ നായർ
എന്റെ ജീവിതസ്മരണകൾ - മന്നത്ത് പത്മനാഭൻ

ജ്ഞാനപീഠം നേടിയ കേരളീയർ

ജി. ശങ്കരകുറുപ്പ് - ഓടക്കുഴൽ(1965)
എസ്. കെ.  പൊറ്റെക്കാട് - ഒരു ദേശത്തിന്റെ കഥ(1980)
തകഴി ശിവശങ്കര പിള്ള - കയർ(1984)

എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ

1993- ശൂരനാട് കുഞ്ഞൻപിള്ള
1994- തകഴി ശിവശങ്കരപ്പിള്ള
1995‌- ബാലാമണിയമ്മ
1996- ഡോ. കെ. എം. ജോർജ്
1997- പൊൻകുന്നം വർക്കി
1998- എം. പി. അപ്പൻ
1999- കെ. പി. നാരയണപിഷാരോടി
2000- പാലാ നാരായണൻ നായർ
2001- ഒ. വി. വിജയൻ
2002- കമലാ സുരയ്യ
2003- ടി. പത്മനാഭൻ
2004- സുകുമാർ അഴീക്കോട്
2005- എസ്. ഗുപ്തൻ നായർ
2006- കോവിലൻ
2007- ഒ. എൻ. വി. കുറുപ്പ്
2008- അക്കിത്തം
2009- സുഗതകുമാരി
2010- എം. ലീലാവതി
2011- എം. ടി. വാസുദേവൻ നായർ

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ

ഇ. എം. എസ്. നമ്പൂതിരിപ്പാട് - മുഖ്യമന്ത്രി
സി. അച്യുതമേനോൻ - ധനകാര്യം
ജോസഫ് മുണ്ടശ്ശേരി - വിദ്യാഭ്യാസം
ടി. വി. തോമസ് - തൊഴിൽ, ട്രാൻസ്പോർട്ട്
കെ. പി. ഗോപാലൻ - വ്യവസായം
വി. ആർ. കൃഷ്ണയ്യർ - നിയമം, വൈദ്യുതി
കെ. സി. ജോർജ് - ഭക്ഷ്യം, വനം
ടി. എ. മജീദ് - പൊതുമരാമത്ത്
പി. കെ. ചാത്തൻ - തദ്ദേശസ്വയംവരം
ഡോ. എ. ആർ. മേനോൻ - ആരോഗ്യം

ഉപമുഖ്യമന്ത്രിമാർ

കേരളത്തിൽ ഇതുവരെ മൂന്നുപേർ ഉപമുഖ്യമന്ത്രിമാരായിരുന്നു. ആർ ശങ്കർ, സി. എച്ച്. മുഹമ്മദ് കോയ, കെ. അവുക്കാദർ കുട്ടി എന്നിവരാണവർ. ഇവരിൽ ആർ. ശങ്കറും, സി. എച്ച്. മുഹമ്മദ് കോയയും മുഖ്യമന്ത്രി സ്ഥാനവും വഹിച്ചവരാണ്. സി. എച്ച്. മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായപ്പോൾ, ശങ്കർ ഉപമുഖ്യമന്ത്രിയായതിനു ശേഷമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.

അപരനാമങ്ങൾ

പമ്പയുടെ ദാനം - കുട്ടനാട്
കേരളത്തിന്റെ നെല്ലറ - കുട്ടനാട്
തേക്കടിയുടെ കവാടം - കുമളി
പാവങ്ങളുടെ ഊട്ടി - നെല്ലിയാമ്പതി
കേരളത്തിന്റെ ഊട്ടി - റാണിപുരം
കേരളത്തിന്റെ ദക്ഷിണകാശി - തിരുനെല്ലി
കിഴക്കിന്റെ വെനീസ് - ആലപ്പുഴ
അറബിക്കടലിന്റെ റാണി - കൊച്ചി
കേരളത്തിന്റെ കാശ്മീർ - മൂന്നാർ
അക്ഷരനഗരം - കോട്ടയം
ലാൻഡ് ഓഫ് ലാറ്റക്സ് - കോട്ടയം
ചെറിയ മക്ക - പൊന്നാനി
വയനാടിന്റെ കവാടം - ലക്കിടി
ചന്ദനക്കാടിന്റെ നാട് - മറയൂർ
കേരളത്തിന്റെ ചിറാപൂഞ്ചി - ലക്കിടി
കേരളത്തിന്റെ സ്വിറ്റ്സർലന്റ് - വാഗമൺ
ദക്ഷിണദ്വാരക - ഗുരുവായൂർ ക്ഷേത്രം
കേരളത്തിന്റെ വാണിജ്യതലസ്ഥാനം - കൊച്ചി
പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം - ആ‍റന്മുള
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം - തൃശൂർ
ദക്ഷിണ കേരളത്തിലെ ഗുരുവായൂർ - അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
കേരളത്തിലെ പഴനി- ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം - കാന്തളൂർ ശാല

വ്യവസായ കേന്ദ്രങ്ങൾ

കയർ - ആലപ്പുഴ
കശുവണ്ടി - കൊല്ലം
കളിമണ്ണ് - കുണ്ടറ
മരത്തടി - കല്ലായി
ബീഡി - കണ്ണൂർ
പേപ്പർ - വെള്ളൂർ
പഞ്ചസാര - ചിറ്റൂർ, പന്തളം
സിമന്റ് - വാളയാർ, കൊല്ലം
ഗ്ലാസ് - ആലുവ, ആലപ്പുഴ
ഓട് - തൃശൂർ, കോഴിക്കോട്
സോപ്പ് - കോഴിക്കോട്, എറണാ‍കുളം
കൈത്തറി - കണ്ണൂർ, തിരുവനന്തപുരം
തീപ്പെട്ടി - കൊല്ലം, തൃശൂർ, കോഴിക്കോട്
ഹുക്ക - കൊയിലാണ്ടി

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

Friday, 4 March 2016

ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ - നിക്ക് വ്യുജിചിച്ച്-
എട്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾജീവിതം മടുത്ത് നിരാശ മുറ്റി പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് നിക്ക് വ്യുജിചിച്ച് . രണ്ടു കയ്യും രണ്ടു കാലുമില്ലാത്ത അയാൾക്ക് മുങ്ങി മരിക്കാൻ വെറും ഒരു ബാത്ത്ടബ് ധാരാളം മതിയായിരുന്നു.മറ്റു കുട്ടികളെല്ലാം പൂമ്പാറ്റകളെപ്പോലെ പാറി നടന്നുല്ലസിക്കുന്നത് കാണുമ്പോഴൊക്കെ തന്നെ ഈ രൂപത്തിൽ സൃഷ്ടിച്ച ദൈവത്തെ അവൻ പഴിച്ചിരുന്നു. ഓസ്ട്രെലിയയിലെ മെൽബണ് എന്ന സ്ഥലത്താണ് നിക്ക് ജനിച്ചത്. പിറന്നു വീണപ്പോൾ മാതാപിതാക്കന്മാർ തങ്ങളുടെ കുഞ്ഞിന്റെ രൂപം കണ്ട് ശരിക്കും അമ്പരന്നു പോയി. കൈ തോളിൽ തന്നെ വച്ച് മുറിച്ചു മാറ്റപ്പെട്ടതുപോലെ; കാലുകളുടെ സ്ഥാനത്ത് കുഞ്ഞു പാദം പോലെ എന്തോ ഒന്ന് . ഡോക്ടർമാർ പറഞ്ഞു:"ഈ അവസ്ഥയ്ക്ക് 'ടെട്രാ അമീലിയ സിൻഡ്രോം' എന്ന് പറയും. വളരെ അപൂർവ്വമായി കണ്ടു വരുന്ന ഒരു പ്രതിഭാസoവൈദ്യശാസ്ത്രത്തിനു പ്രതിവിധികൾ ഒന്നുമില്ല. വിധി അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ".തങ്ങളുടെ മകനെ മുറിക്കുള്ളിൽ തന്നെ ഒരു ഇഴജീവിയെപ്പോലെ വളർത്താൻ ആ മാതാപിതാക്കന്മാർക്ക് മനസ്സ് വന്നില്ല. സ്കൂളിൽ ചേരാൻ പ്രായമായപ്പോൾ അവർ അവനെ സ്കൂളിൽ അയച്ചു. സഹോദരങ്ങൾ രണ്ടു പേരും അവന് എല്ലാ കാര്യങ്ങൾക്കും സഹായമായി. എങ്കിലും ജീവിതം വല്ലാതെ ദുസ്സഹമായപ്പോഴാണ് സങ്കടവും നിരാശയും നിറഞ്ഞ് നിക്ക് പല തവണ ജീവിതമൊടുക്കാൻ തുനിഞ്ഞത്.പക്ഷേ അവന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ ഒരു നാൾ അവൻ ഒരു തീരുമാനമെടുത്തു. താൻ ജീവിതത്തെ വെറുക്കുന്തോറുംതന്നെ ഇത്രമേൽ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും അത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അതു കൊണ്ട് അവരെ സന്തോഷിപ്പിക്കാൻ ഞാൻ ജീവിതത്തെസ്നേഹിച്ചു തുടങ്ങും.കാലിന്റെ സ്ഥാനത്തുള്ള കുഞ്ഞു വിരലുകൾ കൊണ്ട് അവൻ ഏറെ ക്ലേശിച്ചാണെങ്കിലും എഴുതാനും ചിത്രം വരയ്ക്കാനും ശ്രമിച്ചു തുടങ്ങി. പതിയെ അവൻ നീന്താൻ പഠിച്ചു, ചെറിയ ചില വിനോദങ്ങളിൽ ഏർപ്പെട്ടു, സുഹൃത്തുക്കളായി, ജീവിതത്തിനു ചെറിയ ഒരു വ്യത്യാസം വന്നതുപോലെ അവനു തോന്നിത്തുടങ്ങി.പതിമൂന്നു വയസ്സുള്ളപ്പോൾ നിക്കിനെ ഏറെ ചിന്തിപ്പിച്ച ഒരു അനുഭവമുണ്ടായി. എല്ലാ കാര്യങ്ങളും ചെയ്യാൻ അവന് ആകെയുണ്ടായിരുന്ന കുഞ്ഞു പാദത്തിന് ഗുരുതരമായ മുറിവേറ്റു. പരിക്ക് പറ്റി നിസ്സഹായനായി കിടന്ന നാളുകളിൽ അവൻ ഇങ്ങനെ ചിന്തിച്ചു. "ഇനി മേൽ ഞാൻ എനിക്ക് ഇല്ലാത്തവയെ പറ്റി പരാതിപ്പെടില്ല.ഉള്ളവയെ ഓർത്ത് ദൈവത്തിനു നന്ദി പറയാൻ ശ്രമിക്കും". ഈ ചിന്ത അവന്റെ ജീവിതത്തെയാകെ സ്വാധീനിച്ചു തുടങ്ങി. ആ നാളുകളെക്കുറിച്ച് നിക്ക് പറയുന്നതിങ്ങനെയാണ്:"ഞാൻ ആ ദിവസങ്ങളിൽ ദൈവവുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിച്ചു തുടങ്ങി. അന്നു വരെ പഴിച്ചിരുന്ന ദൈവത്തിനു ഞാൻ എല്ലാ കാര്യങ്ങൾക്കും നന്ദി പറഞ്ഞു തുടങ്ങി. രണ്ടു കയ്യും കാലുമില്ലെങ്കിലും അവിടുന്ന് എനിക്കീ സുന്ദരമായ ഭൂമിയിൽ ഒരു ജീവിതം തന്നിട്ടുണ്ടല്ലോ".മനോഭാവത്തിൽ വന്ന ഈ വ്യത്യാസം അവന്റെ ജീവിതമാകെ മാറ്റി മറിച്ചു. അന്നു വരെ തനിച്ചിരുന്നു കണ്ണ് നീർ വാർത്തിരുന്ന അവനിപ്പോൾ കുസൃതികൾ കാട്ടി മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ തുടങ്ങി.മറ്റുള്ളവരുടെ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുന്നതാണ്ജീവിതത്തിനു യഥാർഥത്തിൽ അർത്ഥം നല്കുന്നതെന്നു അവൻ തിരിച്ചറിഞ്ഞു.നിക്കിന് പതിനേഴു വയസ്സുള്ളപ്പോൾ സ്കൂളിലെ ഒരു തൂപ്പുകാരൻ അവനോട് ഒരിക്കൽ ഇങ്ങനെ ചോദിച്ചു: "നിക്ക്, നിനക്ക് നിന്റെ ഈ ജീവിതത്തെക്കുറിച്ചും നീ ഇപ്പോൾ അനുഭവിക്കുന്ന സന്തൊഷത്തെക്കുറിച്ചും മറ്റു കുട്ടികളോട് പങ്കു വച്ചു കൂടേ! അവരൊക്കെ എന്ത് നിസ്സാര കാര്യങ്ങളെക്കുറിച്ചാണ് വെറുതെ വ്യസനിച്ചു കഴിയുന്നത്‌. നീ തീർച്ചയായും അവർക്കൊക്കെ ഒരു പ്രചോദനമാകും". അങ്ങനെയാണ് നിക്ക് ആദ്യമായി ഏതാണ്ട് മുപ്പതു കുട്ടികളടങ്ങുന്ന സ്കൂളിലെ ഒരു ചെറിയഗ്രൂപ്പിനോട് തന്റെ കഥ പറഞ്ഞത് .ഏതാനും നാളുകൾക്കുള്ളിൽത്തന്നെ തന്റെ ജീവിത കഥ സ്കൂളിലെ മറ്റു ക്ലാസ്സ്‌ റൂമുകളിലും പങ്കുവയ്ക്കാൻ അധ്യാപകർ അവനെ പ്രേരിപ്പിച്ചു.ഒരിക്കൽ അവന് ഏതാണ്ട് മുന്നൂറോളം പത്താം ക്ലാസ്സ് വിദ്യാർഥികളടങ്ങുന്ന ഒരു ഗ്രൂപ്പിനോട് സംസാരിക്കാൻ അവസരം കിട്ടി.ആദ്യമായി അത്രയും വലിയ ഒരു ഗ്രൂപ്പിനെ അഭിമുഖീകരിച്ച് സംസാരിച്ചപ്പോൾ വല്ലാതെ ഭയന്നാണത്രേ അവൻ സ്റ്റേജിൽ നിന്നത്. എന്നാൽ, അവൻ സംസാരിച്ചു തുടങ്ങി രണ്ടു മൂന്നു മിനിറ്റുകൾ കഴിഞ്ഞപ്പോൾത്തന്നെ കുട്ടികൾ പലരുടെയും കണ്ണുനിറഞ്ഞു.ഒരു പെണ്കുട്ടി എങ്ങലടിച്ച് കരഞ്ഞു തുടങ്ങി. അവൾ എഴുന്നേറ്റ് നിന്ന് ഇങ്ങനെ ചോദിച്ചു:"നിക്ക്, നിന്നെ ഞാൻ തടസ്സപ്പെടുത്തുന്നതിൽ ക്ഷമിക്കണം. എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു". അവൾ എഴുന്നേറ്റു വന്ന് നിക്കിനെ പുണർന്നുകൊണ്ട് ചെവിയിൽ മന്ത്രിച്ചു: "നന്ദി നിക്ക് . ഇന്ന് വരെ ഞാൻ എത്ര മാത്രം സ്നേഹയോഗ്യയാണെന്നും എന്തു മാത്രം ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവളാണെന്നും ഞാൻ ചിന്തിച്ചിരുന്നില്ല. താങ്കൾ എന്റെ കണ്ണു തുറപ്പിച്ചു".പ്രസംഗം കഴിഞ്ഞപ്പോൾ അവിടുണ്ടായിരുന്നവരെല്ലാം വന്ന് നിക്കിനെ കെട്ടിപ്പിടിച്ച് ആനന്ദക്കണ്ണീർവാർത്തു അഭിനന്ദിക്കുകയും തങ്ങളെ പ്രചോദിപ്പിച്ചതിന് നന്ദി പറയുകയും ചെയ്തു.അന്നു മുതൽ പിന്നീടങ്ങോട്ട്നിക്കിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനോടകം 60 രാജ്യങ്ങളിലായി 3000 - ത്തിൽ അധികം വേദികളിൽ നിക്ക് പതിനായിരങ്ങളോട്ജീവിതത്തിന്റെ മഹത്വത്തെത്തെക്കുറിച്ചും, മനോഭാവത്തിൽ വരുത്തുന്ന പോസിറ്റീവായ ഒരു മാറ്റത്തിലൂടെ എങ്ങനെ ജീവിതമാകെ മാറ്റി മറിക്കാമെന്നതിനെക്കുറിച്ചും ഹൃദയ സ്പർശിയായി സംസാരിച്ചു കഴിഞ്ഞു.നിക്കിന്റെ ശ്രോതാക്കളിൽ വിദ്യാർഥികൾ, അധ്യാപകർ, കമ്പനി മാനേജർമാർ, രാഷ്ട്ര നേതാക്കൾ ഒക്കെ ഉൾപ്പെടുന്നു. ഗ്രിഫിത്ത് യൂണിവേർസിറ്റിയിൽ നിന്ന് കോമേഴ്സിൽ ബിരുദമെടുത്ത നിക്ക് ഇന്ന് "ലൈഫ് വിത്തൌട്ട് ലിംബ്സ് " എന്ന സംഘടനയുടെ സ്ഥാപകനും ചെയർമാനുമാണ് . ഈ സംഘടനയിലൂടെ വളരെയേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അയാൾ ചെയ്തു കഴിഞ്ഞു. നിക്ക് എഴുതിയ "ലൈഫ് വിത്തൌട്ട് ലിംബ്സ് " എന്ന പുസ്തകം ബെസ്റ്റ് സെല്ലർ ആയി. അദ്ദേഹം അഭിനയിച്ച "ബട്ടർ ഫ്ലൈ സർക്കസ് " എന്ന ഷോർട്ട് ഫിലിം അനവധി അവാർഡ് കൾ നേടിക്കഴിഞ്ഞു. നിക്ക് പുറത്തിറക്കിയ "നോ ആംസ് ,നോ ലെഗ്സ്‌ നോ വറീസ് " എന്ന ഡി.വി.ഡി. ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി.എന്തിനേറെ, രണ്ടു കയ്യും കാലുമില്ലാത്ത നിക്കിന്റെ ജീവിതത്തിലേയ്ക്ക് അതീവ സുന്ദരിയായ കനെ മിയാര എന്ന് പേരുള്ള ഒരു പെണ്കുട്ടി ജീവിത സഖിയായെത്തി. ഇന്ന് പൂർണ്ണ ആരോഗ്യവാനായ കുഞ്ഞിനോടൊപ്പം അദ്ദേഹം തികഞ്ഞ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നു."നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കാത്തിരുന്നിട്ടും യാതൊരു അത്ഭുതവും സംഭവിക്കുന്നില്ലേ? എങ്കിൽ ഇനി വൈകണ്ട. നിങ്ങൾത്തന്നെ ഒരത്ഭുതമാകുക"നിക്ക് എല്ലാ വേദികളിലും നല്കുന്ന ഒരു സന്ദേശമാണിത്. നിക്കിന്റെ അഭിപ്രായത്തിൽ,"എന്നെ ഒന്നിനും കൊള്ളില്ല" എന്നതാണ് ഒരുവന് പറയാവുന്ന ഏറ്റവും വലിയ നുണ.നമ്മളൊക്കെ തെറ്റുകൾ വരുത്താറുണ്ട് ജീവിതത്തിൽ; എന്നാൽ, നമ്മെ നാം ആയിരിക്കുന്ന രൂപത്തിൽ, കുടുംബത്തിൽ, സാഹചര്യങ്ങളിൽ നമ്മെ സൃഷ്ടിച്ചതിലൂടെദൈവം ഒരു തെറ്റ് വരുത്തുകയായിരുന്നില്ല. അങ്ങനെയാണെന്ന മട്ടിൽ സ്വന്തം ജീവിതത്തെ കാണുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുന്നെങ്കിൽഅതാണ് തെറ്റ്.നിക്ക് തന്റെ ജീവിതത്തിലൂടെ നമുക്ക് തരുന്ന സന്ദേശമിതാണ്."നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കാത്തിരുന്നിട്ടും യാതൊരു അത്ഭുതവും സംഭവിക്കുന്നില്ലേ? എങ്കിൽ ഇനി വൈകണ്ട. നിങ്ങൾത്തന്നെ ഒരത്ഭുതമാകുക
             

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

കാഴ്ചയില്‍ മന്ദ ബുദ്ധിയെ പോലെ തോന്നിക്കുന്ന ഒരു 👶 ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു.

ആ 👶 ചെറുപ്പക്കാരന്‍ റോഡിലുടെ പോകുപ്പോള്‍ 👨 ശശി അവനെ മറ്റുളവരുടെ മുന്‍പില്‍ കളിയാക്കാന്‍ വേണ്ടി 👶 ചെറുപ്പക്കാരനെ അടുത്തേക്ക് വിളിക്കും എന്നിട്ട് ഒരു ✋ കൈയില്‍ 💴 പത്തു രൂപാ നോട്ടും മറ്റേ ✋ കൈയില്‍ 💷 അമ്പതു രൂപാ നോട്ടും വച്ചിട്ട് നിനക്ക് ഇഷ്ട്ടം ഉള്ളത് എടുത്തോ എന്ന് പറയും ആ 👶 ചെറുപ്പക്കാരന്‍ പത്തു 💴 രൂപ എടുക്കും എന്നിട്ട് ഒന്നും 😷 മിണ്ടാതെ പോകും…🚶

അപ്പൊ 👨 ശശി മറ്റു 👬👬 കുട്ടുക്കാരോട് പറയും "കണ്ടോ ആ 👶 ചെറുപ്പക്കാരന്‍ മന്ദബുദ്ധി തന്നെയാ…!

ഇതു ദിവസവും തുടര്‍ന്നു…

ഒരു ദിവസം ഇതു പോലെ 👨 ശശി ആ 👶 ചെറുപ്പക്കാരനെ വിളിച്ചു കാശു കാണിച്ചു. ചെറുപ്പക്കാരന്‍ പത്തു 💴 രൂപാ എടുത്തു പതിവുപോലെ ഒന്നും 😷 മിണ്ടാതെ പോയി…🚶

👨ശശി 👬👬 കുട്ടുകാരുടെ മുന്‍പില്‍ 👶 ചെറുപ്പക്കാരനെ വിണ്ടും 😋 കളിയാക്കി…

👨ശശിയുടെ കുട്ടുകാരന്‍ 👲 സിജോ ആ 👶 ചെറുപ്പക്കാരന്‍റെ പുറകെ പോയി കുറച്ചു ദുരം ചെന്നപ്പോള്‍ ആ 👶 ചെറുപ്പക്കാരന്‍ ഒരു ഐസ് ക്രീം കടയില്‍ നിന്നും 🍧 ഐസ് ക്രീം വാങ്ങി കഴിക്കുന്നു…

👲 സിജോ 👶 ചെരുപ്പക്കാരനോട്‌:- നീ എപ്പോഴും 👨 ശശിയുടെ കൈയില്‍ നിന്നും എന്താ എന്നും പത്തു 💴 രൂപാ മാത്രം വാങ്ങുന്നെ ? അമ്പതു 💷 രൂപാ എന്താ എടുക്കാത്തേ ?

👶ചെറുപ്പക്കാരന്‍ : ഞാന്‍ എന്ന് ആ അമ്പതു 💷 രൂപാ വാങ്ങുന്നോ അന്ന് ഈ കളി തിരും…❗

"നമ്മള്‍ വിചാരിക്കും നമ്മളു മാത്രം ബുദ്ധി ഉള്ളവന്‍ മറ്റുളവര്‍ മന്ദബുദ്ധി ആണ് എന്ന്…!
ആ വിചാരം ആണ് നമ്മളെ ഭുലോക മണ്ടന്‍ ആകുന്നത്"

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun

Thursday, 3 March 2016

മക്കളെ വളർത്തുന്നവർ❣
വായിച്ചിരിക്കേണ്ട ഒരു ലേഖനം✏📚

ഞാനൊരു സഹപ്രവർത്തകന്റെ വീട്ടിൽ പോകാനിടയായി. അവർ എട്ടു മക്കളാണ്. എന്റെ സുഹൃത്താണ് മൂത്തമകൻ. ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ പിതാവും വീടിന്റെ മുൻവശത്തുണ്ടായിരുന്നു. പക്ഷേ, പണി കഴിഞ്ഞെത്തിയ ജോലിക്കാർക്ക് കൂലി കൊടുക്കുന്നതും അടുത്ത ദിവസത്തെ പണികളുടെ നിർദേശങ്ങൾ കൊടുക്കുന്നതും പത്തുപതിനഞ്ചുവയസുമാത്രമുള്ള ഇളയമകനായിരുന്നു. ഞാനത് ശ്രദ്ധിച്ചപ്പോൾ സുഹൃത്തു പറഞ്ഞു: 'അവനാണ് ഈ വർഷത്തെ കുടുംബത്തിന്റെ ചുമതല.'

എനിക്ക് കൗതുകം തോന്നി. ആരോഗ്യവാനായ പിതാവും പ്രാപ്തരായ ജ്യേഷ്ഠന്മാരുമെല്ലാം വീട്ടിലുണ്ടായിട്ടും എന്തുകൊണ്ടാണ് അവരൊന്നും കുടുംബഭരണം നടത്താതെ ഈ കൗമാരക്കാരനെ ചുമതലയേൽപ്പിച്ചിരിക്കുന്നത്? അന്വേഷിച്ചപ്പോൾ ആ കുടുംബത്തിലെ അനുകരണാർഹമായ ഒരു രീതി മനസ്സിലാക്കാൻ കഴിഞ്ഞു. ഓരോ മകനും 10-ാം ക്ലാസ് കഴിഞ്ഞാൽ അടുത്തവർഷം കുടുംബകാര്യങ്ങൾനോക്കിനടത്താനുള്ള പ്രായോഗിക പരിശീലനമാണ് ആ പിതാവ് നൽകുന്നത്.

ആ വർഷം വീട്ടിലെ സാമ്പത്തിക കാര്യങ്ങളുടെ കണക്കെഴുതുന്നതും പണം കൈകാര്യം ചെയ്യുന്നതും കൃഷിപ്പണികളുടെ മേൽനോട്ടവുമെല്ലാം ഈ മക൯െറ കടമയാണ്. പിതാവും ജ്യേഷ്ഠന്മാരും സഹായങ്ങൾ ചെയ്തുകൊടുക്കും. പക്ഷേ, എല്ലാം നോക്കി ചെയ്യിക്കേണ്ടത്ഈ മകനാണ്. ഇങ്ങനെ ത൯െറ ആൺമക്കളെയെല്ലാം ആ പിതാവ് പരിശീലിപ്പിച്ചു. അതിനാൽ പത്തുപതിനെട്ടു വയസാകുമ്പോഴേക്കും ഉത്തരവാദിത്വബോധവും കാര്യപ്രാപ്തിയും നിറഞ്ഞവരായി അവർ മാറി. തന്മൂലം ആ മക്കളെല്ലാം ഇന്ന് നല്ല നിലയിൽതന്നെ ജീവിക്കുകയും ചെയ്യുന്നു.

എന്നാൽ, ഒട്ടുമിക്ക കുടുംബങ്ങളിലും മക്കൾക്ക് ഉത്തരവാദിത്വമേൽപ്പിച്ചു കൊടുക്കാൻ മടിക്കുന്ന മാതാപിതാക്കളാണുള്ളത്. കോളജിൽ അയച്ച് പഠിപ്പിക്കും. പക്ഷേ, ജീവിക്കാൻ പഠിപ്പിക്കുന്നില്ല. ഇതിനു പല കാരണങ്ങളുമുണ്ട്. പറയുന്നതെല്ലാം അനുസരിക്കാൻ മാത്രമാണ് ചില മാതാപിതാക്കൾ മക്കളെ പരിശീലിപ്പിക്കുന്നത്. പറയുന്നതൊക്കെ അനുസരിച്ചാൽ മക്കൾ മിടുക്കരായി, തങ്ങൾ വിജയിച്ചു എന്നാണവരുടെ ചിന്ത. മറ്റുചിലർക്ക് മക്കളോടുള്ള അമിത സ്‌നേഹംമൂലം അവരെ ഒരുകാര്യങ്ങളിലും ഇടപെടുത്താതെ, അല്ലലറിയിക്കാതെവളർത്തുന്നു. അവർക്കുവേണ്ടതെല്ലാം മുറതെറ്റാതെ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള കുടുംബങ്ങളിൽ പലപ്പോഴും അധ്വാനിക്കാനും കുടുംബത്തിനുവേണ്ടി കഷ്ടപ്പെടാനും അംഗങ്ങൾക്കുള്ള താൽപ്പര്യം കുറവായിരിക്കും. കാരണം, കുടുംബവും കുടുംബസ്വത്തും തങ്ങളുടേതാണെന്ന തോന്നൽ അവർക്കില്ല. സ്വത്തും വീടും അപ്പന്റെ അല്ലെങ്കിൽ അമ്മയുടെ. അവർ വെറും പണിക്കാരും അടിമകളും. കൂലിക്കാരെപ്പോലെയല്ല മറിച്ച്, അവകാശികളെപ്പോലെയാണ് മക്കളെ കാണേണ്ടത്. അപ്പോൾ അവരുടെ സ്വത്ത് സംരക്ഷിക്കാനും വികസിപ്പിക്കാനും അധ്വാനിക്കാനും അവർക്ക് താൽപ്പര്യമുണ്ടാകും.

മറ്റൊരു വിഭാഗം മാതാപിതാക്കളുമുണ്ട്. അവർക്ക് മക്കളുടെ കഴിവിൽ വിശ്വാസം പോരാ. മക്കളെ ഏൽപ്പിച്ചാൽ അവർ നശിപ്പിച്ചു കളയുമോ എന്ന പേടി; അവർ ചെയ്താൽ ശരിയാകുമോ എന്ന ശങ്ക. തന്മൂലം എല്ലാ ഭാരങ്ങളും അവർതന്നെ ചുമന്നുചുമന്ന് തളർന്നു വീഴുന്നു. ഫലമോ മക്കൾ ജീവിതത്തിൽ പ്രായോഗിക ജ്ഞാനവും ആത്മവിശ്വാസവും കുറഞ്ഞവരായിത്തീരുന്നു.

ഇന്ന് പല പെൺകുട്ടികളും വിവാഹം ഉറപ്പിച്ചു കഴിയുമ്പോൾ പരിഭ്രാന്തരാവുന്നു. കാരണമെന്താണെന്നോ? ഒരു കപ്പ് കാപ്പിയുണ്ടാക്കാൻപോലും അറിയില്ല. അപ്പോൾപ്പിന്നെ പലഹാരങ്ങളും ചോറും കറിയും ഉണ്ടാക്കുന്ന കാര്യം പറയേണ്ടല്ലോ? പല പെൺകുട്ടികളും പറഞ്ഞിട്ടുള്ള ഒരു വാചകമിതാണ്: 'ഞാൻ അധികം കാലവും ഹോസ്റ്റലിലായിരുന്നു. അതുകൊണ്ട് പാചകമൊന്നും പഠിച്ചിട്ടില്ല.'

മക്കൾ ആണായാലും പെണ്ണായാലും വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ പരിശീലിപ്പിക്കണം. അധ്വാനത്തി൯െറ മഹിമ അവർ തിരിച്ചറിയണം. അതവരുടെ ഭാവിജീവിതത്തിന്ലഭിക്കുന്ന വലിയൊരു മുതൽകൂട്ടായിരിക്കും. മക്കൾക്ക് അധ്വാനിക്കാനും ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും അതുവഴി സ്വന്തം ജീവിതത്തി൯െറ മൂല്യം കണ്ടെത്താനും അവസരം കൊടുക്കാതെ എല്ലാം തനിയെ ചെയ്ത് കഷ്ടപ്പെടുന്ന മതാപിതാക്കൾ തങ്ങളോടും തങ്ങളുടെ മക്കളോടും വലിയ ദ്രോഹമാണ് ചെയ്യുന്നത്.

മറ്റുള്ളവരിലെ നന്മകൾ കാണാനും അവരെ വിശ്വസിക്കാനും കഴിഞ്ഞാലേ അവർക്കു വളരാനുള്ള അവസരങ്ങൾ ഒരുക്കാൻ കഴിയൂ. ചിലപ്പോൾ നാം ചെയ്യുന്നതുപോലെഭംഗിയായി ചെയ്യാൻ അവർക്കു സാധിച്ചെന്നു വരില്ല. ആദ്യമായി ചെയ്യുമ്പോൾ വീഴ്ചകളും സ്വാഭാവികം. ഇക്കാരണത്താൽ അവരെ നാം ഒഴിവാക്കരുത്. വീണ്ടും വീണ്ടും അവസരങ്ങൾ കൊടുക്കണം. നാം വളർന്നതും ഈ നിലയിൽ എത്തിയതും ഒറ്റദിവസംകൊണ്ടല്ലല്ലോ.

മറ്റുള്ളവർക്ക് ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുമ്പോൾ ഉണ്ടാകുന്ന കുറവുകളെ നാം ക്ഷമയോടെ സ്വീകരിക്കണം. എല്ലാവരും പ്രവർത്തിച്ചു പരിചയിക്കട്ടെ. സകലർക്കും ദൈവം നൽകിയ കഴിവുകൾ ഉപയോഗിക്കാൻ അവസരം ലഭിക്കട്ടെ. നമ്മുടെ പിന്നാലെ വരുന്നവർ നമ്മേക്കാൾ ശ്രേഷ്ഠരായി വളരട്ടെ. അപ്പോൾ നമ്മളും അവരോടൊപ്പം ശ്രേഷ്ഠരായിത്തീരും. നമ്മുടെ പ്രവർത്തനങ്ങളും പ്രവർത്തനമേഖലകളും വികസിക്കുകയും ചെയ്യും.

visit :-

www.trueandfun.blogspot.in

www.facebook.com/TruenFun